ബാക്കിയെല്ലാതിനും പാല് കുറഞ്ഞാലും ദിവസവും ലിറ്റർ കണക്കിന് പാല് തരുന്ന ഒരു പശു ഉണ്ടായിരുന്നു നമ്മൾക്ക്.
സുന്ദരി..!
അതിനെ എല്ലാ ദിവസവും അപ്പച്ചൻ കറക്കുകയും ചെയ്യും. അഞ്ചിലും ആറിലും പഠിക്കുന്ന സമയമൊക്കെ ദിവസവും രാവിലെ അപ്പച്ചനോടൊത് തൊഴുത്തിൽ പോകൽ തന്നെയായിരുന്നു എനിക്ക് പണി. ഇപ്പോ എനിക്ക് സുന്ദരിയെ ഞാനായിട്ടാണ് തോന്നുന്നത്. പാല് വറ്റാത്ത കറവപ്പശു.!
എഴുന്നേറ്റിട്ടും കാലുകൾ നിലത്തുറക്കാത്ത അവസ്ഥ..! തല പിളരുന്നത് പോലെയൊരു വേദന വന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. മെല്ലെ നടന്ന് ബാത്‌റൂമിൽ കയറി. നേരെ നിന്നപ്പോഴാണ് ശരീരത്തിൽ എത്ര മാത്രം ക്ഷീണമുണ്ടെന്ന് മനസിലാക്കിയത്.
മാറിന് മേൽ ടർക്കി കെട്ടി കുളിച്ചിറങ്ങുമ്പോൾ നേരിയൊരു ആശ്വാസം തോന്നി. നാളുകൾ കൂടി ഉറക്കമളച്ചതിന്റെയാണ്. ഇനി ശീലമായിക്കോളും. ഇനി ഉറക്കമില്ലാത്ത രാത്രികളല്ലേ…
നാണം കൊണ്ട് മുഖം തുടുത്തു.
ഉറക്കമുണർന്ന കൊച്ചിന്റെ കിന്നര ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.
“അമ്മേന്റെ പോന്ന് ഇത്ര നേരത്തെ എണീറ്റോ..?”
കൊഞ്ചിച്ചു കൊണ്ട് അവൾ മോന്റെ അടുത്തേക്ക് നീങ്ങി. കയ്യിലെടുത്തു.
“എന്നാടാ കുട്ടാ.. ങേ.. എന്നാടാ..”
“വിശക്കുന്നുണ്ടോ..?”
“പാല് വേണോ മോന്..? അതോ കുളിപ്പിച്ചിട്ട് മതിയോ..?”
മകന്റെ ഓമനത്തമുള്ള മുഖം നോക്കി പുഞ്ചിരിച്ച് മാതൃ വാത്സല്യത്തോടെ അവനെ ചേർത്ത് പിടിച്ചു.
കൊച്ചിനെ കുളിപ്പിച്ച ശേഷം പാല് കൊടുത്ത് ബെഡിൽ കിടത്തി അവൾ ഡ്രസ്സ് ഇടാൻ തുടങ്ങി.
സമയം എട്ട് മണി ആവാറായിരുന്നു. ബാക്കി ഒരുക്കങ്ങളൊക്കെ ദൃതിയിൽ തന്നെ നടത്തി.
“ലിനീ.., മോളെ…”
വാതിൽ പുറത്ത് അമ്മച്ചിയുടെ കൊട്ട് വാദ്യങ്ങൾ മുഴങ്ങി.
“വരുന്നമ്മച്ചി.. മുടി കെട്ടുകയെ വേണ്ടു..”
അത് കേട്ട് ത്രേസ്യക്ക് സമാധാനമായി
“വാതിൽ തുറന്നെടി..”
“തുറന്നോ അമ്മച്ചി. ലോക്ക് ചെയ്തിട്ടില്ല..”
ത്രേസ്യാമ്മ വാതിൽ തുറന്ന് അകത്തു കയറി. ലൈറ്റ് ഷെയ്ഡ് ഓറഞ്ച് നിറമുള്ള ചുരിദാറും വെള്ള ലെഗ്ഗിൻസുമിട്ട് ഒരുങ്ങിയിരുന്നു ലിനി.
ബെഡിൽ കിടന്ന് ചിരിച്ചു കളിക്കുന്ന കൊച്ചുമോന്റെ അടുത്തേക്ക് ത്രേസ്യ നീങ്ങി. അവൾ കണ്ണാടിയുടെ മുൻപിലേക്കും.
“ചുന്ദരനായോ അമ്മച്ചിടെ പൊന്നും കുടം..”
കൊച്ചിനെ അവർ കൈകളിലേക്കെടത്തു.
“പാല് കൊടുത്തോടി കൊച്ചിന്..?”
“കൊടുത്തമ്മച്ചി..”
“കഴിഞ്ഞിട്ട് താഴേക്ക് വാ മോളെ.. ഞാൻ താഴെയുണ്ടാകും..”
“ആ.., പപ്പ എണീറ്റോ അമ്മച്ചി..?”
“ഇല്ല ഉറക്കമാ..”
അമ്മച്ചി കാണാതെ അവളുടെ മുഖത്ത് കള്ള പുഞ്ചിരി വിരിഞ്ഞു. പാവം..!
ത്രേസ്യ കൊച്ചിനേം കൊണ്ട് താഴെക്കിറങ്ങി. മുടി മുഴുവൻ പുറകിലേക്ക് വാരി കെട്ടി ക്ലിപ്പിൽ മുറുക്കി. ഷാൾ എടുത്ത് അവളും താഴെക്കിറങ്ങി.
പാവം പപ്പ..! മുറിയിലേക്കൊന്ന് കണ്ണോടിച്ചു. ഒന്ന് കാണാൻ തോന്നിയെങ്കിലും അമ്മച്ചി ഉള്ളത് കൊണ്ട് അവൾ അവരുടെ പുറകെ നടന്നു.
പെരുന്നാൾ തുടങ്ങുന്നതിന്റെ ഭാഗമായി പള്ളിയിലേക്കുള്ള വഴി നന്നായി അലങ്കരിച്ചിട്ടിട്ടുണ്ട്. കുറെയേറെ ആളുകളും. കണ്ണുകൾ പലതും തന്നിലേക്ക് അടുക്കുന്നത് കണ്ട് അവൾ വസ്ത്രം മരിയാദിക്ക് അടുപ്പിച്ചു പിടിച്ചു നടന്നു.
ഇന്ന് മുതൽ ആറു ദിവസത്തേക്ക് പള്ളിയിൽ ദിവസവും പരിപാടികളാണ്. രാത്രിയിൽ കൾച്ചറൽ പ്രോഗ്രാമ്സും.
പ്രാർത്ഥിച്ച് കഴിഞ്ഞ് അവിടെ നിന്നുമിറങ്ങി. പരിചയക്കാരോടൊക്കെ അമ്മച്ചിയോടുത്തു സംസാരിച്ചിട്ട്.
വീട്ടിലെത്തുമ്പോൾ നടന്നതിന്റെ ക്ഷീണം വേറെ. പപ്പ പറഞ്ഞത് നേരാ.. കൊഴുപ്പ് കൂടിയിട്ടാണ് ഇത്ര ക്ഷീണവും കിതപ്പും.
വരാന്തയിൽ നിന്ന് ന്യൂസ് പേപ്പർ വായിക്കുകയാണ് ആള്..! ഹൃദയമെന്തിനാ വീണ്ടും ഇങ്ങനെ കിടന്ന് പിടക്കുന്നതെന്ന് അവൾക്കൊരു പിടിയുമില്ല.
ഇടം കണ്ണിട്ട് പപ്പയെ നോക്കിക്കൊണ്ട് അമ്മച്ചിയുടെ പുറകെ അവൾ കൊച്ചുമായി നടന്നു.
“നിങ്ങളെണീറ്റതെ ഉള്ളോ ഇച്ചായ..?”
ത്രേസ്യയുടെ ചോദ്യം കേട്ട് അയാൾ ന്യൂസ് പേപ്പർ താഴ്ത്തി. ഭാര്യയെയും പുറകിലുള്ള മരുമോളെയും നോക്കി. പെണ്ണിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലൊരു വികാരം അയാളുടെ നെഞ്ചിലാളി. വേഗം തന്നെ നോട്ടം മാറ്റി.
