പക്ഷേ, അവൾ പ്രതീക്ഷിച്ചത് അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഉണ്ടായില്ല…
ലയയ്ക്ക് ശ്വാസം നേരെ വീണു…
അച്ഛനുമമ്മയും എവിടെ……….?
അവരല്ലേ വന്നത്……….?
തിരികെ കിട്ടിയ ധൈര്യത്താൽ അവൾ , ചന്ദ്രദാസിന്റെ ബോഡിയിലേക്ക് ഒന്നു നോക്കിയ ശേഷം പാദങ്ങൾ വലിച്ചു വെച്ച് മുറിക്കു പുറത്തു കടന്നു…
ശ്രദ്ധയോടെ മുൻവാതിലിൽ ചെന്ന് അവൾ പീപ്പിംഗ് ഹോളിലൂടെ പുറത്തേക്കു നോക്കി…
ആരുമില്ല……….!
അവൾക്ക് ആശ്വാസവും ആശങ്കയും ഒരേ സമയം തോന്നി…
ആരാണ് വന്നതെന്നറിയാനുള്ള ജിജ്ഞാസ അവളിലുണ്ടായി…
തന്നെ ഇതിൽ നിന്ന് രക്ഷിക്കാനാരെങ്കിലും… ?
പ്രതീക്ഷയോടെ അവൾ വാതിലിലേക്കടുത്തു…
വിറയ്ക്കുന്ന വിരലുകൾ വാതിലിന്റെ ടവർ ബോൾട്ട് പതിയെ, ശബ്ദം കേൾപ്പിക്കാതെ നിരക്കി മാറ്റി…
വാതിലിന്റെ ഒരു പാളി തുറന്ന്, അവൾ പുറത്തേക്ക് മിഴികളെയ്തു…
ഗേയ്റ്റ് തുറന്നു കിടക്കുന്നു…
ആരോ വന്നിട്ടുണ്ട്… !
ആര്……….?
ഹാളിൽ തന്നെ നിന്നു കൊണ്ട് അവൾ വലതു വശത്ത് പടികളുടെ ഭാഗത്തേക്ക് കണ്ണയച്ചു…
ആരുമില്ല… !
അടുത്ത നിമിഷം അവൾ അയാളെ കണ്ടു…
ശ്യാം…
ശ്യാമപ്രസാദ്……
തൊട്ടടുത്ത ഫ്ളാറ്റിലെ ആൾ… ….
പേടിയോടെ പിന്നിലേക്ക് തല വലിച്ച് അവൾ ഡോർ ചാരി…
അവളെ വിയർക്കുന്നുണ്ടായിരുന്നു…
അവളെ വിറയ്ക്കുന്നുമുണ്ടായിരുന്നു………..
പുറത്താളുണ്ട്……
ഈ സമയം അച്ഛനും അമ്മയും വന്നാൽ ബഹളമാകും… വഴക്കാകും…
ഇയാളും സംഭവങ്ങൾ അറിയും…
ചേച്ചി ഡെലിവറിക്കു പോയ ശേഷം ഇയാൾ ഇങ്ങോട്ടങ്ങനെ വരാത്തതാണല്ലോ…
ഇയാളെന്തിന് വന്നു… ?
അതും ഇന്നെന്തിന് വന്നു… ?
തല ചുറ്റലോടെ ഭിത്തിയിൽ പരതിപ്പിടിച്ച്, ലയ ചാരി നിന്നു…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു…
വേണ്ട…, നിർത്താം, മതിയാക്കാം എന്നൊക്കെ കരുതിയാണ് എല്ലാ ദിവസവും ഉണർന്നിരുന്നത്……
പക്ഷേ, ക്ലാസ് കഴിയുമ്പോഴേക്കും യോനി നനഞ്ഞു തുടങ്ങും…
വഴിയിലെങ്ങും സമയം പാഴാക്കാതെ ഓടി വന്നിരുന്നത് ദാഹം തീർക്കാനായിരുന്നു…
ഇനിയതില്ല എന്നത് സത്യം…
പക്ഷേ, ഇതിൽ നിന്നും എങ്ങനെ രക്ഷനേടും…… ?
ഈ ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെട്ടാൽ ഇനി അടങ്ങിയൊതുങ്ങി ജീവിച്ചോളാമെന്ന് അവൾ മനസ്സാ പ്രതിജ്ഞയെടുത്തു…
പക്ഷേ എന്തു വഴി… ?
അടുത്ത നിമിഷം അവളുടെ മുന്നിൽ ഒരു വഴി തെളിഞ്ഞു…
ശ്യാം…
ശ്യാമേട്ടൻ……
എത്ര രൂപ കൊടുത്തിട്ടാണെങ്കിലും ബോഡി താഴെയുള്ള അങ്കിളിന്റെ മുറിയിലെത്തിച്ചാൽ പ്രശ്നം തീർന്നു……
അവിടെ കിടന്ന് മരിച്ചതായി എല്ലാവരും കരുതിക്കോളും…
പക്ഷേ… ?
തന്റെ ബെഡ് റൂമിലാണ് ബോഡി…
അതുകൊണ്ടു തന്നെ ശ്യാമേട്ടന് എല്ലാം മനസ്സിലാകുകയും ചെയ്യും….
അവൾക്കു വീണ്ടും ബോധക്ഷയം വന്നു തുടങ്ങി..
കേവലം രതിരസത്തിനായി തുടങ്ങിയത് ഒടുവിൽ തന്റെ മരണത്തിൽ കലാശിക്കുകയാണ് എന്ന തിരിച്ചറിവിൽ അവൾ ഹൃദയം പൊട്ടിയടർന്നു തേങ്ങിത്തുടങ്ങി…
തന്റെ മാതാപിതാക്കൾ…
വീട്ടുകാർ…
കൂട്ടുകാർ… ….
ജീവിതം…
എന്തിന് ജീവൻ തന്നെ തീരാൻ പോവുകയാണെന്ന സത്യം മനസ്സിലാക്കി അവൾ വിങ്ങിപൊട്ടിക്കൊണ്ടിരുന്നു…
ആരുമില്ല സഹായത്തിന്…
അല്ലെങ്കിലും ആരു വന്നാലും നാണക്കേടാണു താനും…
പുറത്തു നിന്ന് ശബ്ദം കേൾക്കുന്നുണ്ടായിരുന്നു…
അവൾ ചെവിയോർത്തു……
ശ്യാമേട്ടൻ ഫോണിൽ സംസാരിക്കുകയാണ് എന്നറിഞ്ഞതും അവൾക്ക് ആശ്വാസമായി…
പക്ഷേ, അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ വന്നതും ആ ആശ്വാസം നിലച്ചു……
രക്ഷപ്പെടണം……….!
പക്ഷേ എന്തു വഴി……….?
താൻ തെറ്റുകാരിയല്ല……
അവിഹിതങ്ങൾ എത്രയോ നാട്ടിൽ നടക്കുന്നു…
രക്ഷപ്പെടണം……….
എന്തു വില കൊടുത്തും…….
ഏതുവിധേനയും രക്ഷപ്പെട്ടേ പറ്റൂ എന്ന ചിന്ത മനസ്സിൽ രൂഢമൂലമായതും പുതുജീവൻ കിട്ടിയതു പോലെ അവൾ മെയിൻ ഡോർ വലിച്ചു തുറന്നു…
വാതിൽ തുറന്ന ശബ്ദം കേട്ടതും കോറിഡോറിൽ നിന്ന ശ്യാം ഫോണുമായി തിരിഞ്ഞു നോക്കി…
“” സ് സ്……….. “”
പാമ്പൂതുന്ന പോലെ അവൾ ശ്യാമിനെ തലയാട്ടി വിളിച്ചു…
എന്താ എന്ന ആംഗ്യത്തിൽ കൈ കാണിച്ച് ശ്യാം ചോദിച്ചതും അവൾ അയാളെ കൈ വീശി വിളിച്ചതും ഒരേ സമയത്തായിരുന്നു…
