നിസ്സഹായൻ – 1 1

“അവറാനേ കാണാൻ കഴിഞ്ഞില്ല, കണ്ടെങ്കിലും അയാൾ കാശ് തരുമെന്ന് തോന്നുന്നില്ല.” മേനോൻ പറഞ്ഞു.

“അതെന്താ?”

“ഇപ്പോതന്നെ അയാള്ക്ക് കുറെ കാശു കൊടുക്കനില്ലേ, ഇനിയും കൂടുതൽ ചോദിച്ചാലോ? അല്ലെങ്കിലും അയാൾ സ്ഥലത്തില്ലെന്നാണ് അങ്ങേരുടെ ഭാര്യ പറഞ്ഞത്. അവരുടെ ഏതോ തോട്ടത്തിൽ പോയിരിക്കുകയാത്രേ. വരാൻ രണ്ടാഴ്ച്ചയെങ്കില്ലും എടുക്കുമെന്ന്.”

മേനോൻറെ മറുപടി കേട്ടു ഭാനുവിന്റെ മുഖമിരുണ്ടു.
“കഴിഞ്ഞ മാസം കൊടുക്കാമെന്നു വാക്ക് പറഞ്ഞതല്ലേ. എങ്ങിനയെങ്കിലും കുറച്ചു കാശു ശെരിയാക്കി അവൾക്കു കൊടുത്തെ പറ്റു. അവളുടെ വീട്ടുകാരുടെ സ്വഭാവം അറിയാമല്ലോ. ഇനിയും അവളുടെ സംങ്കടം കേൾക്കാൻ എനിക്ക് വയ്യ. അവളവിടെക്കിടന്നു അനുഭവിക്കുന്നത് എനിക്കേ അറിയൂ. എത്ര ആശിച്ചു വേളി കഴിപ്പിച്ചു അയച്ചതാണ് അവളെ”? ഭാനുമതി നെടുവീർപ്പിട്ടു.

തന്റെ മൂത്ത മകൾ സുഭദ്രയെ കുറിച്ചോർത്തു ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

മേരിയോട് ചോദിയ്ക്കാൻ പാടില്ലായിരുന്നോ”? ഭാനുമതി വീണ്ടും ചോദിച്ചു.

“എന്നെ കണ്ടപ്പോഴേ ചതുർഥി കണ്ടതുപോലെയായി അവർക്കു. പിന്നെ കൂടുതൽ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല.

തെല്ലു നീരസത്തോടെയുള്ള മേനോന്റെ മറുപടി കേട്ടപ്പോൾ ഭാനുമതിക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

“എന്ന് പറഞ്ഞാൽ എങ്ങിനെയാണ്. അവളുടെ സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾ ഉടനെ ഒരു തീരുമാനം എടുക്കണം. എന്റെ മകള്ക്കും എന്നെ പോലെ നരകിക്കാനാണല്ലോ ദൈവമേ വിധി.” തുളുമ്പി നിന്ന കണ്ണുനീർ തുടച്ചുകൊണ്ട് ആരോടെന്നില്ലാതെ ഭാനു പറഞ്ഞു.

ഭാനുവിന്റെ പരാതി പറച്ചിൽ കേട്ടപ്പോൾ മേനോന് ദേഷ്യം വന്നു.

മേരിയെ കുറ്റംപറഞ്ഞിട്ടും കാര്യമില്ലെന്നു മേനോന് അറിയാം. അവറാച്ചന്റെ അച്ഛൻ മത്തായി തറവാട്ടിലെ കാര്യസ്ഥനായിരുന്നെകിലും അവറാൻ ഇന്ന് വല്യ മുതലാളി ആണ്. ആ പഴയ ബന്ധം കൊണ്ടാണ് ഇതുവരെ അയാൾ മുഖം കറുത്ത് തന്നോടൊന്നും പറയാത്തതെന്നു മേനോൻ മനസ്സിൽ ഓർത്തു.

