തുറന്നു കിടക്കുന്ന കാറിന്റെ ഡോർ ആയിരുന്നു അത്
പെട്ടെന്ന് തന്നെ ഫോൺ എടുത്തു മെസ്സേജിൽ വന്ന അക്കൗണ്ട് നമ്പറിലേക്ക് രണ്ടു ലക്ഷം ഇന്ത്യൻ മണി ട്രാൻസ്ഫർ ചെയ്തു
ശേഷം അക്ഷമനായി അയാൾ ലാപ്ടോപ്പിൽ നോക്കി ഇരുന്നു
കൃത്യം രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ വീണ്ടും അതേ ഐഡിയിൽ നിന്ന് മെയിൽ വന്നു
ഇപ്രാവശ്യം അത് ഡാനിയേൽ യാദവിനു കൈമാറിയ വീഡിയോ ആയിരുന്നു
ഇരയെ കണ്ട വേട്ടക്കാരനെപോലെ അയാൾ ലാപ്ടോപ്പും എടുത്തു ബംഗാവിനകത്തേക്ക് ഓടി
സ്റ്റെപ്പുകൾ ഓടി കയറിച്ചെന്ന അയാൾ വലതു വശത്തെ ഹാളിലേക്ക് പ്രവേശിച്ചു
അവിടെ ഒരു മൂലയിൽ ഒരു വാതിൽ ഉണ്ടായിരുന്നു.. അതിന് മുന്നിൽ തോക്കുകൾ പിടിച്ചു രണ്ടു ആജനബാഹുകളും
കയറി ചെന്ന കുര്യനെ അവർ തടഞ്ഞു… ലത്തീഫ്ഖാനെ കാണണമെന്ന് അയാൾ അറിയിച്ചു
കാവൽകാരിൽ ഒരുവൻ ഡോർ തുറന്നു അകത്തേക്ക് ചെന്നു
റൂമിനുള്ളിൽ ആകെ ഇരുട്ടായിരുന്നു
മറുതലക്കൽ തുറന്നിട്ട ജനലിലൂടെ കടന്നു വരുന്ന സൂര്യപ്രകാശം മാത്രം ആയിരുന്നു അവിടുത്തെ പ്രകാശ സ്രോധസ്
ഇടതു വശത്തു പുറം തിരിച്ചു വച്ച ചാരുകസേരയിൽ ആരുടെയോ കൈ പിടിച്ചു നിലത്തു മുട്ടുകുത്തി കരയുകയായിരുന്നു ലത്തീഫ്
കാവൽക്കരൻ അറിയിച്ചതറിഞ്ഞു അയാൾ വെളിയിലേക്ക് വന്നു
തുറന്നു പിടിച്ച ലാപ്ടോപ്പിലെ ചിത്രങ്ങളും വിഡിയോയും അയാളുടെ കഴുകൻ കണ്ണുകൾ വീക്ഷിച്ചു കൊണ്ടിരിന്നു
മകന്റെ ഘാതകന്റെ രൂപം കണ്ടയാൾ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി
“”ആസിഫിനെ വിളി… ഇവനെ എങ്ങനേലും നമ്മക്ക് കണ്ടു പിടിക്കണം…ഓന്റെ മയ്യത്ത് എന്റെ കൈ കൊണ്ട് തന്നെ ആണ്…””
ആസിഫിനോട് വണ്ടി തയ്യാറാക്കിക്കൊള്ളാൻ നിർദേശം കൊടുത്തുകൊണ്ട് അയാൾ റൂമിലേക്ക് തന്നെ തിരിഞ്ഞു നടന്നു
റൂമിലേക്ക് കയറിചെന്ന അയാൾ വിളിച്ചു കൂവി…
“”കണ്ടു പിടിച്ചു ഇക്ക…തെളിവ് കിട്ടിയിട്ടുണ്ട്… അത് മതി… പിള്ളേര് പൊക്കും അവനെ.. ദാ നോക്ക്..””
ലാപ്ടോപ്പിലെ ദൃശ്യങ്ങൾ മുൻപിലെ കസ്സേരയിൽ ഇരുന്ന ആൾക്ക് അയാൾ കാണിച്ചു കൊടുത്തു
ഇരുട്ട് നിറഞ്ഞ ആ മുറിയിൽ ലാപ്ടോപ്പിന്റെ വെളിച്ചത്തിൽ മുൻപിലിരുന്ന ആ രൂപത്തിന്റെ കണ്ണുകൾ തിളങ്ങി
ലാപ്ടോപ്പിലേക്ക് മാത്രം നോക്കി ഇരിക്കുന്ന അയാളെ ലത്തീഫ് നോക്കി
തുറിച്ചു നോക്കുന്ന ആ കണ്ണുകളിൽ ഒരുപാട് ഭാവങ്ങൾ മാറി മറിയുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു
പക്ഷെ സെക്കന്റുകൾ മാത്രം ധൈർഗ്യമുള്ള ആ വിഡിയോയിൽ മറ്റൊന്നും അയാൾക്ക് തോന്നിയില്ല
തിരിച്ചു പോകുവാനുള്ള അനുവാദം വാങ്ങി ലത്തീഫ് പുറത്തേക്ക് പോയി
വാതിൽ അടഞ്ഞ ശേഷം കസേരയിൽ നിന്ന് എഴുന്നേക്കാൻ ആ രൂപം ശ്രമിച്ചു….പക്ഷെ വിറക്കുന്ന കൈകൾ അയാളെ അതിന് അനുവദിച്ചില്ല
അരികിൽ ചാരി വച്ച സ്റ്റിക്ക് എടുത്തു തപ്പി പിടിച്ചു അയാൾ എണീറ്റു
കലുഷിതമായ മനസ്സുമായി അയാൾ അരികിലെ ടേബിളിന് അടുത്തേക്ക് വന്നു
മൂടി വച്ച ഗ്ലാസ്സിൽ നിന്ന് അയാൾ വെള്ളമെടുത്തു കുടിച്ചു
പെട്ടെന്ന് അടുത്തിരുന്ന ഐഫോൺ ശബ്ദിച്ചു
പതിവില്ലാത്ത ഒരു നമ്പർ തെളിഞ്ഞു കണ്ട അയാൾ പെട്ടെന്ന് തന്നെ ഫോണെടുത്തു കാതോരം വച്ചു
“”ലക്ഷദീപിൽ നിന്നാണ്…””
മറുവശത്തു നിന്ന് ഒരു സ്ത്രീശബ്ദം മുഴങ്ങി
“”Hmm…എന്താണ് വിശേഷിച്ചു…””
അയാൾ പതിയെ സംസാരിച്ചു തുടങ്ങി
“”സാബ് വിളിച്ചറിയിക്കാൻ പറഞ്ഞതിനാൽ ആണ് വിളിക്കുന്നത്….പഴയ സാറ്റ്ഫോണുകളിൽ ഒന്ന് വീണ്ടും ഓണായി…””
“”പഴയത് എന്ന് പറയുമ്പോൾ ഏത്…?
മനസിലാവാതെ അയാൾ വീണ്ടും ചോദിച്ചു
മറുപടി പറയാൻ മറുവശത്തു നിന്ന് ആ സ്ത്രീ അല്പം മടിച്ചു
മറുപടി വൈകിയതും അയാളുടെ മനസ്സിൽ സംശയങ്ങളുടെ വലിയൊരു കാർമേഘം തന്നെ ഇരുണ്ടു കൂടി
“”666….!!!
മറുപടി വന്നതും കാൾ കട്ടായി
