പാഠം ഒന്ന് പ്രണയം മീര ടീച്ചർ 35അടിപൊളി 

ബസ് സഡൻ ബ്രേക്കിട്ടു നിന്നു. മീര ഓടിവന്ന് ബസ്സിന്റെ കമ്പിയിൽ പിടിച്ച് അകത്തേക്ക് കയറി. വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു അവൾ. ബസ്സിലെ തിരക്കിനിടയിലൂടെ അവൾ സിദ്ധാർത്ഥ് ഇരിക്കുന്നതിന് തൊട്ടടുത്തുള്ള സീറ്റിനടുത്ത് വന്നു നിന്നു.

അവളുടെ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ആ സുഗന്ധം വായുവിൽ പടർന്നു. സിദ്ധാർത്ഥ് ഒന്ന് എഴുന്നേൽക്കണോ അതോ ഇരിക്കണോ എന്നറിയാതെ പരിഭ്രമിച്ചു. മീര അവനെ ഒന്ന് നോക്കി. ആ കണ്ണുകളിൽ അപ്പോഴും ഒരു തിളക്കമുണ്ടായിരുന്നു. കിതപ്പടക്കി അവൾ പതുക്കെ പറഞ്ഞു:

“ഭാഗ്യം… ഈ ബസ് കൂടി പോയിരുന്നെങ്കിൽ ഇന്ന് എന്റെ പണി തീർന്നേനെ.”

സിദ്ധാർത്ഥ് ഒന്നും മിണ്ടിയില്ല, അവന്റെ പതിവ് അവൻ പതുക്കെ സീറ്റിന്റെ അരികിലേക്ക് നീങ്ങിയിരുന്നു അവൾക്ക് നിൽക്കാൻ കുറച്ചുകൂടി സ്ഥലം നൽകി. ബസ് വീണ്ടും നീങ്ങിത്തുടങ്ങിയപ്പോൾ, ആ ഇടുങ്ങിയ സ്ഥലത്ത് അവളുടെ സാരിത്തുമ്പ് അവന്റെ കൈകളിൽ അറിയാതെ തട്ടുന്നുണ്ടായിരുന്നു. അവൻ തിരിഞ്ഞു ടീച്ചറെ നോക്കി ആണ്നി നില സാരിയുടെ ഇടയിൽ കുടി ചെറു രോമങ്ങൾ നിറഞ്ഞ വെളുത്ത വയർ ഞാൻ കണ്ടു അത് ഒരു ഓർമ്മം നിറഞ്ഞ പാത അവളുടെ സാരിയുടെ ഉള്ളിൽ പോയി മറഞ്ഞു ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു വീണ്ടും ഞാൻ ആ കെ.എസ്.ആർ.ടി.സി ബസ്സിനുള്ളിലായി ചുരുങ്ങി.

ബസ്സിന്റെ ഇരമ്പലുകൾക്കിടയിൽ അവർക്കിടയിൽ മൗനം മാത്രം ബാക്കിയായി. സിദ്ധാർത്ഥ് ജനാലയിലൂടെ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നെങ്കിലും അവന്റെ ഉള്ളം മുഴുവൻ തൊട്ടടുത്ത് നിൽക്കുന്ന മീരയിലായിരുന്നു. വണ്ടി ബ്രേക്കിടുമ്പോഴൊക്കെ അവളുടെ പതസാരത്തിന്റെ കിലുക്കം അവൻ കേൾക്കുന്നുണ്ട്. ഒന്നും സംസാരിച്ചില്ലെങ്കിലും ആ സാമീപ്യം അവനിൽ വലിയൊരു പരിഭ്രമം ഉണ്ടാക്കി.

ബസ് കോളേജ് സ്റ്റോപ്പിൽ നിന്നു. മീര ആദ്യം പുറത്തിറങ്ങി. പിന്നാലെ സിദ്ധാർത്ഥും. സ്റ്റോപ്പിൽ നിന്ന് കോളേജ് ഗേറ്റിലേക്കുള്ള ആ ചെറിയ ദൂരം അവർ ഒരേ വേഗതയിൽ നടന്നു. വഴിയിലുടനീളം വിദ്യാർത്ഥികൾ മീര ടീച്ചറെ നോക്കി “ഗുഡ് മോർണിംഗ്” പറയുന്നുണ്ടായിരുന്നു. സിദ്ധാർത്ഥ് തന്റെ തല താഴ്ത്തി, ആരും ശ്രദ്ധിക്കാത്ത വിധം അവളോടൊപ്പം നടക്കാൻ ശ്രമിച്ചു.

കോളേജ് ഗേറ്റ് കടന്നതും മീര സ്റ്റാഫ് റൂമിലേക്കുള്ള ഇടനാഴിയിലേക്ക് തിരിഞ്ഞു. പോകുന്നതിന് മുൻപ് അവൾ ഒന്ന് നിന്നു, എന്നിട്ട് സിദ്ധാർത്ഥിനെ നോക്കി പതുക്കെ പറഞ്ഞു:

“ക്ലാസ്സിൽ വെച്ച് കാണാം… വൈകുന്നേരം നേരത്തെ വരണമെന്ന് അമ്മ പറഞ്ഞിട്ടുണ്ടാകുമല്ലോ?”

മറുപടിക്ക് കാത്തുനിൽക്കാതെ അവൾ നടന്നുനീങ്ങി. അവളുടെ ഹൈഹീൽ ചെരുപ്പുകൾ വരാന്തയിൽ തട്ടുമ്പോഴുണ്ടാകുന്ന ആ ശബ്ദം സിദ്ധാർത്ഥിന്റെ കാതുകളിൽ മുഴങ്ങി. അവൻ പതുക്കെ തന്റെ ക്ലാസ്സിലേക്ക് നടന്നു.

ക്ലാസ്സിലെത്തി തന്റെ പതിവ് സീറ്റിലിരിക്കുമ്പോഴും അവന്റെ മനസ്സ് ശാന്തമായിരുന്നില്ല. അല്പസമയത്തിനകം മീര ടീച്ചർ ക്ലാസ്സിലേക്ക് വരുമെന്നും, ആ പച്ച സാരിയും പതസാരത്തിന്റെ കിലുക്കവും വീണ്ടും തന്റെ മുന്നിലെത്തുമെന്നും ഓർത്തപ്പോൾ അവന്റെ ഉള്ളിൽ ഒരു ചെറിയ കാറ്റു വീശുന്നത് പോലെ തോന്നി.

ബോർഡിൽ ചോക്ക് കൊണ്ട് എഴുതുന്ന ശബ്ദം കേൾക്കാൻ അവൻ കാതോർത്തു…

ക്ലാസ്സിൽ മീര ടീച്ചർ പാഠം എടുത്തുകൊണ്ടിരിക്കുമ്പോഴും സിദ്ധാർത്ഥ് തന്റെ പുസ്തകത്തിലെ ഒരു വരിയിൽ കണ്ണുനട്ടിരിക്കുകയായിരുന്നു. പക്ഷേ അവന്റെ ചിന്തകൾ മറ്റെവിടെയോ ആയിരുന്നു.

“ഞാൻ ഈ കാണിക്കുന്നത് ശരിയാണോ?” അവന്റെ മനസ്സ് അവനോട് തന്നെ ചോദിച്ചു.

അവളോടുള്ള ഈ തോന്നലിനെ ‘പ്രണയം’ എന്ന് വിളിക്കാമോ? അതോ വെറുമൊരു ആരാധന മാത്രമാണോ? തനിക്ക് അറിവ് പകർന്നു തരുന്ന, തന്നെ നേർവഴിക്ക് നടത്തേണ്ട ഒരാളെ മറ്റൊരു കണ്ണിലൂടെ നോക്കുന്നത് തെറ്റല്ലേ? ഓരോ തവണ അവൾ അടുത്തേക്ക് വരുമ്പോഴും പതസാരത്തിന്റെ ശബ്ദത്തിനായി കാതോർക്കുന്നത് ഒരു പാപമാണോ?

ടീച്ചറെ പ്രേമിക്കുന്ന ഒരു വിദ്യാർത്ഥി… ഈ ലോകം അത് എങ്ങനെ കാണും? വീട്ടിൽ അമ്മ അറിഞ്ഞാൽ എന്താകും അവസ്ഥ? മീര ടീച്ചറുടെ ആ ഗൗരവം നിറഞ്ഞ മുഖത്തിന് പിന്നിൽ തന്നോട് ഒരു ചെറിയ ഇഷ്ടം എങ്കിലും ഉണ്ടാകുമോ? അതോ താൻ വെറുമൊരു അയൽവാസിയും വിദ്യാർത്ഥിയും മാത്രമാണോ?

1 Comment

Add a Comment
  1. എസ് എൽ എൻ

    തുടക്കം നന്നായിട്ടുണ്ട് 👍

Leave a Reply

Your email address will not be published. Required fields are marked *