ഇവനെന്താ ഈ രാവിലെ തന്നെ. മനു ഉടുത്തിരുന്ന മുണ്ട് ഒന്നുടെ മുറുക്കി ഉടുത് കണ്ണും തിരുമി ശ്രീക്കുട്ടന്റെ അടുത്തേക്ക് ചെന്നു.
എന്താടാ രാവിലെ തന്നെ.. മനു ശ്രീകുട്ടനോട് ചോദിച്ചു.
നീ ഡ്രസ്സ് മാറി വാ എനിക്കൊരു കാര്യം പറയാനുണ്ട്.
എന്ത് കാര്യം..
നിന്റെ അച്ഛനെ കെട്ടിക്കുന്ന കാര്യം. നീ വരുന്നുണ്ടെങ്കിവാ ഞാനാ പാടതുണ്ടാവും. ശ്രീക്കുട്ടൻ അതും പറഞ്ഞ് ചവിട്ടി തുള്ളി പാടത്തേക്ക് നടന്നു.
ആഹാ ഈ മൈരൻ രാവിലെ തന്നെ എന്റെ അമ്മക്കുള്ള പണിയും കൊണ്ടാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്..
എനി പറഞ്ഞപോലെ തന്തപിടിക്ക് വേറെ വല്ല സെറ്റപ്പും ഉണ്ടോ… മനു വീട്ടിലേക്ക് തിരിഞ്ഞ് നടക്കുന്നതിനിടയിൽ വെറുതെ ചിന്തിച്ചു.
എന്തിനാട അവൻ വന്നത്.. അമ്മയുടെ വകയായിരുന്നു ആ ചോദ്യം.
ങേ അതോ.. അതവനൊരു കല്യാണകാര്യം പറയാൻ വേണ്ടി വന്നത.
കല്യാണോ.. ആരടെ…
ഇങ്ങടെ കെട്ട്യോന്റെ. മനു അല്പം സൗണ്ട് കുറച്ചാണ് അത് പറഞ്ഞത്.
ങേ.. എന്ത്..
എനിക്കറിയാൻ പാടില്ല. നിങ്ങളൊന്ന് പോവുന്നുണ്ടോ. മനു ഉറക്കം നഷ്ടമായ കലിപ്പ് അവന്റെ അമ്മയോട് തീർത്ത് റൂമിലേക്ക് നടന്നു.
അതെ സമയം അനു അതി രാവിലെ അമ്പലത്തിൽ പോയി തൊഴുത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണല്ലോ ഇന്ന്.
വിവേക് പലപ്പോഴും അനുശ്രീയെ നോക്കുബോൾ അവളുടെ ഫ്രണ്ട്‌സ് അവളോട് പറയുമായിരുന്നു സാറിന് അവളോട് എന്തോ ഉണ്ടെന്ന്. പക്ഷേ അവൾ അന്നത് കാര്യാക്കിയില്ല. അല്ലങ്കിൽ അവൾ അതിന് ഒട്ടും താല്പര്യം കാണിച്ചില്ല എന്ന് വേണം പറയാൻ.
വിവേകണെങ്കിൽ അസിസ്റ്റന്റ് പ്രഫസറായി കോളേജിൽ എത്തിയ നാൾ മുതൽ അയാൾക്ക് പുറക്കെയാണ് കോളേജിലെ ഒരു കൂട്ടം പിടകോഴികൾ.
അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവിവാഹിതൻ നല്ല ജോലി കാണാനും കൊള്ളാം.
പക്ഷേ എന്തുകൊണ്ടോ അനുശ്രീക്ക് അതിനൊന്നും ഒരു താല്പര്യവുമില്ലായിരുന്നു. അനുശ്രീ കോളേജിലെ മറ്റ് കുട്ടികളിൽ നിന്നും തീർത്തും വ്യത്യസ്തയാണ്. കോളേജിലെ പുരുഷൻമാരിൽ നിന്നും കുറച്ച് അകലം പാലിക്കുന്ന പ്രകൃതവും.
കോളേജിൽ അനുശ്രീയെ പോലെ സുന്ദരികൾ വേറെയും ഒരുപാടുണ്ടായിട്ടും വിവേക് തന്റെ ജീവിതം ഷെയർ ചെയ്യാൻ അനുവിനെ തിരഞ്ഞെടുത്തതിന്റെ കാരണവും അതാവാം.
അനുശ്രീ എന്നാൽ കോളേജിൽ ചെറുതല്ലാത്ത താരമുല്യമുള്ള ഒരു ക്യാരക്ടറാണ്.
ചെറിയ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയുള്ള ആളെപ്പോലെ.
അതുകൊണ്ട് തന്നെ അവൾ അവൾക്ക് പുറക്കെ വാലാട്ടി ചെന്നവരുടെ എല്ലാം വാല് മുറിച്ചിട്ടുണ്ട്. അതിന് അവളെ പ്രാപ്തയാക്കുന്നത് അവളുടെ അതെ സ്വഭാവ ഗുണമുള്ള അവളുടെ കൂട്ടുകാരി വിധുബാലയാണ്. “വിധുബാല🥀”
JK: വിധുബാലയെ നിങ്ങളറിയും കിഷോറിന്റെയും അഭിരാമിയുടെയും ഏട്ടത്തിയമ്മ. തണൽ S2 വിലെ നായിക. (വിധുബാലയുടെയും അനുവിന്റെയും കോളേജ് ലൈഫ് നമ്മുക്ക് തണൽ S2 വിൽ വായിക്കാം അതുകൊണ്ട് അതിലേക്ക് ഞാൻ കടക്കുന്നില്ല)
അനു കോളേജിലെ പല കാര്യങ്ങളും ചിന്തിച്ച് അമ്പലത്തിൽ നിന്നും വീട്ടിലേക്ക് നടന്നു.
ചെറിയൊരു പാടം കടന്നിട്ട് വേണം അനുവിന് വീട്ടിലെത്താൻ.
കേരളം അതിന്റെ സൗന്ദര്യം മുഴുവൻ ദൈവം ഒളിപ്പിച്ചുവച്ചിരിക്കുന്നത് കുന്നുകളിലും മലകളിലും പുഴകളിലും പാടങ്ങളിലുമാണല്ലോ. തിരുനാവായയിലും ആ സൗന്ദര്യത്തിന് ഒട്ടും കുറവില്ല.
അനു പാടവരമ്പിലൂള്ള തണുത്ത മഞ്ഞു തുള്ളികളെ തന്റെ പച്ച ദാവണി തുമ്പുകൊണ്ട് തഴുകി തലോടി കൊണ്ട് അമ്പലതിൽ നിന്നും വീട് ലക്ഷ്യമാക്കി നടന്നു.
നടത്തത്തിനിടയിൽ അനു അവളുടെ കുട്ടികാലത്തെ കുറിച്ച് ഓർത്തു.
പണ്ട് ശ്രീക്കുട്ടന്റെ ഒപ്പം സ്കൂളിൽ പോവുന്നതും. അവൾക്ക് താമര വേണം എന്ന് പറഞ്ഞപ്പോൾ ശ്രീകുട്ടൻ കുളത്തിലിറങ്ങി താമര പറിച്ച് കൊടുത്തതും. വീട്ടിൽ ചെന്നപ്പോൾ അമ്മായിയുടെ കയ്യിൽ നിന്നും അവന് നല്ല അടി കിട്ടിയതുമെല്ലാം അവളോർത്തു.
പിന്നീട് അവളുടെ ചിന്ത ശ്രീക്കുട്ടനെ കുറിച്ചയിരുന്നു.
വിധു (വിധുബാല) പറഞ്ഞതുപോലെ താൻ എന്തിനാണ് ശ്രീക്കുട്ടനെ ഇങ്ങനെ വെറുക്കുന്നത് എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു.
പണ്ട് അവന്റെ കയ്യിൽ നിന്നും ഒരു CD പിടിച്ചതിന്റെ പേരിലോ..
അങ്ങനെയെങ്കിൽ ഹോസ്റ്റലിൽ വച്ച് ഫ്രണ്ട്സിന്റെ ഒപ്പം ഞാൻ എത്ര തവണ അങ്ങനുള്ള വീഡിയോസ് കണ്ടിരിക്കുന്നു. പോരാത്തതിന് തനിയെയും കാണുന്നു.
അതിനാണോ ഞാൻ അവനോട് ദേഷ്യം കാണിച്ചത്.
അല്ല. പിന്നെ..? ശ്രീ കുട്ടൻ എന്നെ പലതും ചെയ്യും എന്ന് എന്റെ കൂട്ടുകാരികൾ പറഞ്ഞു പേടിപ്പിച്ചതുകൊണ്ടോ..
അല്ല.. ഒരു പക്ഷേ എന്നെ ഒരുപാട് വേദനിപ്പിച്ചത് അവൻ ഒരു വൃത്തികെട്ടവനാണ് എന്ന് എല്ലാരും പറഞ്ഞതാണ്. ടീച്ചർ മാര് പോലും അവനെ അങ്ങനെ കണ്ടതാണ്.
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന അവൻ ഒരു വൃത്തികെട്ടവനാണ് എന്ന് എനിക്ക് ചുറ്റുമുള്ളവർ പറഞ്ഞു നടന്നപ്പോ വെറുത്ത് പോയി ഞാനുമവനെ.
ഇന്നത്തെ കാലം പോലെ അല്ലല്ലോ അന്ന്. സെക്സ് എന്നത് ഒരു ഇൻഡിപെൻഡന്റ് ആയ ചിന്താഗതി അല്ലയിരുന്നു അന്ന്. അത് എന്താണ് എന്ന് തിരിച്ചറിയാൻ പോലുമുള്ള കഴിവ് ഇല്ലായിരുന്നു എനിക്കന്ന് .
അപ്പോൾ തോന്നിയ വെറുപ്പ് പിന്നീട് ഞാൻ വലുതാവുമ്പോ എനിക്കൊപ്പം വലുതായി.
പിന്നീട് വർഷങ്ങൾക്കു ശേഷം ഇതിലൊന്നും വലിയ കാര്യമില്ല എന്ന് മനസിലായപോഴേക്കും അവൻ ഞാനുമായി ഒരുപാട് ആകാനിരുന്നു.
ഹും… അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. അവൾ ഒരു നെടുവീർപ്പോടെ ഓർത്തു.
പറ്റുകയാണെങ്കിൽ പോകുന്നതിനു മുൻപ് ശ്രീക്കുട്ടനെ കണ്ട് ഒരു സോറി പറയണം.
അവളുടെ ചിന്ത ശ്രീകുട്ടനിൽ നിന്നും വീണ്ടും വിവേക് സാറിലേക്ക് വന്നു.
വിവേക് സാറിന്റെ വീട് അങ്ങ് കണ്ണൂര് ആണെന്നാണ് പറഞ്ഞുകേട്ടത് അങ്ങനെയെങ്കിൽ തനിക്ക് എനി നഷ്ടമാവൻ പോകുന്നത് ഈ നാടിനെയാണ്. അവൾ നടക്കുന്നതിനിടയിൽ ചെറു സങ്കടത്തോടെ ഓർത്തു.
മനു ശ്രീക്കുട്ടന്റെ അടുത്തേക്ക് നടക്കുബോഴാണ് അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന അനുവിനെ കണ്ടത്.
ആ.. അനു നീ എവിടന്ന..
ഞാനോ.. ഞാനൊന്ന് കുളിക്കാൻ പോയതാട.
അനുവിന്റെ മറുപടി കേട്ടപ്പോൾ തന്നെ മനുവിന് അവൾ തന്നെ ഊക്കിയതാണ് എന്ന് മനസിലായി.
ടാ മണ്ട നിനക്ക് എന്നെ കണ്ടാൽ അറിഞ്ഞൂടെ ഞാൻ അമ്പലത്തിൽ പോയി വര്ന്ന്.
ഹും.. മനു ഒന്ന് നീട്ടി മൂളിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
അല്ലട മനു നിന്റെ കൂട്ടുകാരനെവിടെ..
ആര് ശ്രീക്കുട്ടനോ..
ഓ.. അവൻ തന്നെ. അവനാണല്ലോ നിന്റെ ഉറ്റ മിത്രം. ബാലരമയിലെ ജമ്പനും തുമ്പനും പോലെ.
ഓ.. ഞാൻ അവന്റെ അടുത്തേക്കാണ്. അവനാ താമര കുളത്തിന്റെ അടുത്ത് ഉണ്ടാവുo .
അതെന്താടാ അവൻ വല്ല കുളിസീനും പിടിക്കാൻ പോയതാണോ..
ദേ അനു നീ വെറുതെ ചൊറിയാൻ വരല്ലേട്ടോ.. അനു ചിരിയോടെ പറഞ്ഞതാണെങ്കിലും അവൾ പറഞ്ഞത് മനുവിന് അത്രക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല.