അച്ഛനെയാണെനിക്കിഷ്ടം 6

“ഇന്റച്ഛനെ എങ്ങിനേങ്കിലും പുറത്ത് കൊണ്ട് വരണം.” അവൾ കരഞ്ഞപേക്ഷിച്ചു. ആളൂരായത് കൊണ്ട് ഉള്ളതാണോ ഇല്ലാത്തതാണോ എന്ന ചോദ്യമൊന്നുമുണ്ടായില്ല. “നേരിട്ട് വരിക,നിങ്ങൾ കോടതിയിൽ വന്ന് പറഞ്ഞാൽ പോലും മുൻകൂർ ജാമ്യം കിട്ടില്ല‌” എന്നു‌ മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അമ്മ സംശയത്തിൽ‌ പരാതിപ്പെട്ടതെന്നങ്ങ് പറഞ്ഞൊഴിഞ്ഞെങ്കിലും ആളൂരിന്റെ ശബ്ദം കടുത്തതായിരുന്നു. അതിനെ മറി കടക്കാൻ നന്നേ പാടുപെട്ടു. അഡ്വ: ആളൂർ സമൂഹത്തിനു മുൻപിൽ നല്ലവനല്ലെങ്കിലും ഇതുപോലെ ചിലർക്ക് ദൈവമാണ്. എത്ര വെറുത്തിരുന്ന വ്യക്തിത്വം, ഇപ്പോൾ ദൈവമാണയാൾ തനിക്ക്.!

രണ്ടാഴ്ച്ചത്തെ റിമാന്റിന് വിധിച്ച് അദ്ദേഹത്തെ ചാവക്കാട് സബ്ജയിലിലേയ്ക്കയച്ചു. “രണ്ടാഴ്ച്ച കഴിഞ്ഞേ നിങ്ങൾക്ക് കാണാനാവൂ. എത്രയും പെട്ടെന്ന് കേസ് തീർക്കാൻ വേണ്ടത് ചെയ്യാം. രണ്ടുപേരുടെയും DNA യ്ക്ക് കോടതിയിൽ ആവശ്യപ്പെടാം. ഒന്നും പേടിക്കേണ്ട. കേസുമായി സഹകരിക്കുകയാണെങ്കിൽ പെട്ടെന്ന് ഒരു മാസത്തിനുള്ളിൽ സഹദേവൻ പുറത്ത് വരും.”

ആളൂരിന്റെ ആശ്വാസ വാക്കുകൾ‌ നിഷിത ഉൾക്കൊണ്ട് പോലീസിന്റെ അന്വേഷണങ്ങൾക്ക് സഹകരിച്ചു.

രണ്ടാഴ്ച്ച കഴിഞ്ഞ് കോടതി DNA ആവശ്യപ്പെട്ടു.
“നാളെ അച്ഛനെ പോയി കണ്ടോളൂ. കൂടെ ഒന്നിൽ കൂടുതൽ ആളെ കടത്തിവിടില്ല. അറിയാല്ലോ.” അവൾക്ക് അൽപ്പം അശ്വാസമായിരുന്നു വക്കീലിന്റെ വാക്കുകൾ. രണ്ടാഴ്ചയായി ഉള്ളിലൊതുക്കിയ മുഴുവൻ സങ്കടങ്ങളും തുറന്നൊരു കത്തെഴുതിയ ഉറക്കമില്ലാത്ത രാവ്…പെട്ടെന്ന് പുലരാൻ കൊതിച്ച രാവ്.
ഒന്നിനും ആരും കൂട്ടില്ലാത്ത ഇതുപോലെ ഒറ്റപ്പെട്ടൊരു കാലം അവൾക്കുണ്ടായിട്ടില്ല…കുടുംബത്തിലും, സമൂഹത്തിലും. എന്തിന് ഈ ലോകത്ത് തനിക്ക് വേണ്ടി അച്ഛൻ മാത്രമേയുള്ളു എന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു.

ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരും വേണ്ടെനിക്കിനി ജീവിതത്തിൽ.

വക്കീലാവശ്യപ്പെട്ടതനുസരിച്ച് സഹദേവന്റെ ചെക്ക്ബുക്കുമായി അവൾ ചാവക്കാട്ടേയ്ക്ക് യാത്രയായി. സബ്ജയിലിലെ രജിസ്റ്ററിൽ ഒപ്പ് വെച്ച അവൾ സഹദേവനായി കാത്തുനിന്നു.

സഹദേവനെ കോടതിയിൽ വച്ച് കണ്ടിരുന്നെങ്കിലും ഒന്ന് മിണ്ടാനായി കൊതിച്ചെത്ര നാളായി… സഹദേവൻ ചെക്കൊപ്പിട്ടു കഴിഞ്ഞ് അവളെ ആശ്വസിപ്പിച്ചു.

‘ഇതെങ്ങന്യാ ഇവര് വായിച്ചിട്ടാ അച്ഛന് കിട്ട്വാ?”

അവൾ പിടയ്ക്കുന്ന ഹൃദയത്തോടെ ഒഴുകുന്ന കണ്ണുനീർ തുടച്ച് കയ്യിലിരുന്ന കത്ത് ചുരുട്ടി അയാളെ കാണിച്ച് പതിഞ്ഞ സ്വരത്തിൽ മിഴിഞ്ഞു.

“ഹ്ം മോള് പുറത്തിറങ്ങി ജയിലിന്റെ ഇടത് വശത്തായി പന നിൽക്കുന്നില്ലേ? അവിടുന്ന് ഒരു കല്ലിൽ ചുരുട്ടി അകത്തേയ്ക്കെറിയ്.” അയാൾ സമയം തീരുന്നതിന് മുൻപ്‌ എല്ലാം പറഞ്ഞൊപ്പിച്ച് അകത്തേയ്ക്ക് യാത്രയാവുന്നതും നോക്കി യാത്രയായി.

പുറത്തിറങ്ങിയ നിഷിത ജയിലിന്റെ ഇടത് വശത്ത് വന്ന് എഴുത്ത് കല്ലിൽ പൊതിഞ്ഞ് അപ്പുറത്തേയ്ക്കെറിഞ്ഞ് യാത്രയായി. ഈശ്വരാ അച്ഛന്റെ കയ്യിൽത്തന്നെ കിട്ടിയാൽ മതിയായിരുന്നു.

ഉച്ചയ്ക്ക് ശേഷം എല്ലാവരും പുറത്തിറങ്ങിയതിനൊപ്പം സഹദേവൻ കല്ലിൽ ചുരുട്ടിയ എഴുത്ത് കണ്ടുപിടിച്ച് തണലിൽ മലർന്ന് കിടന്ന് തുറന്നു. അതൊരു വെറും കത്തായിരുന്നില്ല, ഒരു പ്രണലേഖനം തന്നെയായിരുന്നു….യഥാർത്ഥ പ്രണയലേഖനം.

അയാൾ ആകാംക്ഷയോടെ അത് വായിച്ചു,

പ്രിയപ്പെട്ട അച്ഛാ,

അങ്ങിനെയിനി വിളിക്കാമോ എന്നെനിക്കറിയില്ലയെങ്കിലും ശീലിച്ചുപോയി…
സുഖമാണോ എന്നും ചോദിക്കുന്നില്ല.‌ അച്ഛന്റെ വേദന എനിക്ക് മനസ്സിലാകും…ഒരുപക്ഷേ എനിക്ക് മാത്രം

ഒരു നിമിഷമെങ്കിലും ആയിരം രാവിന്റെ അനുഭൂതിയാണെന്റെ അച്ഛനെ വേർപ്പെട്ട രാവെനിക്ക്…

എന്റെ പൊന്നേ..,എന്ന് വിളിക്കാമോയെന്നറിയില്ല.
എങ്കിലും വിളിച്ചു പോവുന്നുവെന്നാത്മ സ്നേഹത്തിൽ…
നോവിൻ ചില്ലയിൽ പൂത്ത ചെത്തിപ്പൂചോപ്പാണെന്റെ പൊന്ന്.

അച്ഛനറിയില്ല, ഞാനെത്ര രാവുറങ്ങിയെന്ന്…
എന്റെ മുത്തിനറിയില്ല, ഞാനെത്ര കണ്ണീർ വാർത്തെന്ന്..
പൊട്ടിയ നെഞ്ചുമായ് അച്ഛനുവേണ്ടി നടന്നു‌തളർന്ന പെണ്ണാണ് ഞാൻ. മറുകര തേടി കണ്ണീർക്കയത്തിൽ തുഴഞ്ഞുതളർന്ന അച്ഛന്റെ പെണ്ണാണ് ഞാൻ.
എന്റെ സ്വന്തമെന്ന നിനവിൽ പിടയ്ക്കുന്ന മനസ്സുമായ് കാത്തിരിക്കാം ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *