////
കാലത്തു 5 മണിക്കാണ് സാധാരണ ഞാൻ വീട്ടിൽ നിന്നുമിറങ്ങുക,അതിൻ പ്രകാരം തിങ്കളാഴ്ച ഞാനിറങ്ങി. 5:30 ആവുമ്പോ ട്രെയിനിൽ കയറാം സാധാരണ സ്ലീപ്പർ ടിക്കറ്റ് എടുത്താണ് ഞാൻ, കയറുക അപ്പർ ബിർത്തിൽ കിടന്നുറങ്ങും ആലുവ എത്തുമ്പോ ഉറക്കം എണീക്കും.
ഇന്നും പതിവുപോലെ ഞാൻ കയറി കാലിയായുള്ള സീറ്റ് തപ്പി മുന്നോട്ടേക്ക് നടന്നു, ഞാൻ കയറിയ കമ്പാർട്മെന്റിൽ ഒരിത്തിരി തിരക്കുണ്ടായിരുന്നു. ഞാനതുകൊണ്ട് പുറത്തേക്ക് നടന്നിട്ട് അടുത്ത കമ്പാർട്മെന്റിൽ ചെന്നു കയറാമെന്നു തീരുമാനിച്ചു.
അകത്തേക്ക് കയറി രണ്ടാമത്തെ കൂപ്പയിൽ എത്തിയപ്പോൾ ഒരുപെൺകുട്ടി എന്നെനോക്കി ചിരിച്ചുകൊണ്ട് കൈ വീശി. പക്ഷെ എനിക്കാളെ സത്യമായിട്ടും മനസിലായില്ല. ഒന്നാമത്
ഇരുട്ടാണ്, പിന്നെ എന്നെ നോക്കി കൈ വീശാനും മാത്രം ഇതാരാണ് എന്ന് ഞാനോർത്തു. ഒരല്പം വിയേർഡ് സീൻ ആയതുകൊണ്ട് ഞാൻ മുന്നോട്ട് തന്നെ നടന്നു, മുകളിൽ കയറാൻ പറ്റാത്തത് കൊണ്ട് താഴെ തന്നെ ഇരുന്നുറങ്ങാമെന്നു ഞാനും തീരുമാനിച്ചു.
അങ്ങനെ സീറ്റിൽ ഇരുന്നു, ബാഗ് മടിയിൽ വെച്ചു അതിനെ കെട്ടിപിടിച്ചു ഞാൻ കണ്ണൊന്നടച്ചതും, ഒരു പെൺകുട്ടിയുടെ മുഖമെന്റെ മനസ്സിൽ തെളിഞ്ഞു. അർപ്പിത. അയ്യോ! അവളാണോ…
കണ്ണ് ഞാൻ തുറന്നു, ശേ….അവളുടെ മുഖം വീണ്ടുമെന്റെ മനസിലേക്ക് വന്നതും ബാഗും എടുത്തുകൊണ്ട് മുന്നിലേക്ക് തന്നെ ഞാൻ നടന്നു. അവൾ അവിടെ പുറത്തേക്കുള്ള ജനലിൽ നോക്കി ഇരിപ്പാണ്. മഴചാറുന്നുണ്ട്, ഞാൻ അവളുടെ അടുത്തിരിക്കുന്ന ഒരു പയ്യനോട് ഇച്ചിരി നീങ്ങാമോ എന്ന് പറഞ്ഞപ്പോൾ അവനെന്നെ മൈൻഡ് ചെയ്തില്ല. സൊ ഞാൻ അവളുടെ ഓപ്പോസിറ് സീറ്റിൽ വെച്ചിരുന്ന ഒരളുടെ ബാഗ് എടുത്തു മുകളിലേക്ക് വെച്ചു. ഞാൻ സീറ്റിൽ ഇരുന്നുകൊണ്ട് അർപ്പിതയെ തന്നെ നോക്കി. ചെറു മഴയിൽ ജനലിലൂടെ അവളുടെ മുഖത്തേക്ക് ചാറൽ തെറിച്ചതും അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ മുഖം അവളുടെ കണ്ണിൽ പതിഞ്ഞു.
“മോഹിത് ഏട്ടാ…”
അവളുടെ കുഞ്ഞു കുട്ടികളുടെ പോലുള്ള ശബ്ദത്തിൽ എന്നെ വിളിച്ചു. അവളുടെ കണ്ണിൽ വല്ലാത്തൊരാകാംഷ നിഴലടിച്ചു.
“അർപ്പിത..സോറി മോളെ, ഞാൻ പെട്ടന്ന്, എനിക്ക് മനസിലായില്ല..സോറി”
“ഇറ്റ്‌സ് ഒക്കെ….ഏട്ടൻ പുറത്തുന്നു നടന്നു പോകുന്നത് ഞാൻ ജസ്റ്റ് കണ്ടു, ഇങ്ങോട്ടേക്ക് വരുമെന്നു എക്സ്പെക്റ്റ് ചെയ്തില്ല.”
“അർപ്പിത എങ്ങോട്ടാ.”
“കൊച്ചിലേക്കാണ്…ഏട്ടാ, സെക്കൻഡ് ടൈം പോകുകയാണ്. ഐസിസി ബാങ്കിൽ ജോലി കിട്ടി. ചെന്നൈ അല്ലെങ്കിൽ കൊച്ചി ആയിരുന്നു ലൊക്കേഷൻ ഞാൻ
കുറച്ചൂടെ സൗകര്യം ഇവ്ടെയായണ്ട്…ഇങ്ങോട്ടേക്ക് വന്നു.”
അർപ്പിതയുടെ കണ്ണിൽ, തനിച്ചു യാത്ര ചെയ്യുന്നതിനാലുള്ള പേടിയും ആശ്ചര്യവും കുറഞ്ഞുകൊണ്ട് അവൾ കംഫോര്ട് ആയി വന്നുകൊണ്ടിരുന്നു. അവളുടെ മുൻപിലേക്കിട്ട കറുത്ത മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ആഹ്..സൂപ്പർബ്….
അമ്മ അച്ഛനൊക്കെ സുഖമാണല്ലോ… എത്ര നാളായി നമ്മൾ കണ്ടിട്ട്…ല്ലേ”
“ശെരിയാ ഏട്ടാ.. ഞാനും വല്യമ്മേടെ വീട്ടിലേക്ക് വരുമ്പോ മാത്രല്ലേ ഏട്ടനെ കാണാറുള്ളു…”
“ഇപ്പോഴും പാട്ടൊക്കെ പഠിക്കുന്നുണ്ടോ അർപ്പിത…”
“ഹേയ് നിർത്തി. പഠിത്തവും ജോലിയും എല്ലാം കൂടിയായപ്പോ.”
“തനിക്ക് താഴെ അനിയനും അനിയത്തിയും അല്ലെ അർപ്പിത…”
“ഉം..”
അർപ്പിത എന്റെ അമ്മയുടെ ചേച്ചിയുടെ ഭർത്താവിന്റെ പെങ്ങളുടെ മോളാണ്, വിശേഷങ്ങൾക്കും ഉല്സവങ്ങള്ക്കും മാത്രമാണ് ഞങ്ങളുടെ കണ്ടുമുട്ടലെന്നു പറയുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളത്രയ്ക്ക് ക്ലോസ് അല്ല. പിന്നെ അർപിതയുടെ അച്ഛൻ ആളിത്തിരി സ്ട്രിക്ട് ആണ്, അതുകൊണ്ട് അവളധികമൊരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നോടും അവൾ കാര്യമായിട്ടിതുവരെ സംസാരിച്ചിട്ടില്ല. മൊത്തത്തിൽ പേടിയുള്ള ഒരു പാവം കുട്ടിയാണ്.
മുഖത്തോടു മുഖം നോക്കി ഞങ്ങൾ കുറെ നേരം വിശേഷങ്ങളൊക്കെ സംസാരിച്ചു, അവളുടെ അടുത്തിരുന്ന പയ്യൻ അവന്റെ സ്റ്റോപ്പ് ആയപ്പോൾ എണീറ്റ് പോയി.
