ഹും… അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. അവൾ ഒരു നെടുവീർപ്പോടെ ഓർത്തു.
പറ്റുകയാണെങ്കിൽ പോകുന്നതിനു മുൻപ് ശ്രീക്കുട്ടനെ കണ്ട് ഒരു സോറി പറയണം.
അവളുടെ ചിന്ത ശ്രീകുട്ടനിൽ നിന്നും വീണ്ടും വിവേക് സാറിലേക്ക് വന്നു.
വിവേക് സാറിന്റെ വീട് അങ്ങ് കണ്ണൂര് ആണെന്നാണ് പറഞ്ഞുകേട്ടത് അങ്ങനെയെങ്കിൽ തനിക്ക് എനി നഷ്ടമാവൻ പോകുന്നത് ഈ നാടിനെയാണ്. അവൾ നടക്കുന്നതിനിടയിൽ ചെറു സങ്കടത്തോടെ ഓർത്തു.
മനു ശ്രീക്കുട്ടന്റെ അടുത്തേക്ക് നടക്കുബോഴാണ് അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന അനുവിനെ കണ്ടത്.
ആ.. അനു നീ എവിടന്ന..
ഞാനോ.. ഞാനൊന്ന് കുളിക്കാൻ പോയതാട.
അനുവിന്റെ മറുപടി കേട്ടപ്പോൾ തന്നെ മനുവിന് അവൾ തന്നെ ഊക്കിയതാണ് എന്ന് മനസിലായി.
ടാ മണ്ട നിനക്ക് എന്നെ കണ്ടാൽ അറിഞ്ഞൂടെ ഞാൻ അമ്പലത്തിൽ പോയി വര്ന്ന്.
ഹും.. മനു ഒന്ന് നീട്ടി മൂളിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
അല്ലട മനു നിന്റെ കൂട്ടുകാരനെവിടെ..
ആര് ശ്രീക്കുട്ടനോ..
ഓ.. അവൻ തന്നെ. അവനാണല്ലോ നിന്റെ ഉറ്റ മിത്രം. ബാലരമയിലെ ജമ്പനും തുമ്പനും പോലെ.
ഓ.. ഞാൻ അവന്റെ അടുത്തേക്കാണ്. അവനാ താമര കുളത്തിന്റെ അടുത്ത് ഉണ്ടാവുo .
അതെന്താടാ അവൻ വല്ല കുളിസീനും പിടിക്കാൻ പോയതാണോ..
ദേ അനു നീ വെറുതെ ചൊറിയാൻ വരല്ലേട്ടോ.. അനു ചിരിയോടെ പറഞ്ഞതാണെങ്കിലും അവൾ പറഞ്ഞത് മനുവിന് അത്രക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല.
അല്ല ഞാനവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ്.
ഹും.. അവളുടെ ആ സംസാരം കേട്ട് മനു പുച്ഛത്തോടെ ചുണ്ട് കൊട്ടി കാണിച്ചു.
എന്ന ശരിടാ ഞാൻ പോണു.
മ്മ് ശരി.. ശരി.. എന്നും പറഞ്ഞ് മനു ശ്രീക്കുട്ടന്റെ അടുത്തേക്ക് നടന്നു.
മനു ശ്രീക്കുട്ടന്റെ അടുത്ത് എത്തുബോൾ ശ്രീക്കുട്ടൻ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്.
ടാ മൈരേ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് എന്ത് മൈരാണ് നിനക്ക് പറയാനുള്ളത്. മനു അല്പം കലിപ്പിൽ ചോദിച്ചു.
ശ്രീക്കുട്ടൻ പതിയെ മനുവിന് നേരെ തിരിഞ്ഞു.
എന്താടാ.. എന്തു പറ്റി. എന്തിനാണ് നീ കരഞ്ഞത്.. ശ്രീകുട്ടന്റെ മുഖഭാവം കണ്ട് മനു ചോദിച്ചു.
