അവർ തന്നെ കുറിച്ചാണ് സംസാരിക്കുന്നതെന്നു മനസ്സിലായപ്പോൾ ജസീന അവർക്ക് കാണാൻ സാധിക്കാത്ത ഭാഗത്തേക്ക് ഒതുങ്ങി നിന്നു.
“ഇന്നാ, ചായ കുടിക്ക്. കുറേയായില്ലേ തണുപ്പു സഹിക്കുന്നു.”
അവന്റെ ശബ്ദം പെട്ടന്ന് പിന്നിൽനിന്ന് കേട്ടപ്പോൾ അവളൊന്നു ഞെട്ടി. എടുത്തോണ്ട് പോടാ നിന്റെ ചായ എന്ന് മനസ്സിൽ പറഞ്ഞിട്ട് മുഖം ഉയർത്തി നനഞ്ഞു നിൽക്കുന്ന കണ്ണുകൾ അവൻ കാണാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവൾ ചായ വാങ്ങി ഊതിയൂതി കുടിച്ചു. അവൻ അവളെ തനിച്ചാക്കി പോകാൻ മനസ്സ് വരാതെ അവിടെത്തന്നെ നിന്നു ചായകുടിച്ചു.
“അവർ നിന്നെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. നല്ല ചർച്ചയല്ല.”
വാഹിദ് അവളെ നോക്കാതെ, സ്വയം പറയുന്നത് പോലെ പറഞ്ഞു. അവൾ മനസ്സിലായി എന്ന രീതിയിൽ ഒന്ന് ഇരുത്തി മൂളി. അവൻ പിന്നെ ഒന്നും മിണ്ടിയില്ല. ചായകുടിച്ചു പേപ്പർ കപ്പ് വേസ്റ്റ്പാത്രത്തിൽ കളഞ്ഞിട്ട് അവർ വീണ്ടും യാത്രതുടങ്ങി. പാലക്കാട് ജില്ലകഴിഞ്ഞു മലപ്പുറത്തേക്ക് കടന്നപ്പോൾ സന്ധ്യ കഴിഞ്ഞു ഇരുട്ട് വീണു തുടങ്ങിയിരുന്നു. തണുപ്പ് കൂടുകയും ചെറിയ മൂടൽമഞ്ഞിന്റെ സുതാര്യമായ പടലങ്ങൾ സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നുണ്ട്. സംസാരമില്ലാതെ, മിണ്ടാട്ടമില്ലാതെ അവർ രണ്ടുപേരും തണുത്ത രാവിന്റെ ശാന്തതതയിലൂടെ ചീറിപ്പാഞ്ഞു ജസീനയുടെ നെഞ്ചിടിപ്പ് പോലെ പടപട ശബ്ദമുയർത്തിക്കൊണ്ട് പാഞ്ഞുകൊണ്ടേയിരുന്നു.
കോഴിക്കോട്.!
നഗരത്തിലൂടെ വേഗതകുറഞ്ഞു ബൈക്ക് ഓടാൻ തുടങ്ങി. അവൾ സ്ഥലം പറയുന്നത് കാത്ത് വാഹിദ് എളുപ്പം നിർത്താൻ പാകത്തിലാണ് വണ്ടി ഓടിച്ചിരുന്നത്. ഒടുവിൽ കണ്ണൂർ റോഡിലേക്ക് അവൾ വഴികാണിക്കുകയും കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ അവൾ വണ്ടി നിർത്താൻ പറയുകയും ചെയ്തു.
“ഇവിടെ വിട്ടാൽ മതി. ഞാൻ പൊക്കോളാ.”
അവൾ പതുക്കെ പറഞ്ഞു. എന്നിട്ട് അവൻ വണ്ടി നിർത്തിയപ്പോൾ വണ്ടിയിൽനിന്നിറങ്ങി കുറച്ചുനേരം അനങ്ങാതെ തലയും കുനിച്ചു നിന്നു. അവൾക്ക് അവനോടൊന്ന് ക്ഷമ പറയണം എന്ന് തോന്നി. വാഹിദ് മുഖം തിരിച്ചു ജസീനയെ നോക്കി. അപ്പോഴാണ് വാഹിദ് അവളുടെ മുഖം ശരിക്ക് ശ്രദ്ധിച്ചത്.
“വീട് എവിടെയാണെന്ന് പറയൂ. ഞാൻ കൊണ്ടുവിടാം. ഈ രാത്രി നടുറോഡിലാണോ ഇറക്കി വിടേണ്ടത്.?”
വാഹിദ് സ്വരം അല്പം മയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. ആദ്യമായി അവന്റെ ഭാഗത്തുനിന്ന് മൃദുലമായ ഒരു അനുകമ്പ കിട്ടിയതും ജസീനയുടെ മനസ്സ് വല്ലാതെ നൊന്തു.
“അതിന് നിങ്ങൾക്കെന്താ. നിങ്ങൾ നിങ്ങടെ കാര്യം നോക്കിക്കോ, എന്റെ കാര്യം ഞാൻ നോക്കിക്കോളും, തെണ്ടീ..”
ജസീന ചീറി.! തന്റെ കരച്ചിൽ പുറത്തുവരാതിരിക്കാൻ അവളുടെ ഉള്ളിലെ ദേഷ്യം പുറത്തുചാടുകയും വാഹിദിനെ നോക്കാതെ അവൾ
പൊട്ടിത്തെറിക്കുകയും ചെയ്തു. പക്ഷേ അവസാനവാക്കുകൾ പറഞ്ഞു തീർന്നതും അവൾ കൈകളിൽ മുഖം പൂഴ്ത്തി ഏങ്ങിയേങ്ങി കരഞ്ഞുപോയി. വിരലുകൾക്കിടയിലൂടെ കണ്ണുനീർ താഴേക്ക് തൂവിയിറങ്ങി. വാഹിദ് അമ്പരന്ന് മരവിച്ചു പോയത് പോലെ നിശ്ചലം എന്ത് പറയണം എന്നറിയാതെ ഒന്ന് കുഴങ്ങി.
“ഞാൻ ചെയ്തുപോയി. എല്ലാരേയും പോലെ എനിക്കും ആഗ്രഹവും ഇഷ്ടവും ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഉടുക്കാതെ തൊട്ടടുത്ത് കിട്ടിയപ്പോ പൂതിയായി, മൂഡായി പറ്റിപ്പോയി. അതിനാണോ ഈ ശിക്ഷ..താനെന്താ പെണ്ണാണോ ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കാൻ. ഞങ്ങൾ ഉറങ്ങിക്കിടക്കുമ്പോ ഇത്തിരി തുണിയൊന്നു പൊങ്ങിയാൽ നിങ്ങൾ എവിടൊക്കെ കേറിപ്പിടിക്കുന്നു, എന്തൊക്കെ വായിലിട്ടു ചപ്പുന്നു. ഞാൻ ഒന്ന് തൊട്ടതാണോ ഇത്ര വെറുക്കാൻ മാത്രം ചെയ്ത തെറ്റ്.”
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു. വാഹിദ് പതുക്കെ ശാന്തമായി സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വരികയും രാത്രി പൊതുനിരത്തിൽ അതും കേരളത്തിലെ ഇപ്പോഴും ഉറങ്ങിക്കഴിഞ്ഞിട്ടില്ലാത്ത നഗര ഭാഗത്താണ് ഒരു പെണ്ണ്, അതും ഹൂറിയെ പോലെ സുന്ദരിയായ ഒരു പെണ്ണ് ബാഗും തോളിലിട്ടു മുഖം പൊത്തി കരയുന്നത്. അടിവീഴുമല്ലോ..
