“അച്ചൂ നിനക്കെന്നോട് ക്ഷമിക്കാൻ പറ്റുന്നുണ്ടോ..?”
അവളുടെ കയ്യിൽ പിടിച്ച് ദയനീയമായി അവൻ ചോദിച്ചു. അവൾക്ക് പെട്ടെന്നൊരുത്തരം കിട്ടിയില്ലെങ്കിലും മനസ്സിൽ നൂറായിരം കാര്യങ്ങൾ തെളിഞ്ഞു വന്നു.
പക്ഷെ അവവളുടെ എന്തെന്നറിയാത്ത മൗനം അവനെ കൂടുതൽ തളർത്തുന്നത് പോലെ.
“അച്ചൂ..!”
“ഏട്ടനെന്നോടും ക്ഷമിക്കാൻ പറ്റിയിട്ടില്ലേ.. അപ്പോ ഇത് ഞാനും ക്ഷമിക്കണ്ടേ..?”
ഓർത്തെടുത്തത് പോലെയാണ് അവൾ സംസാരിച്ചത്.
“ഒരു പക്ഷെ ഏട്ടൻ എന്നോട് കാണിച്ച തെറ്റിന്റെ ശിക്ഷയാകും ഇപ്പൊ അനുഭവിക്കുന്നത്. എനിക്കും കിട്ടി ഇന്നലെ..”
ഒരു കുസൃതിയുടെ ലാഘവത്തോടെ അവളത് പറയുമ്പോൾ പ്രസാദിന് എന്തെന്നില്ലാത്ത ഒരാശ്വാസമാണുണ്ടായത്.
“കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതോർക്കേണ്ട..”
അവൾ പറഞ്ഞു വച്ചു.
“നിനക്ക് എന്നോട് വെറുപ്പ് തോന്നുന്നില്ലേ..?”
“തോന്നിയിട്ടെന്താ.. ഒരു തരത്തിൽ ചിന്തിച്ചാൽ ഞാനും തെറ്റുകാരിയല്ലേ..?”
“എങ്ങനെ..?”
“മാധവേട്ടന്റെ കൂടെ കിടന്നില്ലേ ഞാൻ..?”
“അതെനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട് ഇപ്പൊ..”
“മ്മ്.. നമ്മളിവിടെ തെറ്റ് കുറ്റങ്ങൾ പറഞ്ഞോണ്ടിരുന്നാൽ ഉച്ചക്കേക്ക് ഭക്ഷണം ഉണ്ടാവില്ല..”
അവളുടെ വാക്കുകൾ കേട്ട് അവൻ കൈകൾ വിട്ടു.
“പണി കഴിഞ്ഞിട്ട് വരാം..”
അവളെഴുന്നേറ്റു നടക്കാൻ തുടങ്ങുമ്പോൾ അവൻ വീണ്ടും വിളിച്ചു.
“അച്ചൂ..”
“ആ..”
“ഞാൻ ചെയ്ത തെറ്റിന്റെ ആഴം ഇന്നലെയാണ് എനിക്ക് കൃത്യമായി മനസിലാക്കിയത്. മാധവേട്ടൻ വന്നില്ലായിരുന്നെങ്കിൽ..”
“ഉം..”
“ഇനിയെനിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. നീ പറഞ്ഞ കാര്യം പൂർണ്ണ മനസ്സോടെ ഞാൻ അംഗീകരിക്കാം.”
“മനസിലായില്ല..”
വീണ്ടും അവളവന്റെ അടുത്തിരുന്നു.
“നീയെന്നോട് പറഞ്ഞില്ലേ മാധവേട്ടനെ ഭർത്താവായി പരിഗണിക്കുന്ന കാര്യം. മനസ്സില്ലാതെയാണ് ഞാനതപ്പോ സമ്മതിച്ചത്.”
“ആണോ..?”
“മ്മ്.. പക്ഷെ ഇപ്പൊ എനിക്ക് പൂർണ മനസ്സോടെ സമ്മതമാണ്. പക്ഷെ..”
“എന്താ..?
“നീയെന്നെ വിട്ടു പോകരുത്. സ്നേഹിക്കാതിരിക്കരുത്..”
“അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ..”
“ഇല്ല.. പക്ഷെ ഇന്നലത്തെ സംഭവം കൊണ്ട് എനിക്കങ്ങനെ തോന്നി.”
“കൂടുതലൊന്നും ചിന്തിക്കേണ്ട.. ഏട്ടന്റെ കള്ളുകുടിയെന്ന ഒറ്റ സ്വഭാവം ആണ് നമ്മൾക്ക് ഈ ഗതി വന്നു പെട്ടത്. പഴയത് ഒന്നും ഇനി ഓർക്കേണ്ട..”
“ഇല്ല..!”
“മ്മ്..”
അവളെഴുന്നേറ്റ് നടന്നു.
മനസ്സിലെ ഭാരങ്ങൾ ഇറക്കി വച്ചൊരു പ്രതീതിയാണ് പ്രസാദിനുണ്ടായത്. അശ്വതിയെ നഷ്ടപ്പെടുത്താൻ വയ്യ..!!
കാരണം അവളോളം ഞാൻ ഒന്നിനെയും സ്നേഹിച്ചിട്ടില്ല. പക്ഷെ അതുപോലെ വേദനിപ്പിച്ചിട്ടുമുണ്ട്..!!
സണ്ടേ ആയത് കൊണ്ട് ചിന്നുമോളുടെ കണ്ണ് വെട്ടിക്കൽ മാധവനത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.
സമയം നീങ്ങവേ, പുറം പണിയും വൃത്തിയാക്കലും അടുക്കളയിലെ പണിയും കഴിഞ്ഞ് ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷമാണ് അശ്വതി ഫ്രീയായത്.
ഓർക്കുന്നത്, പ്രസാദിന്റെ ഏറ്റു പറച്ചിലാണ്. മാധവേട്ടനുമായുള്ള ബന്ധത്തെ പൂർണമായും അംഗീകരിക്കുന്നുവെന്ന്. ഒരു പക്ഷെ ഇന്നലത്തെ സംഭവത്തോട് കൂടി ഏട്ടൻ പൂർണമായും നിസാഹായനായി മാറിയിട്ടുണ്ട്.
അതാണ് ഇങ്ങോട്ട് പറഞ്ഞത്.
പാവത്തിനിപ്പോ ഞാൻ ഒഴിവാക്കുമോ എന്നുള്ള പേടിയാണ്.
പാടില്ല.. ജീവിതത്തിൽ ഞാൻ ആദ്യമായി സ്നേഹിച്ചതും പ്രണയിച്ചതും പ്രസാദേട്ടനെയാണ്. എന്നും എന്റെ കൂടെ വേണം.
മാധവേട്ടനോടൊപ്പം..!!
ഇളയ കൊച്ചിന് പുറമെ ചിന്നുമോളും അൽപ നേരത്തെ ഉച്ച മയക്കത്തിലേക്ക് വീണപ്പോൾ അശ്വതി പ്രസാദിന്റെ അടുത്തേക്ക് വന്നു.
“അച്ചൂ, കറന്റ് പോയോ..?”
“ദേ ഇപ്പൊ പോയി..”
“മ്മ്..”
“ഏട്ടാ.. ഇനിയെങ്ങനെയാ പ്ലാൻ..? ജോലിക്ക് പോകുന്നുണ്ടോ..?”
“പോണം.. എത്ര നാളായി ഇവിടിങ്ങനെ..”
“മാധവട്ടനോട് പറയണോ. ജോലിക്ക് വേണ്ടി..?”
“അങ്ങേര് സഹായിക്കുമോ..?”
“നോക്കാം.. പറഞ്ഞു നോക്കാം.. പിന്നെ പഴയത് പോലെ കുടിയിലേക്ക് പോകുവെന്നും ചെയ്തേക്കരുത്. അല്പമൊക്കെ മതി..”
“മ്മ്..”
“എനിക്ക് വേണ്ടിയല്ല.. ഏട്ടന്റെ ശരീരം ശ്രദ്ധിക്കാനാ പറഞ്ഞത്. മുൻപും എനിക്ക് വേണ്ടി നിർത്തിയിട്ടൊന്നുമില്ലല്ലോ..”
