മരുഭൂ വസന്തം – 5 16

ഇന്ന് അതിനുള്ള തയ്യാറെടുപ്പ് ആണെന്നും നൂറയോട് തനിച്ച് പോകണമെന്നും പറഞ്ഞപ്പോൾ അവൾക്ക് അൽപ്പം നിരാശ തോന്നിയെങ്കിലും അവന്റെ വിശദീകരണങ്ങളിൽ അൽപ്പം വിശ്വാസ്യത തോന്നിയത് കൊണ്ട് മനസ്സിലാമനസ്സോടെ അവൾ അബുദാബിയിലേക്ക് പോയി.

 

വാഹിദ് വാഷ്റൂമിൽ കയറി ഫ്രഷ് ആയി, നൂറ തയ്യാറാക്കി കൊണ്ടു വന്ന ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ജാലകത്തിലൂടെ കുറച്ചു ദൂരെയുള്ള റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന അനവധി വാഹനങ്ങളിലേക്ക് നോക്കിക്കൊണ്ട് നിന്നു. എങ്ങിനെ ജോർജിനെ കൈകാര്യം ചെയ്യണം? തന്റെ ഉമ്മയെ ഭോഗിച്ചവനാണ്.ഭോഗിച്ച് ഭോഗിച്ച് കൊന്നുകളഞ്ഞവനാണ്. ചാമി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ കണ്ണ് നനഞ്ഞില്ല, പകരം രക്തം തിളച്ചു.

കൊന്ന് കൊലവിളിക്കാൻ കൊതിച്ചു. ശാരികയോടുള്ള പ്രണയവും അവളില്ലാത്ത ഒരേകാന്തതയുടെ ഊഷരതയും ഓർത്തിട്ടാണ് അയാളെ കൊല്ലാതെ ലീലയ്ക്ക് വിട്ട് കൊടുത്തത്. തന്റെ കുടുംബജീവിതം തകർത്ത്, തന്നെ ഗർഭിണിയാക്കി, സ്വന്തം രക്തത്തിൽ പിറന്ന ആ മകളെ കൂട്ടമായി ബലാത്സഘം ചെയ്തിട്ടും വിനോദരസം മതിയാകാതെ സ്വന്തം പട്ടിയെ കൊണ്ട് കളിപ്പിച്ച കാമുകനെ കൊല്ലാൻ എന്ത് കൊണ്ടും ആ സ്ത്രീ തന്നെയാകും നല്ലത് എന്ന് കരുതി.

 

അത് തന്നെയായിരുന്നു ശരിയായ തീരുമാനവും. പക്ഷേ അയാളെ കൊല്ലാൻ മാത്രം ശക്തമായി ആയുധം കൈകാര്യം ചെയ്യാൻ ആ സ്ത്രീയുടെ കൈക്കരുത്ത് മതിയായില്ല. ഒരു കൊലപാതകിയാവാൻ അല്ലല്ലോ താൻ ജീവിതത്തോട് പോരാടി വിദ്യാഭ്യാസവും ഉന്നത വിജയങ്ങളും താണ്ടിയത്.

 

നൂറയുടെ പ്രണയം പെട്ടന്ന് വാഹിദിന്റെ ചിന്തമണ്ഡലത്തിലേക്ക് കയറി വന്നു. അവൾ എത്ര മനോഹരമായിട്ടാണ് തന്നെ പ്രണയിക്കുന്നത്. അച്ചടക്കവും മിതത്വവും എന്നാൽ തീക്ഷണവുമാണ് അവളുടെ പ്രണയം. തനിക്ക് വച്ച് നീട്ടിയിരിക്കുന്ന ഈ പിഴച്ച ബിസിനസ്‌ സാമ്രാജ്യത്തിൽ നിന്ന് താൻ ഒഴിഞ്ഞു മാറുകയാണ് എന്ന് മനസ്സിലായപ്പോൾ മുതൽ, ഈ രാജ്യത്ത് പുതിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ അവൾ നിർബന്ധിക്കുന്നു. രണ്ടുപേർക്കും പാർട്ണർഷിപ്പിൽ ഒരു കോമേഴ്‌ഷ്യൽ അസിസ്റ്റൻസ് ഗ്രൂപ്പ്‌ ആരംഭിക്കാം എന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. കേട്ടപ്പോൾ വളരെ താത്പര്യം തോന്നി.

 

തന്റെ പ്രൊഫഷനുമായി ബന്ധമുള്ള ലോകം. അക്കൗണ്ടിങ്ങും ഓഡിറ്റിങ്ങും ബിസിനസ്‌ സപ്പോർട്ടിങ്ങുമൊക്കെയായി തനിക്ക് പരിചയമുള്ള പ്രവർത്തന മേഖല. പക്ഷേ ഒന്നും മറുപടി പറഞ്ഞില്ല, ആലോചിക്കാം എന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറി. പക്ഷേ അവൾ ആ തീരുമാനത്തിൽ ഉറച്ചു നിൽപ്പാണ്. നിലവിൽ പല കമ്പനികളുമായി നല്ല ബന്ധമുള്ള നൂറ പറയുന്നത് വളരെ വേഗം നല്ലൊരു വളർച്ച കമ്പനിക്ക് ഉണ്ടാവുമെന്നാണ്.

പക്ഷേ തന്റെ തലയിൽ ഇപ്പോൾ സ്വന്തം വിജയത്തെക്കാൾ കൂടുതൽ താൻ അകപ്പെട്ടിരിക്കുന്ന കുരുക്കിൽ നിന്ന് പുറത്തു ചാടുക എന്നതാണല്ലോ. ശാരിക മരിച്ചു കഴിഞ്ഞ സ്ഥിതിക്ക് നിയമപരമായി ഭർത്താവായ താൻ ആരുടെ പേരിലേക്ക് തന്റെ ഷെയർ കൈമാറണം എന്നതാണ് വിഷയം. ആകെയുള്ള സഹോദരൻ ശരത് ജീവനോടെയുണ്ടോ എന്ന് പോലും അറിയില്ല. രാജൻചേട്ടൻ തന്നിൽ നിന്ന് അകന്ന് നിൽക്കുകയും ശത്രുവിനെ പോലെ മാറ്റി നിർത്തുകയും ചെയ്യുന്നു. എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്.?

 

അമ്മുവിനെ മാത്രം കണ്ടതേയില്ല. കല്യാണത്തിന് കണ്ടപ്പോൾ എന്തോ ഒരകൽച്ച അവളുടെ പെരുമാറ്റത്തിൽ അനുഭവപ്പെട്ടിരുന്നു. പഴയ സൗഹൃദവും സ്നേഹവും പ്രകടിപ്പിച്ചു താൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ പേരിനു മാത്രം ഒന്ന്രണ്ട് വാക്കുകൾ മിണ്ടിയെന്നു വരുത്തി അവൾ തന്നിൽ നിന്ന് അകന്ന് മാറി.

അന്ന് കാട്ടിൽ നിന്ന് രക്ഷപ്പെടുത്തി മടങ്ങിയപ്പോൾ, അവൾ പുലരാൻ തുടങ്ങുന്ന അരണ്ട വെട്ടത്തിൽ വസ്ത്രം ധരിക്കാൻ മടിച്ചു നിന്നത് വാഹിദ് ഓർത്തു. തനിക്ക് മുന്നിൽ ആ ഇളം ശരീരം മലർക്കേ തുറന്ന് വെക്കാൻ അവൾക്ക് എന്ത് മാത്രം ആഹ്ലാദമാണെന്ന് തോന്നി ആ മുഖത്തെ തുടുപ്പും ഉത്സാഹവും കണ്ടപ്പോൾ. ഒടുവിൽ താൻ തന്നെ വസ്ത്രം ഉടുപ്പിക്കേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *