മൃഗം – 6 4

അയാള്‍ സുഹൃത്തുക്കളെ തിടുക്കപ്പെട്ടു വിളിച്ചു. മൂവരും വേഗം തന്നെ എഴുന്നേറ്റ് ചെന്നു. ചാനല്‍ ചര്‍ച്ചയും ടിവിയില്‍ വന്നുകൊണ്ടിരുന്ന ദൃശ്യങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് അവര്‍ നോക്കി നിന്നത്. നാലുപേരുടെയും മുഖത്ത് ക്രൂരമായ ഒരു സന്തോഷം വിടരുന്നുണ്ടായിരുന്നു.

“ദിവാകരാ..മുസ്തഫെ..വാ..ചിലത് സംസാരിക്കാനുണ്ട്”

പുതിയൊരു ഉന്മേഷം കൈവന്നതുപോലെ രവീന്ദ്രന്‍ പറഞ്ഞു.

“ഇത് അവന്‍ തന്നല്യോടാ” ദിവാകരന്റെ അമ്മ വീണ്ടും ചോദിച്ചു.

“ഓ..അവന്‍ തന്നെ..” അയാള്‍ പറഞ്ഞിട്ട് മറ്റുള്ളവരുടെ കൂടെ പുറത്തേക്ക് ഇറങ്ങി.

“എടാ ദിവാകരാ ഓരോന്ന് കടുപ്പത്തില്‍ അങ്ങോട്ട്‌ ഒഴിച്ചേ.. കുറച്ചു ദിവസങ്ങളായി ഇന്നാണ് മനസിനു കുളിര്‍മ്മ നല്‍കുന്ന ഒരു വാര്‍ത്ത കിട്ടുന്നത്” ഉത്സാഹത്തോടെ രവീന്ദ്രന്‍ പറഞ്ഞു.

“അതെ സാറേ..ഞാന്‍ അതങ്ങോട്ട് പറയാന്‍ വരുവാരുന്നു..” ദിവാകരന്‍ കുപ്പിയെടുത്ത് നാല് ഗ്ലാസുകളിലും മദ്യം പകര്‍ന്നു.

“പക്ഷെ സാറേ ഇവനെങ്ങനെ അവിടെത്തി? ഇവന്‍ ഇവിടില്ലാരുന്നോ? ദിവാകരന്‍ ചേട്ടന് ഇതെപ്പറ്റി വല്ലതും അറിയാമോ?” മുസ്തഫ ചോദിച്ചു.

“നീ ശങ്കരനെ ഒന്ന് വിളിക്കടാ” രവീന്ദ്രന്‍ പറഞ്ഞു.

“ചേട്ടച്ചാരെ വിളിക്കാനോ? ആ തെണ്ടി കാരണം എന്നെ വീട്ടില്‍ നിന്നും അടിച്ചിറക്കിയ ആളാ….വിളിച്ചാല്‍ അങ്ങേരെന്നെ പുഴുത്ത തെറി വിളിക്കും”

“അവന്‍ നിന്റെ സ്വന്തം ചേട്ടന്‍ അല്ലെടാ മാത്രമല്ല ഇങ്ങനെ പിണങ്ങി മിണ്ടാതെ നടന്നാല്‍ നിന്റെ മറ്റേ മോഹം നടക്കുമോ? ആ രണ്ട് ഉരുപ്പടികളെയും അനുഭവിക്കണമെങ്കില്‍ മാനോം അഭിമാനോം ഒക്കെ ദൂരെ കളയണം..നീ ശങ്കരനെ വിളി..എന്നിട്ട് ടിവിയില്‍ വാര്‍ത്ത‍ കണ്ട കാര്യം പറ…അവനവിടെ എന്തിനെത്തി എന്നെനിക്ക് അറിയണം…ചിലപ്പോള്‍ അവന്‍ ഉള്ള കാര്യം നിന്നോട് പറഞ്ഞേക്കും” രവീന്ദ്രന്‍ ഗ്ലാസെടുത്ത് ചുണ്ടോടു മുട്ടിച്ചുകൊണ്ട്‌ പറഞ്ഞു.

“അതെ..ചേട്ടന്‍ ശങ്കരനെ ഒന്ന് വിളിച്ചു നോക്ക്..കാര്യം അറിയാമല്ലോ” മൊയ്തീന്‍ രവീന്ദ്രനെ പിന്താങ്ങി.

“എന്നാ ശരി..തെറി വിളി കേട്ടാല്‍ ഞാനപ്പോള്‍ ഫോണ്‍ കട്ട് ചെയ്യും”

മൊബൈല്‍ എടുത്ത് ശങ്കരന്റെ നമ്പര്‍ ഞെക്കിക്കൊണ്ട് ദിവാകരന്‍ പറഞ്ഞു.

“ഹലോ ചേട്ടാ..ഞാനാ ദിവാകരന്‍..” ദിവാകരന്‍ ഭവ്യതയോടെ പറഞ്ഞു.

“ങാ എന്താടാ…” ഏട്ടന്റെ ശബ്ദത്തില്‍ ശത്രുത ഇല്ല എന്ന് മനസിലാക്കിയ ദിവാകരന്‍ ആശ്വാസത്തോടെ മറ്റുള്ളവരെ നോക്കി.

“അല്ല ഏട്ടാ ഇന്ന് ടിവിയില്‍ ഒരു വാര്‍ത്ത‍ കണ്ടു..അതാ ഞാന്‍ വിളിച്ചത്”

“ഓ..ആ നായിന്റെ മോന്റെ കാര്യമല്ലേ..ഞാനും കണ്ടു..അവനെ ഞാന്‍ ഇവിടുന്ന് അടിച്ചിറക്കി വിട്ടതാടാ..എങ്ങനെയോ തെണ്ടിത്തിരിഞ്ഞ് അവന്‍ കൊച്ചിയിലെത്തി..ഇനി ബാക്കിയൊക്കെ അവിടുത്തെ പോലീസോ നാട്ടുകാരോ നോക്കിക്കോളും…”

“അവന്‍ കൊച്ചിയില്‍ എന്താ വല്ല ജോലിക്കും പോയതാണോ?”

“അറിയത്തില്ലടാ..ഞാന്‍ ഇവിടുന്ന് ഇറക്കി വിട്ടു..മേലാല്‍ ഇങ്ങോട്ട് കേറിയേക്കരുത് എന്നും പറഞ്ഞിട്ടുണ്ട്. അന്ന് അവന്റെ വാക്ക് കേട്ട് നിന്നെ തല്ലിയതിന്റെ വിഷമം എനിക്കുണ്ട്..നീ അതൊക്കെ മറന്നേക്ക്..പറ്റിയാല്‍ ഇന്നോ നാളെയോ ഇങ്ങോട്ട് ഇറങ്ങ്”

“എന്റെ ഏട്ടാ.എന്നെ ഇപ്പോഴെങ്കിലും ഏട്ടന്‍ തിരിച്ചറിഞ്ഞല്ലോ.അതുമതി” രുക്മിണിയുടെയും ദിവ്യയുടെയും കൊഴുത്ത ശരീരങ്ങള്‍ മനസ്സില്‍ താലോലിച്ചുകൊണ്ട്‌ ദിവാകരന്‍ പറഞ്ഞു. അവന്‍ ഫോണ്‍ കട്ട് ചെയ്ത ശേഷം ഒരു വിജയിയെപ്പോലെ മറ്റുള്ളവരെ നോക്കി.

“എന്താടാ..അവനെന്താ പറഞ്ഞത്?” രവീന്ദ്രന്‍ ആകാംക്ഷയോടെ ചോദിച്ചു.

ദിവാകരന്‍ ശങ്കരന്‍ പറഞ്ഞത് അവരെ അറിയിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:

“ഇന്നത്തെ ദിവസം നമുക്ക് സന്തോഷ വാര്‍ത്തകളുടെ പെരുമഴ ആണല്ലോ സാറേ..എനിക്കിനി അവിടെ എപ്പോള്‍ വേണേലും ചെല്ലാം..എന്റെ രുക്മിണീ..എന്റെ ചരക്കെ ദിവ്യെ” വികരാവേശത്തോടെ ദിവാകരന്‍ നൃത്ത ചുവടുകള്‍ വച്ചു.

“അത് ശരി..അപ്പോള്‍ വാസുവിനെ ശങ്കരന്‍ അടിച്ചിറക്കി..നന്നായി..ഇനി നമുക്കും അവളുമാര്‍ക്കും ഇടയില്‍ അവനെന്ന ശല്യമില്ല..” രവീന്ദ്രന്‍ വികൃത ഭാവത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *