ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 24 Like

കൃത്യമായി പറഞ്ഞാ ഞങ്ങളുടെ രജിസ്റ്റർ മാര്യേജിന്റെ അന്നുവരെ!

അന്ന് ഞങ്ങൾ വയനാടിന് പോയിട്ട് തിരികെ വരുമ്പോൾ ഞാൻ കാണുന്നത് ആ പഴയ വറീച്ചനെയല്ല!

പഞ്ചപാവമായ ലിജോയെയാണ്!
അന്ന് തൊട്ട് ദാ നിന്നെ ഈ കാണുന്ന സമയം വരെ!

ആഴ്ചേലൊരു നാലു ദിവസമെങ്കിലുമ്പള്ളീപ്പോകും!
വീട്ടുകാരോടൊപ്പമിരുന്നു പ്രാർത്ഥിയ്കും!
കള്ളും വേണ്ട പെണ്ണുമ്വേണ്ട ആരോടും വഴക്കിനുവില്ല!”

എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങ് ആണ് ഇതെന്നും അതിന് ആളാരെന്നത് അറിയാതെ ഞാൻ ആ പാന്റീസുമായി വന്നതും ശ്രീക്കുട്ടൻ ഇങ്ങനെ ക്ഷോഭിച്ചതിന് തക്കതായ കാരണവും കാണും എന്ന വിശ്വാസവും ഒക്കെ കൂടി ആയപ്പോൾ ഒരൽപ്പം അയഞ്ഞ മോൾ മമ്മിയുടെ ഫോൺ കൂടി വന്നതോടെ ഇനിയൊന്നും പറയാനില്ല എന്ന അവസ്ഥയിൽ ആയി…!

“രജിസ്റ്റർ മാര്യേജ്….?
അപ്പ ഈ അച്ചാച്ചൻ നേരുമ്പറയുവോ…??”

സെലിൻ അതിശയത്തോടെ ശ്രീക്കുട്ടനോട് ഇത് ചോദിച്ചപ്പോൾ ഞാൻ ഒരൽപ്പം ഞെളിഞ്ഞിരുന്നു പറഞ്ഞു:

“എന്റെ മോളേ….നിന്റെ അച്ചാച്ചൻ ജീവിതത്തി സത്യമ്മാത്രേ പറയൂ..!
അല്ലേടീ അലമേലൂ…?”

ഞാൻ റസിയയെ നോക്കി! അവൾ ചിരിച്ചു!

“സെലിനേ…. ഏതാടീ നീയുമായി വല്യ അടുപ്പമൊള്ള ആ കുപ്പിവളക്കച്ചോടക്കാരി…?

നിന്നെ തെരക്കിപ്പോകാന്നു പറയുമ്പോളെല്ലാം ഇവൻ പറയും…

‘എന്തൊണ്ടേലുവവളാ കുപ്പിവളക്കാരത്തി അമ്മയോടു പറയും! ഞാന്തിരക്കീട്ടാണേലാ തള്ള മിണ്ടുന്നുവില്ലെന്ന്…’
അതെവിടാ നിനക്കത്ര ബന്ധമുള്ള ആ കച്ചോടക്കാരി..?”

ശ്രീക്കുട്ടന്റെ ചോദ്യം കേട്ടതും സെലിൻ ഇരുകരങ്ങളും തലയിൽ വച്ചു….

“ന്റെ മാതാവേ….! തള്ളേന്നോ..?
എന്റെ മനുഷ്യാ നിങ്ങളെന്തായിങ്ങനെ…?
വന്നേ ശ്രീയേട്ടാ…”

അവൾ എണീറ്റ് മുറിയിലേയ്ക് നടന്നു.
ഞങ്ങൾ മൂവരും പിന്നാലെയും!

തിരുവനന്തപുരത്തെ വീട്ടിലേത് പോലെ തന്നെ ചെറിയ കർട്ടൻ മാറ്റിയപ്പോൾ മേശനിറയെ തുറന്നിരുന്ന കുപ്പിവളപ്പെട്ടികളും നടുവിൽ ആ പഴയ പളുങ്ക് നിർമ്മിതമായ മാതാവിന്റെ തിരുരൂപവും!

“ഈ ജന്തു തള്ളേന്ന് വിളിച്ചയാളിതാ….”

ശ്രീക്കുട്ടനും റസിയയും ഒരേപോലെ എന്റെ മുഖത്തേയ്ക് നോക്കി!

“അല്ലപിന്നെ! മര്യാദയ്കു പലപ്രാവശ്യഞ്ചോയിച്ചിട്ടും കെഞ്ചിയിട്ടും മിണ്ടില്ലേപ്പിന്നെ ഞാനെന്താ ചെയ്യുന്നേ…?”

ഞാൻ ചോദിച്ചു.

പേരെങ്കിലുവൊന്നു പറ ചേച്ചീന്നും പറഞ്ഞ് സെലിൻ വീണ്ടും റസിയയുടെ പിന്നാലെ പറ്റിക്കൂടി!

“ഞങ്ങടെ കല്യാണത്തിന്റെ അന്ന് രാത്രീ ഇവനൊരു സ്വപ്നം കണ്ട് പേടിച്ചു കാറി…!
അലർച്ച കേട്ടയിലോക്കങ്കാരുവരെ എഴുന്നേറ്റു!

ശ്രീക്കുട്ടൻ സെലിനോട് കഥ പറഞ്ഞ് തുടങ്ങി…..

ഞാൻ തിരികെ എത്തിയതും ഇവൻ ഓടിവന്ന് എന്നോട് പറയുന്നതും ആ കഥ…!

കണ്ട സ്വപ്നം ഒരു ഡെഡ്ബോഡിയുടെ കൈകൾ!

മരക്കുരിശും പിടിച്ച് കിടത്തിയിരിക്കുന്ന വെളുത്ത ഗ്ളൌസുമിട്ട ഡെഡ് ബോഡിയുടെ കൈകൾ മാത്രം!

കൂട്ടത്തിൽ മരണവീട്ടിലെ പാട്ടും അത് പാടുന്നതോ പറങ്ങോട്ടച്ചനും….!!!!

വായും പൊളിച്ച് നിന്ന സെലിൻ കട്ടിലിലേയ്ക് ഇരുന്നു!
ഒപ്പം റസിയയും!

മാതാവിന്റെ മേശയുടെ കർട്ടൻ പഴയത് പോലെ വലിച്ചിട്ട ഞാൻ ഇപ്പുറത്തെ മേശയിലൈയ്ക് ചാരി നിന്നപ്പോൾ ശ്രീക്കുട്ടൻ കസേരയിൽ ഇരുന്ന് തുടർന്നു…

പറഞ്ഞ് വന്നതും ഇവൻ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി..!
ഇവൻ പോയിട്ടും എനിക്കെന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്….!!!

കള്ളുംകുടിച്ച് സെമിത്തേരീ കെടന്നൊറങ്ങുന്നവനെങ്ങനാ ശവത്തിന്റെ കൈകൾ സ്വപ്നം കണ്ടാ പേടിക്കുന്നത്…?

പിന്നെ മരണഭയം!
അതും ഇവന്റടുത്ത് ഏശില്ല!

ഉത്തരം കിട്ടാതെ ആ ചോദ്യം എന്റെയുള്ളിൽ കിടന്നു….!

മൂന്നര വർഷം കഴിഞ്ഞ് ഞങ്ങള് വീട്ടിവന്നു താമസം തൊടങ്ങീട്ടും ഉത്തരമില്ലാതെ ആ ചോദ്യം ബാക്കി കിടന്നു….!

ഇവനാണേ ഏതു സമയോം പള്ളീലും വളരെ പതിഞ്ഞ സംസാരോം പെരുമാറ്റോം ആകെയൊരു വശപ്പിശക്…!

വയസു മുപ്പതൊക്കെ കടന്നുപോയിട്ട് കാലങ്കൊറേയായില്ലേ!
വീട്ടുകാര് പെണ്ണുകെട്ടാൻ വഴക്ക്!

ഇവനാണേ പെണ്ണുകാണാൻ പോലും പോകില്ല!

ഞാൻ നിന്നെ തിരക്കാൻ ഇറങ്ങുമ്പോൾ തടയും വേണ്ട!
അപ്പോഴാ ഈ കുപ്പിവളക്കാരുത്തിയോടുള്ള ചോദ്യം!

Leave a Reply

Your email address will not be published. Required fields are marked *