“വാ മോളെ” സഹദേവൻ കീ കിലുക്കി നടന്ന് കാറിലേയ്ക്ക് കയറി. നിഷിത അച്ഛന്റെ മുഖത്ത് നോക്കാതെ കയറിയിരുന്നു. കറുപ്പ് റെയ്ഞ്ച് റോവർ ഗേയ്റ്റ് കടന്ന് നിരത്തിലൊഴുകി
“ഓഹ് അച്ഛാ സൂപ്പർ! ഇനി എടയ്ക്കൊക്കെ ങ്ങനെ മുണ്ടുടുക്കണം ട്ടോ”
“ഉം..” സഹദേവൻ മനസ്സ് നിറഞ്ഞ് ആസ്വദിച്ച് വണ്ടിയോടിച്ചു.
“ഈ കരിംനീല ഷർട്ടിട്ടപ്പഴാ ഈ വെള്ളയ്ക്കൊര് ചേല്! “
അവൾ പല കുസൃതികളും പറഞ്ഞുകൊണ്ടിരുന്നു.
‘തികഞ്ഞ പക്വമതി തന്നെ,പക്ഷേ അച്ഛന്റെ മുന്നിൽ ഒരു കളിക്കുട്ടിയാണെന്നും.. ഈ കുട്ടിയെക്കുറിച്ചാണല്ലോ താൻ മനസ്സിൽ വേണ്ടാത്ത ചിന്തകളൊക്കെ നെയ്ത് കൂട്ടിയത്” എന്നോർത്ത് സ്വയം പരിഹാസം പൂണ്ടു.
‘ഏത് പെണ്ണിനും മോഹവും ഇഷ്ടങ്ങളുമൊക്കെ ഉണ്ടാവും അത് താൻ ഇതുവരെ മനസ്സിലാക്കിയില്ല.’
എന്തായാലും അവളെ ഒന്ന് വിരട്ടിയാലോ എന്ന ചിന്തയിലാണ് അയാൾ എത്തി നിന്നത്. എട്ട് മണി കഴിഞ്ഞു, പ്രഭാതവെയിൽ കാറിനുള്ളിലേയ്ക്ക് ഇരച്ചുകയറി അവളുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞത് കണ്ട് അയാൾ A/C ഓൺ ചെയ്ത് ഇരു വശങ്ങളിലും സൺഗ്ലാസ് കയറ്റി നിഷിതയ്ക്ക് തണലേകി.
“മോളെ നീ കാലത്തെന്ത് പണ്യാ കാണിച്ചേ”
അത് കേട്ട് നിഷിത അച്ഛനെ ദയനീയമായൊന്ന് നോക്കുക മാത്രം ചെയ്തു. അയാൾ വിട്ടില്ല,
“ഞാൻ വിചാരിച്ചു വല്ല്യ കുട്ടിയായാൽ ഇതൊക്കെ അറിയുമെന്ന്”
“അറിയാം അച്ഛാ, ഒരു തമാശയ്ക്ക് ചെയ്തതാ ഇങ്ങനെയാവൂന്ന് വിചാരിച്ചില്ല
“എങ്ങിനെയാവൂന്ന്”
“അത്…” അവളൊന്ന് പതറി.
“എങ്ങിനെയാവൂന്ന്” അയാൾ രണ്ടും കൽപ്പിച്ച് ആവർത്തിച്ചു
“ഡ്രസ്സ്… ണ്ടാവൂന്ന് വിചാര്ച്ച്..”
“എന്നിട്ട്ണ്ടായിര്ന്നോ?”
“ഇല്ല…” അവളുടെ മുഖം ചുവന്ന് ചോരപൊട്ടാൻ വെമ്പി.
“ഇനിയങ്ങിനെ ഡ്രസ്സ് ഇല്ലാന്ന് വെക്ക്വാ… എന്തിനാ വേണ്ടാത്തിടത്ത് നോക്ക്ണേ?”
ആ ചോദ്യം ഒരിടിമിന്നൽ പോലെ അവളുടെ നെഞ്ചിനെ തുളഞ്ഞുകയറി.
“അറിയാതെ നോക്കിയതാ”അവളുടെ ചുണ്ടുകൾ വിറച്ചുവിരിഞ്ഞു.
“മോളേ കള്ളം പറയല്ലേ നിന്റെ കണ്ണ് നിന്റട്ത്തല്ലേ” അയാൾ ഇടത് കൈകൊണ്ട് അവളുടെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു.
അതോടെ ഉത്തരം മുട്ടിയ നിഷിത പെണ്ണിന്റെ അവസാന അടവായ കരച്ചിലിലേയ്ക്ക് നീങ്ങി. അവൾ മുഖം പൊത്തി ഒച്ചയെടുക്കാതെ വിതുമ്പി.
അത് കണ്ടതോടെ സഹദേവന്റെ നിയന്ത്രണം പോയി. അയാൾ വണ്ടി ഓരമായി നിർത്തി. അവളെ തന്നാലാവുന്ന വിധം സമാധാനിപ്പിച്ചു. ഒരു വിധം ഒതുങ്ങിയ അവളുമായി ആര്യഭവനിൽ കയറി ചൂടുചായ കുടിച്ചതോടെ അവൾ ഒന്ന് ഉഷാറായി.
കാർ അശ്വിനിയിലേയ്ക്ക് തിരിച്ചു.
ചെക്ക് അപ്പ് എല്ലാം കഴിഞ്ഞ് ഉച്ചയായിരുന്നു. മുഴുവൻ റിസൽട്ടും മറ്റന്നാളേ കിട്ടൂ എന്നറിഞ്ഞ് അവർ ഉച്ചയൂണും കഴിഞ്ഞ് പുന്നയൂർക്കുളത്തേയ്ക്ക് തിരിച്ചു.
“കെട്ടിക്കാനായിരിക്ക്ണ് പെണ്ണിനെ”
അയാൾ കുസൃതിപ്പെണ്ണിനെ ഉണർത്താനായി വെറുതേ ചോദിച്ചു.
“പിന്നേ അപ്പോ ന്റച്ഛന് ആരാണ്ള്ളേ?”
അവൾ നാണിച്ചില്ലെന്ന് മാത്രമല്ല, രൗദ്രമായൊന്ന് നോക്കിയാണിത് പറഞ്ഞത്?
“അച്ഛന് അമ്മയില്ലേ…പിന്നെ മോളെന്തിനാ” അയാൾ ദ്വയാർത്ഥത്തിലാണത് പറഞ്ഞതെന്ന് മനസ്സിലാക്കിയ നിഷിതയ്ക്ക് കലികയറി
“ഹ്ം.. അമ്മ? ന്നാ സതീഷിനെ എങ്ങ്ട്ടേങ്കിലും പറഞ്ഞയയ്ക്ക്” വെട്ടിത്തുറന്നു പറയേണ്ട സമയമിതാണെന്ന് അവൾക്ക് സംശയമില്ലായിരുന്നു.
ഇത് കേട്ട് അയാളുടെ നിയന്ത്രണം വിട്ട് വണ്ടി പാടത്തേയ്ക്ക് തിരിഞ്ഞു വെപ്രാളത്തിൽ അയാൾ ബ്രേയ്ക്ക് ചെയ്തെങ്കിലും കാർ താഴ്ചകുറഞ്ഞ കേച്ചേരിപ്പാടത്തേയ്ക്ക് ഒരു ചക്രം ഇറങ്ങി ചരിഞ്ഞ് നിരങ്ങിനിന്നു. രണ്ടു പേരും സീറ്റ്ബെൽറ്റ്* ഇട്ടതിനാൽ തല മാത്രം ഡാഷിലും സ്റ്റിയറിംഗിലും ചെറുതായി ഇടിച്ചു. ആളുകൾ ഓടി വരുന്നുണ്ടായിരുന്നു.
ഓടിക്കൂടിയവർ ആദ്യം സഹദേവനെ പുറത്തെടുത്തു. അയാൾക്ക് കാര്യമായ പ്രശ്നമൊന്നുമില്ല നെറ്റിയിൽ നിന്ന് ചെറുതായി ചോര പൊടിഞ്ഞുവെന്ന് മാത്രം. പക്ഷേ ഇടതുവശം ചരിഞ്ഞ കാറിൽ നിഷിത ഡോറിനോ ചേർന്ന് കിടക്കുന്നുണ്ട് രണ്ടുപേർ അപ്പുറമിപ്പുറം കടന്ന് അവളെയും പുറത്തെടുത്തു.
