സൂര്യനെ പ്രണയിച്ചവൾ- 6

Related Posts


നിബിഡ വനങ്ങളാൽ മൂടപ്പെട്ട ഉയർന്ന മലമുകളിൽ, ഉത്തുംഗമായ പാറക്കെട്ടുകൾടെ മധ്യത്തിലായിരുന്നു അവരുടെ താവളം. താഴെ പതിനഞ്ചോളം ചെറുകൂടാരങ്ങളും പടർന്നു പന്തലിച്ച മരങ്ങൾക്ക് മുകളിൽ കുടിലുകളും നിർമ്മിക്കപ്പെട്ടിരുന്നു. പാറക്കെട്ടുകളുടെ വലിയ പിളർപ്പുകൾക്കുള്ളിൽ വിശാലമായ ഹാളുകൾ പോലെ തോന്നിക്കുന്ന ഇടങ്ങളും സംഘം പാർപ്പിടങ്ങളായി മാറ്റിയിരുന്നു.
ഉയരമുള്ള പടർന്നു പന്തലിച്ച ഒരു മരത്തിന് മുമ്പിൽ കെട്ടിയുണ്ടാക്കിയ കുടിലിനകത്ത് ഷബ്‌നവും റിയയും അവരുടെ “നൈറ്റ് ഡ്യൂട്ടി” നിർവ്വഹിക്കുകയായിരുന്നു അപ്പോൾ.

“ടാർസൺ ജീവിച്ചിരുന്നത് ഇതുപോലെയൊരു ട്രീ ഹട്ടിലായിരുന്നിരിക്കണം അല്ലേ റിയാ?”

മുമ്പിലെ മോണിറ്ററിൽ നിന്ന് ദൃഷ്ടികൾ മാറ്റാതെ ഷബ്നം ചോദിച്ചു.

ഹെഡ്ഫോണിലൂടെ ഏതോ സന്ദേശം ശ്രദ്ധിക്കുകകയായിരുന്ന റിയ പുഞ്ചിരിച്ചതലാതെ മറുപടിയൊന്നും പറഞ്ഞില്ല.

വളരെ ഉത്തുംഗമായ ആ മരത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ നല്ല വിസ്തൃതിയിൽ, നിലാവിൽ നിറഞ്ഞുനിൽക്കുന്ന കാട് കാണാൻ കഴിയും.

നിലാവിൽ, കാറ്റിൽ, ഇലച്ചാർത്തുകളുടെ സമുദ്രം ഉലയുന്നതും.

നിശാചര ജീവികളുടെ, പക്ഷികളുടെ, ഹിംസ്രജന്തുക്കളുടെ മർമ്മരങ്ങളും മുരൾച്ചകളും കൊണ്ട് അന്തരീക്ഷം ഏകദേശം ശബ്ദയാമാനമായിരുന്നു.

“എന്താ ചോദിച്ചേ”

അൽപ്പം കഴിഞ്ഞ് റിയ ചോദിച്ചു,

“റിയാ, എങ്ങനെയാ നമ്മുടെയെല്ലാവരുടെയും കാര്യങ്ങളൊക്കെ നടന്നുപോകുന്നത്? ഇത്ര സിസ്റ്റമാറ്റിക്കായ, ഹ്യൂജ് ആയ സർവേലിയൻസ്‌ സിസ്റ്റം ഒക്കെ മാനേജ് ചെയ്യണമെങ്കിൽ എന്തുമാത്രം ചിലവ് ആണ്? ഇതിന്റെയൊക്കെ ഫിനാൻഷ്യൽ ബാക്ക് അപ്പ് എവിടെനിന്നാണ്?”

റിയ അവളെ നോക്കി ഒന്ന് പഞ്ചിരിച്ചു.
“ആണുങ്ങടെ ഇറച്ചിയെ ഇരുമ്പുകമ്പിയാക്കുന്ന നിന്റെ ചിരിയല്ല എനിക്ക് വേണ്ടിയത്,”

അനിഷ്ടത്തോടെ ഷബ്നം പറഞ്ഞു.

“മോളെ, നീയിപ്പം ഒബ്സർവേഷനിലാ,”

റിയ പറഞ്ഞു.

“പെണ്ണുങ്ങളെയൊക്കെ ലെസ്ബിയനും ആണുങ്ങളെ കാമുകന്മാരുമാക്കുന്ന നിൻറെയീ കണ്ണുകളും ലിപ്‌സും പിടിക്കാൻ പത്ത് കൈയ്യെങ്കിലും വേണ്ട മുഴുത്ത മൊലേം ഒക്കെ കാണുമ്പോൾ എനിക്ക് എല്ലാം പറയണമെന്നുണ്ട് നിന്നോട്. പക്ഷെ പറ്റില്ല. ഒബ്സർവേഷൻ പീരിയഡിലുള്ളവരോട് സംഘടനയുടെ രഹസ്യങ്ങൾ ഒന്നും തന്നെ പറയാൻ പാടില്ല എന്നതാണ് റൂൾ. നീ എന്നോട് പേഴ്‌സണൽ ആയ എന്തുകാര്യവും ചോദിച്ചോളൂ. എൻറെ സുന്ദരിക്കുട്ടിയ്ക്ക് ഞാനെല്ലാം പറഞ്ഞുതരില്ലേ?”

ഷബ്നം റിയയെ മുഖം കോട്ടിക്കാണിച്ചു.

താനും ചോദിച്ചിരുന്നു ഇതേ ചോദ്യം. ജോയലാണ് പറഞ്ഞുതന്നത്. തൻറെ ഒബ്സർവേഷൻ പീരിയഡ് കഴിഞ്ഞിട്ട് അപ്പോൾ ആഴ്ചകൾ കഴിഞ്ഞിരുന്നു.

“നിനക്ക് സംഘടനയെപ്പറ്റിയൊന്നും അറിയേണ്ടേ?”

ബസ്തറിൽ വെച്ചാണ് അവൻ ചോദിച്ചത്. ദണ്ഡകാരണ്യത്തിലെ സൂര്യപ്രകാശം കടക്കാത്ത കാടിന്റെ മധ്യത്തിലെ സങ്കേതത്തിൽ വെച്ച്.

അന്ന് താനപ്പോഴും മൃതദേഹത്തിന് തുല്യമായ ജീവിതം ജീവിക്കുകയായിരുന്നു. കണ്ണുകളടച്ചാൽ എപ്പോഴും പപ്പായുടെയും മമ്മിയുടെയും മുഖങ്ങളായിരുന്നു. കണ്ണുകൾ തുറന്നാലും.

“പറയൂ, ജോയൽ,”

“നീയിപ്പോൾ സംഘടനയുടെ സെൻട്രൽ കമ്മിറ്റിയിലെ ഷോർട്ട് ലിസ്റ്റിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. അതുകൊണ്ട് ചില കാര്യ…”

“സെൻട്രൽ കമ്മിറ്റി…?”

അദ്‌ഭുതസ്തബ്ധയായി താൻ അന്ന് ചോദിച്ചു.
“അതെ..പേടിക്കണ്ട…നമ്മൾ മാവോയിസ്റ്റുകളോ ഭീകരവാദികളോ ഒന്നുമല്ല. നീതി നിഷേധിക്കപ്പെട്ടവരുടെ, നിന്നെപ്പോലെ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കൊലപാതകികളായിത്തീർന്നവരുടെ ഒരു ആൾ ഇന്ത്യാ സംഘടനയുണ്ട്. കാമ്രേഡ്‌സ് ഫോർ ജസ്റ്റിസ്. അല്ലെങ്കിൽ സി എഫ് ജെ….”

“ങ്ഹാ കേട്ടിട്ടുണ്ട്. എൻ ഡി റ്റി വിയിൽ ഒക്കെ ജസ്റ്റിസ് മാർക്കണ്ഡേയ കട്ട്ജുവിനെപ്പോലെയുള്ളവർ സംഘടനയെ സിമ്പതെറ്റിക്കായ ഒരു ആങ്കിളിൽകൂടി വിലയിരുത്താൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്…”

“അത് കുഴപ്പമില്ല…അദ്ദേഹവും അരുന്ധതി റോയിയേപ്പോലുള്ള റെപ്പ്യൂട്ടഡ് ആയ എഴുത്തുകാരുമൊക്കെ സംഘടനയ്ക്ക് വേണ്ടി കുറെ സിമ്പതി ഉണ്ടാക്കുവാൻ ശ്രമിക്കാറുണ്ട്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല റിയാ. പൊലീസിന് കണ്ടാലുടൻ വെടിവെച്ചു വീഴ്ത്താനുള്ള വെറും ഗെയിം റൈവൽസ് മാത്രമാണ് നമ്മൾ….സംഘടയുടെ എല്ലാപ്രവർത്തനങ്ങളും അണ്ടർഗ്രൗണ്ടിലാണ്. എങ്കിലും രഹസ്യമായി പലരും പബ്ലിക്കിനിടയിൽ നമ്മളെ സഹായിക്കുന്നുണ്ട്…”

“ജോയൽ ഇത്ര സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കാനുള്ള ഫിനാൻഷ്യൽ ബാക്കപ്പ് എങ്ങനെയാണ്. നമ്മുടെ ലൈഫ്…ഭക്ഷണം സർവേയിലൻസ് സിസ്റ്റം …നമ്മുടെ ലൈഫ് അത്ര പൂവർ അല്ല…ലക്ഷ്യൂറിയസ് അല്ലെങ്കിലും ..അതിനൊക്കെയുള്ള പണം…?”

“പേടിക്കണ്ട,”

ജോയൽ ചിരിച്ചു.

“വിയർത്ത് നേടുന്ന പണം തന്നെയാണ്. ചിലപ്പോൾ നമുക്ക് ഒരു മെസേജ് വരും….ഇന്ന മിനിസ്റ്ററുടെ വീട്ടിൽ ഇത്ര കോടി ബ്ളാക്ക് മണിയുണ്ടെന്ന്. ആ നിമിഷം സംഘത്തിലെ ഞാനോ സന്തോഷ് ചേട്ടനോ ഇൻകം ടാക്സ് ബോസാവും അല്ലെങ്കിൽ സി ബി ഐ ഉദ്യോഗസ്ഥന്മാരാകും. നാലഞ്ചുപേരടങ്ങുന്ന റെയിഡ്…വെളുപ്പിന് രണ്ടുമണിക്കും മൂന്നുമണിക്കും ഇടയിലൊക്കെയാകും റെയിഡ്. ഒരു പത്തുവർഷം സംഘത്തിന് സുഖമായി ജീവിക്കാൻ വേണ്ട എമൗണ്ടുമായി മാത്രമേ സ്ഥലം വിടുകയുള്ളൂ. നമ്മുടെ യൂണിറ്റിന്റെ ബോസ്സാണ് സന്തോഷ് ചേട്ടൻ. പണം സംബന്ധിച്ച സകല കാര്യങ്ങളുടെയും മേൽനോട്ടം പുള്ളിയ്ക്കാ. പിന്നെ ഇ കമേഴ്‌സും യൂ ട്യൂബേഴ്‌സുമൊക്കെയായി പലരും നമുക്കിടയിൽ ജോലി ചെയ്യുന്നുണ്ട്…”
അദ്‌ഭുതം കൊണ്ട് വിടർന്ന മിഴികളോടെയാണ് താനാ വാക്കുകൾ കേട്ടത്.

“ഒരിക്കൽപ്പോലും പിടിക്കപ്പെട്ടിട്ടില്ലേ?”

“ഇതുവരെയില്ല,”

ജോയൽ പറഞ്ഞു.
“ജീവിതത്തോട് ആഭിമുഖ്യം നഷ്ട്ടപ്പെട്ടവർക്ക് അങ്ങനെ ചില ഭാഗ്യങ്ങളുണ്ട്. ഒടുക്കത്തെ ചങ്കുറപ്പായിരിക്കും. ഏതു നേരത്തും ഒരു ബുള്ളറ്റിൽ ആയുസ്സൊടുങ്ങുമെന്ന് ഉറപ്പുള്ളവന് ഏത് സാഹസികത ചെയ്യുവാനും മടിയുണ്ടാവില്ല. വി ആർ പീപ്പിൾ ഹൂ ഹാവ് നതിങ് റ്റു ലൂസ്….”

അപ്പോഴേക്കും മരത്തിനടിയിലേക്ക് കിടന്ന കയർ ഗോവണിയിൽ പിടിച്ച് ജോയൽ അവിടേക്ക് കയറി വന്നു.

“കെയർഫുൾ ആയിരിക്കണം!”

ജോയൽ ഗൗരവത്തിൽ അവരോടു പറഞ്ഞു.

“മോണിറ്ററിൽ റെഡ് മാർക്ക് കാണുമ്പോൾ തന്നെ ഡിസ്റ്റൻസ് മെഷർ ചെയ്യണം. ഡിസ്റ്റൻസ് ടെൻ പോയിന്റ്സ് എത്തുന്നതിന് മുൻപ് അലർട്ട് ബെൽ നൽകിയിരിക്കണം.”
മോണിറ്ററിനടുത്ത ക്രീം നിറത്തിൽ വൃത്താകൃതിയിലുള്ള അലർട്ട് മെഷീനിലേക്ക് നോക്കി ജോയൽ നോക്കി.
ഇപ്പോഴും തിളങ്ങി നിൽക്കുന്ന പച്ച വൃത്തത്തിലേക്ക് അയാളുടെ കണ്ണുകൾ തറഞ്ഞു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *