മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 5

 

“ഒന്ന്, ഒരാഴ്ച്ച ജാനിറ്റര്‍ വര്‍ക്ക്…സ്വീപിംഗ് അടക്കം…”

 

ഡീന്‍ അവന്‍റെ പ്രതികരണം അറിയാന്‍ നോക്കി.

 

നെവില്‍ നിര്‍വികാരനായി ഇരിക്കുകയാണ്.

 

‘രണ്ട്, ചാരിറ്റി ട്യൂട്ടറിംഗ്…”

 

നെവില്‍ അപ്പോഴും നിര്‍വികാരത പാലിച്ചു.

 

“മൂന്ന്‍, ഒരു മാസം മുടങ്ങാതെ മമ്മയോടൊപ്പം ചര്‍ച്ച് അറ്റന്‍ഡ് ചെയ്യണം…”

 

നെവില്‍ മുഖം ചുളിച്ചു.

 

“എന്താ പറ്റില്ലേ?”

 

അവന്‍റെ ഭാവമാറ്റം കണ്ട് ഡീന്‍ പ്രസന്നത വെടിഞ്ഞ് ചോദിച്ചു.

 

“പറ്റില്ല” എന്ന് പറഞ്ഞാല്‍ “എന്നാല്‍ റസ്‌റ്റിക്കേഷന്‍” തന്നെയാവാം എന്ന് ഡീന്‍ പറയും.

 

“പറ്റും…”

 

നെവില്‍ അനിഷ്ടഭാവത്തോടെയാണെങ്കിലും അങ്ങനെ പറഞ്ഞു.

 

“നാല്…”

 

ഡീന്‍ അത് പറഞ്ഞ് അവനെ നോക്കി.

 

എന്തും സഹിക്കാന്‍ തയ്യാറായ അവസ്ഥയിലാണ് അവന്‍റെ ഇരിപ്പെന്ന് അയാള്‍ കണ്ടു.

 

“സ്കൂളിലെ ഫാള്‍ സീസണിലെ ഡ്രാമയില്‍ അഭിനയിക്കുക…”

 

സ്കൂളില്‍ എല്ലാ വര്‍ഷം നാല് നാടകങ്ങള്‍ അരങ്ങേറും. ഓരോ സീസണിലും ആണത് നടക്കുക. സമ്മര്‍, വിന്‍റര്‍, ഫാള്‍, മഴക്കാല സീസണുകളില്‍.

 

“നോ…”

 

അവന്‍ പെട്ടെന്ന് പറഞ്ഞു.

 

“എന്താ?”

 

സ്വരത്തില്‍ ക്രുദ്ധത വരുത്തി ഡീന്‍ പെട്ടെന്ന് ചോദിച്ചു.

 

“എന്തെങ്കിലും പറഞ്ഞോ?”

 

“സാര്‍, ഹാര്‍ഡ് ആയ മറ്റു എന്ത് പണീഷ്മെന്‍റ് വേണേലും തന്നോളൂ, പക്ഷെ ഡ്രാമയില്‍ അഭിനയിക്കുന്നത്…”

 

“ശരി…”

 

അവന്‍റെ അപേക്ഷ സമ്മതിച്ചത് പോലെ ഡീന്‍ പറഞ്ഞു.

 

അവന്‍റെ മുഖം പ്രകാശമാനമായി.

 

“സമ്മതിച്ചു…ഡ്രാമ വേണ്ട…”

 

അവന്റെ മുഖത്തെ പ്രസന്ന ഭാവത്തിലേക്ക് അയാൾ ഒരു നിമിഷം നോക്കി.

 

“ചര്‍ച്ചില്‍ പോക്കും ജാനിറ്റര്‍ വര്‍ക്കും ട്യൂട്ടറിംഗ് വര്‍ക്കും വേണ്ട..പകരം ഒരെണ്ണം തരാം..മതിയോ?”

 

ഡീനിന്‍റെ മുഖമിരുണ്ടു. അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നവന് മനസ്സിലായി.

 

“ഇതിനെല്ലാം പകരം റസ്‌റ്റിക്കേഷന്‍ ലെറ്റര്‍ ഒപ്പ് വെച്ചു തരാടാ മൈരേ”, എന്നാണ് ഇയാള്‍ പറയാന്‍ പോകുന്നത്!

 

“അത് മതിയോ മിസ്റ്റര്‍ നെവില്‍?”

 

“വ്…വേ…വേണ്ട മിസ്റ്റര്‍ റെയ്ഗന്‍…”

 

കണ്ണുകള്‍ താഴ്ത്തി അവന്‍ പറഞ്ഞു.

 

“ഞാന്‍ ഡ്രാമയില്‍ അഭിനയിച്ചോളാം…”

 

“ചെയ്ത തെറ്റിന്റെ ഗ്രാവിറ്റി മനസ്സിലായെങ്കില്‍, പോകുന്നതിനു മുമ്പ് ഇതുകൂടി കേള്‍ക്ക്,”

 

നെവില്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് ജസ്റ്റിന്‍ റെയ്ഗന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

 

“ഈ ശിക്ഷയിളവ് പ്രാബല്യത്തില്‍ വരണമെങ്കില്‍ ഇതുപോലെ മറ്റൊരു തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്ന് എഴുതി ഒപ്പിട്ടിട്ട് പോകണം…”

 

അയാള്‍ ഫയലില്‍ നിന്നും ഒരു പേപ്പര്‍ എടുത്ത് അവന്‍റെ നേരെ നീട്ടി.

 

“നീ ഒപ്പിടുന്ന എഗ്രീമെന്‍റ്റ് തെറ്റുന്ന നിമിഷം, ഈ ശിക്ഷയിളവ് ക്യാന്‍സല്‍ ആകും…”

 

പേപ്പറിലെ ഉള്ളടക്കം വായിക്കുകയായിരുന്ന നെവിലിനോട് അയാള്‍ തുടര്‍ന്നു.

 

“നീ വായിച്ചുകൊണ്ടിരിക്കുന്ന ടേംസ് അനുസരിച്ച്…ഈസ് ദാറ്റ് ക്ലിയര്‍?”

 

നെവില്‍ നിശബ്ദനായി അയാളെ നോക്കി.

 

ഡീന്‍ അവന്‍റെ അടുത്തേക്ക് വന്ന് അവന്‍റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ അതീവ ശാന്തതയോടെ വീണ്ടും ചോദിച്ചു:-

 

“ഈസ് ദാറ്റ് ക്ലിയര്‍ മിസ്റ്റര്‍ നെവില്‍ സ്റ്റീഫന്‍?”

 

“യെസ്, മിസ്റ്റര്‍ റെയ്ഗന്‍…”

 

സ്വരം പതറാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ച് അവന്‍ പറഞ്ഞു.

 

പിന്നെ പേപ്പറില്‍ ഒപ്പ് വെച്ചതിന് ശേഷം ഓഫീസിന് പുറത്തേക്ക് പോയി.

*******************************************************

 

പിറ്റേ ദിവസം, ഞായര്‍, സൌത്ത് മോണ്‍ട്രിയോള്‍ ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്… നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ ആരാധാനാലയങ്ങളില്‍ ഒന്നാണ് സൌത്ത് മോണ്‍ട്രിയോളിലെ ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്. റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് ആണ് പാസ്റ്റര്‍. ഒരുകാലത്ത് ക്യാനഡയിലെ ഏറ്റവും വലിയ വ്യവസായികളില്‍ ഒന്നായിരുന്ന ജൊഹാന ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍. ഭാര്യ ജോഹാനയുടെ മരണ ശേഷം ഫാക്ടറികള്‍ എല്ലാം നിശ്ചലമാണ്. മറ്റൊന്നിലും ഉത്സാഹമില്ലാതെ, ബൈബിള്‍ വായനയിലും, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും ചാരിറ്റികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാമുകളിലും മാത്രം ശ്രദ്ധിച്ച് ഏക മകളായ ഹെലനോടൊപ്പം ജൊഹാന വില്ലയെന്ന മാന്‍ഷന്‍ ഹൌസില്‍ കഴിയുകയാണ് അദ്ദേഹം.

 

ചര്‍ച്ചിന്‍റെയകം ഏകദേശം നിറഞ്ഞിരുന്നു. സൌത്ത് മോണ്‍ട്രിയോളിലെ ലോറല്‍ അവന്യൂവിലെ ആ പള്ളിയില്‍ ഏകദേശം നൂറ് ഇടവക അംഗങ്ങളാണുണ്ടായിരുന്നത്. ക്യാനഡയിലെ റിലീജിയസ് ഡെമോഗ്രാഫി നോക്കിയാല്‍ അതൊരു വലിയ സംഖ്യ തന്നെയാണ്. കാരണം റഷ്യ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ക്യാനഡയുടെ ആകെ ജനസംഖ്യ തന്നെ ഏകദേശം മൂന്നരക്കോടി മാത്രമേയുള്ളൂ. കേരളത്തിന്‍റെ മൊത്തം ജനസംഖ്യയ്ക്ക് തുല്യം.

 

സാങ്ച്ചുറിയുടെ ലെഫ്റ്റ് എന്‍ട്രി ഡോര്‍ തുറന്ന് റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് പ്രവേശിച്ചു. സകലരുടെയും ശ്രദ്ധ അദ്ധേഹത്തിലേക്ക് നീണ്ടു.

 

ഭംഗിയുള്ള ഇളം കറുപ്പ് കോട്ടിന്റെ ലേപ്പല്‍സ് വൃത്തിയായി അയണ്‍ ചെയ്ത് നെഞ്ചോരം ചേര്‍ന്ന് അമര്‍ന്നിരുന്നു. ഒരു ചുളിവ് പോലുമില്ലാതെ കോട്ടിന്റെ ഫിറ്റ്‌ സൈഡ് പുറത്തെ ചുവന്ന ബോഗൈന്‍വില്ലകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണമേറ്റ് തിളങ്ങി. ഡബിള്‍ വെന്‍റ്റ് ചെയ്ത വെന്‍സും കഫ്സും ഗോര്‍ജ്ജും പെര്‍ഫെക്റ്റ് സ്യൂട്ടിംഗിന്‍റെ മാതൃകയെന്നോണം കൂടുതല്‍ ഭംഗിയായി.

 

ആറടി ഉയരമുള്ള, സുമുഖനായ, റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ്, തൊണ്ണൂറുകളിലെ സിനിമാതാരം റിച്ചാര്‍ഡ് ഗിയറിന്‍റെ തനിപ്പകര്‍പ്പായിരുന്നു. മുഴക്കമുള്ള ബാരിട്ടോണ്‍ ശബ്ദം, തീക്ഷ്ണ തീവ്രമായ നോട്ടം, ചുണ്ടുകളില്‍ എപ്പോഴും കാണുന്ന പുഞ്ചിരി….

 

“യേശുവില്‍ പ്രിയ സഹോദരരെ…”

 

ജര്‍മ്മന്‍ ആക്സെന്‍റ്റില്‍ റവറന്‍റ്റ് ഡെറിക്സണ്ന്‍റെ സ്വരം പള്‍പ്പിറ്റില്‍ നിന്നും മുഴങ്ങി.

 

“ദൈവത്തോട് പ്രത്യേകമായി നന്ദി പറയേണ്ട ഒരു ദിവസമാണ് ഇന്ന്….”

 

അത് പറഞ്ഞ് അദ്ദേഹം മൂന്നാമത്തെ നിരയിലിരുന്ന കാതറിനേയും സമീപമിരുന്ന നെവിലിനെയും നോക്കി. കാതറിന്‍ അദേഹത്തിന്‍റെ നേര്‍ക്ക് പുഞ്ചിരി തൂകി. നെവിലാകട്ടെ താല്‍പ്പര്യമില്ലാത്ത ഒരു നോട്ടമെറിഞ്ഞു.

 

“റെക്സ് ഹോട്ടല്‍ ഉടമ, നമ്മുടെ കമ്മ്യൂണിറ്റിയുടെ ഒരു വെല്‍ വിഷര്‍, ഇന്ത്യാക്കാരന്‍ ദാമോദരന്‍റെ മകന്‍ ദിലീപ്, എന്‍റെ മകള്‍ ഹെലന്‍റ്റെ സ്കൂള്‍ മേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു….”

Leave a Reply

Your email address will not be published. Required fields are marked *