“ഏയ്… അതൊന്നും സാരമില്ല, ഇത് ഇങ്ങനെ കിടന്നോളും.” അവൾക്ക് അവന്റെ ഉള്ളിലെ തന്ത്രം മനസ്സിലായില്ല.
“ഹാ, വണ്ടിക്കുള്ളിൽ നമ്മൾ രണ്ടുപേരല്ലേ ഉള്ളൂ… നീ അതൊന്ന് ഫ്രീ ആയിട്ടിട്.” അവന്റെ നിർബന്ധത്തിന് വഴങ്ങി അരുണിമ തന്റെ സാരി തലപ്പ് പതുക്കെ തോളിൽ നിന്നും മാറ്റി സീറ്റിലേക്ക് ഒതുക്കിയിട്ടു.
ആ നിമിഷം, ബ്ലൗസിന്റെ ഇറുകിയ കെട്ടുകൾക്കുള്ളിൽ നിന്നും അവളുടെ വിരിഞ്ഞ മാറിടത്തിന്റെ മുകൾഭാഗവും, കഴുത്തിലെ വിയർപ്പുതുള്ളികളും പൂർണ്ണമായി പുറത്തേക്ക് തെളിഞ്ഞു വന്നു. വണ്ടി മാളിന്റെ പാർക്കിംഗ് ഏരിയയിലേക്ക് തിരിയുമ്പോൾ സജീവന്റെ ഹൃദയമിടിപ്പ് അതിവേഗത്തിലായി.
“Candaulism-ത്തിന്റെ” ഒന്നാം ഘട്ടത്തിലേക്ക് കാലെടുത്തു വെക്കുന്നതിന്റെ ഭാഗമായി അവന്റെയുള്ളിൽ ഭയം നിറഞ്ഞിരുന്നുവെങ്കിലും… സജീവൻ അതൊക്കെ മാറ്റി വെച്ച്, പുറത്ത് വണ്ടികൾ പാർക്ക് ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരും മറ്റ് പുരുഷന്മാരും അക്ഷമയോടെ കാത്തുനിൽക്കുന്ന ആ വലിയ ആൾക്കൂട്ടത്തിലേക്ക് അവൻ തന്റെ സുന്ദരിയായ ഭാര്യയെയും കൊണ്ട് നടന്നു നീങ്ങാൻ തുടങ്ങി…
*********
“ആ കള്ളത്തെണ്ടി സുരേഷ്! അവൻ ആരാണെന്നാ അവന്റെ വിചാരം? കഴുവേറി!” കാലത്തെ കുളിയൊക്കെ കഴിഞ്ഞ് നേരെ ചായക്കടയിലേക്ക് എത്തിയ കേളപ്പൻ ചായക്കപ്പിലേക്ക് നോക്കി പിറുപിറുത്തുകൊണ്ട് തുടങ്ങി.
“ഹാ, നീ ഇതുവരെയത് വിട്ടില്ലേ എന്റെ കേളപ്പ… ഇതിപ്പോ കഴിഞ്ഞിട്ട് രണ്ട് ദിവസമായില്ലേ എന്നിട്ടും നീയിപ്പോ അതും പറഞ്ഞോണ്ടിരുന്നാൽ പിന്നെ എങ്ങനെയാ..?” ചായ അടിക്കുന്നതിനിടയിൽ സുധാകരൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
രണ്ട് ദിവസം മുൻപ് സുരേഷിന്റെ വായയിൽ നിന്നും വയറുനിറച്ചു കിട്ടിയ കേളപ്പനും, ഭാസ്കരനും ഇപ്പോഴും അതിന്റെ ഹാങ്ങോവർ മാറിയിട്ടില്ല. അല്ല, അവർക്കിങ്ങനെ സുരേഷിനോട് ദേഷ്യം തോന്നാനും കൃത്യമായ കാര്യമുണ്ട്. അതിൽ പ്രത്യേകിച്ച് എടുത്തു പറയേണ്ടത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളാണ്. സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന കാലത്ത് ടീച്ചർമാരുടെ കുളിസീൻ ഒളിഞ്ഞുനോക്കിയും, ക്ലാസ്സിലെ പെൺകുട്ടികളെ ബസിൽ വെച്ച് ജാക്കിവെക്കുകയുമൊക്കെ ചെയ്ത ശേഷം, അത് വന്ന് നേരെ ചായക്കടയിലെ മൂപ്പന്മാരായ കേളപ്പനോടും ഭാസ്കരനോടും ആദ്യം ചെന്നു വിളമ്പുന്ന സുരേഷ് എന്ന കൗമാരക്കാരന്റെ സ്വഭാവത്തിൽ വന്ന മാറ്റം കാണുമ്പോൾ അവർക്ക് പിന്നെയെങ്ങനെയാ അവനോട് കലി തോന്നാതിരിക്കുക! അന്ന് തങ്ങൾക്കൊപ്പം ഇരുന്ന് കമ്പികഥകൾ പറഞ്ഞിരുന്നവൻ ഇന്ന് മാന്യത ചമഞ്ഞ് തങ്ങളെത്തന്നെ വിരട്ടുന്നത് അവർക്ക് ഒട്ടും ദഹിക്കുന്നുണ്ടായിരുന്നില്ല.
“എന്റെ സുധാകരാ… നീ ഒന്ന് ആലോചിച്ചു നോക്കിയേ… നമ്മുടെ പഴയ ആ ചെക്കനാണോ അവനിപ്പോൾ?” ഈ പ്രാവശ്യം അത് പറഞ്ഞത് ഭാസ്കരൻ ആയിരുന്നു.
“എടാ, അത് പിന്നെ പ്രായം ആകുമ്പോൾ മനുഷ്യർ മാറില്ലേ…” സുധാകരൻ പറഞ്ഞു.
“എന്നാലും ഇതൊരു മാതിരി മറ്റേടത്തെ മാറ്റമായി പോയി..” കേളപ്പൻ ദേഷ്യത്തോടെ ചായ ഊതിക്കുടിച്ചു.
അവർ അവിടെയിരുന്ന് സുരേഷിനെ ചൊല്ലിയുള്ള പഴയ കാര്യവും, നാട്ടിലെ മറ്റു കാര്യങ്ങളെ പറ്റിയും തമ്മിൽ തർക്കിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് കടയുടെ പുറത്ത് ഒരു ഡീസൽ വണ്ടി വന്ന് നിന്ന കനത്ത ശബ്ദം അവർ കേട്ടത്. ഉള്ളിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ ചെറിയൊരു വിടവിലൂടെ ആ വണ്ടിയുടെ വെള്ളയും മഞ്ഞയും നിറഞ്ഞ രൂപം കണ്ടപ്പോൾ തന്നെ അവിടെ മൊത്തം നിശ്ചലമായതു പോലെയൊരു നിശബ്ദത പടർന്നു. ആകെ ഒരു ബൊലേറോ പിക്ക്-അപ്പിന്റെ എൻജിൻ ഇരമ്പുന്ന ശബ്ദം മാത്രം അവിടെ പ്രതിധ്വനിച്ചു….
“ദിനേശൻ?” കേളപ്പൻ ഒട്ടും ശബ്ദമില്ലാതെ, പേടിയോടെ ഭാസ്കരന്റെ കാതിൽ മന്ത്രിച്ചു.
പുറത്ത് കിടക്കുന്ന വണ്ടിയുടെ എൻജിൻ ഓഫായതും, ബോംബ് പൊട്ടുന്ന പോലെയുള്ള ഒരു ഗാംഭീര്യത്തിൽ ആ വണ്ടിയുടെ ഇരുമ്പ് ഡോർ അടഞ്ഞ ശബ്ദം കേട്ടതും ക്കടയിലുള്ളവരുടെ നെഞ്ചൊന്ന് പിടച്ചു. സുരേഷിനെതിരെ കുരച്ച കേളപ്പന്റെ നാക്ക് തനിയെ ഉള്ളിലേക്ക് വലിഞ്ഞു.
