സക്കീന ബേക്കറി – 1 Like

ഇ സമയം രാധമ്മയുടെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്ത് നോക്കിയ അവര്‍ പറഞ്ഞു

‘ങേ കാസീംക്കായാണല്ലോ… ‘

‘കാസീംക്കയോ…’ രമ്യ വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു.

‘ഹലോ … എന്താ…’ രാധമ്മ ഫോണ്‍ എടുത്തു.

‘ ഇങ്ങോട്ടൊന്നും പറയണ്ട ഞാന്‍ ടൗണിലെത്തിയപ്പോള്‍ നിങ്ങളെ വിളിക്കാന്‍ ആങ്ങളയുടെ മോന്‍ വന്നിരുന്നു. നീ രമ്യയോട് പറ വീട്ടില്‍ ആങ്ങളയ്ക്ക് വയ്യാത്തതുകൊണ്ട് നിനക്ക് പോകണമെന്നും നിന്നെ വിളിക്കാന്‍ ആങ്ങളയുടെ മോന്‍ വരുന്നെന്നും… അവന്‍ ഞാനെത്തും മുന്‍പ് അവിടെ വരും. രാധമ്മ പൊയ്‌ക്കോ….’ കാസീം റാവുത്തറിന്റെ സ്വരത്തിന് നല്ലകനം ഉണ്ടായിരുന്നു.

അറുപത്കാരനായ കാസീംറാവുത്തര്‍ ഇതെന്തിനുള്ള പുറപ്പാടാണെന്ന് രാധമ്മ ചിന്തിച്ചുപോയി. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍… ഇതുവരെ രമ്യയെ അയാള്‍ വാക്കിലൂടെപോലും ആകര്‍ഷിച്ചിട്ടില്ല.. പിന്നെങ്ങനെ…?

‘എന്താ രാധേച്ചീ…’

‘അതേ രമ്യേ എനിക്ക് വീട്ടില്‍ പോണം ആങ്ങളയ്ക്ക് വയ്യാന്ന്…’

‘അയ്യോ അത് പറ്റില്ല… ഞാനെങ്ങനാ ഒറ്റക്ക്…’

‘അതിനെന്താ കാസീംക്കാ ഇല്ലേ ഇവിടെ…’

‘പോ ചേച്ചീ വെറുതെ തമാശ പറയാതെ…രാജീവേട്ടനെങ്ങാനും അറിഞ്ഞാല്‍… അതുമല്ല നാട്ടുകാര്‍ അറിഞ്ഞാല്‍…’

‘ നീ എന്താ രമ്യാ ഈ പറയുന്നെ… അതിന് ആരറിയാനാ… ഇപ്പോള്‍ മണി ഒന്‍പതര, കുളീം കഴിഞ്ഞ് വല്ലതും കഴിച്ച് പത്തരയാകുമ്പോള്‍ മോള്‍ ഉറങ്ങുന്നു… രാവിലെ എണീറ്റ് ബേക്കറിയിലെത്തുന്നു… ധൈര്യമായിരിക്ക് മോളേ…’ രാധമ്മ രമ്യയെ ആദ്യമായാണ് മോളെന്ന് വിളിച്ചത്. രമ്യയ്ക്ക് നേരിയ വിറയല്‍ അനുഭവപ്പെട്ടു. അവള്‍ രാധമ്മയുടെ വലതുകൈത്തണ്ടയില്‍ മെല്ലെ പിടിച്ചു. അപ്പോള്‍ രാധമ്മയുടെ ആങ്ങളയുടെ മകന്റെ ബൈക്ക് മുറ്റത്ത് വന്നു നിന്നു.
കാസീം റാവുത്തര്‍ തിരികെ വന്നപ്പോഴേക്കും രാധമ്മ പോകുവാന്‍ തയ്യാറായി. പേടിച്ചരണ്ട് നില്‍ക്കുന്ന രമ്യയോട് കാസീം റാവുത്തര്‍ പറഞ്ഞു.

‘രമ്യക്കൊച്ചേ നീ പോയി കുളിച്ചിട്ട് പാഴ്‌സലെടുത്ത് കഴിച്ചിട്ട് കിടന്നുറങ്ങിക്കോ എനിക്ക് വെളുപ്പിനെ എണീറ്റ് ബോര്‍മ്മയില്‍ പോകേണ്ടതാ… എന്നാല്‍ രാധമ്മ ചെല്ല് കേട്ടോ…’

പോകാനിറങ്ങും മുന്‍പ് രാധമ്മ കാസീംറാവുത്തറെ മാറ്റി നിര്‍ത്തി പറഞ്ഞു.

‘പ്രശ്‌നമൊന്നും ഉണ്ടാക്കല്ലേ… രണ്ട് പെറ്റതാണെങ്കിലും 27 വയസ്സേ ഉള്ളൂ രമ്യയ്ക്ക്…’
അതിന് അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയായിരുന്നു അയാളുടെ മറുപടി.

രാധമ്മ പോയി.

കാസീംറാവുത്തര്‍ വാതിലടച്ചു. രമ്യ സോഫയില്‍ വിറങ്ങലിച്ചിരിക്കുകയായിരുന്നു. കാസീംറാവുത്തറുടെ മനസ്സിലാണെങ്കില്‍ ഒരായിരം മാരിവില്ല് വിരിഞ്ഞ അവസ്ഥ.

‘അയ്യോ… രമ്യേ… ഒരു അബദ്ധം പറ്റിയല്ലോ… ഡ്രസ് വാങ്ങാന്‍ മറന്നുപോയി…’

അയാള്‍ അതുപറയുമ്പോള്‍ രമ്യയുടെ മുഖം ഭയവും മറ്റും നിറഞ്ഞൊരു അവസ്ഥയില്‍ താഴേക്ക് കുനിഞ്ഞു.

‘സാരമില്ല… സക്കീനയുടെ റ്റ്പഴയ തുണികളൊക്കെ അലമാരയിലുണ്ട്. ഇഷ്ടത്തിന് തുണിയുണ്ടായിരുന്നവള്‍ക്ക് ഇടാത്തതു പോലും ഇപ്പോഴും ഉണ്ട്… രമ്യയ്ക്ക് ഇഷ്ടമുള്ളത് എടുത്തിട്ടോ… അലമാര മുറിയിലുണ്ട്. തുറന്നുകിടക്കുവാ…’

കാസീം റാവുത്തര്‍ അത്രയും പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച അയാളുടെ ഭാര്യയുടെ വസ്ത്രങ്ങള്‍ രമ്യയെന്ന 28വയസ്സുകാരിയെക്കൊണ്ട് ധരിപ്പിക്കുന്നതിലൂടെ അതും ഒറ്റയ്ക്ക് ഈ രാത്രിയില്‍ അവള്‍ക്കൊപ്പം ഈ വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുക എന്നത് കാസീംറാവുത്തര്‍ എന്ന വൃദ്ധ കാമോപാസകന് ഒരു ആനന്ദം തന്നെയായിരുന്നു.
ചപ്പാത്തിയും ചിക്കന്‍ ഫ്രൈയുമാണ് കാസീംറാവുത്തര്‍ വാങ്ങിക്കൊണ്ടുവന്നത്. അയാളത് ഡൈനിംഗ് ടേബിളില്‍ പാത്രങ്ങളിലേക്ക് പകര്‍ന്ന് വെച്ചു. രമ്യ അപ്പോഴേക്കും കുളിച്ച് സക്കീനയുടെയുടം പച്ചനിറത്തിലുള്ള ചുരിദാറും ഇട്ടുവന്നു. അവള്‍ക്ക് നല്ലഭയമുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല. മേശമേല്‍ ഇരിക്കുന്ന ചപ്പാത്തിയും ചിക്കന്‍ഫ്രൈയും കണ്ടപ്പോള്‍ വിശപ്പിന്റെ വികാരമായിരുന്നു അവളില്‍ ഉടലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *