അവൾ ഡയസിനടുത്ത് നിന്ന് കയ്യിലിരുന്ന ബുക്കുകൾ മേശപ്പുറത്ത് വെച്ചു. എന്നിട്ട് മെല്ലെ തലയുയർത്തി സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. ആ നോട്ടത്തിൽ ഒരു ചെറിയ കുസൃതിയുണ്ടോ എന്ന് അവൻ സംശയിച്ചു. അവന്റെ നെഞ്ചിടിപ്പ് ആ നിമിഷം ഇരട്ടിയായി. തന്റെ അയൽപക്കത്തെ ആ പെൺകുട്ടി ഇത്രയും സുന്ദരിയായ ഒരു ടീച്ചറായി മാറുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
അവൾ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.
**”ഗുഡ് മോർണിംഗ്… ഞാൻ മീര. ഇന്ന് മുതൽ നിങ്ങൾക്ക് ഇംഗ്ലീഷ് എടുക്കുന്നത് ഞാനായിരിക്കും.”**
സിദ്ധാർത്ഥിന്റെ തലയിൽ വണ്ടിക്കൂട് ഇളകിയതുപോലെ തോന്നി. തന്റെ വീടിന്റെ അടുത്തുള്ള പെൺകുട്ടി, താൻ ബസ്സിൽ വെച്ച് നോക്കി നിന്ന ആ സുന്ദരി… അവൾ തന്റെ ടീച്ചറാണെന്ന സത്യം അവനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞു.
അവൾ ഓരോരുത്തരെയായി നോക്കി കൊണ്ടിരുന്നു. സിദ്ധാർത്ഥിന്റെ ഊഴമെത്തിയപ്പോൾ അവളുടെ കണ്ണുകൾ അവനിൽ ഒന്ന് തങ്ങിനിന്നു. അവന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങിയതുപോലെ.
ബസ്സിൽ വെച്ച് ആ മുടിയിഴകൾ നീക്കിയ കുസൃതിക്കാരിയായ പെൺകുട്ടിയല്ല ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ഇതൊരു അദ്ധ്യാപികയുടെ ഗൗരവമാണ്.
അവൾ പതുക്കെ ചോക്ക് കയ്യിലെടുത്തു. ബോർഡിൽ എഴുതാൻ തുടങ്ങുന്നതിന് മുൻപ് അവൾ ചോദിച്ചു, “കഴിഞ്ഞ ക്ലാസ്സിൽ നിങ്ങൾ എവിടെയാണ് നിർത്തിയത്?”
ക്ലാസ്സിലാകെ നിശബ്ദത. സിദ്ധാർത്ഥ് തന്റെ തല താഴ്ത്തി പുസ്തകത്തിന്റെ താളുകൾ വെറുതെ മറിച്ചു. അവന്റെ ഉള്ളിൽ ഒരു വെപ്രാളമായിരുന്നു.
“ആരും ഒന്നും പറയുന്നില്ലേ?” മീര ടീച്ചറുടെ ശബ്ദം അല്പം കൂടി ഗൗരവമായി. അവൾ സാവധാനം നടന്ന് സിദ്ധാർത്ഥിന്റെ ബെഞ്ചിന് അടുത്തെത്തി.
ഹീൽ ചെരുപ്പുകൾ തറയിൽ തട്ടുമ്പോഴുള്ള ആ താളാത്മകമായ ശബ്ദം അവന്റെ നെഞ്ചിടിപ്പിനൊപ്പമായിരുന്നു. അവളുടെ വെളുത്ത കാലിലെ ആ വെള്ളി പതസാരത്തിന്റെ നേർത്ത കിലുക്കം അവൻ മാത്രം കേട്ടു.
അവൾ അവന്റെ ബെഞ്ചിൽ കൈകൾ ഊന്നി പതുക്കെ കുനിഞ്ഞു. അവളുടെ ആ പെർഫ്യൂമിന്റെ ഗന്ധം അവനെ പൊതിഞ്ഞു. സിദ്ധാർത്ഥ് വിറയ്ക്കുന്ന കൈകളോടെ പുസ്തകം മുറുകെ പിടിച്ചു.
“സിദ്ധാർത്ഥ്… നീ പറ. എവിടെയാ നിർത്തിയത്?” അവൾ വളരെ താഴ്ന്ന സ്വരത്തിൽ ചോദിച്ചു.
അവൻ പതറിക്കൊണ്ട് എഴുന്നേറ്റു നിന്നു. അവളുടെ മുഖത്തേക്ക് നോക്കാൻ അവന് ധൈര്യമില്ലായിരുന്നു. “അത്… ടീച്ചർ… പേജ് നമ്പർ 42…” അവൻ വിക്കി വിക്കി പറഞ്ഞു.
അവൻ അറിയാതെ ഇതിന്റെ ഇടയിൽ ചുവന്ന ബ്ലൗസിൽ മുഴച്ചുനിന്ന മുലകളിൽലേക്ക് ആയിരുന്നു അവൻ പെട്ടെന്ന് തന്നെ മുഖ മാറ്റി
അവൾ :മ്മ്മ്
എന്നിട്ട് അവൾ തിരിഞ്ഞു നടന്നു. സിദ്ധാർത്ഥ് സ്തംഭിച്ചു നിൽക്കുകയായിരുന്നു. മീര ടീച്ചർ ബോർഡിൽ എഴുതാൻ തുടങ്ങിയെങ്കിലും, സിദ്ധാർത്ഥിന്റെ കണ്ണുകൾ അവളുടെ ആ ചുവന്ന സാരിയുടെ തുമ്പിലും, ആ പതസാരത്തിന്റെ ചലനങ്ങളിലും തറഞ്ഞു പോയി. അവൻ പോലും അറിയാതെ അവന്റെ ഉള്ളിൽ എന്തോ ഉടലെടുക്കുകയായിരുന്നു അപ്പോൾ
ഒരു ഇൻട്രോവർട്ട് ആയ സിദ്ധാർത്ഥിനെ സംബന്ധിച്ചിടത്തോളം, ആ ക്ലാസ്സ് മുറി ഇപ്പോൾ ഒരു വലിയ ചോദ്യചിഹ്നമായി മാറി.
കോളേജ് വിട്ട് വീട്ടിലെത്തിയ സിദ്ധാർത്ഥിന്റെ മനസ്സ് അപ്പോഴും ആ ക്ലാസ്സ് മുറിയിലായിരുന്നു. മീര ടീച്ചറുടെ ആ നോട്ടവും, ആ വാക്കുകളും അവന്റെ ഉള്ളിൽ തിരതല്ലിക്കൊണ്ടിരുന്നു. ഉമ്മറത്ത് ഇരിക്കുകയായിരുന്ന അമ്മയുടെ അടുത്തേക്ക് അവൻ പതുക്കെ ചെന്നു.
“എന്താടാ സിദ്ധാർത്ഥാ, ഒരു മിന്നൽ ഏറ്റതുപോലെ ഇരിക്കുന്നത്?” അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.
സിദ്ധാർത്ഥ് സോഫയിലേക്ക് തളർന്നിരുന്നു. “അമ്മേ… അത്… ഇന്ന് കോളേജിൽ പുതിയൊരു ടീച്ചർ വന്നു. ഇംഗ്ലീഷ് എടുക്കാൻ. നമ്മുടെ അടുത്ത വീട്ടിൽ താമസിക്കാൻ വന്ന ആ മീര… അവളാണ് ടീച്ചർ.”
അമ്മയുടെ മുഖത്ത് അത്ഭുതം വിരിഞ്ഞു. “അതെയോ! മീര മോളാണോ നിന്റെ ടീച്ചർ? ഇത് കൊള്ളാമല്ലോ. അവൾ നല്ല പക്വതയുള്ള കുട്ടിയാണെന്ന് എനിക്ക് തോന്നിയിരുന്നു. പഠിപ്പിക്കാൻ നല്ല കഴിവുണ്ടാകും.”

തുടക്കം നന്നായിട്ടുണ്ട് 👍