ശ്രീക്കുട്ടൻ കരച്ചിലിന്റെ അകമ്പടിയോടെ കാര്യങ്ങളെല്ലാം മനുവിനോട് പറഞ്ഞു.
മനു എല്ലാം കേട്ട് കഴിഞ്ഞ് ശ്രീക്കുട്ടനെ ആശ്വസിപ്പിച്ചു.
ടാ.. ഈ ലോകത്ത് ഒരാൾക്ക് മറ്റൊരാളെ ഇഷ്ടപ്പെടാൻ മാത്ര സ്വാതന്ത്ര്യള്ളു അയാൾ തിരിച്ചും ഇഷ്ടപ്പെടണം എന്ന് പറയാൻ കഴിയില്ല അതുകൊണ്ട് നീയത് മറന്നേക്ക്.
മനു അത് പറഞ്ഞതും ശ്രീകുട്ടൻ കലങ്ങിയ കണ്ണുമായ് അവനെ നോക്കി. ശേഷം മനുവിന്റെ നെഞ്ചിൽ വീണ് കുറച്ച് നേരം കരഞ്ഞു.
നിന്റെ സങ്കടം മാറാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്.. കുറച്ച് നേരം കരയാൻ വിട്ടതിനു ശേഷം മനു ശ്രീകുട്ടനെ തന്റെ നെഞ്ചിൽ നിന്നും പറിച്ച് മാറ്റി കൊണ്ട് പറഞ്ഞു.
ശ്രീക്കുട്ടൻ എന്ത് എന്ന ഭാവത്തിൽ കണ്ണ് തുടച്ച് മനുവിനെ നോക്കി.
വാ.. മനു ശ്രീക്കുട്ടനെ കൊണ്ട് നേരെ പോയത് കുറച്ച് അകലെയുള്ള ഒരു ബിവറേജിലേക്കാണ്.
തന്റെ അപ്പോഴത്തെ സങ്കടം മറക്കാൻ എന്ത് വിഷം കഴിക്കാനും ശ്രീക്കുട്ടൻ അന്നേരം ഒരുക്കാമായിരുന്നു.
ബിവറേജിൽ പോയി ഒരു കുപ്പിയും എടുത്ത് കൂടെ കഴിക്കാൻ രണ്ട് ബിരിയാണിയും വാങ്ങി അവർ വീണ്ടും തിരിച്ചു വന്നു.
അടുത്തതായി ആരും കാണാതെ അത് അകത്താക്കുക എന്നതാണ്.
അവർ അതികം ആരും വരാത്ത ഒരു പള്ളി സ്മശാനതോട് ചേർന്ന ഒഴിഞ്ഞ പറമ്പാണ് തിരഞ്ഞെടുത്തത്. അവിടെ ഒരു വലിയ പുളിമാവിന്റെ ചുവട്ടിൽ അവർ സ്ഥാനം പിടിച്ചു.
ഇതിനിടയിൽ അനുവിന്റെ വീട്ടിൽ വിവേക് സാറും വീട്ടുകാരുമെത്തിയിരുന്നു.
പെണ്ണ് കാണാൻ വന്നവരെയെല്ലാം തികഞ്ഞ ആദിത്യ മര്യാദയോടും കൂടി അനുവിന്റെ വീട്ടുകാർ വരവേറ്റു. കൂട്ടത്തിൽ ശ്രീക്കുട്ടന്റെ വീട്ടുകാരും. എന്നാൽ ആ കൂട്ടത്തിൽ ശ്രീകുട്ടൻ മാത്രം ഉണ്ടായിരുന്നില്ല.
ഒരു തലയ്ക്കൽ അനുവിന്റെ പെണ്ണുകാണൽ തകൃതിയായി നടക്കുമ്പോൾ മറു തലയ്ക്കൽ ശ്രീക്കുട്ടൻ ആദ്യമായി മദ്യത്തിന്റെ രുചിയറിയുകയായിരുന്നു.
