സലീംക്കന്റെ കൃഷി ഇടം ദേവന്റെയും – 5 19

വിലാസിനി ചോദിച്ചു.

“ആ ഈ അടുത്ത ഭാഗത്തേക് കെട്ടിച്ചയച്ചവരെ ഓക്കേ ഏതെങ്കിലും കല്യാണത്തിന് പോവുമ്പോൾ കാണും. പിന്നെ സ്കൂളിൽ വിലാസിനിയെ പോലുള്ള ചിലർ അല്ലെ തുടർന്നു പഠിക്കുകയും പുറത്ത് പോവുകയും ഒക്കെ ചെയ്തിട്ടൊള്ളു. ഞങ്ങൾ ഇവിടെ ഇങ്ങനെ ആരെ എങ്കിലും കല്യാണം കഴിച്ചു, ഈ അടുക്കളക്കുള്ളിൽ കാലം കഴിക്കല്ലേ,”

സുഹറത്ത ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.

“മ്മ്, പണ്ട് സുഹറന്റെ -യും കൂട്ടുകാരികളുടെയും കൂടെ കൂട്ട് കൂടാൻ ഒക്കെ എനിക്ക് വലിയ താല്പര്യമായിരുന്നു. പക്ഷേ നിങ്ങള് എന്നെ നിങ്ങള്ടെ കൂട്ടത്തിൽ കൂടിയില്ല. എനിക്ക് അതിൽ ഇത്തിരി പരിഭവം ഉണ്ട് ട്ടോ”.

വിലാസിനി ചിരിച്ചു കൊണ്ട് പരിഭവം പറഞ്ഞു.

സുഹറത്ത ചിരിച്ചു. സെൽഫിൽ ഉള്ള പുതിയ ഗ്ലാസ്‌ എടുത്ത് കഴുകി അതിൽ ചൂട് ചായ ഒഴിച്ചു. എന്നിട്ടു പറഞ്ഞു.

“നീ അത്‌ ഇപ്പോഴും ഓർത്ത് ഇരിക്കുകയാണ്ണോ,”

എന്നിട്ടു സുഹറത്ത അവിടെ ചുമരിൽ ചാരി നിന്നു, പിന്നെ പഴയ കാര്യങ്ങൾ ഓർത്ത് എടുത്ത് പറയാൻ തുടങ്ങി.

“അന്നൊക്കെ നീ ഒരു പുസ്തകവും എടുത്തു ഒരു മൂലക്കെ പോയി ഇരിക്കുകയല്ലായിരുന്നോ. മാഷിന്റെ മോള് ആയത് കൊണ്ട് ഞങ്ങൾ എന്തെങ്കിലും കുരുത്ത കേടുക്കൽ കാണിച്ചാൽ അത്‌ മാഷിന്റെ ചെവിയിൽ എത്തുമോ എന്നൊരു പേടി ഉണ്ടായിരുന്നു ഞങ്ങൾക്ക്.

പിന്നെ ഞങ്ങളുടെ പഠനനിലവാരം ഒക്കെ വിലാസ്നിക് അറിയ്യല്ലോ. ചെറുമീൻ തുള്ളിയാൽ മുട്ടോളം, പിന്നെ തുള്ളിയാൽ ചട്ടിയിൽ എന്ന് പറഞ്ഞപോലെ, ഞങ്ങൾ ഒക്കെ കുറെ പഠിച്ചിട്ടു ഇപ്പൊ എന്തിനാ,അവസാനം ആരുടെ എങ്കിലും കൂടെ കെട്ടിച്ചു വിടും എന്ന് ഉറപ്പ് അല്ലായിരുന്നോ.

അത് പറഞ്ഞു സുഹറത്ത സ്റ്റോറുമിൽ പോയി ബക്കറി പലഹാരങ്ങൾ എടുത്തു കൊണ്ട് വന്നു.

“സുഹറ എന്നെ, കല്യാണത്തിന് ക്ഷണിച്ചപ്പോൾ എനിക്ക് ശെരിക്കും സന്തോഷായി, എനിക്ക് വരണം കൂടണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ എന്റെ പഠനത്തിന്റെ തിരക്ക് കാരണം നാട്ടിൽ വരാൻ കഴിഞ്ഞില്ല.”

വിലാസിനി പറഞ്ഞു.

സുഹറ :-“മ്മ്, നീ എന്താ പഠിച്ചത്. പിന്നെ നിന്നെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ .നിന്റെ കല്യാണം കഴിഞ്ഞു നീ അമേരിക്കയിൽ പോയി എന്ന പിന്നെ കേട്ടത്.”

വിലാസിനി :-“ഞാൻ സൈക്കോളജിയിൽ phd കഴിഞ്ഞ് ഇപ്പോൾ അമേരിക്കയിൽ ഒരു കമ്പനിയിൽ HR അഡ്വൈസർ ആയി ജോലി നോക്കുന്നു.”

“സൈക്കോളജി എന്ന് പറഞ്ഞാൽ, മണിച്ചിത്രതഴ് സിനിമയിൽ മോഹൻലാലിനെ പോല്ലെ ഭ്രാന്തിനൊക്കെ ചികിൽസിക്കുന്ന പെരുപാടി ആണോ.”

സുഹറ കളിയാക്കി വിലാസിനിയോട് ചോദിച്ചു.

“പോടി അവിടുന്നു. അത്‌ സൈക്കിയേറ്ററിസ്റ്റ് ഇത് സൈക്കോളജിസ്റ്റ്. മ്മ് രണ്ടും ഏകദേശം ഒരുപോലെ തന്നെ, ഞങ്ങൾക്ക് ആർക്കും മരുന്നു കൊടുത്തു രോഗം മാറ്റാൻ പാടില്ല, നല്ല പോലേ ഉപദേശിച്ചു വേണേൽ മാറ്റി കൊടുക്കാം”

വിലാസിനി പറഞ്ഞു.

“മ്മ് നാല് അക്ഷരം പഠിച്ചതിന്റെ ഗുണ്ണങ്ങളേ , എന്തായാലും ആൾക്കാരെ ഉപദേശികലാണ് നിന്റെ ജോലി എങ്കിൽ നീ ആ മേഖലയിൽ ശോഭിക്കും, അച്ഛന്റെ അല്ലെ മോള്. പഠിക്കുന്ന കാലത്ത്,മാഷ് ഉപദേശിച്ചു ഉപദേശിച്ചു ഞങ്ങൾ ഒക്കെ ഒരു വഴിയായി.”

സുഹറത്ത അത്‌ പറഞ്ഞു ചിരിച്ചു.

വിലാസിനി :-“പൊടി അവിടുന്നു. നീ ആ ചായ എടുത്തേ തണുത്തു പോവും.”

സുഹറത്ത :-ആയോ ഞാൻ അത്‌ അങ്ങു മറന്നു, നീ നടന്നോ ഞാൻ എടുത്ത് കൊള്ളാം.

സുഹറ ചായ എടുത്ത് അവിടെ tea ടേബിളിൽ കൊണ്ട് പോയി വെച്ചു, പിറകെ പ്ലേറ്റ് നിറയെ ബക്കറി പലഹാരങ്ങളുമായി വിലാസിനിയും വന്നു.

സുഹറത്ത സലീമികനെയും ദേവനെയും വിളിക്കാൻ വരാന്തയിൽ പോയി.

സലീമും ദേവനും പുറത്ത്, മുറ്റത്തേക് ഇറങ്ങി നിന്നു എന്തലാമോ സംസാരിക്കുന്നു. സുഹറ സലീംക്കന്റെ മുഖത്തേക് സൂക്ഷിച്ചു നോക്കി. ആ മുഖത്തു ചെറിയ ഭയവും ഉൾക്കണ്ടയും ഉള്ള പോല്ലെ സുഹറത്താക് തോന്നി.

“ഇക്കാ ചായ ആയികണ്, വെരിം.”

സുഹറത്ത വാതികൾ നിന്നു കൊണ്ട് സലീംകനെ വിളിച്ചു.

വിളി കേട്ട് അവർ വീട്ടിലേക് കയറി. സലീമിന്റെ മുഖത്തു പഴയ പ്രസരിപ് ഇല്ലാത്തത് സുഹറത്ത ശ്രദ്ധിച്ചു. ദേവൻ ചിരിച്ചു കൊണ്ട് അകത്തേക്കു കയറി വന്നു. സലീംക്ക സുഹറന്റെ മുഖത്തു നോക്കാതെ അകത്തേക്കു കയറി പോയി.

Leave a Reply

Your email address will not be published. Required fields are marked *