മലയാളം കമ്പികഥ – നിസ്സഹായൻ – 1
മീന മാസത്തിലെ സൂര്യൻ തൻറെ സർവ പ്രതപതോടും കൂടി ഭൂമിയെ ആലിംഗനം ചെയ്തിരിക്കുന്നു. തൻറെ ആസുര ശക്തിയിൽ നിന്നും ഒരു പ്രാണനും രക്ഷയില്ലെന്ന അഹങ്കാരത്തോടെ അവൻ തൻറെ ജ്വലിക്കുന്ന കരങ്ങൾ നിസ്സഹായയായ അവളുടെ മാറിലേക്ക് ആഴ്ത്തിയിരിക്കുന്നു.
പൊള്ളുന്ന വെയിലിൽനിന്നും രക്ഷനെടനെന്നോണം രാമനുണ്ണി മേനോൻ ധിറുതിയിൽ കോലായിലേക്ക് കയറി.
“സവിത്രീീീ……” മേനോൻ നീട്ടി വിളിച്ചു. “കുറച്ചു വെള്ളമിങ്ങേടുത്തെ….വല്ലാത്ത ദാഹം”.
വിയർപ്പു കൊണ്ട് മുഷിഞ്ഞ മേല്മുണ്ട് കോലായിലെ കൈപടിയിലേക്ക് ഇട്ട്, തൻറെ ഊന്നു വടി ഉത്തരത്തിൽ തൂകി മേനോൻ തിരിഞ്ഞു.
“ഹോ….ഈ മീനചൂട് അസഹനീയം തന്നെ. മനുഷ്യന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി…..” ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അയാൾ പതിയെ കോലായിലെ ഒരു മൂലയിൽ ഇട്ടിരുന്ന തൻറെ ചാരുകസേരയിൽ കിടന്നു.
“വല്ലാത്ത ക്ഷീണം…” മേനോൻ ശ്വാസം വലിച്ചു വിട്ടു. “ഈ നട്ട് ഉച്ചയ്ക്കു ഇത്രയും ദൂരം നടെക്കേണ്ടിയിരുന്നില്ല. അയാൾ മനസ്സിൽ പറഞ്ഞു. ബസ്സിൽ വരാമെന്ന് കരുതിയാൽ പാടത്തിനക്കരെ ഇറങ്ങി വീണ്ടും നടക്കണം. ഓട്ടോയിലായാൽ പത്തു മുപ്പതു രൂപ കൊടുക്കേണ്ടി വരും. ആ കാശുണ്ടെങ്കിൽ ഒരു ദിവസത്തെ വീട്ടുചിലവെങ്കിലും ആകും”. രാമനുണ്ണി തൻറെ കീശ തടവി. വിയർപ്പിൽ നനഞ്ഞ ഒരു അമ്പതു രൂപ നോട്ട് കയിൽ തടഞ്ഞു. തൻറെ ഗതികെടോർത്തു അയാളുടെ ചുണ്ടിൽ അയാളറിയാതെ ഒരു മന്ദഹാസം വിരിഞ്ഞു. സ്വന്ധം ദുർവിധിക്കെതിരെ പൊരുതാൻ ശക്തിയില്ലാത്ത ഒരു നിസ്സഹായന്റെ പ്രധിഷേധം മുഴുവനും പ്രതിഭലിപ്പിക്കുന്ന പുഞ്ചിരി.
“സവിത്രീീീ……” അക്ഷമനായി അയാൾ വീണ്ടും വിളിച്ചു…….
“ഇതാ വരുന്നച്ച്ചാ…….”അകത്തു നിന്നും തൻറെ മകളുടെ ശബ്ദം മേനോൻ കേട്ടു.
കോലായിലെ മച്ചിൽ കണ്ണും നട്ടു അയാൾ കിടന്നു. ഗതകാല പ്രൗഢി വിളിച്ചോതുന്ന താമരപ്പൂവ് കൊത്തിയ മച്ചിലൂടെ അയാളുടെ കണ്ണുകളിഴഞ്ഞു നടന്നു. കരിവീട്ടിയിൽ കടഞ്ഞ നാല് നെടുംതൂണുകളിൽ താങ്ങി നിർത്തിയ മച്ചിൽ അങ്ങിങ്ങ് ചിതലരിചിരിക്കുന്നു. ഇരുണ്ട മൂലകളിൽ എട്ടു കാലികൾ വലകെട്ടി ഇരക്കായി കാത്തിരിക്കുന്നു; മേല്ക്കൂരയിലെ ഓടുകൾ പൊട്ടിയിട്ടുണ്ട്; വർഷങ്ങളായ് വെയിലും മഴയുമെറ്റു ചാരുപടിയിലെയും മറ്റും പലകകൾ വെടിച്ചിരിക്കുന്നു; ചുവരിലെ കുമ്മായം നിറം മങ്ങി കറുത്ത് പോയി. തൻറെ ജീവിതം പോലെ തന്നെ തൻറെ പാരമ്പര്യവും കണ്മുന്നിൽ കിടന്നു നശിക്കുന്നതോർത്തു മേനോൻ നെടുവീർപ്പിട്ടു.
നാടുവാഴിയുടെ പോലും പ്രീതിക്കും കരുണക്കും പാത്രമായ കാരണവന്മാർ വാണിരുന്ന പേരുകേട്ട മുല്ലക്കൽ തറവാട്ടിലെ അവസാനത്തെ കണ്ണിയാണ് താൻ. മുതുമുത്തശ്ശന്മാരുടെ കാലത്ത് തെക്ക് നിന്ന് വന്ന പേരുകേട്ട തച്ചന്മാർ പണിതീർത്തതാണ് ഈ എട്ടു കെട്ടും, കോലായും, അതിനോട് ചേർന്ന പത്തായപുരയും മറ്റും. ഒരു ഗ്രാമത്തിനാകെ അധിപൻമാരായി സർവ്വപ്രതാപത്തോടും കൂടി കഴിഞ്ഞിരുന്ന തറവാട്ടുകാരാണ് തൻറെ പിന്മുറക്കാർ. എന്നാൽ ഇന്ന്, അഷ്ടിക്കുള്ള വകയ്ക്കു തനിക്കു കണ്ടവന്റെ തിണ്ണ നിരങ്ങേണ്ട ഗതികേടാണ്. തൻറെ കാലത്തു തന്നെ ഇങ്ങനെ ഒരു സുകൃതക്ഷയം ഉണ്ടായല്ലോ എന്നോർത്ത് അറിയാതെ മേനോന്റെ കണ്ണ് നിറഞ്ഞു. ഇടത്തെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അയാളുടെ കവിളിനെ നനച്ച് താഴേക്ക് ഒഴുകി.
“ഇതാ വെള്ളം…” ശബ്ദം കേട്ട് മേനോൻ ചിന്തയിൽ നിന്നും ഉണർന്നു.
കയ്യിൽ ഒരു മൊന്തയുമയി നില്ക്കുന്ന തൻറെ ഭാര്യയെ ആണ് അയാൾ കണ്ടത്.
“മുഖം എന്താ വല്ലതിരിക്കുന്നത്. സുഘമില്ലായ്മ വല്ലതും ഉണ്ടോ?” മൊന്ത മേനോൻറെ നേർക്ക് നീട്ടി, കയ്യെത്തിച്ച് കൈപടിയിൽ കിടന്ന മേനോൻറെ മേൽമുണ്ട് എടുത്തുകൊണ്ടു ഭാനുമതി തിരക്കി.
ഒന്നും ഇല്ല.. അവളെവിടെ..? മൊന്ത വാങ്ങി വെള്ളം കുടിക്കുനതിനിടയിൽ അയാൾ ചോദിച്ചു.
“പോയ കാര്യം എന്തായി.” അയാളുടെ ചോദ്യം കേൾക്കാത്തതുപോലെ, അടുത്തേക്ക് നീങ്ങി നിന്ന്, മേനോൻറെ നെറ്റിയിലെ വിയർപു തുടച്ചു കൊണ്ട് ഭാനുമതി ചോദിച്ചു.
