“എനിക്കും ഒരു കാര്യം പറയാനുണ്ട്.”
“പറയൂ.”
“എനിക്കും അവളോടൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്.”
വിനോദ് സാർ കണ്ണട മാറ്റി മേശപ്പുറത്ത് വെച്ചു.
“കാരണം?”
ലക്ഷ്മി കൈ ഉയർത്തി.
“സാർ, ഇയാൾ വളരെ സീരിയസ് ആണ്.”
അർജുൻ ഉടൻ.
“സാർ, അവൾ ഒട്ടും സീരിയസ് അല്ല.”
“ഹേ!” ലച്ചു ആശ്വര്യപ്പെട്ടു.
“ഇത് സത്യമാണ്.” അവൻ പറഞ്ഞു.
“അത് പ്രശംസയാണോ അപമാനമാണോ?” അവൾ ചോദിച്ചു.
“എനിക്കറിയില്ല. എന്തായാലും നീയുമായിട്ടുള്ള പ്രൊജക്റ്റ് ശെരിയാവും എന്ന് തോന്നുന്നില്ല.“
ഇവർ രണ്ടിനും കിറുക്കാണ് എന്ന് അറിയാവുന്ന ക്ലാസ്സ് മേറ്റസ് ഇതൊന്നും വകവെക്കാതെ സ്വന്തം ഗ്രൂപ്പുകളിൽ ചർച്ച തുടർന്നു.
അവസാനം സാർ പറഞ്ഞു:
“അതിനാലാണ് നിങ്ങളെ ഒരേ ഗ്രൂപ്പിൽ ആക്കിയത്.”
“എന്ത്?” ഇരുവരും ഒരുമിച്ച് ചോദിച്ചു.
“ഒരാൾക്ക് ഉത്തരവാദിത്തമുണ്ട്. മറ്റൊരാൾക്ക് ക്രിയേറ്റിവിറ്റി. ഒരുമിച്ച് ചെയ്താൽ നല്ല ഫലം കിട്ടും.”
ആരും അവരുടെ പ്രതിഷേധം സ്വീകരിച്ചില്ല.
പട്ടിക അന്തിമമായി.
അർജുനും ലക്ഷ്മിയും
ഒരേ ടീമിൽ.
ബെൽ മുഴങ്ങി.
ക്ലാസ് അവസാനിപ്പിച്ചു പുറത്തിറങ്ങാൻ നേരം സർ ഓർമിപ്പിച്ചു, മൈക്രോപ്രൊജക്റ്റ് സെമെസ്റ്റർ ഗ്രേഡിൽ ഉൾപ്പെടുന്നതാണ്. അതുകൊണ്ട് സ്കോളർഷിപ് ഒക്കെ നോക്കുന്നവർ മര്യാദക്ക് നല്ലപോലെ ചെയ്തോണം. അല്ലാണ്ട് വല്ല സീനിയർസിന്റേം എടുത്തോണ്ട് വന്നേക്കരുത്.
വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങി.
അഖിലിന് ചിരി നിർത്താൻ കഴിയുന്നില്ല.
മീരയ്ക്ക് സന്തോഷം മറച്ചുവെക്കാനും കഴിയുന്നില്ല.
കൊറിഡോറിൽ നിൽക്കവെ ലക്ഷ്മി അർജുനെ നോക്കി.
“അപ്പോൾ…”
“അപ്പോൾ?”
“നമ്മൾ കുടുങ്ങിയോ?”
“എന്ന് തോന്നുന്നു.”
“നീ വളരെ ബോറിങ് ആകരുത് അർജുൻ.“
“നീ വളരെ അധികം കുഴപ്പങ്ങൾ ഉണ്ടാക്കരുത് ലക്ഷ്മി.“
“ഡീൽ?”
അവൾ കൈ നീട്ടി.
അർജുൻ ഒരു നിമിഷം നോക്കി.
ശേഷം ചിരിച്ചു.
കൈ കൊടുത്തു.
“ഡീൽ.”
പക്ഷേ മനസ്സിൽ രണ്ടുപേർക്കും ഒരേ ചിന്തയായിരുന്നു.
“ഇത് എളുപ്പമാകില്ല.”
അവർക്ക് അറിയില്ലായിരുന്നു.
ഈ പ്രോജക്റ്റ് ഒരു അക്കാദമിക് അസൈൻമെന്റ് മാത്രമല്ലെന്ന്.
അത് അവരുടെ ജീവിതത്തിന്റെ ദിശ മാറ്റാൻ പോകുന്ന ആദ്യ പടിയായിരുന്നു.
അങ്ങനെ…
ഒരു ഫസ്റ്റ് ബെഞ്ചറും ഒരു ലാസ്റ്റ് ബെഞ്ചറും,
ഒരു പഠിപ്പിസ്റ്റനും ഒരു കുസൃതിക്കാരിയും,
ഒരു മഴക്കാല ഉച്ചയ്ക്ക്,
ഒരേ ടീമിൽ കുടുങ്ങി.
അദ്ധ്യായം 1 അവസാനിക്കുന്നു. കഥ തുടരും…
