തറവാട്ടിലേക്ക് നടക്കാനായി തിരിഞ്ഞ അവൻ പെട്ടെന്ന് നിന്നു. പത്തായപ്പുരയുടെ മുകളിലെ നിലയിലെ തെക്കേ മുറിയൽ വെളിച്ചം കാണുന്നു. മുൻപ് ഭയന്ന് ഓടുമ്പോൾ അകലെ നിന്നു താൻ കണ്ട നേരിയ വെളിച്ചം ഇതായിരുന്നു എന്ന് ഉണ്ണിക്കു മനസിലായി. ആരാണ് ഈ സമയത്ത് ഇവിടെ. ഏതെങ്കിലും കള്ളന്മാർ കക്കാൻ കയറിയതാണോ. കയറി നോക്കിയാലോ എന്ന് തോന്നി, ഇനി കള്ളന്മാർ ആണെങ്കിൽ അവരുടെ കയ്യിൽ വല്ല ആയുധവും കാണില്ലേ?…… അവന്മാർ തന്നെ ഉപദ്രവിച്ചാലോ?………. ഉണ്ണിയുടെ ചിന്തകൾ പല വഴിക്ക് സഞ്ചരിച്ചു. എന്ത് ചെയ്യണമെന്നു അറിയാതെ നിൽക്കുമ്പോൾ പോടുന്നവേ ഒരു സ്ത്രീയുടെ കരച്ചിൽ കേട്ട് അവൻ ഞെട്ടി തെറിച്ചു!!!.
തുടരും……………………………………………………………………….. കാമദാസൻ
വായനക്കാരുടെ ശ്രദ്ധയ്ക്ക്………………..
ഇത് എൻറെ ആദ്യ സംരംഭം ആണ്. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. നിങ്ങളുടെ അഭിപ്രായവും പ്രോത്സാഹനവും കമ്മന്റ് ബോക്സിൽ അറിയിക്കാൻ മറക്കരുത്. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യുന്നതാണ് ………………
