പതറുന്ന പവിത്രത – 2 Likeഅടിപൊളി 

 

അകത്തുള്ള എല്ലാവരുടെയും മിഴികൾ കടയുടെ മുൻവാതിലിലേക്ക് തിരിഞ്ഞു. അപ്പോ ദാ വരുന്നു ആറടി ഉയരവും കാട്ടുപോത്തിന്റെ വിരിവുമുള്ള ഒരു യമണ്ടൻ ഐറ്റം… ദിനേശൻ..! കക്ഷത്തിലെ വിയർപ്പുചാലുകൾ പടർന്ന വെള്ള ഇന്നർ കുപ്പായവും, ചോരക്കനപ്പ് പോലെയുള്ള ചുവന്ന മുണ്ട് തുടയിലേക്ക് മടക്കി കുത്തിവെച്ചുമുള്ള രീതിയിലായിരുന്നു അവന്റെ വരവ്.

 

“ദിനേശാ…..” വണ്ടി വന്നു നിന്നപ്പോൾ തന്നെ അത് ദിനേശനാണെന്ന് മനസ്സിലായ സുധാകരൻ അപ്പോൾ തന്നെ മൂന്ന് കുറ്റി ആവി പറക്കുന്ന പുട്ടും, കടലക്കറിയും, നല്ല കട്ടികൂടിയ പാൽച്ചായയും ആൾറെഡി റെഡിയാക്കി മേശപ്പുറത്ത് വെച്ചിട്ടുണ്ടായിരുന്നു. “ദാ… ഇവിടെ ഇരുന്നോ.” മുൻവാതിലിന് അടുത്തുള്ള ബഞ്ചിന് നേരെ കൈ ചൂണ്ടി സുധാകരൻ അവനോട് ഇരിക്കാൻ പറഞ്ഞു. ദിനേശൻ ഒരക്ഷരം മിണ്ടാതെ ആ ബഞ്ചിലേക്ക് ചെന്ന് ഇരുന്നു.

 

“എന്താ ദിനേശാ കാലത്തെ തന്നെ വണ്ടിയുമായിട്ട്? ലോഡ് വല്ലതും ഉണ്ടായിരുന്നോ?” സുധാകരൻ പതുക്കെ ചോദിച്ചു.

 

“മ്മ്… മാർക്കറ്റിൽ ഒരു ലോഡ് പലചരക്കുകൾ ഇറക്കാൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് വരുന്ന വഴിയാ..” ദിനേഷ് മുന്നിലിരുന്ന പുട്ടിലേക്ക് കടലക്കറി ഒഴിച്ച് കൈകൊണ്ട് കുഴക്കാൻ തുടങ്ങി.

 

അവന്റെ വരവോടെ അതുവരെ അവിടെയുണ്ടായിരുന്ന പരദൂഷണ കൗണ്ടർ ആകെ നിശ്ചലമായിരുന്നു. കേളപ്പനും ഭാസ്കരനും ചായ ഗ്ലാസ്സിലേക്ക് തന്നെ കണ്ണ് നട്ട്, ശ്വാസമടക്കി ഇരിക്കുകയാണ്. ദിനേഷിന്റെ വന്യമായ സ്വഭാവം അവർക്ക് നന്നായി അറിയാം. മൂപ്പർക്ക് ദേഷ്യം വന്നാൽ പിന്നെ പ്രായം നോക്കില്ല. എന്നാൽ തങ്ങൾ ഇവിടെ സ്ഥിരം സംസാരിക്കാറുള്ള അരുണിമയുടെ കഥയോ, അതോ അവന്റെ ഭാര്യയായ ജിൻസിയെ പറ്റി ഉണ്ടാകുന്ന പരദൂഷണങ്ങളെ പറ്റിയൊന്നും അവനൊരു ഐഡിയയും ഇല്ലെന്ന് ദിനേശന്റെ നോട്ടത്തിൽ നിന്നു തന്നെ അവർക്ക് ഏകദേശം മനസ്സിലായി.

 

ദിനേശൻ എപ്പോഴും തന്റെ പണിയിലും, സ്വന്തം ശാരീരിക ആവശ്യങ്ങളിലും മാത്രം ശ്രദ്ധിച്ചു ജീവിക്കുന്ന ഒരു പരുക്കൻ മനുഷ്യനായിരുന്നു. അവൻ ആകെ തന്റെ തലതാഴ്ത്തി കൊടുത്തിട്ടുള്ളത് അരുണിമയുടെ മുന്നിൽ മാത്രമാണ്. ബാക്കിയുള്ളവർക്ക് അവന്റെ പേര് കേട്ടാൽ തന്നെ ഒരു പേടിസ്വപ്നം പോലെയാണ്. എന്നാൽ അരുണിമയുടെ കാര്യവും ആർക്കും ഒരു ഉറപ്പും നൽകാൻ കഴിയില്ല. ചിലപ്പോൾ പണ്ട് അവളെ ചെയ്തത് പോലെ മതിലിലേക്ക് മുട്ടിച്ചു വെച്ച് ബലം പ്രയോഗിച്ചു വല്ലതും ചെയ്യാൻ നോക്കിയില്ലെന്ന് ആര് കണ്ടു?

 

പുട്ട് വായിലേക്ക് വെക്കുന്നതിനിടയിൽ ദിനേശൻ പതുക്കെ തലയുയർത്തി കേളപ്പനെയും ഭാസ്കരനെയും ഒന്നു നോക്കി. അവന്റെ ആ കഴുകൻ കണ്ണുകൾ തങ്ങൾക്ക് നേരെ തിരിഞ്ഞപ്പോൾ ഭാസ്കരൻ പതുക്കെ തൊണ്ടയനക്കി.

 

“അല്ല ദിനേശാ… സുരേഷിനെ നീ വഴിക്ക് വെച്ച് എങ്ങാനും കണ്ടായിരുന്നോ? അവൻ കഴിഞ്ഞ ദിവസം നിന്റെ വീട്ടിലോട്ട് വരുന്നു എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു…” ഭാസ്കരൻ പേടിയോടെയാണെങ്കിലും ദിനേശന്റെ ഉള്ളിലിരിപ്പ് അറിയാൻ വേണ്ടി പതുക്കെ ചോദിച്ചു.

 

ദിനേശൻ ഒരു വലിയ കഷ്ണം പുട്ട് കൂടി വായിലേക്ക് തള്ളി ഇറക്കി, ചായക്കപ്പിലേക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു: “ഓ.. ആണോ? എന്നിട്ടവനെ ഞാൻ കണ്ടില്ലല്ലോ…”

 

“അവൻ ചിലപ്പോ വന്നു കാണും… ആ സമയത്ത് നീ ചിലപ്പോ പുറത്തായിരിക്കും” ഭാസ്കരൻ പറഞ്ഞു.

 

“ആവോ… ആർക്കറിയാം… ജിൻസി എന്നോട് അതിനെ പറ്റിയൊന്നും പറഞ്ഞില്ല..” ഒരു സിപ്പ് ചായ കുടിച്ച ശേഷം ദിനേശൻ വീണ്ടും തുടർന്നു: “അല്ല?, നിങ്ങളുടെ മോൾ എന്ത് പറയുന്നു… സ്മിത? അവളുടെ മൂന്നാം പ്രസവം ആയിരുന്നില്ലേ കഴിഞ്ഞ ആഴ്ച?”

 

ദിനേശന്റെ ആ സംസാരത്തിൽ ഒരുതരം ഭീഷണിയുടെ മുഴക്കം വ്യക്തമായി നിറഞ്ഞു നിന്നിരുന്നു. അത് കേട്ടപ്പോൾ പ്രായം ചെന്ന ഭാസ്കരന്റെ നെഞ്ചിലൂടെ ഒരിടിത്തീയാണ് പാഞ്ഞുപോയത്. തന്റെ മകൾ സ്മിതയെയും അവളുടെ പ്രസവത്തെയും കുറിച്ച് നാട്ടുകാർക്കിടയിൽ നിലനിൽക്കുന്ന ചില രഹസ്യക്കഥകൾ ഈ തെണ്ടിക്ക് അറിയാമോ എന്ന ഭയം അയാളുടെ മുഖത്ത് നിഴലിച്ചു. അതിന്റെ പിന്നിലെ കാരണം എന്താണെന്ന് വെച്ചാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി സ്മിതയുടെ കെട്ടിയോൻ അനിൽ ഗൾഫിൽ നിൽക്കുന്ന നേരത്താണ്, അതെ സമയം നാട്ടിൽ തന്റെ ഭാര്യ മൂന്നാമത്തത് പ്രസവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *