“കണ്ടാൽ അറിയില്ലെന്ന് ഉള്ളു ചെറിയച്ഛ എല്ലാരേം പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്.”
പിന്നെ വിശേഷങ്ങൾ ചോദിക്കലായി പരിചയപെടലായി ആകെ ബഹളം വന്നവരൊക്കെ വൈകുന്നേരമാണ് തിരികെ പോയത്
“മഹിഅച്ഛനെ പറ്റി ഒരു വിവരോംഇല്ലേ അച്ച?”
“കഴിഞ്ഞ മെയ് മാസം വന്നിട്ടു പോയതാ ഉണ്ണിമോളേ അവൻ പിന്നൊരു വിവരോമില്ല ”
” വാടാ മക്കളെ നമ്മുക്ക് നമ്മടെ നാടൊക്കെ ഒന്ന് കണ്ടു വരാം “ദേവരാജൻ വടിയും കുത്തി എണീറ്റു..
“നിങ്ങൾ വരുന്നോടി പിള്ളേരെ…?”
“ഇല്ലച്ച ലക്ഷ്മിയെ പോയൊന്നു കാണണം അവൾ വീട്ടിൽ ഉണ്ടെന്നു പറന്നു സൗദാമിനി ചേച്ചി…”
“ഞാനെന്നാൽ എന്റെ കൊച്ചു മക്കളെ നാട്ടുകാർക്കൊക്കെ ഒന്ന് പരിചയപ്പെടുത്തി വരാം ”
അച്ചുവും കിച്ചുവും ദേവരാജനും തറവാട്ടിൽ നിന്നറങ്ങി നടന്നു…
“ദേവച്ചന് നടക്കാൻ ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ?”
” ഇല്ലെടാ പിള്ളേരെ കുറച്ചു വയ്യാഴിക ഒക്കെ ഉണ്ടാരുന്നു നിങ്ങള് വന്നപ്പോ അതൊക്കെ അങ്ങട് പോയി ഇപ്പോ ചെറുപ്പമായതു പോലെ. ശരീരത്തിന് ആയിരുന്നില്ലെടാ മക്കളെ അസുഖങ്ങൾ മനസിനായിരുന്നു. അതൊക്കെയും നിങ്ങളിങ്ങെത്തിയതോടു കൂടി തീർന്നു.ഇനി വേണം എനിക്ക് പഴയ ദേവരാജ വർമ തമ്പുരാൻ ആകാൻ. എന്റെ ഇടവും വലവും എന്റെ ഈ സിംഹ കുട്ടികളും ”
“ഇപ്രാവശ്യത്തെ ഉത്സവം കേങ്കേമം ആക്കണം എന്റെ കുട്ടികൾ ഇങ്ങെത്തിയില്ലേ തൃപ്പങ്ങോട്ടു ക്ഷേത്രത്തിൽ നിന്നു.നിങ്ങടെ അച്ഛന്റെ കുടുംബ ക്ഷേത്രം. അവിടെ നിന്നും പൊന്നാഭാരണങ്ങളും ദേവിയുടെ പൊന്നിൽ തീർത്ത പടവാളും നമ്മുടെ പാലോട്ടുമംഗലം ക്ഷേത്രത്തിലേക്കു കൈ മാറി വാങ്ങുന്ന ഒരു ചടങ്ങുണ്ട് നമ്മുടെ തറവാട്ടിലെ മൂത്ത സന്തതിയുടെ അനന്തരാവകാശികൾ ആണ് അതു ഏറ്റു വാങ്ങേണ്ടത്. ഇതുവരെ ആ ചടങ്ങ് നടത്തിട്ടില്യ. എന്റെ അന്തരാവകാശികൾ ഇപ്പോഴല്ലേ ഇങ്ങെത്തിയെ. ഇപ്രാവശ്യം അതും നടത്തണം എന്റെ കുട്ട്യോൾ.”
“എല്ലാം നടത്താം ദേവച്ച. എന്താ വേണ്ടേന്നു ദേവരാജ വർമ തമ്പുരാൻ കല്പിച്ച മതി.”
“എടാ കുറുമ്പ” ദേവരാജൻ അച്ചുവിന്റെ ചെവിക് പിടിച്ചു. “ഇതെങ്ങനെയാ ഇത്രേം നന്നായി മലയാളം പഠിച്ചേ നിങ്ങൾ..?”
“ഞങ്ങൾ അവിടെ താമസിച്ചിരുന്നത് ഒരു വില്ലയിലായിരുന്നു ദേവച്ച. അവിടെ സെയിം പത്തുമുപ്പത് വില്ലകൾ ഉണ്ട് എല്ലാം മലയാളികൾ.പിന്നെ വീട്ടിൽ വന്നാൽ മലയാളം മാത്രേ സംസാരിക്കാവൂന്ന് അമ്മമാര് പറഞ്ഞിട്ടുണ്ട്. സ്കൂളില് മാത്രാണ് ഇംഗ്ലീഷ് ഞങ്ങൾ ഉപയോഗിച്ചിരുന്നത്. അമ്മമാരുടെ നൃത്താലയത്തിലും 80പേഴ്സ്ന്റ് മലയാളികൾ ആയിരുന്നു 20 കുട്ടികൾ ഫോറിനേഴ്‌സ് ആയിരുന്നു. ”
” മ്മ്… വസുനും അത്ഭുതം ആണ് നിങ്ങൾ മലയാളം പറയണത് കേൾക്കുമ്പോ. ഉണ്ണിമോളും കിങ്ങിണി മോളും ഇവിടുന്നു പോയതാന്ന് പറയാം പക്ഷെ നിങ്ങൾ അവിടെ ജനിച്ചു വളർന്നതല്ലേ. ”
” അതിന്റെ ക്രഡിറ്റ് ഒക്കെ അമ്മമാർക്കാണ് ദേവച്ച അവര് ഞങ്ങൾക്കു 18 വയസാകാൻ നോക്കിയിരിക്കുവാരുന്നു ഇങ്ങോട്ടേക്കു വരാൻ അതിനു മുന്നോടിയാരുന്നു എല്ലാം.. ”
“ആ കാണുന്നതൊക്കെ നമ്മുടെ സ്ഥലമാ..” കണ്ണെത്താ ദൂരത്തോളം കിടക്കണ പാടവും പറമ്പും കാണിച്ചു കൊണ്ട് ദേവരാജൻ പറഞ്ഞു.
“ഇതെന്താ ദേവച്ച ഇങ്ങനെ കൃഷി ഒന്നുമില്ലേ എല്ലാം കാട് പിടിച്ച് കിടക്കാണല്ലോ.. ”
“കൃഷിയൊക്കെ ഉണ്ടാരുന്നു കുട്ട്യോളെ ഇപ്പോ ആർക്കാ അതിനൊക്കെ നേരം പിന്നെ അച്ചന്മരേം അമ്മമാരേം ഒക്കെ കൃഷിപ്പണിക്ക് വിടണത് ഉദ്യോഗസ്ഥരായ മക്കൾകൊക്കെ ഇപ്പോ ഒരു കുറച്ചിലാ. പിന്നെ എനിക്കും ഇതൊന്നും നോക്കാനും പിടിക്കാനും സമയവുമില്ലാരുന്നു താല്പര്യവുമില്ലാരുന്നു ആർക്കു വേണ്ടിട്ടാ എന്നൊക്കെ ഒരു ചിന്തായാരുന്നു ഇപ്പൊ ആകെയുള്ളത് കുറെ തെങ്ങു മാത്ര… ആഹ്.. എല്ലാം ഇനി ഒന്നെന്നു തുടങ്ങാം.”
അമ്മച്ചനും ചെറുമക്കളും നാട്ടുകാര്യങ്ങളും പറഞ്ഞു വഴിയിൽ കാണുന്നവർക്ക് ചെറുമക്കളെ പരിചയപെടുത്തിയുമൊക്കെ നടന്നു.
