രാജൻ നിന്നിടത്ത് നിന്ന് അനങ്ങിയില്ല..
വാതിൽ പടിയിൽ പിടിച്ച് നിൽക്കുന്ന രാജനെ ദേഷ്യത്തോടെ സുധി നോക്കി..
താനൊരടിയടിച്ചാ ഈ മൈരന് ബോധം തെളിയണേൽ മൂന്ന് ദിവസമെടുക്കും..
ഈ മെല്ലിച്ച ശരീരവും കൊണ്ടാണവൻ വെല്ല് വിളിക്കുന്നത്..
പക്ഷേ, ഇതവന്റെ വീടായിപ്പോയി.. ഇല്ലേൽ ചവിട്ടിക്കൂട്ടിയേനെ പട്ടിയെ…
പെട്ടെന്ന്… തന്റെ എല്ലാ ദേഷ്യവും മഞ്ഞുരുകുന്നത് പോലെ അലിഞ്ഞ് പോകുന്നത് സുധിയറിഞ്ഞു.. വാതിലിൽ പിടിച്ച് നിൽക്കുന്ന മനുഷ്യന്റെ പിന്നിൽ ഹൃദയ ഭേദകമായൊരു കാഴചയാണവൻ കണ്ടത്..
മുഖമാകെ അടി കൊണ്ട് വീർത്ത്,കണ്ണുകൾ രണ്ടും കലങ്ങി, ചുണ്ടുകൾ പൊട്ടി ചോരയൊലിക്കുന്ന ദയനീയമായൊരു മുഖം..
ശാലിനിയുടെ മുഖം കണ്ട് സുധി ഞെട്ടിയിരുന്നു..
അത് ഈ നിൽക്കുന്ന അവരുടെ ക്രൂരനായ ഭർത്താവ് ഉപദ്രവിച്ചതാണെന്നും,അടി കൊണ്ട് അവർ കരഞ്ഞ ശബ്ദമാണ് താൻ കേട്ടതെന്നും ഒറ്റക്കാഴ്ചയിൽ തന്നെ സുധിക്ക് മനസിലായി..
മറ്റൊരു കാഴ്ച കൂടി സുധി കണ്ടു..ആ സ്ത്രീ തൊഴുകൈകളോടെ തന്നോട് പോവാൻ ആംഗ്യം കാട്ടുന്നുണ്ട്..അതോടെ രാജനെ കടുപ്പിച്ചൊന്ന് നോക്കി സുധി തിരിഞ്ഞ് നടന്നു..
“” ഇനിയെന്റെ വളപ്പിൽ നീ കാല് കുത്തിയാ നിന്റെ കാല് ഞാൻ വെട്ടും… കേട്ടോടാ പൂറി മോനേ… “..
സുധി അതിര് കടന്നതും രാജൻ വെല്ല് വിളിച്ചു..
അത് കേട്ട് സുധി തിരിഞ്ഞ് നോക്കുന്നതിന് മുൻപ് തന്നെ രാജൻ അകത്ത് കയറി വാതിലടച്ചു..
സുധി തോട്ടത്തിൽ കയറി പാല് നിറഞ്ഞ് നിൽക്കുന്ന ചിരട്ടകളിൽ നിന്ന് ബക്കറ്റിലേക്ക് നിറച്ചു..
ശാലിനിയുടെ രക്തം പടർന്ന മുഖം അവന്റെ മനസിൽ നിന്ന് മാഞ്ഞതേയില്ല..
എന്ത് ക്രൂരമായിട്ടാണ് ആ ദുഷ്ടൻ അവരെ ഉപദ്രവിച്ചത്..
എന്താണവർ പ്രതികരിക്കാത്തത്..?.
ഇങ്ങിനെ സഹിച്ച് ജീവിക്കുന്ന സ്ത്രീകളൊക്കെ ഇന്നത്തെ കാലത്തുണ്ടോ… ?.
പാവം സ്ത്രീ…
എന്തിനാണാവോ അവൻ അവരെയിങ്ങനെ ഉപദ്രവിക്കുന്നത്..?..
സുധിയുടെ മനസിൽ സങ്കടം തോന്നി..
പാലെല്ലാം വലിയ ബാരലിൽ കൊണ്ട് പോയി ഒഴിച്ച്, അതടച്ച് വെച്ച് അവൻ കോഴിഫാമിലേക്ക് പോയി..
അതിനി വണ്ടി വന്ന് കയറ്റിപ്പോകും..
ഇനി ഉച്ചവരെ അവൻ ഫാമിലുണ്ടാവും.. അവിടെ എല്ലാത്തിനും പണിക്കാരുണ്ട്..
എങ്കിലും ഉച്ചവരെ സുധിയും അവിടെ കൂടും..
പറമ്പ് മുഴുവൻ നീളൻ ഷെഡുകളാണ്..എട്ട് പത്ത് ഷെഡുകളുണ്ട്..അതിൽ നിറയെ കോഴിക്കുഞ്ഞുങ്ങളാണ്..
അവയെ പരിപാലിക്കുക എന്നത് വിശ്രമമില്ലാത്ത ജോലിയാണ്..
ഓരോ ഷെഢിനും ഓരോ പണിക്കാരനുണ്ട്..
എങ്കിലും എല്ലായിടത്തും സുധിയുടെ നോട്ടമെത്തും..
നീളത്തിലുള്ള ഷെഡുകൾക്കിടയിലൂടെ നടക്കുമ്പോഴും അവന്റെ മനസിൽ ആ സ്ത്രീയുടെ മുഖമായിരുന്നു..കണ്ടാൽ തന്നെ അവരൊരു പാവമാണെന്ന് തോന്നും..
അവിടെ വേറാരുമില്ലേ… ?.
കുട്ടികളുടെ കരച്ചിലും കേട്ടെങ്കിലും പുറത്ത് കണ്ടില്ല.. ഇനി അവരെന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അയാൾ ഉപദ്രവിച്ചത്..?.
പക്ഷേ, അയാൾ ക്രൂരനാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലായി..
ആദ്യമായി കാണുന്ന തന്നോട് എന്തൊക്കെ തെറിയാണയാൾ പറഞ്ഞത്..
അതൊരു ഒറ്റപ്പെട്ട വീടാണെന്ന് തോന്നുന്നു.. ചുറ്റുവട്ടത്തൊന്നും വേറൊരു വീടില്ല..
നടന്ന് നടന്ന് താൻ വീണ്ടുമെത്തിയത് തന്റെ തോട്ടത്തിന്റെ താഴെയാണെന്നറിഞ്ഞ് സുധി അമ്പരന്നു.. ഇങ്ങോട്ട് വരാൻ ചിന്തിച്ചിട്ട് കൂടിയില്ല..
തൊട്ടു മുന്നിൽ കാണുന്നത് ആ വീടാണ്..
താനെന്തിനാണ് ഇപ്പോഴിങ്ങോട്ട് വന്നതെന്ന് അവന് തന്നെ മനസിലായില്ല..
സുധി ആ വീടിന് നേർക്ക് നോക്കി.. ചെറിയൊരു ഓടിട്ട വീടാണ്.. അറ്റകുറ്റ പണി ചെയ്യാത്തത് കൊണ്ട് പിൻവശത്ത് ചില കഴുക്കോലൊക്കെ ഒടിഞ്ഞ് തൂങ്ങിയിട്ടുണ്ട്..
ആൾ താമസമില്ലാത്ത വീടാണെന്ന് തോന്നും..
സഹതപിക്കാനല്ലാതെ ഇതിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് ചിന്തിച്ച് തിരിഞ്ഞ് നടക്കാനൊരുങ്ങിയ സുധി അവിടെത്തനെ നിന്നു..