“ഞാൻ എന്ത് ചെയ്യാനാണ്. അവറാൻ ഇനി കടം തരുമെന്ന് തോന്നുന്നില്ല. പിന്നെ ആ മമ്മദിനോട് ചോദിക്കാമെന്ന് വച്ചാൽ അവന്റെ നോട്ടം ഈ വീടിന്മേലാണ്. ആകെ ഇനി ഇത് മാത്രമേ ഉള്ളു. ഇതും കൂടെ പോയാൽ സാവിത്രിയുടെ കാര്യം എന്താകും. കഴിഞ്ഞ ആഴ്ച തേങ്ങാ വിറ്റതിന്റെ കാശ് തരാനെന്നും പറഞ്ഞു ഈ കോലായുടെ അകത്ത് വരെ കേറി ആ വഷളൻ. വല്യമ്മാവന്റെ കാലത്തു ഇവനൊന്നും ഈ പറമ്പിനകത്തു കേറിയിട്ടില്ല. ഇവൻറെ അച്ഛൻ പരീത്, അമ്മാവൻ നടക്കുന്നതിന്റെ എതിരെ പോലും വരുമായിരുന്നില്ല. ഇപ്പൊ ഇവനൊക്കെ എന്തുമാകാമെന്നായി. കലി കാലം എന്നല്ലാതെ എന്ത് പറയാൻ.” പരീതിനെപ്പറ്റി പറഞ്ഞപ്പോൾ മേനോൻറെ മുഖഭാവം തെല്ലു മാറി. ദേഷ്യം നിയന്ത്രിക്കാനാവാതെ അയാൾ പല്ലുകടിച്ചു.

കൂടുതൽ ഒന്നും ചോദിക്കാതെ, എന്തോ തീരുമാനിച്ചത് പോലെ ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് ഭാനുമതി മൊന്തയും എടുത്ത് അകത്തേക്ക് നടന്നു.
അകത്തെ ഇരുട്ടിലേക്ക് പതിയെ നടന്നു മറയുന്ന ഭാനുമതിയെ തന്നെ നോക്കികൊണ്ട്‌ രാമനുണ്ണി ചാരുകസാരയിൽ കിടന്നു. മേനോൻറെ കണ്ണുകൾ ഭാനുവിന്റെ കഴുത്തിൽ നിന്നും പതിയെ താഴേക്കു ഇഴഞ്ഞു.

ഈ ദാരിദ്ര്യത്തിലും അവരുടെ സൗന്ദര്യത്തിനു ഒരു ഇടിവും തട്ടിയിട്ടില്ലെന്നു അയാൾ ഓർത്തു. ആ പഴഞ്ചൻ കുപ്പായത്തിനടിയിൽ അവൾ ഇപ്പോഴും ഒരു സുന്ദരി തന്നെ ആണ്. കുറെയേറെ നാളുകളുടെ ഉപയോഗം കൊണ്ടാകാം, വെളുത്ത ബോഡീസ് നന്നേ നരച്ചു പോയിരിക്കുന്നു.

ശരീരത്തോട് പറ്റിക്കിടക്കുന്ന ബോഡീസ്സ്സിനുള്ളിൽ ബ്രായുടെ അടയാളം വ്യക്തമായി കാണാം. കക്ഷങ്ങളുടെ അടിഭാഗത്തു വിയർപ്പു പടർന്നു നനഞ്ഞിരിക്കുന്നു. പഴയതെങ്കിലും വ്രത്തിയുള്ള മുണ്ടും നേര്യതും. മുണ്ടിനടിയിൽ അവൾ ഉടുക്കാറുള്ള ഒന്നരയും, താറും മേനോൻറെ ഭാവനയിൽ വിരിഞ്ഞു.

താൻ ആദ്യം കണ്ട കാലം തൊട്ടേ ഈ വേഷമാണ് അവൾ ധരിക്കാറ്. വെളിയിൽ അമ്പലത്തിലോ മറ്റോ പോകുമ്പോഴോ മറ്റു വിശേഷ അവസരങ്ങളിലോ മാത്രമേ സാരി ഉടുത്തു കണ്ടിട്ടുള്ളു. മുപ്പതുകളുടെ അവസാനത്തിലും യൗവനം വിട്ടുമാറാത്ത അവരുടെ കൊഴുത്ത ശരീരത്തിലൂടെ അയാളുടെ കണ്ണുകൾ ഇഴഞ്ഞു. ഇറുകി കിടക്കുന്ന ബോഡീസിന്റെ പച്ച കരയുള്ള ഭാഗം മാംസളമായ ശരീരത്തിനകത്തേക്ക് അല്പ്പം താഴ്ന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *