ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 3

എയ് അജിത്ത് എന്തായിത് കരയാതിരിക്കു
ഞാൻ പറഞ്ഞില്ലേ ചിലപ്പോഴെ അങ്ങനെ സംഭവിക്കൂ.

താൻ എന്താ കുട്ടികളെപ്പോലെ ഇങ്ങനെ കരയുന്നേ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ
പേടിക്കാതിരിക്കു എല്ലാം ശരിയാവും നല്ലത് നടക്കുവാനായ് ദൈവത്തോട് പ്രാർത്ഥിക്കൂ ഡോക്ടർ പറഞ്ഞവസാനിപ്പിച്ചു …

ഞാൻ ഒന്നും മിണ്ടാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് റൂമിൽ നിന്നുമിറങ്ങി പുറത്തെത്തിയപ്പോൾ സനലിനോട് പറഞ്ഞു

സനലേ ഈ കാര്യം തൽക്കാലം നമ്മൾ രണ്ടുമല്ലാതെ വേറെ ആരുമറിയണ്ട അവർ ചോദിച്ചാൽ പ്രശ്നമൊന്നുമില്ല മരുന്നിൻ്റെ സെഡേഷൻ ആണെന്ന് പറഞ്ഞാൽ മതി ഇതൊക്കെ അവരറിഞ്ഞാൽ ചിലപ്പോൾ അവർ വീണ്ടും കരയും.

ശരി എട്ടാ സനൽ പറഞ്ഞു …..

ഞങ്ങൾ പതിയെ നടന്നവിടെ എത്തിയപ്പോൾ ടൗൺ SI യും 2 കോൺസ്റ്റബിൾമാരും കൂടി അച്ഛനോടും ഗോപിയേട്ടനോടും സംസാരിക്കുകയാണ് ഞാൻ അടുത്തേക്ക് ചെന്നു

ഇതാരാണ് എന്നെ ചൂണ്ടിക്കൊണ്ട് അച്ഛനോട് SI ചോദിച്ചു.

എൻ്റെ മോനാണ് സർ..
അച്ഛൻ മറുപടി പറഞ്ഞു

എന്താ നിങ്ങളുടെ പേര് ? എന്ത് ചെയ്യുന്നു? SI എന്നോട്‌ ചോദിച്ചു

എൻ്റെ പേര് അജിത്ത് സെൻ്റ് ആൻ്റണീസ് കോളേജിലെ അധ്യാപകനാണ് ഞാൻ പറഞ്ഞു.

നിങ്ങൾക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ?

ഏയ്യ് ഇല്ല സർ ഞാൻ പറഞ്ഞു.
എന്താ അങ്ങനെ ചോദിച്ചത്

ഏയ്യ് അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ബിസ്സിനെസ്സ് എനിമി ആരേലും ഉണ്ടോന്നറിയാൻ ചോദിച്ചെന്നേയുള്ളൂ
SI പറഞ്ഞു
ഞാൻ വണ്ടി കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട് ആ പരിസരത്തുള്ള CCTV കൾ എല്ലാമൊന്ന് പരിശോധിക്കുന്നുണ്ട് എതെങ്കിലും ഒന്നിൽ അവൻ കുടുങ്ങാതിരിക്കില്ല
എന്തായാലും പേഷ്യൻ്റിന് ബോധം തെളിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഡോക്ടറുടെ സ്റ്റേറ്റ്മെൻ്റ് കൂടെ എടുത്തിട്ട് ഞങ്ങൾ ഇറങ്ങുവാണ്
അജിത്ത് സർ താങ്കളുടെ ഫോൺ നമ്പർ ഒന്നു കൊടുത്തേക്ക് എന്തെങ്കിലും ലീഡ് കിട്ടിയാൽ ഞാൻ വിളിച്ചറിയിക്കാം
SI പറഞ്ഞു

ഞാൻ നമ്പർ നൽകി അവിടെ നിന്നും
അല്പം മാറിനിന്ന് എൻ്റെ ഫോൺ എടുത്ത് നോക്കിയപ്പോൾ മിസ്കാളുകൾ കൊണ്ട് നിറഞ്ഞിരുന്നു

ഞാൻ ഫോണെടുത്ത് പ്രിൻസിപ്പാളിനെ വിളിച്ച് കാര്യം പറഞ്ഞു സാറിനോട് ഒരാഴ്ച ലീവും പറഞ്ഞതിനു ശേഷം കോളേജ് ഗ്രൂപ്പിലേയ്ക്ക് കാര്യങ്ങൾ പറഞ്ഞ് ഒരു വോയ്സ് മെസേജ് അയച്ചു

