ഇന്നത്തെ അവറാച്ചൻ മൊതലാളിയുടെ അച്ഛൻ മത്തായിയായിരുന്നു അന്ന് വലിയമ്മാവന്റെ പ്രധാന കാര്യസ്ഥൻ. പണമുണ്ടാക്കാൻ വേണ്ടി എത്ര തരംതാഴ്ന്ന പ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്ത ചെറ്റ. സ്ത്രീവിഷയത്ത്തിലുള്ള ദൗർഭല്യം മുതലെടുത്ത് ഒട്ടനവദി ഭൂവകകളും കാശും അമ്മാവന്റെ കയ്യിൽ നിന്നും അയാൾ സ്വന്തമാക്കി. നാട്ടിലുള്ള കാണാൻ കൊള്ളാവുന്ന പാവപ്പെട്ട പെണ്ണുങ്ങളെ അമ്മാവന് ഒത്താശ ചെയ്തുകൊടുക്കുന്നതിനു പുറമേ, സ്വന്തം ഭാര്യയെപ്പോലും അയാൾ ആ കാമഭ്രാന്തനു കൂട്ടിക്കൊടുത്തു.
കിഴക്ക് ഏതോ ദേശത്തുനിന്നു പുടമുറി കഴിച്ചു കൊണ്ടുവന്നതാണ് മത്തായി അന്നാമ്മയെ. നവവധുവായി അന്നാമ്മ രാമപുരത്തെത്തിയപ്പോൾ അന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു….. ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഇതിനു മുൻപൊരിക്കലും കണ്ടിട്ടില്ല…….
നല്ല വെളുത്ത നിറവും, വട്ടമുഖവും, ആക്രിതിയൊത്ത കുച്ചങ്ങളും, ഒതുങ്ങിയ അരക്കെട്ടും, ഭാരിച്ച പൃഷ്ഠവുമെല്ലാം ഏതോരു വിശ്വാമിത്രന്റെയും തപസ്സിളക്കാൻ പോന്നവയായിരുന്നു. നെറുകൻതല തട്ടത്താൽ മറച്ചു വെളുത്ത മുണ്ടും ചട്ടയുമണിഞ്ഞു ചെമ്മണ്‍പാതയിൽ പതിയുന്ന സ്വന്തം പാദങ്ങളിൽ ദ്രിഷ്ട്ടിയുറപ്പിച്ചു നാട്ടുവഴിയിലൂടെ അവർ നടന്നു പോകുന്നത് കണ്ടാൽ ആരും ഒന്ന് നോക്കിപോകും. അരിയോ തേങ്ങയോ മറ്റോ വാങ്ങാൻ വടെക്കെപ്പുറത്ത് അമ്മയെ അന്വേഷിച്ചു വരുമ്പോൾ, അവളുടെ ചട്ടയ്ക്കകത്തു വിങ്ങുന്ന മുലകളും, ഒറ്റമുണ്ടിനടിയിൽ ഒതുങ്ങാത്ത പൃഷ്ഠവും പലതവണ താൻ ഒളിച്ചിരുന്നു ആസ്വദിച്ചിട്ടുണ്ടെന്നു ഉണ്ണി ഓർത്തു. അന്നൊക്കെ തന്റെ കൗമാരസ്വപ്നങ്ങളിലെ സ്ഥിരം വിരുന്നുകാരിയായിരുന്നു അന്നാമ്മ. സൗമ്യമായ പെരുമാറ്റവും, അച്ചടക്കവും, വിനയവും കൊണ്ട് വളരെ പെട്ടന്നുതന്നെ തറവാട്ടിൽ എല്ലാവരുടെയും സ്നേഹം സമ്പാദിക്കാൻ അന്നാമ്മ്യ്ക്ക് കഴിഞ്ഞു. നളിനി അമ്മായി മാത്രം അന്നാമ്മയെ അടുപ്പിച്ചില്ല. തരം കിട്ടുമ്പോഴൊക്കെ അവരെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയുന്നതെന്തിനെന്നു എത്ര ആലോചിച്ചിട്ടും ഉണ്ണിക്കു മനസ്സിലായില്ല. അവരുടെ തീക്ഷ്ണമായ സൗന്ദര്യവും, കുലീനമായ പെരുമാറ്റവും അവനിൽ ആസക്തിയെക്കലേറെ ബഹുമാനമാണുണ്ടാക്കിയത്. വെറുമൊരു കാര്യസ്ഥന്റെ ഭാര്യയായിട്ടു പോലും, അവരോടു ഉണ്ണിക്കു വല്ലാത്ത ആരാധന തോന്നി.
ഇത്ര സൌന്ദര്യവും അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയത് അവറാച്ചന്റെ ഭാഗ്യം തന്നെയെന്നു അസൂയമൂത്ത പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
പക്ഷെ ഒരു ദിവസം അവിചാരിതമായി സത്യം കണ്മുന്നിൽ തെളിഞ്ഞു. അവറാച്ചൻ എന്ന കാട്ടളന്റെയും അന്നാമ്മയെന്ന അയാളുടെ ഭാര്യയുടെയും അവരുടെ യജമാനനായ മാധവമേനോൻറെയും തനി സ്വരൂപം കണ്ടു പ്രതികരിക്കാൻ കഴിയാതെ കൈകാലുകൾ തളർന്നു നിസ്സഹായനായി നോക്കി നിൽക്കാനേ ഉണ്ണിക്കു കഴിഞ്ഞുള്ളു.
അന്ന് ഒരു ശനിയാഴ്ചയായിരുന്നു. ആരുടെയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഉണ്ണി ഉറക്കമുണർന്നത്. ശ്രദ്ധിച്ചപ്പോൾ അമ്മായിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു.
ഇനി അതുംകൂടി വിറ്റു തുലച്ചാലെ നിങ്ങൾക്ക് സമാധാനമാവു. അമ്മായി ആരോടോ കയർത്തു സംസാരിക്കുകയാണ്.
ഒരു മുപ്പത്തഞ്ചു വയസ്സുണ്ടാവും നളിനി അമ്മായിക്ക്. സാധാരണയിൽ കവിഞ്ഞ പൊക്കം, അനാവശ്യമായ കൊഴുപ്പിന്റെ അംശം പോലുമില്ലാത്ത വെളുത്തു വടിവൊത്ത ശരീരം, അല്പം നീണ്ട സുന്ദരമായ മുഖം, ഇടതൂർന്ന ചുരുണ്ട തലമുടി, ഒറ്റനോട്ടത്തിൽ തന്നെ തറവാടിത്തം വിളിച്ചോദുന്ന മുഖശ്രീ… തന്റെ ജീവിതത്തിലിന്നുവരെ ഒരിക്കൽ പോലും അമ്മായിയുടെ ശബ്ദം ഇത്ര ഉച്ചത്തിൽ കേട്ടിട്ടില്ലെന്നു ഉണ്ണി ഓർത്തു..
പ്രഭാത കർമങ്ങൾ കഴിഞ്ഞു പുറത്തുവന്നപോഴും മുകളിൽ തർക്കം തീർന്നിട്ടുണ്ടായിരുന്നില്ല. ഇടയ്ക്കു അമ്മാവന്റെ ശബ്ദമുയർന്നു കേൾക്കാമായിരുന്നു. അടുക്കളയിൽ അമ്മ വിളംബിത്തന്ന പുട്ടും കടലയും കഴിക്കുമ്പോൾ മുകളിൽ കിണ്ടിയോ മോന്തയോ മറ്റോ തട്ടി തെറിക്കുന്ന ശബ്ദം കേട്ടു.
