അമൃത പതുക്കെ തന്റെ ലാപ്ടോപ്പിൽ ഇൻസ്റ്റഗ്രാം തുറന്നു. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ ‘Arjun’ എന്ന് ടൈപ്പ് ചെയ്തു. ഗായത്രി പറഞ്ഞ ആ മാറ്റം എന്താണെന്ന് കാണാൻ അവളുടെ ഉള്ളിൽ ഒരു വന്യമായ കൗതുകം തലപൊക്കിയിരുന്നു. പക്ഷെ അവൾ എന്ത് കൊണ്ടോ പിൻവലിഞ്ഞു എന്നിട്ട്
ഗായത്രി നടന്നു പോകുന്നത് നോക്കി അമൃത കുറച്ചുനേരം ഇരുന്നു. അവർ തമ്മിലുള്ള ആ പഴയ കാലം അവളുടെ മനസ്സിലേക്ക് ഓടിവന്നു. നാട്ടിൽ പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു പാവം പെൺകുട്ടിയായിരുന്നു അന്ന് ഗായത്രി. അന്ന് തൊട്ടേ അർജുനെ ഗായത്രിക്കും അറിയാമായിരുന്നു. പക്ഷേ, അർജുനും ഗായത്രിയും തമ്മിൽ അമൃത അറിയാത്ത ചില പഴയ ഇടപാടുകൾ ഉണ്ടായിരുന്നു എന്ന കാര്യം അവൾ ഇപ്പോഴും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.
ചിന്തകളിൽ മുഴുകിയിരിക്കെയാണ് ഓഫീസിലെ എം.ഡി അമൃതയുടെ ക്യാബിനിലേക്ക് വന്നത്.
“അമൃത, ഈ പ്രോജക്റ്റ് ഇന്ന് വൈകുന്നേരത്തിനുള്ളിൽ തീർക്കണം. വളരെ ഇംപോർട്ടന്റ് ആണ്.” അദ്ദേഹം കുറച്ച് ഫയലുകൾ അവളുടെ മേശപ്പുറത്ത് വെച്ചു.
പെട്ടെന്ന് വന്ന ആ ജോലിത്തിരക്ക് അമൃതയ്ക്ക് ഒരു ആശ്വാസമായിരുന്നു. അർജുനെയും വിനുവിന്റെ ആ വിചിത്രമായ ആവശ്യത്തെയും കുറിച്ച് ചിന്തിക്കാതിരിക്കാൻ അവൾ ആ ജോലിയിൽ മുഴുകി. മണിക്കൂറുകൾ പെട്ടെന്ന് കടന്നുപോയി. ഇടയ്ക്ക് ഫോൺ ശബ്ദിച്ചെങ്കിലും അവൾ അത് നോക്കാൻ പോയില്ല.
ഉച്ചയ്ക്ക് ഒന്നരയായപ്പോൾ വിശപ്പ് അനുഭവപ്പെട്ടപ്പോഴാണ് അവൾ സീറ്റിൽ നിന്ന് എഴുന്നേറ്റത്. കഫറ്റീരിയയിലേക്ക് നടക്കുമ്പോൾ വീണ്ടും ഗായത്രി അവളുടെ മുന്നിലെത്തി. ഇത്തവണ ഗായത്രിയുടെ മുഖത്ത് ഒരു പ്രത്യേക ഭാവമായിരുന്നു.
“ജോലിയിൽ വലിയ തിരക്കായിരുന്നല്ലേ?” ഗായത്രി ചോദിച്ചു. അവർ ഒന്നിച്ച് ലഞ്ച് എടുത്ത് ഒരു ഒഴിഞ്ഞ ടേബിളിലേക്ക് ഇരുന്നു.
ഗായത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ പതുക്കെ ശബ്ദം താഴ്ത്തി ചോദിച്ചു. “നീ അർജുന്റെ പ്രൊഫൈൽ നോക്കിയോ? ഞാൻ പറഞ്ഞ ആ ഫോട്ടോ കണ്ടോ?”
അമൃതയുടെ ഉള്ളിൽ വീണ്ടും ആ പഴയ പിടച്ചിൽ തുടങ്ങി. “ഇല്ല ഗായത്രീ, എനിക്ക് സമയമുണ്ടായില്ല.”
“എങ്കിൽ ഇപ്പോൾ നോക്ക്.” ഗായത്രി തന്റെ ഫോൺ അമൃതയുടെ നേരെ നീട്ടി. “ഇന്നലെ അവൻ പോസ്റ്റ് ചെയ്ത വർക്കൗട്ട് വീഡിയോ ആണിത്. അവൻ പഴയ അർജുനല്ല അമ്മൂ. ഈ കരുത്തുള്ള ശരീരത്തിന് മുന്നിൽ ഏത് പെണ്ണാണ് ഒന്ന് വീണുപോകാത്തത്?”
അമൃത ഗായത്രിയുടെ ഫോണിലേക്ക് നോക്കി. സ്ക്രീനിൽ അർജുൻ ഷർട്ട് ഇല്ലാതെ ജിമ്മിൽ നിൽക്കുകയാണ്. വിയർപ്പിൽ കുളിച്ച അവന്റെ തടിച്ച പേശികളും, ആ വയറിലെ മസിലുകളും… കോളേജ് കാലത്തെ ആ മെലിഞ്ഞ പയ്യനല്ല ഇത്. ഇത് ഒരു കാട്ടുപോത്തിനെപ്പോലെ കരുത്തനായ ഒരു പുരുഷനാണ്. അവന്റെ ആ വലിയ തോൾപ്പലകകൾ കണ്ടപ്പോൾ അമൃതയുടെ തൊണ്ട വറ്റി.
അവൾ പതുക്കെ ഗായത്രിയുടെ ഫോൺ തിരിച്ചു നൽകി. പക്ഷേ അവളുടെ ഉള്ളിലെ താളം തെറ്റിയിരുന്നു.
“എന്താ അമ്മൂ… ഒന്നും മിണ്ടാത്തത്?” ഗായത്രി ഒരു നിഗൂഢമായ പുഞ്ചിരിയോടെ ചോദിച്ചു. “ഇത്രയും കരുത്തനായ ഒരാൾ നിന്നെ ആഗ്രഹിക്കുന്നു എന്ന് കേൾക്കുമ്പോൾ നിനക്ക് അഭിമാനമല്ലേ തോന്നേണ്ടത്? വിനു പോലും ആഗ്രഹിക്കുന്നത് നീ ഇത്രയും പെർഫെക്റ്റ് ആയ ഒരാളുടെ കയ്യിൽ എത്തണമെന്നാണ്.”
അമൃത പെട്ടെന്ന് ഞെട്ടി
“നീ എന്തൊക്കെയാണ് ഗായു ഈ പറയുന്നത്, നീ ഇങ്ങനെ ഒന്നും മുൻപ് പറഞ്ഞിട്ടില്ലല്ലോ”
ഗായത്രി ഭക്ഷണം കഴിച്ചു നിർത്തി അവളുടെ അടുത്തേക്ക് അല്പം കൂടി നീങ്ങിയിരുന്നു.
“ഞാൻ ഈ പറയുന്നത് നിന്റെ നല്ലതിന് വേണ്ടി ആണ് അമ്മു, ഇന്നലെ വിനു വിളിച്ചപ്പോ മുതൽ ഞാൻ വിചാരിക്കുന്നത് നിന്നോട് ഇത് പറയാൻ, ഒളിയും മറയും ഇല്ലാതെ. നീ നോക്ക് ഈ താലിമാലയുടെ വിശുദ്ധിയേക്കാൾ എത്രയോ മടങ്ങ് വലുതാണ് ഈ ആൺകരുത്ത് എന്ന് നിനക്ക് തോന്നിയില്ലേ?”
