“ഇനി അമ്മ അതും പറഞ്ഞ് കളിയാക്കിക്കോ”
“അമ്മ സദാ സമയവും ഇങ്ങനെ കൂടെ ഉണ്ടായിട്ടാ ഒരുത്തി പോലും അടുക്കാത്തത്. ഞാനൊരു അമ്മ കോന്തനാന്നാ രാവിലെ രൂപാലി ഹിന്ദിയിൽ മൊഴിഞ്ഞത്. നീഹയും അത് തന്നാ പറയുന്നത്”
“അവൾക്കസൂയയാ കണ്ണാ”
“അന്ന് ബോംബെ ഐഐടിയിലെങ്ങാനും പോയാ മതിയാരുന്നു. അതെങ്ങനാ. അച്ഛച്ഛനും മരിച്ച് അമ്മ ഒറ്റക്കാന്ന് പറഞ്ഞാ ഇവിടെ ചേർന്നത്”
“എന്നിട്ടിപ്പോ എന്തു പറ്റി”?
“രേണു ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിലായിട്ടും സി എസ് ഇ യിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ. ഞാനെന്തു ചെയ്താലും ഏതവന്മാരെങ്കിലും രേണുവിൻ്റെ അടുത്തെത്തിക്കും. ഡിപ്പാർട്ട്മെൻ്റില് മുഴുവൻ അമ്മേൻ്റെ ചാരന്മാരാന്നാ എൻ്റെ സംശയം”
“അങ്ങനെ ഇപ്പോ എൻ്റെ മോൻ കണ്ടവളുമാരുടെ കൂടെ പാറി പറന്നു നടക്കണ്ട”
“ആരെ കൂടേം പോയില്ലേലും കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ പറ്റുന്നില്ലല്ലോ രേണൂ”
ഞാൻ പുറത്തേക്ക് നോക്കി ദയനീയമായി പറഞ്ഞു.
“ശരിക്കും അമ്മ ഇവിടെ ഉണ്ടായിട്ട് എൻ്റെ കണ്ണന് ഒരു സ്വാതന്ത്ര്യം ഇല്ല അല്ലേ”?
രേണുവിൻ്റെ ശബ്ദം മാറി.
“അപ്പഴത്തേക്ക് അമ്മ കുട്ടി എന്തിനാ വെറുതേ കാടുകേറുന്നേ “?
“അല്ലെങ്കിലും ഞാൻ ബോംബെയിൽ പോകുന്ന് അമ്മക്ക് തോന്നുന്നുണ്ടോ? എനിക്കെൻ്റെ അമ്മ കുട്ടി ഒപ്പമുണ്ടാവന്നതാ ഇഷ്ടം”
“പിന്നെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് ഹെഡിൻ്റെ മോനാന്ന് പറയുമ്പോ കോളേജിൽ ഒരു വെയിറ്റല്ലേ”
“അമ്മ കാരണം കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ പറ്റുന്നില്ലേന്ന് പറഞ്ഞ് കൂനിപ്പിടിച്ചിരിക്കും. കുറച്ച് കഴിഞ്ഞാൽ അമ്മയെ പിരിഞ്ഞിരിക്കാൻ വയ്യേന്ന് പറഞ്ഞ് തുടങ്ങും. ഇതങ്ങനെ ഒരുത്തൻ”
*****
ചെത്ത്കടവീന്ന് തിരിഞ്ഞതും ഏതോ ഒരുത്തൻ ഒരു മഹീന്ദ്ര മേജർ മുന്നിൽ കയറ്റി നിർത്തി. ഏത് നാറിയാണത് എന്നും പറഞ്ഞ് നാല് തെറി വിളിക്കാൻ തുടങ്ങിയപ്പോഴാ ഡ്രൈവിങ് സീറ്റിൽ നിന്നും ആള് ഇറങ്ങിയത്.വർഗീസ് ചേട്ടൻ.
ആള് അപ്പോഴത്തേക്കും രേണുവിൻ്റെ അടുത്തെത്തി.
“എന്താ വർഗീസേട്ടാ ഈ വേഷത്തിൽ ? വണ്ടി ആരതാ”?
“എലിസബത്ത് കൊണ്ട് തന്നതാ – ടീ ഷർട്ടും പാൻറും. എപ്പോഴും ഖദറിലായാ എങ്ങനാ”?
മുടി ഒക്കെ കറുപ്പിച്ച് ആള് ഒരു ചുള്ളനായിട്ടുണ്ട്.
“ഇപ്പോഴാണേൽ നമ്മുടെ നേതാവും ഈ വേഷത്തിലല്ലേ മണ്ഡലം ചുറ്റി നടക്കുന്നേ. ഞാൻ തിരുവമ്പാടി വരെ വന്നതാ.മാത്യുവിൻ്റെ കൂടെ. വണ്ടി അവൻ്റെയാ”
”പിന്നെ മോളേ, മോളൊന്ന് ബത്തേരിക്ക് വരണം. ഒന്നു രണ്ടാഴ്ചക്കുള്ളിൽ ഫാം ലൈസൻസ് സംബന്ധിച്ച് ചിലതൊക്കെ പഞ്ചായത്തിൽ ചെയ്യണം.അതിന് മോള് നേരിട്ട് വരണം. പിന്നെ സ്ഥലത്തിൻ്റെ ഓണർ കണ്ണനല്ലേ. അവനും വേണം. ഞാനിത് പറയാൻ കുറ്റികാട്ടൂരേക്ക് വരുമ്പോഴാ നിങ്ങളെ കണ്ടത്”
“എന്നാ വർഗീസ് ചേട്ടൻ ഞങ്ങളുടെ വണ്ടീടെ പിന്നാലെ പോന്നോ. കണ്ട സ്ഥിതിക്ക് നേരെ വീട്ടിലേക്ക് പോവാം”
“ഇല്ല മോളേ മാത്യൂവിനെ കൊണ്ട് വാഴക്കാട് പഞ്ചായത്തോഫീസിൽ പോവണം. ഇപ്പോ തന്നെ രണ്ടായില്ലേ. നാല് മണിക്ക് മുന്നേ ഓഫീസറെ കാണണം. അതിനാണേൽ അവിടത്തെ പ്രസിഡൻ്റ് ഒരു ഉണ്ണാക്കൻ കൂടെ വേണം. അപ്പോ ഞാനെന്നാ അങ്ങേരെ കാണാൻ നോക്കട്ടെ. വീട്ടിലേക്ക് പിന്നൊരിക്കൽ വരാം.അപ്പോ എല്ലാം പറഞ്ഞപോലെ”
വർഗീസ് ചേട്ടൻ തിരിച്ചുപോയി വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നിൽ നിന്ന് മാറ്റി കൈ വീശി കാണിച്ച് അങ്ങനെ അങ്ങ് പോയി.
ഞങ്ങളുടെ തറവാട് ബത്തേരിയിലാണ്. രേണുവിന് ഇവിടെ ജോലിയായപ്പോ കുറ്റിക്കാട്ടൂര് വീട് വാങ്ങി ഇങ്ങോട്ട് വന്നതാണ്. തറവാടും സ്ഥലവുമൊക്കെ വർഗീസ് ചേട്ടനാണ് ഇപ്പോ നോക്കുന്നത്. ഞങ്ങൾ ഇടക്ക് പോയി വീടൊക്കെ വൃത്തിയാക്കി പോരും. ഇതു പോലെ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ പറയും. മൂന്ന് നാല് കൊല്ലമായിട്ട് ഇതാണ് പതിവ്. പിന്നെ വർഗീസേട്ടൻ അവിടെത്തെ കോൺഗ്രസ് പാർട്ടിയുടെ ആരോ ഒക്കെയാണ്. തിരുവമ്പാടിയിൽ നിന്ന് പണ്ട് എം എൽ എ ഒക്കെ ആയിട്ടുമുണ്ട്.
“അപ്പോ അമ്മ കുട്ട്യേ നമ്മൾ ബത്തേരിക്ക് പോവേണ്ടി വരുമല്ലോ”
