അന്ന് വൈകിട്ട് ശ്രീകുട്ടിയോടും ജലജയോടും ലെറ്ററും പണവും വന്നകാര്യം പറഞ്ഞതോടെ അവരും വല്ലാത്ത കൺഫ്യൂഷനിൽ ആയി..
മദ്രാസിലെ കോളേജിൽ ചേർന്ന് പഠിക്കാം എന്നോർത്ത് ജലജ സന്തോഷ വതിയായി..
ഈ പട്ടിക്കാട്ടിൽ നിന്നും രക്ഷ പെടാമല്ലോ എന്നാണ് ശ്രീക്കുട്ടി ചിന്തിച്ചത്…
അച്ഛൻ എന്ത് പറയും അമ്മേ..
നിങ്ങൾ പറഞ്ഞു നോക്ക്.. വരുന്നെങ്കിൽ നമ്മുടെ കൂടെ വരട്ടെ അല്ലങ്കിൽ ഇവിടെ ഒറ്റക്ക് കുടിച്ചു നാറി കിടക്കട്ടെ…
അപ്പോൾ അമ്മ തീരുമാനിച്ചു കഴിഞ്ഞോ..?
നിങ്ങളുടെ തീരുമാനം പറയ്..
ആ ചേട്ടൻ പറഞ്ഞപോലെ ദൈവം കാണിച്ചു തന്ന വഴിയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. ശ്രീകുട്ടിയാണ് പറഞ്ഞത്… ജലജയും അതിനൊപ്പം ആയിരുന്നു..
രാത്രിയിൽ കുടിച്ചു ബോധമില്ലാതെ വരുന്നതുകൊണ്ട് പുരുഷനോട് രാവിലെ പറയാം എന്ന് അവർ തീരുമാനിച്ചു…
രാത്രിയിൽ കിടന്നിട്ട് പത്മക്ക് ഉറക്കം വന്നില്ല..അവളുടെ മനസ് ആകെ കലുഷിതമാശയിരുന്നു…
രണ്ടു ദിവസം മാത്രം കണ്ടു പരിചയമുള്ള ഒരു മനുഷ്യനാണ് വിളിച്ചിരിക്കുന്നത്.. അയാളെ പറ്റി വേറെ ഒന്നും അറിയില്ല.. പോകുന്നതോ വളരെ ദൂരെയുള്ള കേട്ടറിവ് മാത്രമുള്ള ഒരു മഹാനഗരത്തിലേക്ക്…
പോകേണ്ടാ എന്ന് വെച്ചാലോ.. ഇവിടെ ഇങ്ങനെ കിടന്ന് കഷ്ടപ്പെടാം.. വല്ലപ്പോഴും കിട്ടുന്ന അണ്ടിയാപ്പീസിലെ ജോലി കൊണ്ട് റേഷൻ വാങ്ങിച്ചു പോകാം.. മക്കൾക്കോ തനിക്കോ ഒരു തരി പൊന്നില്ല.. എന്തിന് ഒരു ജോഡി നല്ല ഡ്രസ്സ് പോലുമില്ല…
എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്.. ഉടുതുണിക്ക് മറു തുണിയില്ലാതെ.. പണം ഉണ്ടാക്കണം.. തന്റെ മക്കളെങ്കിലും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടണം…
അയാൾ കണ്ടിടത്തോളം മാന്യനാണ്.. അല്ലങ്കിൽ തന്നെ മദ്രാസ് പോലൊരു നഗരത്തിൽ ജീവിക്കാൻ മറ്റെന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല…
പിറ്റേന്ന് രാവിലെ ഒരു ക്ലാസ് കട്ടൻകാപ്പി കൊണ്ടുപോയി കൈയിൽ കൊടുത്തിട്ട് ശ്രീക്കുട്ടി പുരുഷനോട് പറഞ്ഞു…
അച്ഛാ നാളെ ജലജേടെ റിസൾട്ട് വരും.. അവളെ കോളേജിൽ ചേർക്കണ്ടേ..
പുരുഷൻ മകളെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു..
കോളേജിൽ പോകാത്തകൊണ്ട് നിനക്ക് എന്തെങ്കിലും പറ്റിയോ..?
അവൾക്ക് തുടർന്നു പഠിക്കണമെന്ന് ആഗ്രഹമുമുണ്ട്.. എനിക്കോ പറ്റിയില്ല അവളെയെങ്കിലും പഠിപ്പിക്കേണ്ടേ..
നീയൊക്കെ വല്ല അണ്ടിതല്ലാനും പോയാമതി.. ഇനി കോളേജിൽ പോയി കളക്ടർ ആയിട്ടുവേണ്ടേ.. ബാക്കി അയാൾ പിറുപിറുത്തു…
അതിന് അച്ഛൻ ഒന്നും തരേണ്ട. അമ്മക്ക് മദ്രാസിൽ ഒരു ജോലി ശരിയായിട്ടുണ്ട്.. നമ്മൾക്ക് അങ്ങോട്ട് പോകാം..
മദ്രാസോ.. അവിടെ നിന്റെ അമ്മേടെ ആരാ ഇരിക്കുന്നത്..
അവിടെ അമ്മക്ക് പരിചയ മുള്ള ഒരാളുണ്ട്.. ഞങ്ങൾ അങ്ങോട്ട് പോകുവാ..അച്ഛനും കൂടെ വരണം..
ഞാൻ ഒരു പൊനത്തിലേക്കും വരുന്നില്ല..
അത്രയും കേട്ടപ്പോൾ പത്മ വെളിയിലേക്ക് ഇറങ്ങി വന്നു…
നിങ്ങൾ വന്നാലും വന്നില്ലേലും ഞങ്ങൾ പോകും.. എനിക്ക് എന്റെ മക്കളേ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷിക്കണം..
നിങ്ങളെ കൂടെ വരാൻ വിളിച്ചത് അവിടെ വന്ന് പണിയെടുത്തു എന്നെയും പിള്ളേരെയും നോക്കുമെന്ന് കരുതിയല്ല..
ഞങ്ങൾ പോയി കഴിഞ്ഞാൽ ഇത്തിരി കഞ്ഞി വെള്ളം അനത്തിതരാൻ ഇവിടെ ആരും ഇല്ലല്ലോ എന്ന് കരുതിയാണ്…
കൈയിൽ ഇരുന്ന ക്ലാസ്സിലെ കാപ്പി മട്ട് മുറ്റത്തേക്ക് വീശി ഒഴിച്ചിട്ട് അയാൾ പറഞ്ഞു..
നിന്റെ കഞ്ഞി വെള്ളമൊന്നും എനിക്ക് വേണ്ട.. നീ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ.. ഇനി ഞാൻ കൂടെ വരണമെന്നുണ്ടങ്കിൽ ഈ സ്ഥാലം വിൽക്കാമെങ്കിൽ വരാം…
അത് നടക്കുമെന്ന് നിങ്ങൾ കരുതേണ്ട.. എന്റെ മക്കൾക്ക് കേറി കിടക്കാൻ അവരുടെ മുത്തച്ഛനായിട്ട് കൊടുത്തതാണ്.. അതു വിറ്റു തുലച്ച് ചാരായം കുടിക്കാൻ ഞാൻ സമ്മതിക്കില്ല…
എന്നാ നീയും മക്കളും കൂടി ഇതും കെട്ടിപ്പിടിച്ചിരുന്നോ.. ഞാൻ ഒരു പൂറ്റിലേക്കും വരുന്നില്ല.. പുരുഷൻ കൈലിയും മടക്കി കുത്തി ഇറങ്ങി നടന്നു…
അന്നുതന്നെ പെരുമാളിന് മറുപടി എഴുതി.. ഞാനും മക്കളും മദ്രാസിലേക്ക് വരുന്നു..
