അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഇതു. അവനു തന്നെ അറിയാം അവനീ ചെയ്യുന്നത് തെറ്റാന്നു അതു കൊണ്ടല്ലേ അവൻ അധികമൊന്നും കടന്നു കയറി ചെയ്യാത്തത്. എന്നിട്ടും അവനത് ചെയ്യാതിരിക്കാൻ പറ്റുന്നില്ല എങ്കിൽ അവനതത്രക്കും ആഗ്രഹമുണ്ടായിട്ടാവില്ലേ…
ആ ആഗ്രഹം നിഷേധിച്ചു അവനെ സങ്കട പെടുത്താൻ നിനക്ക് പറ്റുമോ..? “സമ്മു ആലോചനയോടെ ഇരുന്നു… സരു അവളെ നോക്കി അവള് തന്നെ ആലോചിച്ചു തീരുമാനം എടുക്കട്ടെന്ന് വിചാരിച്ചു അവളെ ശല്യം ചെയ്യാൻ പോയില്ല..
” ഡീ എണീക്കു… കുളിച്ചു കേറാം കുറെ നേരമായി. രണ്ടുപേരും എണീറ്റു എണ്ണയിലും യോനിശ്രവാതിലും കുതിർന്നു കിടന്നിരുന്ന മാറ്റൊക്കെ കഴുകിയിട്ടു പടവുകളിലേക്ക് നീന്തിക്കേറി. കുളിച്ചു തറവാട്ടിലേക്ക് നടന്നു.
“നിങ്ങൾക്കിനി എന്ത് പഠിക്കാനാ മക്കളെ? എന്തെങ്കിലും പ്ലാൻ ഉണ്ടോ നിങ്ങൾക്ക്. ബിസിനസ് മാനേജ്മെന്റ് പഠിച്ചാൽ ഹോസ്പിറ്റലിന്റെ നോക്കി നടത്തിപ്പൊക്കെ എനിക്ക് നിങ്ങളെ ഏല്പിക്കാം.ശിവാനന്തൻ അതു നന്നായി കൊണ്ട് പോകുന്നുണ്ടെങ്കിലും നിങ്ങൾക്കുള്ളതല്ലേ ഇതൊക്കെ ഞങ്ങളുടെ കാലശേഷം. അപ്പോ നിങ്ങളുമാറിഞ്ഞിരിക്കണം എല്ലാം.” ക്ഷേത്രമുറ്റത്തെ ആൽത്തറയിൽ ആയിരുന്നു ദേവരാജനും ചെറുമക്കളും.
ദേവരാജന്റെ ഇടവും വലവും ചെറുമക്കളിരിക്കുന്നു. ക്ഷേത്രത്തിൽ വന്നു പോകുന്നവരൊക്കെ ഒരത്ഭുതം പോലെ അച്ചുവിനേം കിച്ചുവിനേം ദേവരാജനേം നോക്കി പോകുന്നു. എല്ലാരും അറിഞ്ഞു വരുന്നതേ ഉള്ളു സമീക്ഷയുടേം സമീരയുടേം അവരുടെ മക്കളുടേം വരവ്. കാണുന്നവരൊക്കെ വന്നു കുശലം അന്വേഷിച്ചും ഇതാരെണെന്നൊക്കെ ചോദിച്ചും കടന്നു പോകുന്നു.
ദേവരാജൻ ഇതൊക്കെ ആസ്വദിച്ചു ഇരിക്കുന്നു വളരെ നാളുകളായി രാവിലെ അമ്പലത്തിൽ വന്നു തിരികെ പോകുക അതായിരുന്നു ശീലം ഇങ്ങനൊരിരിപ്പും പുറത്തേക്കു ഇറങ്ങണതൊക്കെയും വളരെ കാലങ്ങൾക് ശേഷമാണു.
