“ഇവിടെ നിന്നിട്ട് നാളെ പൊയ്ക്കൂടെ. ഫുഡ് നമുക്ക് ഓർഡർ ചെയ്യാം എന്റെ വീട്ടിൽ വന്നതല്ലേ, ഇന്ന് ഇവിടെ താമസിക്കാം ന്നെ.”
അവൾ ബൈക്കിന്റെ അടുത്തേക്ക് നടന്നു ചെന്ന് സ്നേഹത്തോടെ അവന്റെ കൈയിൽ പിടിച്ചിട്ടു പറഞ്ഞു. അവളുടെ കണ്ണിലെ പ്രതീക്ഷയും സ്നേഹവും അവൻ കണ്ടു. എന്തോ വീട്ടുകാർ ഇല്ലാത്ത സമയത്ത് അവളുടെ കൂടെ അവിടെ താമസിക്കുന്നത് അത്ര നല്ലതല്ലെന്ന് അവനു തോന്നി.
“വേണ്ട ജസ്സീ. പ്രശ്നമാകും. നിന്റെ പേരെന്റ്സ് ഇല്ലാത്ത സമയത്തു നിന്നെയും കൊണ്ട് നിന്റെ വീട്ടിൽ താമസിക്കുന്നത് നിനക്ക് വളരെ മോശം പേരുണ്ടാക്കും. പലരുമായും വഴിവിട്ട ബന്ധമുണ്ട്, ഇടക്കൊക്കെ ഓരോരുത്തന്റെ കൂടെ വന്നു താമസിക്കുന്നത് കാണാം എന്നൊരു സംസാരം നിലനിൽക്കും. നീ വാ നമുക്ക് പോകാം.”
അവൻ അവളെ ഉപദേശിച്ചു. അവളുടെ മുഖത്ത് അല്പം നിരാശ പടർന്നെങ്കിലും പാതിമനസ്സോടെ അവൾ ബൈക്കിൽ കയറി.
“എന്നോട് വെറുപ്പാണോ?”
വണ്ടി മുന്നോട്ട് നീങ്ങി
കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ പുറത്തേക്ക് ചാഞ്ഞിരുന്നു മുഖം മുന്നിലേക്ക് നീട്ടി അവൾ ചോദിച്ചു.
“എന്തിനാ എന്റെ സ്വകാര്യത ഞാനറിയാതെ കാണാൻ നിന്നത്. വൃത്തികെട്ട കാര്യമല്ലേ അത്. ഒരാളുടെ സ്വകാര്യ ഭാഗങ്ങളൊക്കെ അയാൾ അറിയാതെ കാണാൻ പാടുണ്ടോ.?”
“എനിക്ക് ഇക്കയെ ഇഷ്ടയത് കൊണ്ടല്ലേ. ഞാൻ അത്ര ചീത്തകുട്ടി ഒന്നും അല്ല ഉറങ്ങിക്കിടക്കുന്ന ആണിന്റെ അണ്ടർവെയർ കാണുമ്പോ ഉള്ളിൽ കൈയിട്ട് സാധനം പിടിച്ചു നോക്കാൻ. എന്നോട് ഒരിക്കലും ഒരു താത്പര്യവും ഉള്ളരീതിയിൽ നോക്കാറ് പോലും ഇല്ലല്ലോ. എനിക്കാണെങ്കിൽ എല്ലാരേം പോലെ ഉള്ളുതുറന്നു കാണിക്കാനും മടി. ഞാൻ പിന്നെ എന്ത് ചെയ്യാനാ.”
“എന്നാലും വല്ലാത്ത സാധനം തന്നെ നീ. മിണ്ടാപ്പൂച്ചയെ പോലെ നടന്നിട്ട് ഉറങ്ങിക്കിടക്കുന്ന എന്റെ ശക്തിമുഴുവൻ നീ ഊറ്റിക്കുടിച്ചു കളഞ്ഞല്ലോ.”
“അയ്യേ..ഒന്ന് നോക്കി വണ്ടി ഓടിക്കുന്നുണ്ടോ..”
അവൾക്ക് നാണം വന്നു. ബുള്ളറ്റ് രാത്രിയുടെ മഞ്ഞവെളിച്ചെങ്ങളെ വകഞ്ഞുമാറ്റി താമരശ്ശേരി റോഡുവഴി തണുപ്പിന്റെ ഇരുളിമയിലേക്ക് വാഹിദിനെയും അവന്റെ പുറത്ത് മുലയുടെ ഭാരം താങ്ങിത്തളർന്നതു പോലെ വലിയ തുടുത്തു തള്ളിനിൽക്കുന്ന മുലകൾ അമർത്തി ചാഞ്ഞിരിക്കുന്ന ജസ്സിയെയും ചുമന്നു പാഞ്ഞുപോയി.
“എനിക്ക് വിശക്കുന്നുണ്ട്. അടിവാരം എത്തിയാൽ വണ്ടി നിർത്തണം. അവിടെ നിന്ന് ഫുഡ് കഴിക്കാം.”
ജസ്സി ബുള്ളറ്റിന്റെ ശബ്ദത്തിൽ ഒതുങ്ങിപ്പോകുന്ന തന്റെ ശബ്ദം അവൻ കേൾക്കാൻ വേണ്ടി ഉയർത്തി ഉറക്കെ വിളിച്ചു പറഞ്ഞു. കൈ ഉയർത്തി തള്ളവിരൽ പൊക്കി അതേയെന്നു അവനും പറഞ്ഞു. വണ്ടി അതിവേഗം പാഞ്ഞു. ഇരുട്ടും തെരുവുവിളക്കിന്റെ മഞ്ഞപ്രഭയും കെട്ടിപ്പിടിച്ചു മറിയുന്ന നിരത്തിലൂടെ ഇടക്കിടയ്ക്ക് ചീറിപ്പാഞ്ഞു വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങളുടെ തീക്ഷണമായ വെളിച്ചതിന്റെ കടന്ന് കയറ്റത്തിലൂടെ ഏകാന്തമായ രാവീഥികളിൽ കാത്തടപ്പിക്കുന്ന പടപട ശബ്ദം മുഴക്കിയും ചെറിയ അങ്ങാടികളിൽ വേഗതകുറച്ചു വാഹനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിയും ആ വാഹനം മുന്നോട്ട് നീങ്ങി അടിവാരം എത്തിയപ്പോൾ അവൾ പറഞ്ഞ ഹോട്ടലിന്റെ അടുത്തു അവൻ വണ്ടി നിർത്തി.
“നല്ല അസ്സൽ കോഴിക്കോടൻ ബിരിയാണി കിട്ടും, വേണേൽ തിന്നോ. എനിക്ക് ബിരിയാണി മതി.”
ജെസ്സി ടേബിളിൽ ചെന്നിരുന്നപ്പോൾ പറഞ്ഞു. എങ്കിൽ തനിക്കും അത് തന്നെ ആയിക്കോട്ടെ എന്ന് അവനും കരുതി രണ്ടു ബിരിയാണിക്ക് ഓർഡർ കൊടുത്തിട്ട് കാത്തിരുന്നു. തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്. ഇനിയങ്ങോട്ട് ചുരമാണ്. പ്രശസ്തമായ താമരശ്ശേരി ചുരം. കേട്ടിട്ടുണ്ട് എന്നല്ലാതെ താൻ ആദ്യമായിട്ടാണ് ഈ വഴി സഞ്ചരിക്കുന്നത്. ഇവൾ പലവട്ടം സഞ്ചരിച്ച വഴിയാണ്.
വാഹിദ് ജസ്സിയെ നോക്കി. കനം കുറഞ്ഞ ലവന്റർ നിറമുള്ള വസ്ത്രത്തിൽ തുടിച്ചു തുളുമ്പി നിൽക്കുന്ന വെളുത്തുതുടുത്ത ഒരു ഹൂറി. തലയിൽ അലസമായി ഷോൾ ഇട്ടിട്ടുണ്ടെങ്കിലും അവളിലേക്ക് തിരിച്ചുവന്ന ആഹ്ലാദത്തിന്റെ കുറുമ്പുകൾക്കും പിടഞ്ഞുകളികൾക്കും ചുറുചുറുക്കിനും അനുസരിച്ചു തലയിൽ നിന്ന് ഊർന്നിറങ്ങി ഓടാൻ ശ്രമിക്കുന്നുണ്ട് ആ നേരിയ തുണി. കവിളുകളിൽ പതിവിൽ കവിഞ്ഞ ആരുണാഭയും തുടിപ്പും വശ്യതയും പടർന്നിട്ടുണ്ട്. അവളുടെ മനസ്സിൽ പലചിന്തകളും
