സൈബർ തെക്കിനിയിലെ നാഗവല്ലി – 2

 

സൈബർ തെക്കിനിയിലെ നാഗവല്ലി 2

Cyber Thekkiniyile Nagavalli 2 | Author : Rony

[ Previous Part ]

 

(തുടർച്ച കിട്ടാൻ ഭാഗം 1 റീവിസിറ്റ് ചെയ്യുന്നത് നന്നായിരിക്കും. കഥയിൽ ഉപയോഗിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പേരുകൾ തികച്ചും സാങ്കൽപികം മാത്രമാണ്.)

 

വഴിയിൽ കിടക്കുന്ന സ്യൂട്ട്കേസുകളുടെയും ഭാണ്ഡക്കെട്ടുകളുടെയും മുകളിലൂടെ ചാടിയും, ഉറങ്ങാൻ വേണ്ടി മുകളിലെ ബെർത്തിലേക്ക് അള്ളിപ്പിടിച്ച് കയറാൻ നോക്കുന്നവരുടെ ശരീരങ്ങളെ വെട്ടിയൊഴിഞ്ഞും, അവിടെയും ഇവിടെയും കൊളുത്തിവലിക്കുന്ന സ്വന്തം ബാഗുകളെ ഒരുവിധം വീഴാതെ പിടിച്ചും അവസാനം ഞാൻ സ്വന്തം ബെർത്ത് നമ്പർ കണ്ടെത്തി. കംപാർട്ട്മെന്റിൽ ഭൂരിഭാഗവും എന്റെ യൂണിവേഴ്സിറ്റിയിലേക്ക് പോവുന്ന പിള്ളേർ തന്നെയായിരുന്നു.

ചുറ്റുമിരിക്കുന്നവർ വലിയ കളിയും ചിരിയുമൊക്കെയാണ്. കൂട്ടത്തിലൊരു കുണ്ണച്ചാർ എല്ലാവരോടും ചാടിക്കേറി സംസാരിച്ച് പട്ടിഷോ കാണിക്കുന്നുണ്ടായിരുന്നു. സൈഡിലെ ബെർത്തിലുള്ളവരുടെ സെൻസസ് എടുത്തശേഷം അവൻ എന്റെ അടുത്തെത്തി. അമ്പാറയും അനിലപ്പനും തന്നെയാണ് റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടുവന്നത്. കുറച്ചധികം യാത്ര ചെയ്തിരുന്നതിനാൽ എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. ഞാൻ കുണ്ണച്ചാരുടെ കണ്ണിൽപെടാതിരിക്കാനായി ഒരു മൂലയ്ക്കിരുന്ന് ഉറങ്ങുന്നതായി അഭിനയിക്കാനുള്ള വിഫലശ്രമം നടത്തി.

അവനുണ്ടോ വിടുന്നു. പേരും സ്ഥലവും ചോദിച്ച് തുടങ്ങി അവസാനം നാട്ടിലെത്ര സെന്റ് സ്ഥലമുണ്ടെന്നും അതിൽ കായ്ഫലമുള്ള എത്ര തെങ്ങുണ്ടെന്നും വരെ ചോദിക്കുന്ന അവസ്ഥയായി. ഞാനാണെങ്കിൽ ആകെ വിയർത്തൊട്ടിയാണ് ഇരുന്നത്. അതിന്റെ ഈർഷ്യയും ഉറങ്ങാൻ പറ്റാത്തതിന്റെ ദേഷ്യവും കൂടിയായതോടെ എനിക്ക് മടുത്തുതുടങ്ങി. അവസാനം ബാത്ത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റ് നടന്നു. ഒട്ടുമിക്ക യാത്രക്കാരും ഉറക്കംപിടിച്ചിരുന്നു.

ടി.ടി.ആർ പരിസരത്തൊന്നുമില്ലെന്ന് ഉറപ്പുവരുത്തി ഞാൻ ബാത്ത്റൂമിൽ കേറി കതകടച്ച് നന്നായിട്ടൊന്ന് മുഖം കഴുകി. എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു സിഗററ്റെടുത്ത് കത്തിച്ച് കുണ്ണച്ചാരെ മനസ്സിൽ തെറിവിളിച്ചുകൊണ്ട് ഇരുത്തിവലിച്ചു. മുക്കാലോളം വലിച്ച് സിഗററ്റ് കുത്തിക്കെടുത്തി ഞാനിറങ്ങി ഡോറിനടുത്ത് നിന്നു. പുറത്ത് നല്ല ഇരുട്ട്. ദൂരെ പലനിറങ്ങളിലുള്ള വെളിച്ചങ്ങൾ മിന്നിമറയുന്നു. തണുത്തകാറ്റിന്റെ സുഖം ആസ്വദിച്ച് ഞാൻ നിന്നു.

ക്ലാസ് തുടങ്ങി ഒരു വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി തുറക്കുകയാണ്. നഷ്ടപ്പെട്ടു എന്ന് തോന്നിയ പി.ജി ലൈഫ് ഇതാ എത്തിപ്പിടിക്കാവുന്ന ദൂരത്ത്. മുമ്പ് ഒറ്റത്തവണ മാത്രം കണ്ടവരും, വാട്സാപ്പിലെ ഡി.പികളായി മാത്രം കണ്ട മുഖങ്ങളുമൊക്കെയുണ്ട്  ഈ ട്രെയിനിൽ. സമയം പോലെ എല്ലാവരെയും പരിചയപ്പെടണം. ഇനിയൊരു കോളേജ് ലൈഫ് ഉണ്ടാവണമെന്നില്ല. എല്ലാ അർത്ഥത്തിലും അടിച്ചുപൊളിക്കണമെന്ന് ഞാൻ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു. പക്ഷെ, വീട്ടിൽ നിന്നിറങ്ങിയപ്പോൾ മുതൽ എനിക്ക് കിട്ടിയ അഡ്രിനലിൻ റഷിന്റെ കാരണം മറ്റൊന്നായിരുന്നു. അയാം ഗോയിങ് റ്റു മീറ്റ് ഹെർ. ഇത്രയും കാലം കമ്പ്യൂട്ടർ സ്ക്രീനിലെ ടെക്സ്റ്റ് മെസേജുകളായിട്ടും വോയ്സ് കോളുകളായിട്ടും മാത്രം അറിഞ്ഞിരുന്ന നാഗവല്ലിയെ… സങ്കൽപങ്ങളിൽ മാത്രം കണ്ടിട്ടുള്ള അഞ്ജലിയെ… എന്റെ അനുവിനെ!

 

….

 

ഭാഗം 4

2021 ജൂൺ 27

 

കോളേജ് തുറക്കുന്നു എന്നറിഞ്ഞതുതൊട്ട് ഞാൻ വലിയ എക്സൈറ്റ്മെന്റിലായിരുന്നു. ക്ലാസ് ഗ്രൂപ്പിലെ പി.ഡി.എഫ് വായിച്ചിട്ട് ഞാനാദ്യം വിളിച്ചത് അനുവിനെയായിരുന്നു. വിവരം പറഞ്ഞപ്പോൾ കുറച്ച് കഴിഞ്ഞിട്ടായിരുന്നു അവളുടെ മറുപടി വന്നത്.

 

“അത് കഷ്ടമായല്ലോ!”

 

അങ്ങനെയൊരു മറുപടി ഞാൻ പ്രതീക്ഷിച്ചതല്ലായിരുന്നു. പെട്ടെന്ന് ആവേശം ചോർന്നുപോയതുപോലെ. അത് ഒളിപ്പിക്കാൻ ശ്രമിക്കാതെ തന്നെ ഞാൻ ചോദിച്ചു:

 

“അതെന്താ അങ്ങനെ പറഞ്ഞേ?”

 

“ഏയ്, ഞാനിന്ന് വീഡിയോ കോൾ ചെയ്താലോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഇനിയിപ്പോ അതുവേണ്ട. പരിപാടികളൊക്കെ നേരിട്ടാവാം.”

 

ആ മറുപടിയിലൊളിപ്പിച്ച കുസൃതി മനസ്സിലായ ഞാൻ ചിരിച്ചുപോയി. വല്ലാത്തൊരു പെണ്ണ് തന്നെ ഇവൾ. ഒരുത്തനെ വട്ടംകറക്കാനുള്ള ടെക്നിക്കുകളൊക്കെ കയ്യിലുണ്ടെന്ന് തോന്നുന്നു. ഞാൻ ചോദിച്ചു:

 

“അപ്പോ അത്രേം കാലം?”

 

“അയ്യട… അത്രേം കാലമോ? ഇനിയാകെ രണ്ടാഴ്ചയോ മറ്റോ അല്ലേ ഉള്ളൂ?”

 

“എത്ര സിമ്പിളായിട്ടാ പറയുന്നെ?”

 

“ടാ ചെക്കാ… കാത്തിരിപ്പിന് ഒരു സുഖമുണ്ട്. പിന്നെ, അത്രേം നാളത്തെ ദാഹം ഉണ്ടാവുമല്ലോ കാണുമ്പോൾ…”

 

“അതുകൊണ്ട്?”, ഞാൻ പൊട്ടൻകളിച്ചു.

 

“നിനക്കറിയില്ലേ അതുകൊണ്ട് എന്താണെന്ന്?”

 

“ഇല്ല, എന്താ? പറ…”, ഞാൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു.

 

“ദാഹം നീ തീർത്ത് തരണം.”

 

അവളത് പറഞ്ഞ ഒരു സ്റ്റൈലുണ്ടായിരുന്നു. കുണ്ണ എണീറ്റ് നിന്ന് സല്യൂട്ട് അടിച്ചുപോയി. അപ്പോ അവളെ മുന്നിൽ കിട്ടിയിരുന്നെങ്കിൽ കാൽ പിടിച്ച് പൊളിച്ച് കുണ്ണകേറ്റിയടിക്കാനുള്ളത്ര തരിപ്പ് തോന്നി എനിക്ക്.

 

“തീർത്തുതരാം. നിനക്ക് വേണ്ടത്ര നീ കുടിച്ചോ.”, താഴെ ഷോർട്സിനടിയിൽ പൊങ്ങിവന്ന കുണ്ണ ഒന്ന് ഞെരിച്ചുവിട്ടുകൊണ്ട് ഞാൻ പറഞ്ഞു.

 

അപ്പുറത്ത് മണികിലുക്കം പോലെ അവളുടെ ചിരി.

 

“ഹ…ഹ… നാഗവല്ലിയൂടെ തനിരൂപം കാണാൻ റെഡിയായിക്കോ മോനേ. പിന്നേയ്, ആ ടേബിളിന്റെ ചുവട്ടിൽ കിടക്കുന്നത് തുടച്ച് കളഞ്ഞേക്ക് കേട്ടോ. അബദ്ധത്തിൽ ആരെങ്കിലും കണ്ടുപേടിക്കണ്ട.”

 

ഞാൻ സ്റ്റഡി ടേബിളിന്റെ താഴേക്ക് നോക്കി. ഇന്നലെ രാത്രി വിട്ട പടുകൂറ്റൻ വാണത്തിന്റെ പാട് അവിടെത്തന്നെയുണ്ട്. ക്ഷീണത്തിൽ ഉറങ്ങിപ്പോയത് കൊണ്ട് അത് തുടക്കാനൊന്നുമുള്ള ബോധമുണ്ടായിരുന്നില്ല. അഞ്ജലിയോട് ഇപ്പോ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് ഞാനത് തുടക്കാനുള്ള തുണി തപ്പാനിറങ്ങി.

 

“എന്തുവാ ചിരിക്കുന്നെ?”

 

പെട്ടെന്ന് എനിക്ക് സ്വബോധം വന്നു. പുറത്ത് അതേ ഇരുട്ടും ഓടിപ്പോവുന്ന വെളിച്ചങ്ങളും. മുഖത്തേക്ക് തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഡോറിനടത്തുള്ള കമ്പിയിൽ പിടിച്ച് എന്നെത്തന്നെ നോക്കിനിൽക്കുവാണ് മിസ്റ്റർ കുണ്ണച്ചാർ.

 

“കൊറേ നേരായല്ലോ പോയിട്ട്. അതാ അന്വേഷിച്ച് വന്നേ… ഡോർ സൈഡിൽ നിന്ന് സ്വപ്നം കാണുവായിരുന്നോ? ദേ, താഴെപ്പോവും കേട്ടോ. പൊടിപോലും കിട്ടില്ല.”

 

അവനെ കണ്ടപ്പോൾ എനിക്ക് പൊളിഞ്ഞ് വന്നെങ്കിലും പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി. സ്നേഹമുള്ള മൈരൻ, ഞാൻ മനസ്സിൽ പറഞ്ഞു. ഇനി രക്ഷയില്ല. ഇവിടെ നിന്ന് കാല് കഴച്ച് ഇവന്റെ തള്ള് കേട്ട് ചാവുന്നതിലും നല്ലത് സ്വസ്ഥമായി സീറ്റിൽ പോയിരുന്ന് ഇവന്റെ തള്ള് കേട്ട് ചാവുന്നതാണ്. വേദനയോടെ ചിരിച്ചുകൊണ്ട് ഞാനവന്റെ പുറകെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *