ക്രൂരനായ പിശാച് – 1 6New 

കറുത്ത ടോപ്പും, പാതിതുറന്ന ഇളം പച്ച ഷർട്ടും, മുട്ടിന് മുകളിൽ കീറിയ നീല ഡെനിമും ധരിച്ച അവൾ ഒരു കാന്തികശക്തി പോലെയായിരുന്നു. മുഖത്ത് വലതു കവിളിൽ ഒരു കറുത്ത മറുകുമുണ്ട്… അത് കാണാൻ വല്ലാത്തൊരു ഭംഗിയാണ് അവളിൽ… ത

“ഹലോ എ സി പി സർ, ഞാൻ ‘ടോപ്പ് ഡേ’ ചാനലിലെ റിപ്പോർട്ടർ ശിവന്യ മേനോൻ.”

ആദികേശവ് ഒന്ന് പകച്ചു. അവളുടെ കണ്ണുകളിലെ തിളക്കം അദ്ദേഹത്തെ ഒന്ന് മയക്കി. പക്ഷേ പെട്ടെന്ന് അദ്ദേഹം സ്വയം നിയന്ത്രിച്ചു.

“ഹലോ, ആദികേശവ്. ആദി എന്ന് വിളിക്കാം.”

ശിവന്യ ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ എന്തോ ഒരു രഹസ്യമുണ്ടെന്ന് തോന്നി.

“സർ, നാരിമൂര്ക്കുന്നം സംഭവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? ആ ധീരത… അത് സ്വാഭാവികമാണോ അതോ പരിശീലനം കൊണ്ടാണോ?”

“അതൊരു കലാപമായിരുന്നു ശിവന്യ. ഒരുപാട് ജീവനുകൾ നഷ്ടമായി. ഞങ്ങൾക്ക് എല്ലാവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. കുറച്ചുപേർ കൊല്ലപ്പെട്ടു, ബാക്കിയുള്ളവർക്ക് പരിക്കേറ്റു. അതുകൊണ്ട് ഈ മെഡലിനേക്കാൾ കൂടുതൽ വേദനയാണ് എനിക്കിപ്പോൾ.”

“വളരെ വിനയമുള്ള ഉദ്യോഗസ്ഥൻ! സാധാരണയായി ഡിസിപികൾ അവരുടെ വിജയങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഇഷ്ടപ്പെടുക. പക്ഷേ നിങ്ങൾ വ്യത്യസ്തനാണ്, ആദി.”

“വിജയമെന്ന് ഇതിനെ വിളിക്കാനാവില്ല. ഒരു പോലീസുകാരൻ എന്ന നിലയിൽ എന്റെ കടമ ചെയ്യുക മാത്രമാണ് ചെയ്തത്.”

“കടമയ്ക്കും അപ്പുറം ചില കാര്യങ്ങളുണ്ടല്ലോ. ആ രാത്രിയിൽ നിങ്ങൾ ആ വീട്ടിലേക്ക് കയറിയപ്പോൾ പേടി തോന്നിയില്ലേ?”

“പേടി എല്ലാവർക്കും തോന്നും. പക്ഷേ ആ പേടിയെക്കാൾ വലുത് അവിടെയുള്ളവരുടെ ജീവനാണ്.”

ശിവന്യ അദ്ദേഹത്തെ സൂക്ഷ്മമായി നോക്കി.

“നിങ്ങളുടെ ഈ സത്യസന്ധത എനിക്ക് ഇഷ്ടപ്പെട്ടു. നമുക്ക് പിന്നീട് സംസാരിക്കാം, അല്ലേ?”

ആദി ഒന്ന് തലയാട്ടി. പാർട്ടി കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്ക് മടങ്ങി. പക്ഷേ ആ രാത്രിയുടെ നിശബ്ദതയിൽ ഒരു ദുരന്തം വിതയ്ക്കപ്പെടുകയായിരുന്നു.

ജൂലൈ 16, രാത്രി 11 മണി. കൊച്ചിയിലെ കുമാരശ്ശേരി ലെയ്ൻ.

ഇൻസ്‌പെക്ടർ നരേഷ് വല്ലാതെ മദ്യപിച്ച് തളർന്ന് വീട്ടിലെത്തി. കീഴ്ജീവനക്കാർ അദ്ദേഹത്തെ താങ്ങി വീട്ടിലേക്ക് കയറ്റി.

“പോയി കിടക്കൂ സാർ, നാളെ രാവിലെ ഡ്യൂട്ടി ഉണ്ട്,” ഒരു കോൺസ്റ്റബിൾ പറഞ്ഞു.

“പോ… പോയി കിടക്ക് എല്ലാവരും! എനിക്ക് ഉറങ്ങണം,” നരേഷ് ഉച്ചത്തിൽ പറഞ്ഞു.

അവർ പോയ ഉടൻ, വീടിനുള്ളിലെ ഇരുട്ടിൽ നിന്ന് ഒരു രൂപം പുറത്തുവന്നു. നരേഷിന്റെ തോളിൽ ഒരു കൈ അമർന്നു.

“ആരാടാ അത്?”

നരേഷ് തിരിഞ്ഞു നോക്കുന്നതിന് മുൻപേ ഒരു ശക്തമായ അടി അദ്ദേഹത്തിന്റെ മുഖത്ത് പതിച്ചു. നരേഷ് ബോധരഹിതനായി നിലത്തു വീണു. അജ്ഞാതൻ അദ്ദേഹത്തെ വലിച്ചിഴച്ച്

വീടിനുള്ളിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.

ജൂലൈ 17, പുലർച്ചെ 5 മണി. ആദികേശവിന്റെ വീട്.

ആഴത്തിലുള്ള ഉറക്കത്തിലായിരുന്ന ആദിയെ സഹോദരി തട്ടിവിളിച്ചു.

“എടാ… എഴുന്നേൽക്കൂ! ഫോൺ വരുന്നു.”

ആദി ഞെട്ടി ഉണർന്നു. കണ്ണുകൾ തിരുമ്മി ഫോൺ എടുത്തു.

“ഹലോ… മുക്താർ? ഈ പുലർച്ചെ എന്തിനാ വിളിച്ചത്?”

മറുതലയ്ക്കൽ മുക്താറിന്റെ ശബ്ദം.

“സർ… We have bad news… ഇൻസ്‌പെക്ടർ നരേഷിനെ ആരോ കൊന്നു… ഉടൻ വരണം സർ!”

ആദികേശവ് വേഗത്തിൽ വസ്ത്രം ധരിച്ച് സ്ഥലത്തേക്ക് കുതിച്ചു. രണ്ട് മണിക്കൂറിന് ശേഷം നരേഷിന്റെ വീട്ടിലെത്തി.

അവിടെ കമ്മീഷണർ സുരേഷ് പിള്ളയും ഉണ്ടായിരുന്നു…

ഒരു പുച്ഛഭാവത്തോടെ അയാൾ പറഞ്ഞു…

മ്മ്… പോയി കാണ്… ഇന്നലെ കുടിച്ചതെല്ലാം ഒറ്റ നീമിഷം കൊണ്ടു പോകും…

ആദി വീട്ടിലേക്ക് പ്രവേശിച്ചു…

മുറിയിലെ ഒരു കസേരയിൽ നരേഷിന്റെ ശരീരം കെട്ടിയിട്ടിരിക്കുന്നു. ചുറ്റും രക്തം തളം കെട്ടി നിൽക്കുന്നു.

ആദി മനസ്സിൽ മന്ത്രിച്ചു…

“കൈകളിലെ ഞരമ്പുകളും തുടയിലെ ഫെമോറൽ ഞരമ്പുകളും കൃത്യമായി മുറിച്ചിരിക്കുന്നു. രക്തം മുഴുവൻ ഒഴുക്കി വിട്ടിരിക്കുകയാണ്. അവസാനം തൊണ്ട ആഴത്തിൽ അറുത്തു.”

A precision.. Planned and well executed homicide in all terms…

Leave a Reply

Your email address will not be published. Required fields are marked *