എങ്കിലും…ഒടുവിൽ ഈ കാര്യം വന്നപ്പോൾ ഞാൻ ഒരു സാധാ-സ്വാർത്ഥ തമിഴ് മാമനായി മാറി എന്നതായിരുന്നു സത്യം. ആ പേര് പറഞ്ഞു പതിയെ പതിയെ ഞാൻ ദീപയുമായി അടുക്കാനുള്ള ശ്രമമാരംഭിച്ചു. അവളുടെ ഇളയ സഹോദരി ദിവ്യ തമിഴ് ബ്രാഹ്മണ വിശ്വാസങ്ങളോടും ആചാര-അനുഷ്‌ടാനങ്ങളോടും ഒന്നും തീരെ വിശ്വാസങ്ങളില്ലാത്ത ഒരു റിബൽ ചിന്താഗതി വച്ചുപുലർത്തിയിരുന്ന വളരെ ”മോഡേൺ” ആയ ഒരാൾ ആയിരുന്നെങ്കിലും…ദീപ്‌തി അങ്ങനായിരുന്നില്ല. ഒരു മുറമാമൻ എന്ന നിലയിലുള്ള എൻറെ ഇടപെടീലിലും അടുപ്പത്തിലും ഒടുവിൽ അവൾ വീണു എന്നുതന്നെ പറയാം. ഈ സമയം ദീപയുടെ ഇളയ അനുജത്തി ദിവ്യമോൾ ആകട്ടേ…പട്ടണത്തിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നതിനാൽ ഞങ്ങൾക്കിരുവർക്കും വീട്ടിനുള്ളിൽ പരസ്‌പരം തുറന്നു സംസാരിക്കുവാനും അത്യാവശ്യം പ്രണയിക്കുവാനും ഒക്കെ നല്ല സൗകര്യമായിരുന്നു. അങ്ങനെ ഞങ്ങൾ പരസ്‌പര അനുരാഗബദ്ധരായി ആ നാല് ചുവരുകൾക്കുള്ളിൽ ആരെയും അറിയിക്കാതെ, തമ്മിൽ പ്രേമിച്ചു സുഖിച്ചു രസിച്ചു നടന്നു. പ്രേമം മൂത്തുള്ള ചെറിയ കെട്ടിപ്പിടുത്തവും ചെറു ചുംബനങ്ങളും ഒക്കെ അല്ലാതെ, വീട്ടിന് പുറത്തു കൊണ്ടുപോകാനോ…അവളുമായി സുഖിച്ചു ഒന്ന് കൂടാനോ ഒന്നും കഴിഞ്ഞിരുന്നില്ല. അവളിൽ എപ്പോഴും അവളുടെ അച്ഛൻറെയും അമ്മയുടെയും ഒരു കണ്ണ് സദാ നിലനിന്നിരുന്നു എന്നുള്ളത് കൊണ്ട് അങ്ങനൊന്നും അവളെ അനുഭവിക്കാനുള്ള ഒരവസരംവേഗം കൈവരില്ല എന്നെനിക്ക് തീർച്ചയായി. എങ്കിലും അവളെ കല്യാണം കഴിക്കാൻ ഞാനുറപ്പിച്ചത്, അവളുടെ ‘അമ്മ ഈ വിവരങ്ങൾ അറിഞ്ഞപ്പോഴാണ്. ആദ്യമൊക്കെ അവൾ, ഞങ്ങളെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാനൊക്കെ കൊടിയ ശ്രമങ്ങൾ നടത്തി നോക്കിയെങ്കിലും…ദീപ്‌തിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അവളുടെ അമ്മക്ക് മാത്രമല്ല, അതിലേറെ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന അവളുടെ അച്ഛന് പോലും ഞങ്ങൾക്കൊപ്പം നിൽക്കേണ്ടി വന്നു. അനിയത്തിക്ക് പിന്നെ ഞങ്ങളുടെ സന്തോഷം മാത്രമായിരുന്നു ലക്‌ഷ്യം. അങ്ങനെ ചേച്ചീടെ വീട്ടിലെ കാര്യമൊക്കെ ‘ഒക്കെ’യായി…എല്ലാവര്ക്കും സമ്മതം !.
ഇനിയല്ലേ, കഥയുടെ ട്ട്വിസ്റ്റ്. കല്യാണാലോചന അങ്ങനെ ഒടുവിൽ എല്ലാംകഴിഞ്ഞു കാരണവരുടെ തിരുമുൻപിൽ തീരുമാനത്തിനെത്തി. കാരണവർ ആരെന്നല്ലേ ?…മറ്റാരുമല്ല, ഞങ്ങടെ തന്തപ്പടി തന്നെ, ഈ കുടുംബത്തിൻറെ മുഴുവനും കാരണവർ. കാരണവരുടെ സമ്മതമില്ലാതെ…ആ കുടുംബത്തിൽ കല്യാണം എന്നല്ല ആർക്കും ഒരു കാര്യത്തിലുംഒരു തീരുമാനവും എടുക്കാൻ ആവില്ല…അതാണ് കല്ലേൽ പിളർക്കുന്ന തിരുമനസ്സിന്റെ കൊടിയ കൽപ്പന !.അവിടെ പക്ഷേ…കേസ്, ഒരു വിചാരണക്ക് പോലും നിൽക്കാതെ കേട്ടപാടേ…നിഷ്‌കരുണം തള്ളി !. വേണ്ടാ….നടക്കില്ല !….ദയാപേക്ഷക്കോ, അപ്പീലിനോ ഒന്നും ഒരവസരവും ഇല്ല, കേട്ടപാടെ ഉറച്ച അഭിപ്രായം വന്നു. കാരണം…ഒന്നേയുള്ളൂ, സ്വന്തം മരുമകളെ വിവാഹം കഴിക്കുകയോ ?. തമിഴ് ആചാരമൊന്നും മൂപ്പരുടെ ചിന്തയുടെ ഏഴ് അയലത്തു എത്തികയില്ല. ആലോചനയും കൊണ്ടുവന്ന ചേച്ചി അടികിട്ടാതെ പോയത് മഹാഭാഗ്യം !. എനിക്ക് പിന്നെ ആ വീട്ടിൽ കഴിയാൻ തോന്നിയില്ല. തോന്നിയാൽ തന്നെ അടികലശലും വെള്ളപ്പൊക്കവും ആയിരുന്നേനെ പിന്നീടുള്ള ജീവിതം.ചേച്ചീടെ വീട്ടിലോ ?…കല്യാണ൦ നടക്കാത്ത കാമുകിയുടെ വീട്ടിൽ കിടത്തം പോയിട്ട്, അങ്ങോട്ട് ഒരു സന്ദർശനം പോലും അവർ അടുപ്പിക്കല്ല എന്നതും ഉറപ്പ് !…പിന്നെ കടത്തിണ്ണ തന്നെ ശരണം. ഒരു ജോലിയും അത്യാവശ്യ വരുമാനവും ഒക്കെ ഉള്ളതുകൊണ്ട് മാത്രം അതിൽ എത്താതെ… അഭിമാനം ഓർത്തു വീട്ടിൽ നിന്നുപോയി ജോലിക്കൊപ്പം പുറത്തായി താമസം.
വളയം പിടിക്കുന്ന ജോലിയോടായിരുന്നു എന്നും താല്പര്യം. കറങ്ങികറങ്ങി ആ ജോലിയുമായി ഒടുവിൽ സിനിമാഫീൽഡിൽ എത്തി. രണ്ടും ഇഷ്‌ട വിഷയങ്ങളായിരുന്നതുകൊണ്ട് അവിടെത്തന്നെ അങ്ങ് നിന്നു. എല്ലാവര്ക്കും എന്നെ ഇഷ്‌ടമായി, എല്ലാവരുടെയും പ്രീതി പിടിച്ചടക്കി, അവിടെ കാർഡും മെമ്പറും മെമ്പർഷിപ്പുമൊക്കെ നേടി…സ്‌ഥിരം ആളായി. അവിടെ കിട്ടാത്തത് ഒന്നും ഇല്ലായിരുന്നു. കള്ളും, പെണ്ണും പണവും കൂട്ടുകാരും ഒക്കെ സുലഭം!. ദീപയെ പണ്ണാൻ കിട്ടാത്ത ദ്വേഷ്യത്തിന്, കിട്ടിയവളുമാരെ ഒക്കെ എടുത്തിട്ട് പണ്ണി വിധ്വെഷം തീർത്തു. എന്നെ അന്വേഷിച്ചു ആരുമാരും എത്തിയില്ല. പൂർണ്ണതന്ത്ര സ്വതന്ത്രവും സ്വച്ഛന്ദവുമായ എൻറെ ആ സ്വർഗ്ഗീയലോകത്തു സുഖിച്ചുല്ലസിച്ചു ഏകനായി ഞാൻ ആറുമാദിച്ചു വിഹരിച്ചു. എന്നെ നിയന്ത്രിക്കാനും ചോദ്യം ചെയ്യാനുമൊന്നും ആരും വന്നില്ല. ചേച്ചിമാര് മാത്രം വല്ലപ്പോഴും വിളിക്കും. കലച്ചേച്ചിക്ക് ആണെങ്കിൽ എൻറെ കാര്യമോർത്തു വലിയ വിഷമം. വീട്ടിലേക്ക് മടങ്ങാനൊക്കെ നിർബന്ധിക്കും…എല്ലാ കാര്യത്തിലും സമാധാനിപ്പിക്കാൻ ശ്രമിക്കയും ചെയ്യും. എല്ലാം കേട്ട് നിൽക്കും എന്നല്ലാതെ,ഞാൻ ഒന്നിനും വഴങ്ങാൻ നിന്നില്ല. അങ്ങനെ, ഒടുവിൽ….നിർബന്ധിച്ചു,നിർബന്ധിച്ചു സമ്മതം മൂളിയ ദീപ്‌തിയുടെ കല്യാണം നടത്താൻ വീട്ടുകാർ തയാറായി. തീയതിയൊക്കെ നിശ്ചയിച്ചു ചേച്ചി എന്നെ ഫോൺ വിളിച്ചു, ഉറപ്പായും കല്യാണത്തിനായി രണ്ട് ദിവസം മുന്നേ ചെല്ലണം എന്നൊക്കെ കരഞ്ഞു പറഞ്ഞു,അപേക്ഷിച്ചു വിളിച്ചു. അളിയൻറെ ഏതോ അടുത്ത ബന്ധത്തിൽപെടുന്ന , വിപിൻ എന്ന പേരുള്ള പയ്യനായിരുന്നു വരൻ. ഞാൻ ഒന്നും അന്വേഷിക്കാൻ പോയില്ല. എല്ലാം ”എസ് ”മൂളി കേട്ടു. ചേച്ചിയോടോ ദീപയോടോ ഒരു അസ്വാരസ്യവും ഇല്ലായിരുന്നെങ്കിലും തന്തപ്പിടിയോടുള്ള ദേഷ്യം കാരണം ഞാൻ ചലിച്ചില്ല. കല്യാണവും കാര്യങ്ങളും എല്ലാം കഴിഞ്ഞു, കാലങ്ങൾ നീണ്ടു പോയി….
ദീപ്‌തി വിവാഹം കഴിച്ചു പോയശേഷം ചേച്ചി നിർബന്ധിച്ചു ഞാനവിടെ ഒന്നുരണ്ട് തവണ പോയി…അതും അളിയൻ അവിടില്ലാത്ത സമയത്തു മാത്രം.ചേച്ചി കുറെ കരയുകയും പറയുകയും ഒക്കെച്ചെയ്തു…പതം പറഞ്ഞു, പരിതാപം അറിയിച്ചു. ഒക്കെത്തിനും ഞാൻ ‘സാരമില്ല’…എന്നറിയിച്ചു, മാപ്പപേക്ഷകൾ സ്വീകരിച്ചു ചേച്ചിയെ സമാധാനിപ്പിച്ചു. നല്ല അനുനയത്തിൽ ആയശേഷം അവൾ എന്നോട് അവിടെ താമസിച്ചു ജോലിക്ക് പോയിവരാൻ അപേക്ഷിച്ചു. വല്ലപ്പോൾ മാത്രം അളിയൻ വരാറുള്ള ആ വീട്ടിൽ ചേച്ചിക്ക് ഒപ്പം മാത്രം കഴിയാൻ എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. ഞാൻ സ്നേഹപൂർവ്വം ക്ഷണം നിരസിച്ചു മടങ്ങി. എങ്കിലും പശ്ചാത്താപത്താൽ അലിവ് വന്ന്, ചേച്ചി എന്നോട് പുലർത്തി തുടങ്ങിയ അഗാധമായ സ്നേഹത്തിലും അടുപ്പത്തിലും മനസ്സലിഞ്ഞ ഞാൻ എപ്പോഴും ചേച്ചിയോട് ഫോൺ വിളി പതിവാക്കുകയും സമയം കിട്ടുമ്പോഴൊക്കെ ചേച്ചീടെ വീട് സന്ദർശിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. ദീപ്‌തി വീട്ടിലേക്ക് വരുന്ന പതിവില്ലെന്ന് ചേച്ചിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. അവളെ വീണ്ടും കാണാനുള്ള മനസ്സും എനിക്കശേഷം ഉണ്ടായിരുന്നില്ല. ആ ഉറപ്പിലായിരുന്നു ഞാനങ്ങോട്ട് പോകാൻതന്നെ കാരണവും. ഇടക്ക് അവധിക്ക് വീട്ടിൽ വരുന്ന ദിവ്യയെ മാത്രം കണ്ട് മടങ്ങി. വീട്ടുകാരുമായുള്ള പിണക്കങ്ങളും ഇതുപോലെ അവസാനിപ്പിക്കണമെന്നും…അങ്ങോട്ട് മടങ്ങിപ്പോകണം എന്നും ചേച്ചി നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. ഞാനതൊന്നും ചെവികൊള്ളാൻ പോലും തയ്യാറാവുന്നില്ല എന്നുകണ്ട് ചേച്ചി തന്നെ ഒടുവിൽ അതൊക്കെ അവസാനിപ്പിച്ചു. എന്നാലും എനിക്ക് അൽപംപോലും വിരോധം ചേച്ചിയോട് തോന്നിയതും ഇല്ല, ഞങ്ങൾ തമ്മിലുള്ള ആ ബന്ധം ഒരു തടസ്സവുമില്ലാതെ അങ്ങനെ തുടർന്ന് പോകുകയും ചെയ്‌തു.