അതിനു ശേഷം വന്ന് ICUന് മുന്നിൽ ഇരുന്നു വൈകുന്നേരമായപ്പോൾ മറ്റ് അധ്യാപകരൊക്കെ എത്തി എൻ്റെ ബാഗും ഹെൽമെറ്റും അവർ കൊണ്ടുവന്നു നൽകി അധ്യാപകരൊക്കെ പോയതിനു ശേഷം അച്ഛൻ എന്നോട് പറഞ്ഞു അച്ഛൻ്റെ ഫോൺ വണ്ടിയിലിരിക്കുവാണ് അത് ഒന്നെടുത്തു വരാൻ ഞാൻ താക്കോലും വാങ്ങി വണ്ടിയുടെ അടുത്തെത്തി
ഡോർ തുറന്നപ്പോൾ വണ്ടിയുടെ ഉള്ളിൽ നിന്നും രക്തത്തിൻ്റെ ഗന്ധം എൻ്റെ മൂക്കിലേക്ക് അലയടിച്ചു
എന്നിലെ പേടി വീണ്ടും കൂടി കൂടി വന്നു പെട്ടെന്ന് തന്നെ ഞാൽ ഫോണുമെടുത്ത് ഡോർ ലോക്ക് ചെയ്ത് അവിടെ നിന്നും പോയി .

സന്ധ്യ അയപ്പോൾ ഞാൻ ഗോപിയേട്ടനോട് പറഞ്ഞു ഗോപിയേട്ടാ എട്ടനെന്നാൽ പൊക്കോളൂ ഇവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ പിന്നെ അച്ഛൻ്റെ വണ്ടി കൊണ്ട് പൊക്കോളു നാളെ എവിടേലും കൊടുത്തൊന്ന് സർവ്വീസ് ചെയ്യിപ്പിക്കണം

സനലേ നീ അമ്മൂനേയും ദേവൂനെയും കൂട്ടി വീട്ടിലേക്ക് പൊക്കോളൂ
പറഞ്ഞ് തീർന്നതും

ഞങ്ങളെങ്ങോട്ടും പോകുന്നില്ല അമ്മുവും ദേവുവും ഒരേ സ്വരത്തിൽ പറഞ്ഞു
എത്ര പറഞ്ഞിട്ടും അവർ കേൾക്കാതെ വന്നപ്പോൾ സനലിനെയും ഗോപിയേട്ടനെയും കണ്ണൻ ചേട്ടനെയും ഞാൻ തിരികെ വീട്ടിലേക്കയച്ചു. ഹോസ്പിറ്റലിൽ തന്നെ റൂം എടുത്ത് ദേവൂനെയും അമ്മൂനേയും ലക്ഷ്മി അമ്മയെയും റൂമിൽ ഇരുത്തി ഞാൻ പുറത്തേക്കിറങ്ങി

മോനേ അവരാരും ഇന്നേരം വരെ ഭക്ഷണമൊന്നും കഴിച്ചിട്ടീല്ല നീ പോയ് എന്തേലും വാങ്ങിയിട്ട് വാ അച്ഛൻ പറഞ്ഞു.

ഞാൻ വേഗന്ന് തന്നെ ക്യാൻ്റീനിൽപ്പോയ് എല്ലാർക്കും ദോശവാങ്ങിക്കൊടുത്തു എന്നിട്ട് ICUന് മുന്നിൽ ഇരുന്നു ഒരു 11 മണി കഴിഞ്ഞപ്പോഴേക്കും ദേവു വന്ന് എൻ്റെ തോളിൽ തല ചായ്ച്ച് കിടന്നു
കരഞ്ഞ് കരഞ്ഞ് തളർന്നത് കൊണ്ടാവണം ദേവു ഉറങ്ങിപ്പോയ് ഞാൻ ഓരോരോ കാര്യങ്ങൾ ഓർത്തു കൊണ്ട് എപ്പോഴോ ഉറക്കത്തിലേക്ക് വീണു

രാവിലെ സ്കാനിംഗ് എല്ലാം കഴിഞ്ഞ് ഡോക്ടർ ഹർഷൻ എന്നോട് പറഞ്ഞു ബ്ലഡ് ക്ലോട്ടായത് മാറി ഇനി പേടിക്കാനൊന്നുമില്ല ഇപ്പോൾ പേഷ്യൻ്റ് കണ്ണ് തുറന്നിട്ടുണ്ട് നിങ്ങൾക്ക് കാണണമെങ്കിൽ കയറി കാണാം
പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ആൾക്ക് ഓർമ്മ വന്നില്ലെങ്കിൽ നിങ്ങളാരും കരയുകയോ ഒന്നും ചെയ്യരുത് എല്ലാം ശരിയാവും പേടിക്കാതിരിക്കു

ഡോക്ടറുടെ വാക്കുകൾ അൽപ്പം ആശ്വാസം നൽകിയെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു

ഞാൻ ICU വിന് മുന്നിലെത്തി കോളിംഗ് ബെൽ അമർത്തി ഒരു നേഴ്സ് വന്ന് വാതിൽ തുറന്നു തന്നു

അകത്ത് കയറിയപ്പോൾ സിന്ധൂട്ടി കണ്ണുകൾ അടച്ചു കിടക്കുവാണ് വേദനയുടെ കാഠിന്യം ആ മുഖത്ത് കാണാം

സിന്ധൂട്ടി……….

ഞാൻ വിളിച്ചു
അമ്മ പതിയെ കണ്ണ് തുറന്നു എന്നെ നോക്കി
പരിചയമില്ലാത്ത ഒരാളെ കാണുന്ന ഭാവത്തിൽ സിന്ധൂട്ടി എന്നെ നോക്കിയപ്പോൾ അത് വരെ സംഭരിച്ച ധൈര്യമെല്ലാം എന്നിൽ നിന്നും ചോർന്നുപോയ്
എന്ത് ചെയ്യണം എന്ത് പറയണം എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ച് കുഴഞ്ഞു പോയ് അറിയാതെ തന്നെ ഞാൻ ആ ബെഡ്ഡിനു ചുവട്ടിൽ മുട്ട് കുത്തിപ്പോയ് എന്നിലെ സങ്കടത്തെ എനിക്ക് പിടിച്ച് നിർത്തുവാൻ സാധിച്ചില്ല സിന്ധൂട്ടിയുടെ വലതുകൈച്ചുവട്ടിൽ ബെഡ്ഡിലേക്ക് തല കുനിച്ച് ഞാൻ പൊട്ടിക്കരയുവാൻ തുടങ്ങി

പതിയെ ഒരു കൈ എൻ്റെ നെറുകയിൽ തലോടുവാൻ തുടങ്ങി ഞാൻ മുഖമുയർത്തി നോക്കുമ്പോൾ സിന്ധൂട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് എന്തോ സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ട്
അവിടെ നിന്നിരുന്ന നേഴ്സിനോട് അൽപ്പനേരത്തേക്ക് മുഖത്ത് നിന്നും വെൻ്റിലേറ്റർ ഒന്ന് മാറ്റുമോന്ന് ചോദിച്ചു അവർ വന്ന് മാസ്ക് അൽപ്പം മാറ്റിവെച്ചു

പൊന്നൂട്ടാ……..
ആ വിളി എൻ്റെ കാതുകളിലേക്കെത്തിയതും അത് വരെ മരിച്ച് പോയിരുന്ന എൻ്റെ മനസ്സിന് പുതുജീവൻ ലഭിച്ചു സന്തോഷത്താൽ എൻ്റെ മുഖം വിടർന്നു

പേടിച്ചു പോയോടാ നീ

മ്മ്… ഞാൻ കരഞ്ഞുകൊണ്ട് മൂളി

അങ്ങനെ ഈ സിന്ധൂട്ടി നിങ്ങളെ ഇട്ടിട്ടുപോകുമോടാ….

അതെ മതി അധികം സംസാരിച്ച് സ്ട്രെയിൻ എടുക്കണ്ടാന്ന് പറഞ്ഞ് നേഴ്സ് മാസ്ക് തിരികെ വെച്ചു .

സിന്ധൂട്ടി ഞാൻ ദാ ആ ഡോറിനപ്പുറത്തുണ്ടാവും
സിന്ധൂട്ടി ഒറ്റക്കാന്ന് കരുതി സങ്കടപ്പെടരുത് പിന്നെ ഇന്ന് തന്നെ റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്
ഒന്നോർത്തും പേടിക്കണ്ട ഞങ്ങളെല്ലാരും ഇവിടെ തന്നെയുണ്ടെന്ന് പറഞ്ഞ് ഒരു സിന്ധൂട്ടിയുടെ നെറ്റിയിൽ ഒരു ഉമ്മയും നൽകി പുഞ്ചിരിച്ച മുഖവുമായ് ഞാൻ പുറത്തിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *