സിംഹത്തിന്റെ തലയുള്ളൊരു ലോക്കറ്റ് അതിന്റെ തലയുടെ താഴേക്കു രണ്ടു പുലിനഖം. സ്വർണത്തിലാണ് സിംഹത്തിന്റെ തലയും മാലയും എല്ലാം കാണാൻ നല്ല എടുപ്പുള്ളൊരു മാല അച്ചൂനും കിച്ചൂനും മാല ശരിക്കങ്ങിഷ്ടപ്പെട്ടു.
“ഇത് പുലിനഖം ആണോ ദേവച്ചാ?”
“അല്ലെടാ മക്കളെ… പുലിക്കുട്ടികൾക്കല്ലേ പുലിനഖം. ഇത് ഞങ്ങടെ സിംഹകുട്ടികൾക്ക് സിംഹത്തിന്റെ നഖം. അവനെതോ കാട്ടിലോ മേട്ടിലോ ഒക്കെ നടന്നു ഒപ്പിച്ചോണ്ട് വന്നതാ ആ മാലയും ലോക്കറ്റുമൊക്കെ അവൻ തന്നെ പണിയിപ്പിച്ചതാ…”
“കോളടിച്ചല്ലോ… എന്തായാലും അടിപൊളി ആയിടുണ്ട് അല്ലേടി സരു….”
” മ്മ് പൊളിച്ചിട്ടുണ്ട്… പക്ഷെ മഹി അച്ഛനിങ്ങു വരട്ടെ അവന്മാർക്ക് മാത്രം ഇത് കൊണ്ടിവിടെ ഏല്പിച്ചതിന്റെ കാര്യമൊന്നു ചോദിക്കണമല്ലോ… ഹും ഞങ്ങളെന്താ രണ്ടാം കെട്ടിലെയാ…. ”
“ഹോ നിങ്ങള് നടക്കു പിള്ളേരെ അങ്ങിട്ടു ഇതിങ്ങനെ കുശുമ്പ് പിടിച്ച സാധനങ്ങള്…” വസുകി അച്ചൂനേം കിച്ചൂനേം തള്ളി കൊണ്ട് വെളിലൊട്ടിറങ്ങി… അവന്മാര് മാലേടെ ഭംഗിയൊക്കെ നോക്കി ആണ് നടക്കുന്നെ…
“വന്നു കേറിങ്ങോട്ടു കുശുമ്പികോതകളെ..”വസുകി വണ്ടിയിൽ കേറിയിരുന്നു വിളിച്ചു. സമ്മും സരും ചുണ്ടും കൂർപ്പിച്ചു കവിളും വീർപ്പിച്ചു വന്നു വണ്ടിയിൽ കേറി. അച്ചും കിച്ചും ഫ്രണ്ടിലും ബാക്കി നാലുപേരും പുറകിലുമായിട്ടാണ് കേറിയത്… ആ ലാൻഡ്റോവർ ഡിഫെൻഡർ അവരെയും വഹിച്ചു കൊണ്ട് പാലോട്ട്മംഗലത്തു നിന്നു ക്ഷേത്രത്തിലേക്കു യാത്ര തിരിച്ചു.
ക്ഷേത്രത്തിൽ ഒരു ഉത്സവപ്രതീതി ആയിരുന്നു ഒരു കാലത്ത് ആ നാട്ടുകാർക്ക് എല്ലാം എല്ലാം ആയിരുന്ന സമീക്ഷയും സമീരയും തിരിച്ചു വന്നിരിക്കുന്നു. അവരെ ഒന്ന് കാണാൻ പിന്നേ അവരെ പോലെ തന്നെ കണ്ടാൽ ഒരു വ്യത്യാസവും കണ്ടു പിടിക്കാൻ സാധിക്കാത്ത വിധത്തിൽ സാദൃശ്യമുള്ള അവരുടെ മക്കളെയും ഒരു നോക്ക് കാണാൻ നാട്ടിലുള്ള സകലരും എത്തിയിട്ടുണ്ട് ക്ഷേത്രത്തിൽ അതിൽ ജാതിയെന്നോ മതമെന്നോ ഇല്ല. ആണ് വാമനപുരത്തു ഭൂരിഭാഗവും എങ്കിലും ജാതിമത ഭേദമന്യേ ക്ഷേത്രത്തിലെ എല്ലാ പരിപാടികൾക്കും എല്ലാർക്കും പങ്കെടുക്കാം.. അതിനു യാതൊരു വിധ വിലക്കുമില്ല ഒരു മതവിശ്വാസികൾക്കും.
ഡിഫെൻഡർ ക്ഷേത്ര മുറ്റത്തേക്ക് എത്തുമ്പോ അവിടെ ഒരു ആൾക്കൂട്ടം രൂപപ്പെട്ടിട്ടുണ്ട്. പറമ്പിലേ പണിക്കാരനായ രാവുണ്ണി ഓടി കിതച്ചു വണ്ടിയുടെ അടുത്തേക്കെത്തി ദേവരാജനും വസുകിയും ആദ്യം വണ്ടിയിൽ നിന്നിറങ്ങി പുറകെ സമ്മുവും സരുവും. അച്ചും കിച്ചും വണ്ടി ഒന്നൂടി ഒതുക്കിയിട്ടിട്ടു അവരോടൊപ്പം എത്തി…
“എന്താടോ രാവുണ്ണി എന്താ താനീ ഓടി കിതച്ചു വരണേ…”
“അങ്ങൂന്നെ അവിടെ ആ മുരുകേശൻ ആ കുട്ടിയെ…. രാവിലെ ഇവിടെ വന്നു പിരിവു തരാൻ പറഞ്ഞു പല കടകളും തല്ലി തകർത്തു ഇപ്പൊ ആ പാർവതികുഞ്ഞു വന്നപ്പോ അതിനെ പിടിച്ചോണ്ട് പോകാൻ നോക്കുന്നു….”
ദേവരാജനും ബാക്കിയുള്ളവരും ധൃതി പിടിച്ചങ്ങോട്ട് നടന്നു ആൾക്കൂട്ടം പാലോട്ട്മംഗലത്തു ദേവരാജ വർമ്മക്ക് വേണ്ടി ഒഴിഞ്ഞു നിന്നു കൊടുത്തു… ആൾക്കൂട്ടത്തിന് നടുവിൽ ഒരു പെൺകുട്ടി കരഞ്ഞു കൈ കൂപ്പി നിലത്തിരിക്കുന്നു അവളുടെ കഴുത്തിലെ സ്റ്റാളിൽ വലിച്ചു പിടിച്ചൊരുത്തൻ അവളെ വലിച്ചെണീപ്പിക്കാൻ നോക്കുന്നു അവന്റെ സൈഡിലും പിറകിലുമായി കറുത്തു കരിവീട്ടി പോലുള്ള അഞ്ചാംറെണ്ണം വേറെ നിക്കുന്നു.
ദേവരാജൻ മുന്നോട്ടേക്ക് ചെന്നു…. “മുരുകേശാ നിന്നോട് കഴിഞ്ഞ തവണയേ പറഞ്ഞു ആ കുട്ടിയുടെ സമ്മതമില്ലാതെ നീ അവളെ ഇവിടെ നിന്നു കൊണ്ട് പോകില്ലാന്നു…”
സ്റ്റാളിൽ പിടിച്ച് വലിച്ചോണ്ട് നിന്നവൻ ദേവരാജനെ ഒന്ന് നോക്കി… “അടടാ വന്തിട്ടിയ പാലോട്ട് തമ്പ്രാ… ഉനക്കാക താ നാൻ വെയിറ്റ് പണ്ണികിട്ടിരുന്തേ.. നീ താനേ ഏർകനവ് എന്നെ ഇങ്കിരുന്ത് തുരത്തിയത്… ഓങ്കിട്ടെ സൊല്ലലിയ നാ തിരുമ്പി വരുവേന്. ഓൻ മുന്നോടിയെ ഇവളെ തൂക്കിട്ടു പോവേണ്. ഇപ്പോ ഇന്ത നൊടി നാ ഇങ്കിരുന്ത് ഇവളെ കൂട്ടിട്ട് പോകപോറെൻ ഉനക്ക് എന്ന സെയ്യ മുടിയുമാ അതു സെയ്യു….
