“ഞാൻ കിടക്കുവായിരുന്നു അമ്മാവാ.”
“ഓ..”
“വാ അമ്മാവാ, അകത്തേക്ക് കയറി ഇരിക്കാം.”
“ഇല്ല മോളെ, കയറുന്നില്ല. ഇവിടെ തെക്കേടത്ത് വരെ വന്നതാ. എന്നാ വെയിലാ..”
“ആ, അതെ അമ്മാവാ.”
“അല്ല മോളെ, ഇത് ആരുടേയാ വണ്ടി??”
മുറ്റത്ത് കിടക്കുന്ന അപ്പുവിന്റെ കാർ ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു.
‘ഹോ.. കെളവന്റെ സംശയം തുടങ്ങി!’ മഹിമ മനസ്സിലോർത്തു.
“അത് അപ്പുവിന്റെയാ അമ്മാവാ.”
“ആണോ, എന്നിട്ട് അവനെന്തിയെ?”
“ഇവിടെ ഉണ്ട്.”
“ആണോ.. അല്ല, നിനക്കെന്താ പറ്റിയെ? ഒരു വല്ലാത്ത ക്ഷീണം പോലെ.. കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ..”
“ചെറുതായി പനി പിടിച്ചു അമ്മാവാ. ഹോസ്പിറ്റലിൽ പോകാനൊരു മടി അത് കൊണ്ട് അപ്പുവിനെ വിളിച്ചു. അവൻ മരുന്നും കൊണ്ട് വന്നതാ.”
കിച്ചു തന്നെ തന്റെ ഭർത്താവിന്റെ പേരിൽ ഓരോന്ന് ചെയ്യുവാണെന്നു അയാളോട് പറയാൻ പറ്റുവോ.. അവൾ അടുത്ത കള്ളം വെച്ചു കാച്ചി.
“ആണോ, എനിക്കും തോന്നി, മോള് പുതപ്പൊക്കെ പുതച്ച് ഇറങ്ങിയപ്പോൾ.. നല്ല പനിയായിരിക്കും.”
“ഗ്ഹ്മ്മ്..”
“എടാ മോനെ അപ്പു, ഒന്നിങ്ങു വന്നേ..” അയാൾ അകത്തേക്ക് നോക്കി വിളിച്ചു.
“എന്താ അമ്മാവാ?” അപ്പു ഹാളിൽ നിന്നും വേഗം ഇറങ്ങിവന്ന് ചോദിച്ചു .
“ഞാൻ എത്ര തവണ ബെല്ലടിച്ചു. നീ കേട്ടില്ലേ?”
“അയ്യോ, ഇല്ല അമ്മാവാ.. ഞാൻ ഇയർഫോണിൽ പാട്ട് കേൾക്കുകയായിരുന്നു.”
“ഓഹോ..”
“അതെ അമ്മാവാ.”
അവൻ പോക്കറ്റിൽ കിടന്ന ഇയർഫോൺ ഉയർത്തി അമ്മാവനെ കാണിച്ചു.
“അപ്പോൾ മോന്റെ ആവശ്യം ഇനി ഇല്ലല്ലോ ഇവിടെ.”
“ഇല്ല..” അപ്പു ഇല്ലെന്നു തലയാട്ടിക്കാണിച്ചു.
“എന്നാൽ വാ, നമുക്ക് ഒരിടം വരെ പോകാം. കുറെ നേരമായി വഴിയിൽ നില്ക്കുന്നു. ഈ പൊരിവെയിലത്ത് ഇവിടൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല!”
“എ..എങ്ങോട്ടാ അമ്മാവാ പോവണ്ടേ?”
“അതൊക്കെ പറയാം. നീ വാ, വന്ന് നിന്റെ കാർ സ്റ്റാർട്ടാക്ക്.”
അത് കേട്ടതും അപ്പു ചാടിയിറങ്ങി കാറിൽ കയറി.
‘എന്റെ ദൈവമേ.. അമ്മാവൻ അവനെയും കൊണ്ടുപോകുന്ന മട്ടാണല്ലോ.. പിന്നെ ഇവിടെ കിച്ചുവും ഞാനും മാത്രം! അമ്മേ.. അത് ശെരിയാകില്ല! എങ്ങനെ എങ്കിലുമവനെ തടയണം. എങ്കിലും അമ്മാവനോട് എന്ത് പറയും..’
മഹിമയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അതുകൊണ്ട് അവൾ അപ്പുവിനെ നോക്കി തിരിച്ചുവരാൻ കണ്ണ് കൊണ്ട് കാണിച്ചു. എന്നാൽ അവൻ കൈ കൂപ്പിക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ ആംഗ്യം കാണിച്ചു.
‘തെണ്ടി മുങ്ങുവാ!.. ഹും, നീ ഇനി വരുവല്ലോ.. അന്നേരം നിന്റെ അന്ത്യമാടാ!’ അവൾ അപ്പുവിനെ നോക്കി പല്ല് കടിച്ചു.
“എന്നാ ശെരി, ഞങ്ങൾ പോയി വരാം മോളെ..”
“ശെ..രി അമ്മാവാ.”
“ഉം.”
അമ്മാവനും അവളോട് യാത്ര പറഞ്ഞുകൊണ്ട് കാറിൽ കയറി. അപ്പു വേഗം കാറും കൊണ്ട് അവിടുന്ന് തടിതപ്പി.
മഹിമ പെട്ടെന്നു വന്ന ദേഷ്യം കൊണ്ട് വേഗമാ വാതിൽ വലിച്ചടച്ചു കുറ്റിയിട്ടു. പിന്നെ ആ വാതിലിൽ തന്നെ ചാരി നിന്നുകൊണ്ട് കിച്ചുവിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് ആലോചിച്ചു. ഒടുവിൽ അവൾക്കൊരു ഐഡിയ വന്നു.
‘വീടിന്റെ മുകളിലെ ടെറസിൽ റബറിന്റെ ഇല വീണുകിടപ്പുണ്ട്. അത് ക്ലീനാക്കാൻ പോകാം. കുറെ സമയമവിടെ എന്തേലും ചെയ്തുകൊണ്ട് നിന്നിട്ട്, അപ്പു ഫ്രീയാകുമ്പോൾ അവനെ തിരിച്ചുവിളിച്ച് കിച്ചുവിനെ അങ്ങോട്ട് വിടാം. അത് തന്നെ വഴി!’
മഹിമ വേഗം അടുക്കളയിൽ ചെന്ന് ഒരു ചൂൽ എടുത്തു. പിന്നെ പയ്യെ ചെന്ന് ബെഡ്റൂമിന്റെ വാതിൽ തുറന്നു. അവിടെ അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു കിച്ചു.
“ഏട്ടാ, ഞാൻ ടെറസ്സൊന്ന് ക്‌ളീൻ ചെയ്തേച്ചു വരാം. മൊത്തം റബറിന്റെ ഇലയാ.. ഏട്ടൻ അതുവരെ റസ്റ്റ് എടുക്ക്.”
“ഇപ്പൊത്തന്നെ എന്തിനാ അതൊക്കെ! നീ ഇങ്ങോട്ട് വാ..”
