സൂര്യനെ പ്രണയിച്ചവൾ- 9

Related Posts


“ഗായത്രി,”

ബസ്സ്‌ നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു.

“ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?”

ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു.

“ഒന്ന് നോക്ക് പ്ലീസ്,”

അവള്‍ പുഞ്ചിരിക്കുന്നത് കണ്ട് അവന്‍ വീണ്ടും കെഞ്ചി.

“ഓക്കേ! ഓക്കേ!”

അവള്‍ ചിരിച്ചു.

“ഇങ്ങനെ ഒരാള്‍! എന്തൊരു ടെന്‍ഷന്‍ ആണ്!”

“ഉണ്ടോ?”

അവള്‍ പതിയെ മുഖം തിരിച്ച് നോക്കുന്നത് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു.

“പിന്നില്ലേ!”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആരാ?”

ആകാംക്ഷയോടെ ജോയല്‍ തിരക്കി.

“സോണല്‍, നേഹാ, സഫീന, സരിത …”

“അയ്യോ അങ്ങനെ എല്ലാരുമല്ല!”

ജോയല്‍ അസന്ത്ഷ്ടിയോടെ പറഞ്ഞു.

“ഗായത്രി, എന്നെ മാത്രം, പ്രത്യേകതയോടെ, സ്പെഷ്യല്‍ ആയി …ആരേലും
ആരേലും നോക്കുന്നുണ്ടോ…?”

“അതും ഉണ്ട്,”

“ഉണ്ടോ? ഉണ്ടോ? ആരാ? ആരാ?”

ആകാംക്ഷ കാരണം അവന്‍റെ വാക്കുകള്‍ക്ക് വേഗതയും തിടുക്കവും കൂടി.

“അവര് തന്നെ”

അവള്‍ ചിരിച്ചു.

“സോണലും സരിതേം ഒക്കെ ജോയലിനെ സ്പെഷ്യല്‍ ആയാ നോക്കുന്നെ. സംശയം ഉണ്ടെങ്കില്‍ തിരിഞ്ഞു നോക്കൂ..”
ജോയല്‍ ഒരു നിമിഷം ചിന്തയിലാണ്ടു.
പിന്നെ പതിയെ സ്വാഭാവികമായെന്നോണം മുഖം തിരിച്ച് പിമ്പിലേക്ക് നോക്കി.
സരിതയും സോണലും നേഹയും അവനെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്നത് ജോയല്‍ കണ്ടു.
അവനും അവരെ നോക്കി പുഞ്ചിരിച്ചു എന്ന് വരുത്തി.

“ശരിയല്ലേ ജോയല്‍ ഞാന്‍ പറഞ്ഞത്?”

ജോയലിന്റെ മുഖം വീണ്ടും ചിന്താകുലമായി.

“എന്താ ഇങ്ങനെ ടെന്‍ഷന്‍ അടിച്ച് ഓരോന്നോര്‍ക്കുന്നെ?”

ഗായത്രി അവന്‍റെ തോളില്‍ തട്ടിക്കൊണ്ട് തിരക്കി.

“അതും ഇതുപോലെ ഹാപ്പി ആയിരിക്കേണ്ട സമയത്ത്!”

“അല്ല ഗായത്രി…”

അവന്‍ സംശയത്തോടെ പറഞ്ഞു.

“ഇനി അവള്മാര് മൂന്നും കൂടി കമ്പനിയായിട്ട് എന്നെ ഫൂള്‍ ആക്കുവാണോ? അവള്മ്മാരുടെ നോട്ടവും ആക്കിയുള്ള ചിരീം കണ്ടിട്ട് എനിക്ക് നല്ല ഡൌട്ട് ഉണ്ട്!”

“അയ്യേ…!”

ഗായത്രി ചിരിച്ചു.

“അങ്ങനെയൊന്നുമല്ല. അവരുടെ നോട്ടം കണ്ടിട്ട് അവര്‍ക്ക് മൂന്നും ജോയലിനോട്‌ പ്രേമം ആണെന്ന് തോന്നുന്നു!”

അതിനിടയില്‍ ചില കുട്ടികള്‍ എഴുന്നേറ്റു നിന്ന് സംഘ നൃത്തം തുടങ്ങി.

“ഗായത്രി, ജോയല്‍ കം നാ..!”

ഒരു പെണ്‍കുട്ടി രണ്ടു പ്വേരെയും പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

“അയ്യോ, ഞാന്‍! ഡാന്‍സോ!”

ഗായത്രി വിസമ്മതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.

“ഇത് ഡബ്ലിയു ഡി സി ഒന്നുമല്ല! രണ്ടും ഏറ്റെ!”

മറ്റൊരു പെണ്‍കുട്ടിയും കൂട്ടത്തില്‍ കൂടി അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

“ഡബ്ലിയു ഡി സി എന്ന് പറഞ്ഞാല്‍?”

ജോയല്‍ എഴുന്നേറ്റുനിന്നു കൊണ്ട് ഗായത്രിയോട് ചോദിച്ചു.

“വേള്‍ഡ് ഡാന്‍സ് കൊമ്പെറ്റീഷന്‍…”

ബാക്ക് ഗ്രൗണ്ടില്‍ വളരെ പോപ്പുലറായ ഒരു ഹിന്ദി ഗാനമാണ്.
ത്രസിപ്പിക്കുന്ന താളം, തരിപ്പിക്കുന്ന ഭാവം.
രക്തധമനികളെ ചൂട് പിടിപ്പിക്കുന്ന ചടുല ദ്രുത രാഗം.

“എന്‍റെ കൂടെ അടുത്ത് നിന്നൊക്കെ ഡാന്‍സ് ചെയ്യുന്നത് കണ്ട് ആ കുട്ടി കണ്ടാല്‍ പ്രശ്നമാകുമോ ജോ?”

അവന്‍റെ കയ്യില്‍ പിടിച്ച് ചുവട് വെച്ചുകൊണ്ട് ഗായത്രി ചോദിച്ചു.

“പിന്നില്ലേ?”
ചുറ്റും ആധിയോടെ നോക്കി ജോയല്‍ പറഞ്ഞു.

“അതുകൊണ്ട് നമ്മള് കൂടുതല്‍ അടുത്ത് ഇങ്ങനെ നിന്ന് ഒന്നും ഡാന്‍സ് ചെയ്യണ്ട ഗായത്രി… ആ കുട്ടി…”

ഗായത്രി അവന്‍റെ ഭാവത്തിലേക്ക് നോക്കി ചിരിച്ചു.

“എന്നാ നമുക്ക് അല്‍പ്പം ഗ്യാപ്പിട്ട്‌ നില്‍ക്കാം അല്ലെ?”

അവള്‍ ചോദിച്ചു.

“അതെ, അല്ലെങ്കില്‍ അവള്‍ എന്‍റെത് ചീത്ത സ്വഭാവം ആണെന്ന് കരുതും,”

“അയ്യോ അത് മോശമാണ്…”

ഗായത്രി പിന്നെയും ചിരിച്ചു.

“ജോയലിന്റെ നേച്ചര്‍ ചീത്ത ആണെന്ന് ആ കുട്ടി ഒരിക്കലും അറിയരുത്!”

അപ്പോള്‍ മറ്റൊരു പെണ്‍കുട്ടി ജോയലിന്റെ കൈയില്‍ പിടിച്ചു.
അവള്‍ ജോയലിനോട് വളരെ ചേര്‍ന്ന്‍ അടുത്ത് ഉരുമ്മി നിന്നു.
നൃത്തത്തിന്‍റെ താളം വീണ്ടും ദൃതമായപ്പോള്‍ അവള്‍ ഒന്നുകൂടി അവനോടു ചേര്‍ന്ന്‍ അമര്‍ന്നു നിന്നു.
ജോയല്‍ അങ്കലാപ്പോടെ ഗായത്രിയെ നോക്കി.
മുഖത്ത് അസഹ്യത കാണിച്ച് അവന്‍ അവളെ നോക്കി.
ജോയല്‍ അവളെ നോക്കുമ്പോള്‍ ഗായത്രിയുടെ മുഖത്തും അല്‍പ്പം അനിഷ്ടമോ അരുതായ്കയോ നിറഞ്ഞിരിക്കുന്നത് കണ്ടു.

“എന്താ ഗായത്രി…?”

അവള്‍ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അവന്‍ ചോദിച്ചു.

“ആ കുട്ടി കണ്ടാല്‍ ഇപ്പോള്‍ ശരിക്കും ദേഷ്യം വരും ജോയല്‍…”

അവള്‍ മുഖത്ത് വിഷമം കാണിച്ചുകൊണ്ട് പറഞ്ഞു.

“അതുകൊണ്ട് നടാഷയുടെ അടുത്ത് ഇത്രേം ചേര്‍ന്നു നില്‍ക്കണ്ട!”

അപ്പോള്‍ നൃത്തത്തിന്റെ താളം മുറുകി.
നടാഷയുടെ കൈ ജോയലിന്റെ അരക്കെട്ടില്‍ അമര്‍ന്നു.

“നടാഷ വണ്‍ മിനിറ്റ്!”

അവളുടെ കൈ വിടുവിച്ച് ജോയലിനെ പിടിച്ചു മാറ്റിക്കൊണ്ട് ഗായത്രി പറഞ്ഞു.

“ജോയലിനെ ഇപ്പം വിട്ടേക്കാം,”

ഗായത്രി അവളോട്‌ പറഞ്ഞു.

“ഇപ്പോള്‍ ജസ്റ്റ് ഓര്‍ത്തതേയുള്ളൂ, ജോയലിനോട് ഒരു ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍
പറയാനുണ്ട് എന്ന്…”

അത് പറഞ്ഞ് അവള്‍ അവനെ വിളിച്ചുകൊണ്ട് മറ്റൊരിടത്തേക്ക് നീങ്ങി.

ബസ്സിന്‍റെ എല്ലാ ഭാഗത്തും കുട്ടികള്‍ സംഘഗാനവും സംഘനൃത്തവുമൊക്കെയായി ബഹളവും തിരക്കുമാണ്.

“എന്താ ഗായത്രി?”

ജോയല്‍ അവളോട്‌ ചോദിച്ചു.

“പറയാനുള്ള ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍?”

“ഒന്നൂല്ല, ജോയല്‍…”

അവള്‍ പറഞ്ഞു.

“ജോയലിനെ ആ നാടാഷയുടെ പിടിയില്‍ നിന്നും ഫ്രീ ആക്കിയതല്ലേ? അല്ലെങ്കില്‍ ആ കുട്ടിയെങ്ങാനും കണ്ടാല്‍! അവള്‍ ആണെങ്കില്‍ ജോയലിനെ ചേര്‍ത്ത് പിടിച്ച്, അവളുടെ സ്വന്തം ലവര്‍ ആണ് എന്നപോലെയാ…അത് കണ്ടാല്‍ ജോയലിന്റെ പെണ്ണിന് വിഷമം വരില്ലേ?”

അവന്‍റെ കണ്ണുകളിലേക്ക് നോക്കി ഗായത്രി പറഞ്ഞു.

അവളുടെ ശബ്ദമപ്പോള്‍ തരളമായിരുന്നോ?

“മാത്രമല്ല ജോയല്‍ തന്‍റെ സ്വന്തം ആണെന്ന് ആ കുട്ടിയ്ക്ക് ഇതുവരേം ബോധ്യമായിട്ടില്ല. ബോധ്യമായാല്‍ പ്രോബ്ലം ഇല്ല. അവള്‍ ജോയലിനെ ആരുടെ കൂടെ വെണമെങ്കിലും ഡാന്‍സ് ചെയ്യാന്‍ സമ്മതിക്കും.”

“പക്ഷെ അതിന് അവള്‍ എവിടെ ഗായത്രി? ആരാ അവള്?”

“അത് ഞാന്‍….”

“അത് ആരാണെന്ന് ഗായത്രി കണ്ടുപിടിക്കൂന്ന്‍ എനിക്കറിയാം!”

ഗായത്രി എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും പ്രോഫസ്സര്‍ ഫാരിസ് റഹ്മാന്റെ അറിയിപ്പ് മുഴങ്ങി.

“ബ്രേക്ക് ഫാസ്റ്റിന് വേണ്ടി മോഹിത് പൂരില്‍ ഹാള്‍ട്ട് ആണ്. അരമണിക്കൂര്‍…”

അനൌണ്‍സ്മെന്‍റ് കഴിഞ്ഞതും ബസ്സ്‌ മോഹിത്പൂരെത്തി.

ബസ്സ്‌ നിന്നു.

ഓരോരുത്തരായി ഇറങ്ങി.
അവിടെ ഒരു വലിയ റെസ്റ്റോറന്‍റ്റിലാണ് ഫ്രെഷ് ആകാനും ബ്രേക്ക്ഫാസ്റ്റിനുമായി ബുക്ക് ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *