ഓരോ വ്യായാമങ്ങളും കൃത്യമായ ഫോമിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൂസൻ എപ്പോഴും അവളുടെ ഒപ്പം തന്നെയുണ്ടായിരുന്നു.
പരിശീലനത്തിനിടയിൽ സൂസന്റെ കൈകൾ തന്റെ മാറിലും അരക്കെട്ടിലും തുടകളിലുമൊക്കെ പലതവണ വന്നു തട്ടുന്നത് ശ്രീബാല ശ്രദ്ധിച്ചു. ആദ്യമൊക്കെ അവളിൽ അത് ചെറിയൊരു അസ്വസ്ഥതയും മടിയും ഉണ്ടാക്കി.
ഒരു സ്ത്രീയുടെ വശങ്ങളിൽ നിന്നാണെങ്കിൽ പോലും, ഇത്തരം സ്പർശനങ്ങൾ അവൾക്ക് അപരിചിതമായിരുന്നു.
എന്നാൽ, വ്യായാമം ശരിയായ രീതിയിലാണ് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്താനാണ് ട്രെയിനർ എന്ന നിലയിൽ സൂസൻ അങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ശ്രീബാല സ്വയം സമാധാനിപ്പിച്ചു.
‘പോസ്ചർ ശരിയാക്കാൻ വേണ്ടിയാവും’ എന്ന് കരുതി അവൾ ആ അസ്വസ്ഥതകളെല്ലാം സ്വാഭാവിക കാര്യമായി തള്ളിക്കളയാൻ തുടങ്ങി.
മാത്രമല്ല, ജിമ്മിൽ ചേർന്നതിൽ പിന്നെ തന്നിലുണ്ടായ മാറ്റങ്ങൾ ശ്രീബാലയെ അത്ഭുതപ്പെടുത്തിയിരുന്നു. സ്കൂളിലും പുറത്തും ആളുകൾ അവളെ അസൂയയോടെയും ആദരവോടെയും നോക്കാൻ തുടങ്ങിയിരിക്കുന്നു.
ആ ആത്മവിശ്വാസവും സൗന്ദര്യവും തനിക്ക് തിരികെ നൽകിയത് സൂസനാണ് എന്ന തിരിച്ചറിവ് അവളിൽ സൂസനോട് ഒരു പ്രത്യേകതരം വിധേയത്വവും ബഹുമാനവും വളർത്തി.
അങ്ങനെ ഇരിക്കെ ഒരു ദിവസം സൂസൻ വർക്ക് ഔട്ട് കഴിഞ്ഞ് ഇറങ്ങുകയായിരുന്നു ശ്രീബാലയോട് ചോദിച്ചു.
സൂസൻ : ശ്രീ……അതെ നാളെ
താൻ ഹസ്ബന്റിനെയും കുട്ടികളെയും കുട്ടി വീട്ടിലേക്ക് വരാമോ?
ശ്രീ ബാല : എന്താ വിശേഷം?
സൂസൻ : വിശേഷം ഒന്നുമില്ല ജസ്റ്റ് ഒരു ഫാമിലി മീറ്റിംഗ്. എന്റെ ഹസ്സിനെ ഒന്ന് പരിചയപ്പെടാം എന്തേ?
ശ്രീബാല : ബുദ്ധിമുട്ട് ആകില്ലേ?
സൂസൻ : എന്ത് ബുദ്ധിമുട്ട്…. ഇട്സ് ആ പ്ലേഷർ..
ശ്രീ ബാല : ഓക്കേ……ഞാൻ ഹസ്ബൻടി നോട് ചോദിക്കട്ടെ..
സൂസൻ : ഞാൻ വേണേൽ വിളിക്കാം.
ശ്രീബാല : ഏയ്….. പുള്ളി ഞാൻ പറഞ്ഞാൽ സമ്മതിക്കും.
സൂസൻ : ഓക്കേ… അപ്പോൾ നാളെ കാണാം.
സന്ധ്യ മയങ്ങിയതോടെ ആന്റണിയുടെ വീടിന് മുന്നിൽ അനന്ദിന്റെ കാർ വന്നുനിന്നു. കാറിൽ നിന്നിറങ്ങിയ ശ്രീബാലയെ കണ്ടാൽ സിനിമാനടി മഹിമ നമ്പ്യരെപ്പോലെ ഉണ്ടായിരുന്നു.
ചുവപ്പും സ്വർണ്ണനിറവും കലർന്ന കസവുള്ളൊരു പട്ടുസാരിയിൽ, ലളിതമായ ആഭരണങ്ങൾ അണിഞ്ഞ്, തികച്ചും ആകർഷകമായ ലുക്കിലായിരുന്നു അവൾ. കൂടെ കാഷ്വൽ വസ്ത്രങ്ങളിൽ സ്റ്റൈലിഷായി ആനന്ദും, കൈപിടിച്ച് കുസൃതിക്കാരായ രണ്ടു മക്കളുമുണ്ടായിരുന്നു.
തൊടിയിലെ ചെടികൾക്കിടയിലൂടെ വെളിച്ചം പരത്തിനിൽക്കുന്ന വീടിന്റെ പൂമുഖത്ത് തന്നെ സൂസൻ അവരെ കാത്തുനിൽപ്പുണ്ടായിരുന്നു. “വാ, വാ… എന്തൊരു ഭംഗിയാണ് ഇന്ന് ബാല നിന്നെ കാണാൻ!”
എന്ന് പറഞ്ഞുകൊണ്ട് സൂസൻ ശ്രീബാലയെ കെട്ടിപ്പിടിച്ച് സ്വീകരിച്ചു. കുട്ടികളുടെ കവിളിൽ തട്ടി താലോലിച്ച അവൾ എല്ലാവരെയും ലിവിംഗ് റൂമിലേക്ക് ആനയിച്ചു.
അവിടെ ഗാംഭീര്യമുള്ളൊരു വ്യക്തി അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. നിവർന്ന ശരീരപ്രകൃതിയും, മീശയും, കണിശത തോന്നിപ്പിക്കുന്ന കണ്ണുകളുമുള്ള ഒരു മധ്യവയസ്കൻ.
“ഇതാണ് എന്റെ ഹസ്ബൻഡ് ആന്റണി,” സൂസൻ പുഞ്ചിരിയോടെ പരിചയപ്പെടുത്തി. “ആർമിയിൽ നിന്നൊക്കെ റിട്ടയർ ചെയ്തതാണ്. ഇപ്പോൾ നഗരത്തിൽ ആണുങ്ങൾക്കായുള്ള ഒരു ജിം നടത്തുന്നു.
ഫിറ്റ്നസ് കാര്യത്തിൽ പുള്ളി കുറച്ച് കണിശക്കാരനാണ് കേട്ടോ.”
ആന്റണി മുന്നോട്ട് വന്ന് ആനന്ദിനും ശ്രീബാലയ്ക്കും ഹസ്തദാനം നൽകി. നല്ല ആറടി പൊക്കവും ഉറച്ച ശരീര ഘടനയും ഉള്ള അയാളുടെ ശരീരം ഒരു അതിലേറ്റിനെ പോലെ
ഉറച്ചത് ആയിരുന്നു.
“വെൽക്കം ടു അവർ ഹോം! സൂസൻ എപ്പോഴും നിങ്ങളെക്കുറിച്ച് പറയാറുണ്ട്,” ഗാംഭീര്യമുള്ള ശബ്ദത്തിൽ ആന്റണി പറഞ്ഞു.
“ഒരു എക്സ്-മിലിട്ടറിക്കാരന്റെയും ജിം ഓണറുടെയും ആ ഗാംഭീര്യം ആന്റണിയുടെ ഫിസിക്സിൽ തന്നെയുണ്ട്,” ആനന്ദ് പുഞ്ചിരിയോടെ പറഞ്ഞു.
“പഴയ ശീലങ്ങൾ അങ്ങനെ പെട്ടെന്ന് പോകില്ലല്ലോ ആനന്ദ്,” ആന്റണി ചിരിച്ചു.
പരസ്പരമുള്ള കുശലപ്രശ്നങ്ങൾക്കും പരിചയപ്പെടലുകൾക്കും ശേഷം അവർ ലിവിംഗ് റൂമിലെ സോഫയിലിരുന്നു. ആന്റണിയുടെ പട്ടാളക്കാലത്തെ അനുഭവങ്ങളും ജിമ്മിലെ വിശേഷങ്ങളും, സൂസന്റെയും ശ്രീബാലയുടെയും സൗഹൃദ വിശേഷങ്ങളുമൊക്കെയായി ആ സന്ധ്യ ഊഷ്മളമായൊരു സൗഹൃദ കൂട്ടായ്മയായി മാറാൻ തുടങ്ങി.
