അന്ന് ഞാൻ നേരത്തേ തന്നെ ബെഡിൽ കയറി കിടന്നു…
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഷബീനയും മുറിയിലേക്ക് വന്നു…
അവളുടെ സാന്നിധ്യം ഞാൻ അറിഞ്ഞ നിമിഷം തന്നെ ഈ ഒരാഴ്ചയായി ശീലമായി മാറിയ ആ പൊസിഷനിലേക്ക് ഞാൻ കിടത്തം മാറ്റി— അവൾക്ക് പുറം തിരിഞ്ഞ്,
ചുവരിലേക്ക് കണ്ണും മനസ്സും പതിപ്പിച്ചു…
കണ്ണാടിയിൽ നോക്കി അവൾ വസ്ത്രങ്ങൾ അഴിച്ചു മാറ്റുന്നതും
പുതിയൊരു നൈറ്റി അണിയുന്നതും
ശബ്ദങ്ങളിലൂടെ മാത്രം ഞാൻ തിരിച്ചറിഞ്ഞു…
തിരിഞ്ഞ് നോക്കാതിരിക്കാൻ
എന്റെ മുഴുവൻ ആത്മനിയന്ത്രണവും ഞാൻ ഉപയോഗിച്ചു— അതിൽ അത്ഭുതകരമായി ഞാൻ വിജയിക്കുകയും ചെയ്തു!!
അൽപം കഴിഞ്ഞ് വെട്ടം അണഞ്ഞു…
ഷബീനയും കട്ടിലിൽ കയറി കിടന്നു —
എനിക്ക് പുറം തിരിഞ്ഞ് തന്നെ…
കുറച്ചു നിമിഷങ്ങൾ നിശബ്ദം മാത്രം.
പതിവുപോലെ…!!
“സോറി…”
പെട്ടന്ന് എന്നെ തീർത്തും അമ്പരപ്പിച്ചു കൊണ്ട് ഷബീനയുടെ വായിൽ നിന്നു
ആ ഒരു വാക്ക് പുറത്തേക്ക് വീണു…
കല്യാണം കഴിഞ്ഞ് ഇത്ര വർഷത്തിനിടയിൽ
ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും
അവളുടെ വായിൽ നിന്ന്
“സോറി” എന്നൊരു വാക്ക്
ഞാൻ കേൾക്കുന്നത്. (അതും ഇത്ര സാധാരണമായ സ്വരത്തിൽ)
ഞാൻ ഒന്നും പ്രതികരിച്ചില്ല…
എന്റെ മറുപടിക്കായി കാത്ത്
ഷബീനയും നിശബ്ദമായി തന്നെ കിടന്നു— എനിക്ക് പുറം തിരിഞ്ഞ് തന്നെ!
അൽപം കഴിഞ്ഞ് അവൾ വീണ്ടും പറഞ്ഞു— “സോറി… പറ്റിപ്പോയി…
ഒന്നും വേണമെന്ന് വിചാരിച്ച് ചെയ്തതല്ല… പക്ഷേ…
അങ്ങനെയൊക്കെ സംഭവിച്ചു പോയി…”
വൗ… എത്ര സിംപിൾ!!!
മൗനം തുടരുമെന്ന് ഞാൻ തീരുമാനിച്ചിരുന്നുവെങ്കിലും
പിടിത്തം വിട്ട എന്റെ മനസ്സിൽ നിന്നും ആ വാക്കുകൾ കളിയാക്കുന്ന രീതിയിൽ തന്നെ പുറത്തേക്ക് ചാടി…
“കളിയാക്കിയതാണോ…?”
നേരത്തെ സൗമ്യമായി മാപ്പ് പറഞ്ഞിരുന്ന ഷബീനയുടെ സ്വരത്തിൽ
ഇപ്പോൾ ഒരു ചെറിയ രൂക്ഷത കയറി വന്നിരുന്നു…
“ഹേയ്…”
അതിനും ഞാൻ അതേ കളിയാക്കുന്ന സ്വരത്തിൽ തന്നെയാണ് മറുപടി കൊടുത്തത്!
എന്റെ ആ പ്രതികരണം അവളെ ചൊടിപ്പിച്ചതുപോലെ— ഷബീന ദീർഘമായി ശ്വാസം വിട്ടത് എനിക്ക് വ്യക്തമായി തന്നെ കേൾക്കാമായിരുന്നു…
അൽപനേരം വീണ്ടും നിശബ്ദം…
പിന്നെ—
“ഇങ്ങനെ ജീവിക്കാനാണെങ്കിൽ
എന്നെ നാട്ടിലേക്ക് പറഞ്ഞയച്ചേക്കൂ…”
വാക്കുകൾ ഒറ്റയടിക്ക് വന്നില്ല.
അവൾ ശ്വാസത്തിനിടയിൽ തന്നെ അവയെ കൂട്ടിച്ചേർക്കുകയായിരുന്നു!
“ഒരേ വീട്ടിൽ ഇങ്ങനെ അന്യരെപ്പോലെ കഴിയുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല… ഇനി നിങ്ങൾ വിട്ടില്ലെങ്കിൽ
ഞാൻ ഇറങ്ങി പോകും…”
ഷബീനയുടെ സ്വരത്തിൽ
ആവണവണമില്ലായിരുന്നു….
ഉറച്ച ഒരു തീരുമാനത്തിന്റെ കട്ടുപ്പിടിച്ച നിശ്ചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
“എങ്ങോട്ടേക്ക്…??”
“ഇറങ്ങി പോകും” എന്ന വാക്ക് കേട്ട നിമിഷം ഞാൻ പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു…
ചോദ്യം പുറത്തേക്ക് വന്നത്
അറിയാതെ തന്നെ— പക്ഷേ അതിൽ നിറഞ്ഞിരുന്നത് തീർത്തും ഭയമായിരുന്നു!!
എന്റെ ആ പെട്ടെന്നുള്ള പെരുമാറ്റം കണ്ടപ്പോൾ അവളും പാതി എന്നിലേക്ക് തിരിഞ്ഞു…
എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു—
“നാട്ടിലേക്ക്… അല്ലാതെ എങ്ങോട്ട്…??”
നമ്മുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.
ഒരുപാട് ദിവസങ്ങൾക്ക് ശേഷം…
ശരിക്കും ഒരുപാട് ദിവസങ്ങൾക്ക് ശേഷം…
ആ നേർക്കാഴ്ചയിൽ ഞാൻ മറയ്ക്കാൻ ശ്രമിച്ചിരുന്ന എന്റെ ഉള്ളിലെ ഭയം അവൾ വായിച്ചെടുത്തിട്ടുണ്ടാവും…
അവൾ പറഞ്ഞ “ഇറങ്ങിപ്പോകും”
എന്ന വാക്ക് ഞാൻ മനസ്സിലാക്കിയത്
നാട്ടിലേക്കന്നല്ല— ഡോക്ടറുടെ അടുത്തേക്കാണ് എന്ന് അവൾക്ക് ഇപ്പോൾ തീർച്ചയായും മനസ്സിലായിട്ടുണ്ടാവും…
ഇപ്രാവശ്യം ദീർഘശ്വാസം വിട്ടത്
ഞാനായിരുന്നു…
അവൾ “ഇറങ്ങിപ്പോകും” എന്ന് പറഞ്ഞത് ഡോക്ടറുടെ അടുത്തേക്കല്ല എന്ന് വ്യക്തമായ നിമിഷം മനസ്സിൽ എവിടെയോ ഒരാശ്വാസം മിന്നിപ്പോയതുപോലെ തോന്നി…