“അതൊക്കെ അമ്മമാരു നോക്കും ദേവച്ച… അവര് അതു പഠിച്ചതല്ലേ. ഞങ്ങൾക്ക് അഗ്രികൾച്ചറിൽ ആണ് താല്പര്യം ആറു മാസത്തെ ഒരു കോഴ്സിന് ഞങ്ങൾ യൂ എസിൽ ചേർന്നിരുന്നു. ഞങ്ങളുടെ വില്ലക്കു ചുറ്റും ഞങ്ങൾ ഒരു പൂന്തോട്ടവും കൃഷി തോട്ടവുമൊക്കെ ഉണ്ടാക്കിയിരിന്നു. അതൊക്കെ കണ്ടു അമ്മമാര് തന്നെയാ പറഞ്ഞെ നാട്ടിൽ എത്തിയിട്ട് അഗ്രിക്കൾച്ചർ കോഴ്സ് വല്ലോം നോക്കാം അവിടെ നമുക്കൊരുപാടു സ്ഥലമുണ്ട് അവിടെ നിങ്ങൾക്കു കൃഷി ചെയ്യാം എന്നൊക്കെ..”
“അതെയോ… നിങ്ങളെന്നെ പിന്നേം പിന്നേം അത്ഭുതപെടുത്തുകയാണല്ലോ മക്കളെ.. സന്തോഷമാട മക്കളെ എനിക്ക് നിങ്ങളിങ്ങനെ ചിന്തികുവേം പറയുവേം ഒക്കെ ചെയ്യുമ്പോ.ഇക്കണ്ട സ്ഥലമൊക്കെ ഈ കാട് പിടിച്ച് പോകുന്ന കാണുമ്പോ സങ്കടമാണ് കുട്ട്യോളെ എനിക്കു. എന്റെ അച്ഛന്റെ കാലത്തൊക്കെ ഈ വയല് നിറച്ചു നെൽകൃഷിയും പറമ്പ് നിറയെ വാഴകളും പച്ചകറികളും ഒക്കെയായി കാണാൻ തന്നെ ഒരു അഴകായിരുന്നു.എന്റെ കാലത്തു ഇതൊക്കെ നശിച്ചു പോണത് കാണുന്നത് സങ്കടം തന്നെയാ എനിക്ക്.
ഇങ്ങനെ രണ്ടു ചെറുമക്കൾ ഉണ്ടെന്നറിഞ്ഞപ്പോഴേ നിങ്ങളുടെ പേരിലേക്ക് സ്വത്തുക്കളൊക്കെ മാറ്റിയിരുന്നു ഞാൻ. അന്ന് എന്റെ അനിയനും മക്കളുമൊക്കെ പറഞ്ഞത് അവരിങ്ങോട്ടൊക്കെ ഇനി വരുമോ വന്നാൽ തന്നെയിവിടെ നിക്കുമോ അവിടൊക്കെ ജീവിച്ചതല്ലേ ഇവിടമൊക്കെ ഇഷ്ടമാകുമോ അമ്മച്ചനും അമ്മമ്മേം എന്നൊക്കെ പറഞ്ഞാൽ അവർക്കിഷ്ടം കാണുമോ.
ഇതൊക്കെ കേട്ടു എന്റെ വസു അന്നൊരുപാട് സങ്കട പെട്ടതാ. ഇപ്പോ ഇപ്പോ എനിക്കൊരുപാടു സന്തോഷമുണ്ട് എന്റെ മക്കളും കൊച്ചു മക്കളും ഈ ദേവരാജ വർമയുടെ അഭിമാനമാ….” അച്ചുവും കിച്ചുവും ദേവരാജന്റെ തോളിലൂടെ കൈയിട്ടു ചേർത്ത് പിടിച്ചു.
“ഇതെന്താ അമ്മാച്ഛനും ചെറുമക്കളും നാട് കാണാൻ ഇറങ്ങിയതാ?” അതേടോ നാരായണ താൻ എങ്ങടാ..?
നാളെ അന്നദാനമില്ലേ അതിന്റെ ലിസ്റ്റ് എടുത്തു സാധനങ്ങൾ ഇങ്ങെത്തിക്കണ്ടേ.. ”
“ആ നടക്കട്ടെ കാശൊക്കെ പിള്ളയിങ്ങെത്തിക്കും.. ”
