പാവാടത്തുമ്പികൾ – 1 2

 

അങ്ങനെ…സന്തോഷവും,കളിയും ചിരിയും തമാശപറച്ചിലും ഒക്കെയായി പതിവുപോലെ ആഹ്ളാദത്തിൻറെ മണിക്കൂറുകൾ കൊഴിഞ്ഞുപോയി. രാത്രി, പതിവ്പോലെ വളരെനേരത്തെ അത്താഴംകഴിച്ചു, വീടിനുള്ളിൽ ഞങ്ങളെല്ലാവരും ഒരുമിച്ചൊത്തുകൂടി. പതിവീന്ന് വ്യത്യസ്തമായി അന്നെന്തോ ചേച്ചീടെ ബെഡ്‌റൂമായിരുന്നു ഞങ്ങളുടെ സഭാസ്‌ഥലം. സഭയുടെ തുടത്തിൽ…അന്നത്തെ യാത്രയെക്കുറിച്ചു ചേച്ചീടെ ചോദ്യങ്ങൾക്ക്, അന്നുനടന്ന കാര്യങ്ങളുടെ എല്ലാമൊരു വിശദരൂപം ഞാനവർക്കുമുന്പിൽ പകർന്നുനൽകി. അതിനെതുടർന്നാവാം…അന്നത്തേയും സഭയിലെ ചർച്ചാവിഷയം ദീപ്‌തിക്കുട്ടീടെ പ്രശ്നങ്ങളിൽ തന്നെ ഉടക്കിനിന്നു. കഴിഞ്ഞദിവസങ്ങളിൽ നിന്ന് അതിനുവന്ന മാറ്റം പക്ഷേ, ദീപക്കുട്ടീടെ സ്വഭാവരീതിയിലായിരുന്നു. തലേദിവസം വളരെ ” ഇമോഷണൽ” ആയി പ്രതികരിച്ച അവൾ, അന്ന് തീർത്തും അക്ഷോഭ്യയായിരുന്നു എന്നുമാത്രമല്ല, വളരെ വളരെ പ്രസന്നവതിയും ആയിരുന്നു. അത് അവളുടെ മുന്നിൽ ഞങ്ങക്കെന്തും തുറന്നു സംസാരിക്കാനുള്ള മുഴുവൻ സ്വാതന്ത്ര്യവും അനുവദിച്ചു തന്നു . വക്കീലാഫീസിലെ കാര്യങ്ങളെക്കുറിച്ചുള്ള എൻറെ സംസാരമദ്ധ്യേ ചേച്ചിക്ക് വന്നൊരു സംശയം ഇതായിരുന്നു. ചേച്ചി അത് ചോദിച്ച രൂപം ഏതാണ്ട് ഇങ്ങനെയായിരുന്നു.

” ദീപയുടെ കാര്യം ഒടുക്കം വക്കീലിന് വിശ്വാസമായോ ?…”

ഞാൻ ; ” അയാളെ വിശ്വസിപ്പിച്ചെടുക്കാൻ…ദിവ്യയെ മാറ്റിനിർത്തി, എനിക്കതെല്ലാം അയാളോട് നന്നായി വിശദീകരിച്ചു പറഞ്ഞു കൊടുക്കേണ്ടിവന്നു. എല്ലാം കേട്ട്, ഒടുവിൽ അയാൾതന്നെ സമ്മതിച്ചു…ഇത് ശരിക്കൊരു മനോരാഗം അല്ല, ജീൻസ് കളിലൂടെ… ജനിതകമായി, പൈതൃകമായി സംഭവിക്കുന്നതാണ് എന്നും അത് മാറ്റാൻ, അയാൾതന്നെ ശ്രമിക്കാതെ…ചികിത്സകൊണ്ട് യാതൊരു ഫലം കിട്ടില്ലെന്നും. എന്തായാലും ആ പോയിൻറ് നമുക്ക് ഡൈവോഴ്‌സ് കിട്ടാൻ വളരെ സഹായകമാവുമെന്നും അങ്ങേര് ഉറപ്പ് തന്നു, അതുകൊണ്ട് നമ്മൾ ശരിക്കും രക്ഷപെട്ടു.”

ഉടനെ ചെറുപുഞ്ചിരിയോടെ ദീപ്തി…” അപ്പോൾ അതുകേട്ട്, നിനക്ക് വിശ്വാസമായോ ഞങ്ങൾ പറഞ്ഞതെല്ലാം നേരാണെന്ന് !. അതോ ഏതേലും സംശയം ഇപ്പോഴും നിനക്ക് ബാക്കിനിൽപ്പുണ്ടോ ?.”

” മുഴുവനും മനസ്സിലായില്ലെങ്കിലും… നിങ്ങൾ പറഞ്ഞുകഴിഞ്ഞു പിന്നീട് ഞാൻ ശരിക്കും ആലോചിച്ചപ്പോൾ….പറയുന്നത് നിങ്ങൾ ആയതുകൊണ്ട്, എല്ലാം പൂർണ്ണമായി സത്യമാവാം എന്ന ചിന്തവന്നു . തൻറെ അനുഭവങ്ങളും പഠനവും കേസുകളുടെ പിൻബലവും മുൻനിർത്തി, വക്കീൽ എല്ലാം തീർച്ച പറഞ്ഞപ്പോൾ…പിന്നെ എനിക്ക് നല്ല ബോധ്യമായി എല്ലാം ഉറപ്പായി നേർ ആയിരിക്കുമെന്ന്. എങ്കിലും ഒരു സംശയം അപ്പോഴും ബാക്കിനിൽക്കുന്നു… ഇങ്ങനൊക്കെയുള്ള ആളുകൾ ഈ ഉലകിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ?…പ്രത്യേകിച്ച്, ഇവിടെ നമ്മുടെനാട്ടിൽ !. എന്തിനാണവർ വിവാഹം കഴിക്കുന്നത് ?, എന്താണവരുടെ ലക്‌ഷ്യം ?…ക്രൂരമായ മാംസദാഹംമാത്രമാണോ ?….ഹോ…ഓർക്കുവാൻ പോലും തോന്നുന്നില്ല, ഒന്നും. എങ്കിലും കേവലം ഒരു വർഷത്തോളം നീണ്ടുനിന്ന ഈ ക്രൂരതകൾക്ക് വിധേയയായി നീ എന്തിനവിടെ പിടിച്ചുനിന്നു?…ആരോടും ഒന്നും അറിയിക്കാതെ. നിനക്ക് എങ്ങനെ അതിന് കഴിഞ്ഞു?. നിന്നെ അതിൽ സമ്മതിക്കാതെ തരമില്ല, ദീപേ. ”

 

ദീപ്‌തി; ” ആ കഴിഞ്ഞതൊക്കെ കഴിഞ്ഞു. അതിനെക്കുറിച്ചു ഇനി യാതൊന്നും ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിദ്ദു പക്ഷെ, അതൊന്നും വിശ്വസിക്കാതെ വന്നപ്പോൾ മാത്രം എനിക്ക് ചെറിയ വേദന തോന്നി. പോട്ടെ, സാരമില്ല. എങ്കിലും ഒടുക്കം നിങ്ങളെല്ലാവരും എല്ലാം തിരിച്ചറിഞ്ഞപ്പോൾ…ഇപ്പോൾ…വലിയ സന്തോഷമായി. ”

 

എല്ലാ കാമവികാരങ്ങൾക്കപ്പുറം…എനിക്ക് ദീപ്തിയോട് വലിയ ഇഷ്‌ടവുംപ്രണയവും തോന്നിയ വലിയൊരു സന്ദർഭമായിരുന്നു അത്. എനിക്ക് ശരിക്കു പിടിച്ചവളെ ചേർത്തുനിർത്തി പൂണ്ടടക്കം കെട്ടിപ്പിടിച്ചു, ആ തുടുത്ത മുഖത്തും ശരീരം നിറയെയും ഉമ്മകൊടുത്തു ഓമനിക്കാൻ ഉൾക്കാമ്പിനുള്ളിൽ വല്ലാത്ത പ്രേരണ ഉണർന്നു. എങ്കിലും എല്ലാം കടിച്ചുപിടിച്ചു നിയന്ത്രിച്ചു ഞാൻ സമാശ്വാസം പോലെ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *