അന്ന് അവൾ തമാശയായി പറഞ്ഞത് അതായിരുന്നു. താൻ തന്റെ ജീവിത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി കാഞ്ഞിരക്കാവ് ഗ്രാമത്തിൽ നിന്ന് തിരികെ വീട്ടിൽ എത്തിയപ്പോൾ രമ്യയുടെ കൂടെ നൂറ അവിടെയുണ്ടായിരുന്നു. താൻ വീട്ടിലേക്ക് മടങ്ങിയ വിവരം രമ്യയോട് പറഞ്ഞിരുന്നു, പക്ഷേ നൂറ നാട്ടിലെത്തിയ കാര്യം രണ്ടുപേരും തന്നോട് പറഞ്ഞില്ല. അവളെ തന്റെ വീട്ടിൽ കണ്ടതും ആ നിലാവെളിച്ചം പോലെ നിർമ്മലവും ശാന്തവും പ്രഭാമയവുമായ മുഖം കണ്ടപ്പോൾ തന്റെ മനസ്സിലെ ഭാരവും അസ്വസ്ഥതയും വിഷാദവും എവിടെയോ മാഞ്ഞുപോയി. വണ്ടിയിൽ നിന്നിറങ്ങി വരാന്തയിലേക്ക് കയറിയതും അത്രനേരവും സ്വന്തം ശരീരത്തിന്റെ ഭാരം താങ്ങി തളർന്നതുപോലെ നൂറ തന്നിലേക്ക് പടർന്നു കയറി കെട്ടിപ്പിടിച്ചു കരഞ്ഞു.
“ന്റിക്കാ.. കാണാതിരിക്കാൻ എനിക്ക് പറ്റുന്നില്ല.അതാ തിരികെ വരുന്നു ന്ന് രമ്യ പറഞ്ഞപ്പോ അടുത്ത ഫ്ളൈറ്റിൽ തന്നെ കേറിയിങ്ങു പോന്നത്.” അവൾ മൂക്ക് ചീറ്റിക്കൊണ്ട് പറഞ്ഞു.
“ഏതായാലും നന്നായി. നല്ലൊരു സാമാനത്തിൽ മനസ്സറിഞ്ഞൊരു കളിച്ചിട്ട് കുറച്ച് നാളായി.”
വാഹിദ് രഹസ്യമായി അവളുടെ കാതിൽ പറഞ്ഞു. നൂറയുടെ ദുഃഖം മഞ്ഞുപോലെ അലിഞ്ഞുപോയി നാണം കൊണ്ട് വസന്തകാലം പൂത്തുലഞ്ഞത് പോലെ മുഖം രക്തമാഭമായി തുടുത്തു. അവൾ ലജ്ജകൊണ്ട് വിവശയായി അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഒളിപ്പിച്ചു. നീണ്ട കുഞ്ഞു നഖം കൊണ്ട് വാഹിദിന്റെ വയറിന്റെ ഭാഗത്തു നുള്ളി.
“ഓഹ് ഓഹ്.. കാമുകിയെ കിട്ടിയപ്പോ കൂട്ടിക്കൊണ്ടുവന്ന ബോഡിഗാർഡ് വെറും ഡെഡ്ബോഡിയായി.. നടക്കട്ടെ നടക്കട്ടെ. ഫുഡ് അവളെ ഏൽപ്പിച്ചിട്ടുണ്ട്. രണ്ടും ചത്തില്ലെങ്കിൽ രാവിലെ വിളിക്ക്.”
അവരെ പരിഹസിച്ചു കൊണ്ട് രമ്യ തന്റെ കാറിൽ കയറി തിരിച്ചു പോയി. കാഞ്ഞിരക്കാവ് ഗ്രാമത്തിൽ നിന്ന് തിരിച്ചു വരുമ്പോൾ തന്നെ സന്ധ്യ കഴിഞ്ഞിരുന്നു. മഞ്ജരിയെ നന്നായൊന്നു കളിച്ചുകൊടുക്കണം എന്ന് അവളുടെ നോട്ടവും ഭാവവും സംസാരത്തിലെ പതിഞ്ഞ ദാഹവും കണ്ടനിമിഷത്തിൽ തന്നെ തോന്നിയിരുന്നു. വരുന്ന വഴിയിൽ മീനാക്ഷിയുടെ നമ്പറിൽ നിന്ന് അവൾ നിർത്താതെ വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഏതായാലും അവിടെ നിൽക്കാൻ തോന്നാഞ്ഞത് നന്നായി.
“എന്റൊപ്പം ദുബായ്ക്ക് വാ ഇക്കാ. നമ്മൾ ആഗ്രഹിച്ചത് പോലെ അവിടെ ഒരു കമ്പനി ഞാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കയെ ഓർത്തോണ്ടിരിക്കുന്നതല്ലാതെ ഒന്നിലും ശ്രദ്ധിക്കാൻ എനിക്ക് പറ്റുന്നില്ല. ഇക്കയുണ്ടെങ്കിൽ എനിക്കവിടെ സ്വർഗ്ഗമാ.”
അവന്റെ വായിലെ ഉമിനീരിൽ മുങ്ങി നനഞ്ഞു കുളിച്ചു ചുണ്ടിനും നാവിനും ഇടയിൽ വഴുതിക്കളിക്കുന്ന തന്റെ ചുണ്ടുകൾ പുറത്തേക്കെടുത്തു നൂറ വാഹിദിന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് മന്ത്രിച്ചു.
“അതൊക്കെ എത്ര ദൂരമുണ്ട് പെണ്ണെ. ആദ്യം അടുത്തുള്ള സ്വർഗ്ഗത്തിലേക്ക് പോകാം.”
രമ്യ തുറന്നു വച്ചിരുന്ന വാതിലിലൂടെ വാഹിദ് രണ്ടുകൈയിലും അവളെ വാരിയെടുത്തു അകത്തേക്ക് കടന്നുകൊണ്ട് വാഹിദ് പിറുപിറുത്തു. പ്രണയവും വിരഹവും കാമവും സമ്മേളിച്ച വാഹിദിന്റെ ആ വൈകാരിക വാക്കുകളിലെ മാധുര്യം നൂറയുടെ സ്ത്രൈണ ബോധങ്ങളിൽ വസന്തം വിരിയിച്ചു. കവിളുകൾ നാണം കൊണ്ടു ചുവന്നു തുടുത്ത് അഭൗമമായി. അവന്റെ കരുത്തുള്ള കൈകളിൽ അവളൊരു ഭാരം കുറഞ്ഞ പാവക്കുട്ടിയെ പോലെ മലർന്നു കിടന്നു. മുറിയിലേക്ക് കയറി കാലുകൊണ്ട് വാതിൽ തട്ടിയടച്ചിട്ട് വാഹിദ് അവളുടെ കവിളിലേക്ക് മുഖം കുനിച്ചു തള്ളിനിൽക്കുന്ന ചുവന്ന കവിളിൽ കടിച്ചു. രണ്ട്കൈകളും ഉയർത്തി അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു നൂറ തന്റെ പ്രാണൻ കുരുങ്ങിക്കിടക്കുന്ന പുരുഷന്റെ സ്നേഹത്തിലേക്ക് ഒട്ടിച്ചേർന്നു. അവന്റെ മുടിയിൽ വിരലോടിച്ചു ലാളിച്ചു.
“എന്ത് കോലമാണ് ഇക്കാ. ഈ ബൈക്കിൽ ഇങ്ങനെ അലഞ്ഞു നടന്നിട്ട് നിറം കുറഞ്ഞിട്ടുണ്ട്.”
വാഹിദിന്റെ കവിളിൽ ചുണ്ടുകൾ ചേർത്തിട്ട് അവൾ ശാസിച്ചു. അവൻ അതുകേട്ട് പുഞ്ചിരിച്ചു. എന്നിട്ട് ആർത്തിതീരാത്തത് പോലെ അവളുടെ കഴുത്തിലെ പൂവിതൾ പോലെ മാർദ്ധവമുള്ള മാംസത്തിലേക്ക് മുഖം പൂഴ്ത്തി.
