“അതെ അമ്മേ… അല്ല അപ്പച്ചി… ”
“ഹ്മ്മ് ആദ്യം വിളിച്ചതായാലും മതി…”
“ചില പൂച്ചകൾ കണ്ണടച്ച് പാല് കുടിക്കുന്നത് ആർക്കും മനസ്സിൽ ആവുന്നില്ല എന്നാ വിചാരം… ”
“”അതേതു പൂച്ചയാ അമ്മേ…അജു തമാശ രൂപേണ ചോദിച്ചു “”
“” ഇവിടുള്ള രണ്ടു കണ്ടൻ പൂച്ചയും കണക്കാ.. “”
ഇതെല്ലാം കേട്ടു നിധി അടക്കി പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു…
ഇതിനിടയിൽ നിധിക് ഒരു ഡ്രസ്സ് മേടിക്കാൻ ഉണ്ണിയെ വിളിച്ചു പറഞ്ഞിരുന്നു.. സാവിത്രി അമ്മ.
മോളു കുറച്ചു കഴിഞ്ഞു കുളിച്ചാൽ മതി.. ആ എണ്ണ ഒന്ന് തലയിൽ പിടിക്കട്ടെ….
വാത്സല്യത്തിന്റെയും കരുതലിന്റെയും മറ്റൊരു ഭാവം അനുഭവിച്ചറിയുക ആയിരുന്നു നിധി…
എന്റെ അമ്മയെ ഇഷ്ടായോ…? നിധിക്..
അമ്മ പുറത്തേക് പോയി കഴിഞ്ഞാണ് അജു ചോദിച്ചത്
എനിക്ക് ആ വാത്സല്യത്തിൽ മുങ്ങി കയറിയാൽ പോരാ അജുവേട്ടാ… എനിക്കാ വാത്സല്യത്തിന്റെ മഴയിൽ നനയണം….
നിധിയുടെ മറുപടി കേട്ടു.. അജു വിന്റെ മുഖത്തു സന്തോഷത്തിന്റെ പ്രകാശം നിറഞ്ഞു.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“ചിന്നു നമ്മൾക്കു ഉച്ചക്ക് ഇറങ്ങാം കേട്ടോ.. ഞാൻ ഡോണയോടു പറഞ്ഞോളാം.. പൃഥ്‌വി ബാംഗ്ലൂർ പോയേക്കുവാ… ”
“ഹാ ഉണ്ണിയേട്ടന് ഇന്നുച്ചക് OP ഇല്ലല്ലോ.. ”
“ഇല്ല.. ”
ഞാൻ പോയി ഡോണയോട് ഉച്ചക്ക് ശേഷം പല്ലവിക്കും ഓഫ് വേണമെന്ന് പറഞ്ഞു..
“ഹ്മ്മ് രണ്ടും കൂടെ പ്രണയിച്ചു പ്രണയിച്ചു ഒരു വഴിക് ആകുവോ അനുവേട്ടാ… ”
ഹ ഹ.. ഇല്ല ഡോണ പല്ലവിയുടെ സിസ്റ്റർ വീട്ടിൽ ഉണ്ട് പിന്നെ അജുവും ഉണ്ടല്ലോ.. ഞങ്ങൾ വൈകുന്നേരം ഒരു ചെറിയ ഔട്ടിങ്.. അത്രേ ഉള്ളൂ..
“ഓക്കേ.. പൃഥ്‌വി ഉണ്ടാരുന്നേൽ ഞങ്ങളും വരാമായിരുന്നു.. ശോ.. ”
സമയം ഉണ്ടല്ലോ.. നമുക്ക് ഒരു ദിവസം പോകാം നൈറ്റ് ഫുഡ് ഒക്കെ പുറത്ത് പ്രിപ്പയർ ചെയ്തു കഴിച്ചിട്ടു വരാം..
ഹ്മ്മ്.. എന്തായാലും അജുവിനോട് അന്വേഷണം പറഞ്ഞേക്.. ഞങ്ങൾ ഇറങ്ങുന്നുണ്ട് പറ്റിയാൽ നാളെ വരാം…ഡിന്നർ ഒരുക്കിക്കൊ..
ഓഹ് അതിനെന്താ… പൊറിഞ്ചു വന്നാൽ അവൻ കയറിക്കോളും അമ്മയുടെ കൂടെ..
ആര് പ്രിത്വിയോ? ഡോണ അത്ഭുതത്തോടെ തിരക്കി..
പിന്നലാതെ… അപ്പോ പഴശ്ശിയുടെ യുദ്ധങ്ങൾ ഒന്നും കണ്ടിട്ടില്ല അല്ലേ… ഒന്നും പേടിക്കേണ്ട….. എല്ലാം ഞാൻ കാണിപ്പിച്ചു തരാം… ചിരിച്ചോണ്ട് ഞാൻ പറഞ്ഞു..
ഡോണയുടെ ക്യാബിനിൽ നിന്നു ഇറങ്ങുമ്പോളെക്കും പൃഥ്‌വി വിളിച്ചിരുന്നു..
നീ എന്തിനു പോയതാടാ? ഞാൻ ചോദിച്ചു..
അതൊരു വള്ളി കേട്ടാടാ.. ഞാൻ വന്നിട്ട് പറയാം.. എങ്ങനുണ്ട് അജുവിന്.. കുഴപ്പം ഒന്നുമില്ലലോ..
ഇല്ലെടാ…
ഞാൻ വിവരം അറിയാൻ വിളിച്ചതാടാ..
ഞാൻ ഈവെനിംഗ് ഫ്ലൈറ്റിനു വരും.
ഓക്കേ ഡാ.. ശെരി.
ഫോൺ കട്ട് ചെയ്തു.. കോറിഡോറിലൂടെ കാഷ്വാലിറ്റിയിലേക് നടന്നു..
പല്ലവി അവിടേക്കാണ് പോയത് എന്നു അറിയാമായിരുന്നു..
കാഷ്വാലിറ്റിയിൽ മീര ഡോക്ടർ ഉണ്ടായിരുന്നു..
എന്താ.. അനുവേട്ടാ ഇങ്ങോട്ടൊന്നും കാണാറേ ഇല്ലല്ലോ…
പലപ്പോളും മീര ഡോക്ടറുടെ മുന്നിൽ പെടാതെ നടക്കുക ആയിരുന്നു.. ആദ്യ ദിവസങ്ങളിൽ അവരുടെ കണ്ണുകളിൽ കണ്ട ഭാവം അതു ഒരു പ്രണയത്തിന്റെ ആണെന്ന് തോന്നിയത് കൊണ്ട് മനഃപൂർവം അവോയ്ഡ് ചെയ്തു നടക്കുക ആയിരുന്നു..
തിരക്കിലായിരുന്നു പെങ്ങളെ..
പെങ്ങൾ എന്നുള്ളത് കുറച്ചു കനത്തിൽ തന്നെ ആയിരുന്നു പറഞ്ഞത്…
അതു കേട്ടു നിന്ന ശ്രുതി സിസ്റ്റർ മുഖം താഴോട്ടാക്കി ചിരിക്കുന്നത് കണ്ടു..
പല്ലവി ഇങ്ങോട്ട് വന്നില്ലേ…. ഞാൻ ശ്രുതിയോടാണ് ചോദിച്ചത്..
ഹാ വന്നു സാർ.. ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി..
ഓഹ്.. പല്ലവി ആഫ്റ്റർനൂൺ ഓഫ് ആണൊ.. മീര ഡോക്ടർ ആണ് ചോദിച്ചത്..
ഞാൻ പുറത്തുണ്ടെന്നു പറഞ്ഞേക്ക്.. കേട്ടോ സിസ്റ്ററെ.. അതും പറഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി..
ഇതെന്താ അവർ രണ്ടുപേരും കൂടെ പരുപാടി… മീര ശ്രുതിയോടു ചോദിക്കുന്നത്.. ഞാൻ പുറത്തേക്കിറങ്ങുമ്പോൾ കേട്ടിരുന്നു..
ഞാൻ അതു മൈൻഡ് ചെയ്യാൻ പോയില്ല..
അല്ലെങ്കിലും എനിക്ക് ആരെയും ബോധ്യപെടുത്താനോ മറച്ചു വെക്കാനോ ഒന്നും ഇല്ലായിരുന്നു.. കാരണം.. അവൾ എന്റെ പെണ്ണാണ്….എനിക്കായി ജനിച്ച പെണ്ണ്.. വര്ഷങ്ങളോളം ഞാൻ കാത്തിരുന്ന പെണ്ണ്…
ഉണ്ണിയേട്ടൻ കാഷ്വാലിറ്റിയിൽ വന്നിരുന്നു അല്ലേ… എന്റെ അടുത്തേക് നടന്നു കൊണ്ട് പല്ലവി ചോദിച്ചു…
ഹാ വന്നിരുന്നു… എന്തെ..
മീര ഡോക്ടറുടെ മുഖം ഒരു കൊട്ട ഉണ്ടായിരുന്നു.. എന്തൊക്കെയോ കുത്തി കുത്തി ചോദിച്ചു..
എന്നിട്ട് ചിന്നു എന്ത് പറഞ്ഞു….
എന്റെ മുറച്ചെറുക്കൻ ആണെന്ന് പറഞ്ഞു..
എന്നിട്ടോ…
ഓഹ് അതു വിശ്വസിച്ചൊന്നുമില്ല..നമ്മള് തമ്മിൽ വേറെന്തോ ഉണ്ടെന്നാ അതിന്റെ വിചാരം…
ങേ.. അപ്പോ ഒന്നുമില്ലേ… ഞാൻ ചിരിയോടെ തിരക്കി…
ഇല്ലല്ലോ.. ഒരു കണ്ണിറുക്കി ചിരിച്ചു കൊണ്ടവൾ പറഞ്ഞു..
ആയിക്കോട്ട്… തമ്പുരാട്ടി… ഇപ്പൊ അങ്ങട് കേറിയാലും… ഞാൻ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു കൊണ്ട് അവളോടായി പറഞ്ഞു…
ശെരി രാജാവേ… അവൾ ഉള്ളിലേക്കു കയറി.. ആ ഭാവം കണ്ടു എനിക്കും ചിരി വന്നു..
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ വണ്ടി വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്നതിനു പകരം നേരേ പോയപ്പോൾ.. അവൾ സംശയത്തോടെ ചോദിച്ചു.. ഇതെങ്ങോട്ടാ ഈ പോണേ..
അതൊക്കെ പറയാം.. അവിടെ ഇരിക്ക്..
ഞാൻ വണ്ടി നിർത്തിയത് ടൗണിൽ തന്നെയുള്ള വലിയൊരു ടെക്സ്റ്റെയ്‌ൽസിന്റെ മുന്പിലായിരുന്നു..
വാ ഇറങ്ങു… പല്ലവി അത്ഭുതത്തോടെ ഇറങ്ങി വന്നു…
ഇതെന്താ ഇവിടെ… അവളുടെ കണ്ണുകളിലെ അത്ഭുതം മാറിയിട്ടുണ്ടായിരുന്നില്ല..
അതൊക്കെ ഉണ്ട് വാ..
നാലു നിലകളിൽ വിശാലമായി കിടക്കുന്ന ഷോപ്പിന്റെ ഫ്രണ്ടിലെ പ്രോക്സിമിറ്റി സെൻസർ പിടിപ്പിച്ച ഗ്ലാസ് ഡോർ ഞങ്ങളുടെ മുന്നിൽ രണ്ടു സൈടിലേക്കായി മാറി.. അതിലൂടെ ഞങ്ങൾ ഉള്ളിൽ കയറുമ്പോളേക്കും.. പിങ്ക് കളർ സാരിയുടുത്ത വെൽകം ഗേൾ ഞങ്ങളുടെ അടുത്തേക് വന്നിരുന്നു…
“നമസ്‍കാരം സാർ.. എന്താണ് വേണ്ടത് ”
ലേഡീസ് ഐറ്റംസ് എവിടെയാണ്..
സാർ സാരീ ഐറ്റംസ് ആണെങ്കിൽ ഫസ്റ്റ് ഫ്ലോറിൽ ആണ് ബാക്കി ചുരിദാർ.. ടോപ്.. ജീൻസ് ഐറ്റംസ് ഒക്കെ സെക്കൻഡ് ഫ്ലോറിൽ ആണ്…
അപ്പോളും എന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന പല്ലവിയെ ഞാൻ കണ്ടു..
ഇങ്ങു വാടീ അവളുടെ കൈ വിരലുകളിൽ ഞാൻ കൊരുത്തു പിടിച്ചു..
എന്നാൽ സെക്കൻഡ് ഫ്ലോറിൽ പോകാം.
ഞാൻ പറഞ്ഞു..
ഓക്കേ സാർ.. വരൂ ലിഫ്റ്റിൽ പോകാം.. അവൾ മുന്നിലായി നടന്നു.. പിന്നിലായി ഞാനും പല്ലവിയും.
സെക്കൻഡ് ഫ്ലോറിലെത്തിയ പല്ലവി ചുറ്റും ഒന്ന് നോക്കി അത്യാവശ്യം നല്ല തിരക്കുള്ള വലിയ ഒരു ഷോപ്പ് ആയിരുന്നു അതു..
മാഡം എങ്ങനുള്ള ഡ്രസ്സ് ആണ് വേണ്ടത്..
സെയിൽസ് ഗേൾ സിന്റെ ചോദ്യം കേട്ട പല്ലവി എന്റെ മുഖത്തേക് നോക്കി…