കിടന്നിടത്ത് നിന്നും തിരിഞ്ഞ് എണീറ്റ് എന്റെ മുഖത്തു നോക്കിയതും ഏലിയാമ്മ വായും പൊത്തി തലയറഞ്ഞു ചിരി തുടങ്ങി…
ഏലിയായമ്മയുടെ പിറിച്ചെറിഞ്ഞ തുണികൾ എടുത്തപ്പോൾ ആദ്യം കയ്യിൽ കിട്ടിയത് ആ വലിച്ചു പൊട്ടിച്ച കറുത്ത ബ്രെയിസർ ആയിരുന്നു!
അതിന്റെ ആ വലിയ കപ്പ് എന്റെ തലക്ക് തൊപ്പിയായി പാകവും! അതിൽ ഒരു കപ്പ് തൊപ്പി ആയി വച്ചിട്ട് ആണ് ബാക്കി പെറുക്കിയത്…!
ആ തൊപ്പിയും വച്ച് ചെന്ന് ആണ് ഞാൻ അവളുടെ പുറം തുടച്ചത്… പിന്നാ തൊപ്പിക്കാര്യം മറന്നും പോയി!!
നേരം പരുപരാ വെളുത്തു തുടങ്ങി… ഞാൻ സ്ഥലം വിട്ടു..
അന്ന് ആകെ ക്ഷീണിച്ചു തളർന്നു പോയ ഏലിയാമ്മ ഉച്ചവരെ സ്റ്റേഷനിൽ പോലും പോയില്ല… ജോലിക്കാരി ചെന്ന് വിളിച്ചപ്പോൾ ആണ് എണീറ്റത് തന്നെ….
ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം എന്തോ സ്വകാര്യ ആവശ്യത്തിനായി രണ്ട് ദിവസത്തെ യാത്ര പോയപ്പോൾ ഏലിയാമ്മ എന്നെ തുണക്ക് കൂടെ കൂട്ടി..
“ഗോപന്റെ പേരിൽ നിലവിൽ സ്റ്റേഷനിൽ കേസ് ഒന്നുമില്ലലോ ഗോപാ…?”
‘നിലവിൽ എന്നല്ല സാറേ എന്റെ പേരിൽ അങ്ങനെ രജിസ്‌റ്റർ ചെയ്‌ത കേസേ ഉണ്ടായിട്ടില്ല… ഞാനിതുവരെ കോടതി കയറിയിട്ടില്ല….’
ട്രെയിനിലെ തിരക്കില്ലാത്ത ഏ സി കമ്പാർട്ട്മെന്റിൽ ഞങ്ങൾ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ ഏലിയാമ്മ ചോദിച്ചതിന് ഞാൻ മറുപടി പറഞ്ഞു…
“ആഹാ…. എന്നിട്ടാണോ സ്റ്റേഷൻലിസ്റ്റിൽ പേരും വന്നു വരുന്ന കേസുകളിൽ എല്ലാം വിളിപ്പിക്കുന്നത്?”
“അതിപ്പോ ഒരാചാരം ഒക്കെ ആകുമ്പോ….”
ഏലിയാമ്മയുടെ ചോദ്യത്തിന് ഒരൽപ്പം വിഷാദത്തോടെ ഞാൻ ഒരു വിളറിയ ചിരി ചിരിച്ചു….
“അങ്ങനിപ്പോ ആ ആചാരമിനി തുടരണ്ട… തിരിച്ചങ്ങോട്ട് ചെല്ലട്ടെ ആ പണി അപ്പോൾ തന്നെ നിർത്തിയേക്കാം…”
ഡബിൾ സീറ്റുകളിൽ മുഖാമുഖം ഇരുന്നിടത്ത് നിന്ന് എണീറ്റ് വന്നു എന്നോട് ചേർന്നിരുന്ന ഏലിയാമ്മ എന്നെ ചേർത്തു പിടിച്ചു…
“ഞാനാകെ പേടിച്ചാ നടന്നത്… സ്ഥലം എസ്. ഐ യെ ഒരു കള്ളന്റെ കൂടെ ചുറ്റിനടന്നു കണ്ടാൽ എന്താവും എന്ന് ഭയന്ന്! ഗോപൻ ഒരു കുറ്റവാളിയേ അല്ലല്ലോ!! ഇനി ആരെയും ഒളിക്കാനില്ല ധൈര്യമായി ഒന്നിച്ചു നടക്കാം. ഞാൻ ആരുടെ കൂടെ നടക്കണം എന്നത് ഞാനല്ലേ തീരുമാനിക്കുന്നത്!”
ആ യാത്ര ഏലിയാമ്മയുടെ മെൻസസ് സമയത്ത് ആയിരുന്നു… യാത്രയിലും രാത്രി ഹോട്ടലിൽ ആലിംഗനബദ്ധരായി കിടക്കുമ്പോഴും ഒക്കെ ആയി തന്റെ ജീവിതത്തെ പറ്റി ഏലിയാമ്മ മനസ്സ് തുറന്നു…
ആദ്യ വിവാഹത്തിലെ ജീവിതം വളരെ സന്തോഷമുള്ളത് ആയിരുന്നു.. അങ്ങേരുടെ കുടി മാത്രമേ ആകെ ഒരു കല്ലുകടി ആയി ഉള്ളായിരുന്നു…
എട്ട് വർഷമേ ആ സന്തോഷം നിലനിന്നുള്ളു… ഷെറിന് ആറു വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ആ അപകടം…
അങ്ങേരുടെ മരണശേഷം രണ്ട് കൊല്ലം തികയുന്നതിന് മുൻപേ മുതൽ വീട്ടുകാരും ബന്ധുക്കളും എല്ലാം ബഹളം തുടങ്ങി പുനർ വിവാഹത്തിന് വേണ്ടി…
എല്ലാവരുടെയും വിചാരം ഞാനെന്തോ കഴപ്പു മുറ്റി നടക്കുകയാണ് എന്നാണ്…
എന്റെ വീട്ടുകാരോട് ഒപ്പം അദ്ദേഹത്തിന്റെ വീട്ടുകാർ കൂടി നിർബന്ധം തുടങ്ങിയപ്പോൾ എത്ര കാലം ഞാൻ അങ്ങനെ ഒറ്റക്ക് ചെറുത്തു നിൽക്കും? എന്നിട്ടും നാലു വർഷം പിടിച്ചു നിന്നു..
അവസാനം കെട്ട് നടന്നു…
ആ ബന്ധം! അത് കഷ്ടിച്ച് ഒരു വർഷമേ നീണ്ടു നിന്നുള്ളു…
അയാൾക്ക് ഭയങ്കര അപകർഷത..
ഭാര്യ അവനിലും വലിയ പദവിയിൽ!
വീട്ടുകാർക്ക് ആണെങ്കിൽ സംശയരോഗം കുത്തും കോളും വച്ച സംസാരവും പെരുമാറ്റവും.
ഒരു സബ് ഇൻസ്‌പെക്ടർക്ക് നേരവും കാലവും നോക്കി ജോലി ചെയ്യാൻ പറ്റുമോ? സഹികെട്ടാണ് ഒഴിവാക്കി രക്ഷപെട്ടത്…
വിവാഹം എന്ന കാര്യത്തോടേ ഭയമായി ജീവിക്കുമ്പോൾ ആണ് അടുത്ത കാലക്കേട് എന്നെ തേടി ഇങ്ങോട്ട് വന്നത്…
ഭാര്യ മരിച്ച കുട്ടികൾ ഒക്കെ അറിവായ ഒരു കോടീശ്വരൻ വീട്ടുകാരുടെ പിന്നാലെ മാറാതെ നടന്നു…..
