പക്ഷേ— ആ ആശ്വാസം നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ…
ഇവിടെ ഷബീനയുടെ സ്വഭാവം
വ്യക്തമാക്കാതെ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല…
ഷബീന നല്ലവളാണ്… സ്നേഹമുള്ള ഭാര്യ തന്നെയാണ്… അല്ലെങ്കിൽ
ഒരിക്കൽ അങ്ങനെയായിരുന്നു…
ചുറ്റുപാടുകൾ കണ്ടറിഞ്ഞ് കാര്യങ്ങൾ ചെയ്യാൻ അറിയുന്നവൾ…
സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോൾ
വിട്ടുവീഴ്ചകൾക്ക് തയ്യാറായി നിൽക്കുന്ന സ്വഭാവം— പ്രത്യേകിച്ച്
ജീവിതത്തിലെ സാമ്പത്തിക കാര്യങ്ങളിൽ…
പക്ഷേ അവളിൽ ഞാൻ ഇതുവരെ കണ്ട ഏക പ്രശ്നം ഒന്നേയുള്ളൂ—
ചില വിഷയങ്ങളിൽ അവൾ ഒരിക്കൽ ഒരു തീരുമാനമെടുത്താൽ, അല്ലെങ്കിൽ
എന്തിനോടെങ്കിലും ഒരു താൽപര്യം തോന്നിയാൽ,,, പിന്നെ അത് നടപ്പിലാക്കണം… അല്ലെങ്കിൽ
നേടിയെടുക്കണം— അവൾക്ക് അതിൽ ഒരു പിടിവാശിയുണ്ട്.
പ്രത്യേകിച്ച് ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ!!
ഇപ്പോൾ അവളുടെ ജീവിതത്തിൽ
എന്നോളം സ്വാതന്ത്ര്യം എടുക്കാൻ കഴിയുന്ന മറ്റൊരു മനുഷ്യൻ ഇല്ലല്ലോ…
അതിനാൽ തന്നെയാണ് വാശിയുടെ കാര്യത്തിൽ അവൾ ഒരിക്കലും തോറ്റു തരാറില്ലാതിരുന്നത്…
ഇപ്പോൾ “നാട്ടിലേക്ക് വിട്ടില്ലെങ്കിൽ
സ്വയം ഇറങ്ങിപ്പോകും” എന്ന് ഷബീന പറഞ്ഞിട്ടുണ്ടെങ്കിൽ— അത് വെറും ഭീഷണിയല്ല,,, അവളുടെ ഈ സ്വഭാവം
എനിക്ക് നന്നായി അറിയാം,, അവൾ പറഞ്ഞാൽ അവൾ അത് ചെയ്യും!!
ഇങ്ങനെ ഒരു ഘട്ടത്തിൽ അവൾ എന്നെ വിട്ട് പോയാൽ— അത് മറ്റെന്തുമല്ല,,, ഒരു തരത്തിലുള്ള
വേർപ്പിരിയൽ തന്നെയായിരിക്കും!
മുദ്രകടലാസിൽ എഴുതിയില്ലെന്ന
വ്യത്യാസം മാത്രം…
അതിന്റെ അർത്ഥം ഇനി എനിക്ക്
മൗനം തുടരാൻ സാധിക്കില്ല…
കളിയാക്കലിന്റെ ഭാഷയിൽ അല്ല—
അർദ്ധവാക്കുകളിലുമല്ല— നേരെ ചൊവ്വേ, കാര്യങ്ങളെ ഗൗരവത്തോടെ
സംസാരിച്ചു തീർക്കാതെ വേറെ വഴിയില്ല…!!
“ഹ്മ്മ്… നമുക്ക് തുറന്നു സംസാരിക്കാം…”
പൂർണ്ണമായും അവളുടെ നേർക്കു തിരിഞ്ഞ് കിടന്നുകൊണ്ട് ഞാൻ പറഞ്ഞു…
ഉടൻ തന്നെ ഷബീനയും എനിക്ക് നേരെ തിരിഞ്ഞു കിടന്നു… (ആ വാക്കുകൾക്കും എന്റെ ആ ചലനത്തിനുമാണ് അവൾ കാത്തിരുന്നതെന്ന് തോന്നിപ്പോയി…)
എന്റെ മുഖത്തേക്ക് നോക്കുന്ന അവളുടെ കണ്ണുകളിൽ ക്ഷമാപണം ഉണ്ടായിരുന്നു… കുറ്റബോധവും…
എല്ലാത്തിനും ഉപരി— വീണ്ടും ജീവിതം
തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയും!!
കഴിഞ്ഞ ദിവസങ്ങളിൽ അവൾ കാട്ടിക്കൂട്ടിയതെല്ലാം ഒരൊറ്റ വികാരത്തിൽ പെടുന്നതല്ല…
അവൾ തെറ്റ് ചെയ്തതിന്റെ കുറ്റബോധം…
എല്ലാത്തിനും വഴി തുറന്ന ശേഷം…
അവൾ ഒരു ആവേശത്തിൽ കണ്ടം ചാടിയപ്പോൾ,,, അവളെ മാത്രം കുറ്റക്കാരിയാക്കി പെട്ടെന്ന് മനസ്സുമാറി പിന്മാറിയ എന്നോടുള്ള ദേഷ്യവും പുച്ഛവും…
അതിലുപരി— കുറഞ്ഞ സമയം കൊണ്ടു തന്നെ വളരെ ഇഷ്ടപ്പെട്ട
ഒരു വ്യക്തിയുമായുള്ള ബന്ധം
ഞാൻ കാരണം മുറിയേണ്ടിവന്നതിലെ
അമർഷം…
ഇവയെല്ലാം ചേർന്നതായിരിക്കും ഇത്രയും ദിവസം അവളെ
എന്നോടൊരു ശത്രുവിനെ പോലെ
പെരുമാറാൻ പ്രേരിപ്പിച്ചത്…
കുറച്ചുനേരം നമ്മൾ രണ്ടുപേരും
നിശബ്ദമായി മുഖാമുഖം നോക്കി കിടന്നു…
വാക്കുകൾ ഒന്നും പറഞ്ഞില്ലെങ്കിലും
എന്റെ കണ്ണുകളിൽ വ്യക്തമായൊരു ആവശ്യപ്പെടൽ ഉണ്ടായിരുന്നു—
“പറയൂ…”
ഷബീനയാണ് ആ മൗനം ആദ്യം തകർത്തത്…
“എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കാനില്ല.. താല്പര്യവുമില്ല.”
അവളുടെ ശബ്ദത്തിൽ ഒളിവോ വെട്ടിപ്പോകലോ ഇല്ലായിരുന്നു—
ഒരു തീരുമാനത്തിന്റെ ഉറപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…
“തെറ്റ് പൂർണ്ണമായും എന്റെ ഭാഗത്താണ്… ഇനി ആവർത്തിക്കില്ല.”
“എല്ലാം നമുക്ക് രണ്ടുപേർക്കും അറിയുന്നതല്ലേ…”
അവൾ തുടർന്നു. “പറ്റുമെങ്കിൽ
എനിക്ക് പൊറുത്തുതാ… നമുക്ക്
ഇതെല്ലാം മറക്കാം.”
“ഇനി ഇതിനെക്കുറിച്ച് നമ്മുക്കിടയിൽ
ഒരു ചർച്ചയും വേണ്ട. നമുക്ക് പഴയതുപോലെ സന്തോഷത്തോടെ
ജീവിക്കാം…”
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ
