സുതാര്യമായ തടവറ – 9 36അടിപൊളി  

ദിവസങ്ങൾ മാറിമറിഞ്ഞു..മാത്യു വിന്റെ ഏകാഗ്രത നഷ്ടമായി..അയാൾ വീട്ടിൽ തന്നെ ഇരിപ്പായി..

അതേ സമയം നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും മാറി, വനത്തിന്റെ നിഗൂഢതകൾക്കിടയിലുള്ള ആ മലഞ്ചേരിവിലെ വീട്ടിൽ സാം നതാഷയെ പൂർണ്ണമായും തന്റെ അധീനതയിലാക്കിയിരുന്നു.

അവിടെ കാടിന്റെ ഇരമ്പലും പക്ഷികളുടെ കരച്ചിലും അല്ലാതെ മറ്റാരും അവരെ ശല്യം ചെയ്യാനില്ലായിരുന്നു.

ഔട്ട്ഡോർ ടെന്റിലെ തണുപ്പിൽ, നക്ഷത്രങ്ങൾ നോക്കി കിടക്കുമ്പോൾ സാം അവളെ തന്റെ വാക്കുകളും ശരീരവും കൊണ്ട് വീണ്ടും വീണ്ടും വലയിലാക്കി.

നതാഷയ്ക്ക് സാം നൽകിയത് ഒരു ലഹരിയായിരുന്നു.. അതേ സമയം അമലയുടെ ഓർമ്മകളാൽ അയാളുടെ മനസ്സിനെ പ്രണയം കൊണ്ട് മൂടി..

​അതേസമയം, നഗരത്തിലെ തന്റെ മുറിയിൽ ഇരുന്ന് മാത്യു ഭ്രാന്തമായി ഫോൺ ഡയൽ ചെയ്തുകൊണ്ടിരുന്നു.നാതാഷാ യെ അറിയിക്കണം എല്ലാം…

ഓരോ തവണയും ‘നോട്ട് റീച്ചബിൾ’ എന്നോ അല്ലെങ്കിൽ മറുപടിയില്ലാതെ കട്ടാകുകയോ ചെയ്യുമ്പോൾ അയാൾക്ക് വല്ലാത്ത ഭയം തോന്നി.

അൽവിഷ് പറഞ്ഞ കാര്യങ്ങൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു.

നതാഷയെ സാം ഒരു ‘സെക്സ് അഡിക്റ്റ്’ ആക്കി മാറ്റുകയാണോ?

അവളുടെ പവിത്രമായ സ്നേഹം സാം ഇങ്ങനെയാണോ നശിപ്പിക്കുന്നത്?

​നതാഷ ഫോൺ എടുക്കുന്നില്ലെന്ന് കണ്ടപ്പോൾ മാത്യു ഒരു തീരുമാനമെടുത്തു.

അവൾക്ക് ഒരു സന്ദേശം അയക്കണം. അത് കണ്ടിട്ടെങ്കിലും അവൾ തിരികെ വരുമെന്നോ അല്ലെങ്കിൽ തന്നെ കേൾക്കാൻ തയ്യാറാകുമെന്നോ അയാൾ വിശ്വസിച്ചു.

അൽവിഷിന് സംഭവിച്ചത് തനിക്ക് സംഭവിക്കാൻ പാടില്ല. നതാഷയെ ആ ചെളിക്കുണ്ടിൽ നിന്ന് പുറത്തെടുക്കാൻ അയാൾ ആവുന്നത്ര ശ്രമിച്ചുകൊണ്ടേയിരുന്നു.

​അയാൾ തന്റെ ഫോണിൽ വിറയ്ക്കുന്ന വിരലുകളോടെ നതാഷയ്ക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു:

​”നതാഷാ… നീ എവിടെയാണെങ്കിലും ഇതൊന്ന് വായിക്കുക. നിന്നെ ദ്രോഹിക്കാൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത്.

സാം നീ വിചാരിക്കുന്നത് പോലെയുള്ള ഒരാളല്ല.

നീ ഇപ്പോൾ അനുഭവിക്കുന്നത് സ്നേഹമല്ല, അതൊരു വലിയ ചതിയുടെ തുടക്കമാണ്.
എന്റെ കയ്യാൽ സംഭവിച്ച ഒരു തെറ്റ്.. ഒരു കൈപ്പിഴ..
അമല.
ഞങ്ങളുടെ കയ്യാൽ ഇല്ലാതായ സാമിന്റെ പ്രിയതമ..

അൽവിഷിന് സംഭവിച്ചത് നീ അറിയണം.

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ചെയ്ത തെറ്റിന് ഇരയായത് അൽവിഷിന്റെ ഭാര്യയായിരുന്നു. ഇന്ന് നീയും ആ വഴിയിലാണ്. ദയവായി തിരികെ വരിക. എനിക്ക് നിന്നെ രക്ഷിക്കണം.”

​മെസ്സേജ് അയച്ച ശേഷം മാത്യു ജനാലയ്ക്കൽ വന്ന് ആകാശത്തേക്ക് നോക്കി നിന്നു.

സാമിന്റെ കയ്യിലകപ്പെട്ട ഒരു പാവയെപ്പോലെ നതാഷ ആ വനത്തിനുള്ളിൽ അലയുകയാണെന്ന് അയാൾക്ക് തോന്നി.

പക്ഷെ മാത്യു വിന്റെ ഫോൺ നമ്പർ എന്നോ നാതാഷാ ബ്ലോക്ക്‌ ചെയ്ത കാര്യം അയാൾ അറിഞ്ഞിരുന്നില്ല..

ദിവസങ്ങൾ കഴിയും തോറും മാത്യുവിന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു..

നതാഷയെക്കുറിച്ചുള്ള ആകുലതകളും സാമിനെക്കുറിച്ചുള്ള ഭയവും അയാളെ മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

തന്റെ വീട്ടിൽ തനിക്കൊപ്പം കഴിഞ്ഞിരുന്ന ലില്ലിക്ക് ഇനി അവിടെ സ്ഥാനമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.

അത് അവളോടുള്ള ദേഷ്യം കൊണ്ടായിരുന്നില്ല, മറിച്ച് സാം എന്ന വിഷപ്പാമ്പ് എപ്പോൾ വേണമെങ്കിലും ഈ വീടിന്റെ പടികടന്നു വരാമെന്നും, അപ്പോൾ ലില്ലിയും ഒരു ഇരയാകാൻ പാടില്ലെന്നും അയാൾ ആഗ്രഹിച്ചു.

അന്ന് രാവിലെ ​ഹാളിലെ സോഫയിൽ തലയ്ക്ക് കൈകൊടുത്ത് ഇരിക്കുകയായിരുന്നു മാത്യു.

അരികിൽ വന്ന ലില്ലിയുടെ സാമീപ്യം പോലും അയാളെ അസ്വസ്ഥനാക്കി.

അയാൾ സാവധാനം അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു:

​”ലില്ലി… സോറി. എനിക്ക് ഇത് തുടരാനാവില്ല.

നീ ഇവിടെ നിന്ന് പോകണം.

എനിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല.

നിന്നെ ചതിക്കാൻ എനിക്ക് ആവില്ല, എന്റെ നിഴൽ പറ്റി നിന്റെ ജീവിതം കൂടി തകരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

​പെട്ടെന്നുണ്ടായ ഈ മാറ്റം ലില്ലിയെ അമ്പരപ്പിച്ചു.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *