അവിടെ കൂടിയിരുന്നവരിൽ താത്പര്യമില്ലാത്തവരുടെ സംസാരവും ചെകിടടപ്പിക്കുന്ന കൂക്കുവിളികളും കാരണം ആർക്കും കേൾക്കുവാൻ കഴിയാഞ്ഞ ഒരു ആമുഖത്തിന് ശേഷം പശ്ചാത്യ വേഷ വിധാനങ്ങളോട് കൂടിയ ഏതോ ഒരുത്തൻ സ്റ്റേജിൽ പ്രവേശിച്ച് കാണികളെ നോക്കി എന്തോ ചിലത് പറഞ്ഞു. കൂക്കുവിളികൾ കാരണം കേൾക്കുവാൻ കഴിയാഞ്ഞത് കൊണ്ട് ആ പോങ്ങൻ എന്ത് പറഞ്ഞു എന്ന് വിശദീകരിക്കാൻ തത്കാലം നിവൃത്തിയില്ല.
അനന്തരം വാൾട്മാൻ വിസ്‌കി, ബ്ലോടസ് വോഡ്കൊവ്സക്കി, ഗഞ്ചപ്പ ഷേണായ് എന്നിങ്ങനെ പലരും സ്റ്റേജിൽ പ്രവേശിച്ചു. കഥക്ക് മുന്നോടിയായി ഒരു പാട്ട് നിർബന്ധമായതു കൊണ്ട് ആഞ്ജലീന ഷാമ്പേയ്ൻ കർണ കഠോരമായ ശബ്ദത്തിൽ കള്ളുകുടി കൊണ്ടുണ്ടാവുന്ന ഗുലുമാലുകളെ പറ്റി പാടി തുടങ്ങി. ആ പെൺകുട്ടി പാടുമ്പോൾ കോറസ് പാടുന്നവർ എത്രയോ ഭേദം എന്നും കോറസ് പാടുമ്പോൾ പെൺകുട്ടി എത്രയോ ഭേദം എന്നും രണ്ട് കൂട്ടരും ഒന്നിച്ച് പാടുമ്പോൾ പാറപ്പുറത്ത് ചിരട്ട ഉരക്കുന്നതാണ് അതിനേക്കാൾ സംഗീതാത്മകമെന്നും അത് കേൾക്കേണ്ടി വന്ന ഭാഗ്യഹീനരെകൊണ്ട് പറയിപ്പിച്ച് ചവിട്ട് നാടകം അഭംഗുരം തുടർന്നു.
കുട്ടികളായത് കൊണ്ടും അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങിയും അവിടെ ഇരിക്കുന്ന പാവങ്ങളുടെ മനസ് മടുപ്പിക്കുന്ന ബോറൻ കഥയാണ് ലഹരിക്കെതിരെ ഉള്ള ബോധവൽക്കരണം എന്ന പേരിൽ ചവിട്ട് നാടകക്കാർ അവിടെ അഭിനയിച്ച് തീർത്തത്.
അവസാനം എല്ലാവരും – സ്റ്റേജിലുള്ളവരും കണ്ടവരും വന്നവരും നിന്നവരും വഴിയേ പോയവരുമെല്ലാം – അടങ്ങിയ ഒരു കൂട്ട പ്രാർത്ഥനയോട് കൂടി അത് അവസാനിച്ചു കിട്ടി.
എൻ എസ് എസ് വൊളന്റിയേർസിന്റെ ആ നാടക പേക്കോലം വല്ലപാടും കണ്ടു തീർത്ത സി ഐ കോത്താഴത്ത് ചാപ്പൻ നമ്പ്യാർ ഇനിയൊരു പത്തു ജന്മത്തേക്ക് പോലും ഇമ്മാതിരി ഒരു ഗതികേട് തനിക്ക് വരരുതേ എന്നായിരിക്കും പ്രാർത്ഥിച്ചിട്ടുണ്ടാവുക എന്ന കാര്യത്തിൽ എനിക്കെന്നല്ല, അത് കണ്ടു തീർക്കാൻ വിധിക്കപ്പെട്ട ആർക്കും രണ്ടഭിപ്രായമുണ്ടാകാൻ ഇടയില്ല.
ആ ചവിട്ട് നാടക മഹാമഹം കണ്ട് തീർത്ത തന്റെ അവസ്ഥ ഗജേന്ദ്രന്റെ കാല് വായിൽ കെണിഞ്ഞത് നിമിത്തം ആയിരം കൊല്ല കാലം പച്ചവെള്ളം കുടിക്കാൻ പോലും കഴിയാതെ ആയുർബലം ഒന്ന് കൊണ്ട് മാത്രം ജീവൻ പോകാതെ കഴിച്ച മിസ്റ്റർ നക്രവുമായി തുലനം ചെയ്യുമ്പോൾ നക്രത്തിന്റെ അവസ്ഥ തൻ്റെ അവസ്ഥയേക്കാൾ എത്രയോ ഭേദമാണ് എന്ന് മിസ്റ്റർ നമ്പ്യാർ മാത്രമാണ് എന്നോട് പറഞ്ഞിരുന്നതെങ്കിൽ അതിശയോക്തി ആണെന്നേ ഞാൻ കരുതുമായിരുന്നുള്ളൂ. പക്ഷെ എന്തുപറയാനാണ് എന്ന് നോക്കണേ. അവിടെ കൂടിയ സുമാർ രണ്ടായിത്തോളം ആളുകളും അത് തന്നെ പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ തരമില്ലല്ലോ.
ചവിട്ടു നാടകത്തിനു ശേഷം തന്റെ തലമണ്ട നയാ പൈസക്ക് പോലും ഇൻഷൂർ ചെയ്തിട്ടില്ല എന്ന് നല്ല ബോധ്യമുള്ളത് കൊണ്ടാണോ എന്തോ മിസ്റ്റർ കോത്താഴത്ത് നമ്പ്യാർ ഹ്രസ്വമായ ഒരു ബോധവൽക്കരണ ക്ലാസ്സാണ് അവിടെ കൂടിയവർക്കായി എടുത്തത്. അല്ലാതെ തന്നെ ബോധം കൂടുതലുള്ളവരെ വീണ്ടും ബോധവൽക്കരിക്കുന്നതിലുള്ള അനൗചിത്യവും ഒരു പക്ഷെ മിസ്റ്റർ നമ്പ്യാരെ ദീർഘമായ ഒരു ക്ലാസ്സെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാവാം.
വിജയികൾക്കുള്ള സമ്മാന ദാനമായിരുന്നു അടുത്തത്. ഓവറോൾ ചാമ്പ്യൻസിനുള്ള പടുകൂറ്റൻ ഷീൽഡും സ്പെഷ്യൽ എവെർ റോളിങ് ട്രോഫിയും മറ്റനേകം ചെറു ട്രോഫികളും ഒരു ട്രോളിയിൽ ഉന്തികൊണ്ട് വരുന്നതിനിടെ സ്റ്റേജിന്റെ ഇടത്തേ മൂലയിൽ വെച്ചിട്ടുള്ള ഓപ്പൺ ബെൽറ്റ് ജനറേറ്ററിന്റെ കറങ്ങുന്ന ചക്രത്തിനിടയിൽ സൗമ്യ ടീച്ചറിൻ്റെ സാരിയുടെ അറ്റം കുരുങ്ങി.
കുടുങ്ങിയ സാരി ബെൽറ്റിനുള്ളിൽ ചുറ്റി മുഴുവനും ജനറേറ്ററിനുള്ളിൽ കുരുങ്ങി ജനറേറ്റർ ഓഫായി.
സാരിയുടെ മറ നീങ്ങിയതോട് കൂടി കറുത്ത പാവാടയും നേർത്ത മെറൂൺ ബ്ലൗസും ധരിച്ച സൗമ്യയുടെ കൊഴുത്തു മിനുത്ത ശരീരം നാട്ടുകാര് മുഴുവൻ കണ്ടു. രാവിലേ മുതൽ ഓടിനടന്നത് കൊണ്ട് വിയർപ്പ് പൊടിഞ്ഞു നനഞ്ഞ കക്ഷവും ഇറക്കി വെട്ടിയ ബ്ലൗസ്സിനുള്ളിൽ നിറഞ്ഞു നിന്ന കൊഴുത്ത വലിയ മുലകളും മടക്കുകളോട് കൂടിയ അണിവയറും ഒരു നാഴി എണ്ണ കൊള്ളുന്ന വലിയ പൊക്കിളും നാട്ടുകാർക്ക് മുന്നിൽ അനാവൃതമായി.
