“ഓഹ് എന്നാലും ആവും.. അതിപ്പോ അങ്ങ് പോകും “അതൊന്നും വല്ല്യ കാര്യമല്ല എന്ന രീതിയിൽ അമ്മ പറഞ്ഞു.
“ഒരുത്തൻ ഇപ്പൊ വരാം.. വന്നിട്ട് കൂടാം എന്നു പറഞ്ഞിട്ട് പോയതാ.. ഇതുവരെ കണ്ടില്ല.. “
“ഞാനും ഒന്ന് പുറത്ത് പോയിട്ടു വരാം അമ്മേ അപ്പോളേക്കും അമ്മ എല്ലാം അരിഞ്ഞു വെക്കു.. വറക്കാൻ ഞാനും കൂടാം.”
കുടിച്ച് കഴിഞ്ഞ ചായ ഗ്ലാസ് അമ്മയുടെ കയ്യിലേക് കൊടുത്തു ഞാൻ മുറ്റത്തേക്കു ഇറങ്ങി… നേരം സന്ധ്യയായി ഇരുട്ട് പരന്നു തുടങ്ങിയിരുന്നു…
ചരൽ വിരിച്ച മുറ്റത്തൂടെ ഞാൻ ഗേറ്റിനടുത്തേക് നടന്നു… ഗേറ്റ് തുറന്നു മുന്പിലെ റോഡിലേക്ക് ഇറങ്ങിയപ്പോൾ അടുത്ത വീടിന്റെ ഗേറ്റിനു മുന്നിലേക്ക് ഒരു പെൺകുട്ടി സ്കൂട്ടിയിൽ വന്നിറങ്ങി.. തലയിൽ നിന്നും ഹെൽമെറ്റ് എടുത്തു മാറ്റിയപ്പോൾ പാറി പറന്നു മുന്നോട്ടു വീണ മുടി ചെവിയുടെ പിന്നിലേക്ക് ഒതുക്കി അവൾ എന്നെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു..
മതിലിനപ്പുറം പലപ്പോളും ആ മുഖം കണ്ടിട്ടുണ്ട് എന്നു ഞാൻ ഓർത്തു…
“ഹായ് ഗുഡ് ഈവെനിംഗ് ഡോക്ടർ.. “
അവൾ എന്നെ കയ്യ് ഉയർത്തി അഭിവാദ്യം ചെയ്തു.
ഹായ് ഗുഡ് ഈവെനിംഗ്.. ഞാനും തിരിച്ചു കൈ ഇയർത്തി കാട്ടി.
“ഈവെനിംഗ് വാക്കിന് ഇറങ്ങിയതാണോ..”
അവൾ വീണ്ടും കുശലം ചോദിച്ചു.
“ഹേയ് അല്ല.. ചുമ്മാ… വന്നിട്ട് അങ്ങനെ ഇറങ്ങാൻ പറ്റിയില്ല എവിടേക്കും.. അതോണ്ട് ഒന്ന് ചുറ്റുപാടും കണ്ടേക്കാം എന്നു വെച്ചു ഇറങ്ങിയതാ “
“എന്നാൽ വാ ഒരു ചായ കുടിക്കാം.. നമുക്ക് പരിചയപ്പെടുകയും ചെയ്യാല്ലോ.. അമ്മയേയും അജുവിനെയും ഞങ്ങൾ പരിചയ പെട്ടു.. ഡോക്ടറെ കാണാൻ കിട്ടണ്ടേ ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ആരോടാ മോളെ പുറത്ത് നിന്നു സംസാരിക്കുന്നെ.. “അവരുടെ വീട്ടിൽ നിന്നും ചോദിക്കുന്നത് ഞാൻ കേട്ടു..
ഞങ്ങളുടെ വീടിന്റെ മതിലിനു പുറത്തേക് വളർന്നു നിൽക്കുന്ന ബോഗൻവില്ലയുടെ പടർപ്പു അടുത്ത വീട്ടിൽ നിന്നും ഞങ്ങളുടെ വീടിന്റെ ഗേറ്റിനു പുറത്തേക്കുള്ള കാഴ്ചയെ മറക്കുന്നതായിരുന്നു…
“അച്ഛനാണ്.. ” ചോദ്യം ഞാൻ കേട്ടെന്നു മനസ്സിലാക്കിയ അവൾ പറഞ്ഞു..
“അച്ഛാ സാവിത്രി ആന്റിയുടെ മോൻ ആണ്”
അവൾ ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.
“വാന്നെ…”അവൾ വീണ്ടും നിർബന്ധിച്ചു..
ഞാൻ അവളുടെ അടുത്തേക് നടന്നു..
“സർ ഡോണ ഹോസ്പിറ്റലിൽ അല്ലേ വർക്ക് ചെയ്യുന്നേ.. “
“അതെ.. “”പിന്നെ സർ എന്നൊന്നും വിളിക്കണ്ട കേട്ടോ.. അനുവെന്നോ ഉണ്ണിയെന്നോ വിളിക്കാം.. “
“അയ്യോ പേരെന്നും വിളിക്കില്ല ഏട്ടാ എന്നു വിളിക്കുന്നതിൽ കുഴപ്പം ഉണ്ടോ.. “
“ഹേയ് ഒരു കുഴപ്പവും ഇല്ല…പ്രേത്യേകിച്ചും അനിയത്തി മാരില്ലാത്ത കൊണ്ട് ഒരു പെൺകുട്ടി ഏട്ടാ എന്നു വിളിക്കാൻ ഉള്ളത് സന്തോഷം അല്ലേ.. “””
“”ഓക്കേ.. ഒക്കെ.. എന്റെ പേര് സംഗീത, ഞാനൊരു ചാരിറ്റി ഫേമിൽ അക്കൗണ്ടന്റ് ആയി വർക്ക് ചെയ്യുന്നു ” എന്റെ നേരേ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി കൊണ്ട് അവൾ പറഞ്ഞു.
“പല്ലവി നിങ്ങടെ ബന്ധു ആണല്ലേ.. ആന്റി പറഞ്ഞു…”
“അതെ… അവർ ഇവിടെ വന്നിരുന്നല്ലോ കണ്ടാരുന്നോ.. ” ഞാൻ സംശയം ചോദിച്ചു
“ഇല്ല.. ഞാൻ കണ്ടില്ല.. ശോ അവൾ എന്നിട്ട് എന്നെ വിളിച്ചു കൂടെ ഇല്ല” അവൾ പരിഭവത്തോടെ മറുപടി പറഞ്ഞു..
“എന്താ പുറത്ത് നിക്കുന്നത് ഉള്ളിലേക്കു വരൂ… “വീടിനുള്ളിൽ നിന്നും പുറത്തേക് ഏകദേശം അമ്പത്തഞ്ചു വയസ്സോളം തോന്നിക്കുന്ന ഒരാൾ ഇറങ്ങി വന്നു.
“അച്ഛനാണു “സംഗീത പരിചയപെടുത്തി
സംഗീത ഗേറ്റ് തുറന്നു അവളുടെ ജുപിറ്റർ ഉള്ളിലേക്കു ഓടിച്ചു കയറ്റി കാർപോർച്ചിൽ ഇട്ടിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിനു അരികിലായി നിർത്തി..
